കുറ്റാലം വെള്ളച്ചാട്ടം കണ്ടുമടങ്ങവേ കാർ ലോറിയുമായി കൂട്ടിയിടിച്ചു; ആറ് യുവാക്കൾക്ക് ദാരുണാന്ത്യം

ചെന്നൈ: കുറ്റാലം വെള്ളച്ചാട്ടം കണ്ടുമടങ്ങിയ യുവാക്കൾ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് ആറുപേർ മരിച്ചു. കാറിലുണ്ടായിരുന്നവരാണ് മരിച്ച ആറുപേരും. തെങ്കാശി ചിന്താമണി സ്വദേശികളായ കാർത്തിക് വേൽ, മനോജ്, സുബ്രഹ്മണ്യൻ, മനോഹരൻ, പുതിരാജ് എന്നിവരാണ് മരിച്ചത്. പതിനേഴിനും ഇരുപത്തിയെട്ടിനും ഇടയിൽ പ്രായമുള്ളവരാണിവർ. ഇന്ന് പുലർച്ചെ മൂന്നേമുക്കാലോടെ തമിഴ്‌നാട് തെങ്കാശിയിലാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ ആറുപേരും ചേർന്ന് കാർ വാടകയ്ക്ക് എടുത്ത് കുറ്റാലം വെള്ളച്ചാട്ടത്തിലെത്തിയതായിരുന്നു. അവിടെനിന്ന് തിരിച്ച് വരുന്നവഴിയാണ് അപകടമുണ്ടായത്. സിമന്റ് കയറ്റിവന്ന ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും…

Read More

ഷൊർണൂരിൽ മിനിലോറിയിൽ ചന്ദനക്കടത്ത്; 270 കിലോഗ്രാം ചന്ദനവുമായി അച്ഛനും മകനും പിടിയിൽ

ഷൊർണൂർ: കരിമ്പുഴ ഭാഗത്തുനിന്ന് പെരുമ്പാവൂരിലേക്കു മിനിലോറിയിൽ കൊണ്ടുപോകുംവഴി 270 കിലോഗ്രാം ചന്ദനമരത്തടികളുമായി രണ്ടുപേരെ പിടികൂടി വനംവകുപ്പ്. പെരുമ്പാവൂർ അല്ലപ്ര ചുറപ്പുള്ളി മുഹമ്മദ്കുഞ്ഞ് (59), മകൻ നിസാർ (36) എന്നിവരെയാണ്‌ അകമലയിൽനിന്നു ഫോറസ്റ്റ് ഫ്ലൈയിങ് സ്ക്വാഡ് എത്തി പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കരിമ്പുഴയിൽനിന്നാണ് ചന്ദനം ലഭിച്ചതെന്ന് ഇരുവരും മൊഴിനൽകിയതായി ഉദ്യോഗസ്ഥർ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് ഷൊർണൂരിലേക്ക് കൈമാറി. മുഹമ്മദ്കുഞ്ഞും നിസാറും ചന്ദനക്കടത്തുസംഘത്തിലെ കണ്ണികളാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർക്ക്‌ ചന്ദനം നൽകിയതു കരിമ്പുഴ സ്വദേശിയാണെന്നും വകുപ്പിന്റെ തിരുവാഴിയോട്…

Read More

പ്രേംനസീർ മെമ്മോറിയൽ റസിഡൻസ് അസോസിയേഷൻ പുരസ്കാരങ്ങൾ നൽകി

ചിറയിൻകീഴ് :കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ റസിഡൻസ് അസോസിയേഷൻ സംസ്ഥാന സ്ക്കൂൾ കലോൽസവ വിജയികളായ വിദ്യാർത്ഥികൾക്ക് പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻകുന്നുംപുറംചടങ്ങ് ഉദ്ഘാടനം ചെയ്തു. കൂന്തള്ളൂർ, പ്രേം നസീർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ജി.വേണുഗോപാലൻ നായർ അധ്യക്ഷനായി. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത സമ്മാന വിതരണം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് മുൻപ്രസിഡന്റ് മനോൻമണി, ഗ്രാമ പഞ്ചായത്ത് അംഗം പി. അനീഷ്, സെക്രട്ടറി ചന്ദ്രാനന്ദൻ സ്വാഗതവും പത്മകുമാർ നന്ദിയും രേഖപ്പെടുത്തി….

Read More

രോഹൻ ബൊപ്പണ്ണയ്ക്ക് കന്നി ഗ്രാൻഡ്സ്ലാം കിരീടം

ന്യൂഡൽഹി: രോഹൻ ബൊപ്പണ്ണയ്ക്ക് കന്നി ഗ്രാൻഡ്സ്ലാം കിരീടം. ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസില്‍ ബൊപ്പണ്ണ- മാത്യു എബ്ദെൻ സംഖ്യം സീഡ് ചെയ്യപ്പെടാത്ത ഇറ്റാലിയൻ സഖ്യമായ സിമോണ്‍ ബൊലേലി- ആൻഡ്രി വവാസൊറിയെ (7-6(0), 7-5) നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കീഴടക്കിയത്. 43 വയസും 329 ദിവസവും പ്രായമുള്ള ബൊപ്പണ്ണ ഗ്രാൻഡ്സ്ലാം ഡബിള്‍സ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. 40 വയസും 284 ദിവസവും പ്രായമുള്ള മാർസെലോ അരെവാലോയ്‌ക്കൊപ്പം 2022 റോളണ്ട് ഗാരോസ് പുരുഷ ഡബിള്‍സ് കിരീടം നേടിയ…

Read More

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിന തടവും 50,000 രൂപ പിഴയും

കാട്ടാക്കട: തലസ്ഥാനത്തെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുവന്ന് അരുവിക്കുഴിയിലെ വീട്ടിലെത്തിച്ച് മദ്യം കൊടുത്തു മർദ്ദിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് കഠിനതടവും പിഴയും. കാട്ടാക്കട അരുവിക്കുഴി മുരിതറ കൃപാലയത്തിൽ സ്വർണ്ണമ മകൾ സന്ധ്യയെയാണ്( 31) കാട്ടാക്കട അതിവേഗ പോക്സോ കോടതി വിവിധ വകുപ്പുകളിലായി 13 വർഷം കഠിനതടവും 50,000 രൂപ പിഴയും ജഡ്ജി എസ് .രമേഷ് കുമാർ വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴത്തുകയൊടുക്കില്ലെങ്കിൽ 10 മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണം. 2016 ലാണ് കേസിനാസ്പദമായ സംഭവം….

Read More

ഇന്‍സ്റ്റഗ്രാം ചാറ്റുകള്‍ തെളിവായി; ഒന്‍പതാം ക്ലാസുകാരിയുടെ ആത്മഹത്യയിൽ ഇരുപത് വയസുകാരന്‍ അറസ്റ്റിൽ

വയനാട് ചീരാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആലപ്പുഴ സ്വദേശിയായ യുവാവിനെ നൂൽപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനിയായ അലീന ബെന്നി ജീവനൊടുക്കിയ കേസില്‍ കണിച്ചുകുളങ്ങര സ്വദേശി ആദിത്യൻ (20) എന്ന യുവാവിനെയാണ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. നൂല്‍പ്പുഴ എസ്എച്ച്ഒ എ.ജെ. അമിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തെ ജോലി സ്ഥലത്തു നിന്നാണ് ആദിത്യനെ കസ്റ്റഡിയിലെടുത്തത്. മരിച്ച പെൺകുട്ടിയും യുവാവും ഇൻസ്റ്റഗ്രാമിൽ നടത്തിയ ചാറ്റുകളുടെ വിവരങ്ങൾ…

Read More

കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം; 3 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസ്

കാസര്‍കോട് കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫര്‍ഹാസ് മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസര്‍ക്കെതിരെ നരഹത്യക്ക് കേസ്. കുട്ടിയുടെ മാതാവിന്‍റെ പരാതിയില്‍ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്. കുമ്പള എസ്ഐ ആയിരുന്ന എസ്ആര്‍ രജിത്ത്, സിപിഒമാരായ ടി. ദീപു, പി. രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് ഐപിസി 304 എ പ്രകാരം നരഹത്യക്ക് കേസ്. ഇവര്‍ക്ക് കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സമന്‍സ് അയച്ചു. അംഗഡിമുഗര്‍…

Read More

അമേരിക്കയിൽ ആദ്യമായി നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി

അമേരിക്കയിൽ ആദ്യമായി നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. സംഭവം നടന്നത് അലബാമയിലാണ്. കെന്നഡി യുജിൻ സ്മിത്തിനെയാണ് വധശിക്ഷയ്ക്‌ക് വിധേയനാക്കിയത്. 1988 ൽ സുവിശേഷകൻ്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ. യുഎസിൽ ഈ രീതിയിലുള്ള വധശിക്ഷ നടപ്പിലാക്കാൻ കോടതി ഉത്തരവ് ഇതാദ്യമായിട്ടായിരുന്നു. രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളിയിരുന്നു. യുഎസിലെ 50 സംസ്ഥാനങ്ങളിൽ 27ൽ മാത്രമാണു വധശിക്ഷ നിയമപരം. വിഷരാസവസ്തുക്കൾ കുത്തിവച്ചാണു പൊതുവേ ശിക്ഷ നടപ്പാക്കുക. മിസിസിപ്പി, ഓക്ലഹോമ സംസ്ഥാനങ്ങളിലും നൈട്രജൻ വധശിക്ഷയ്ക്കു…

Read More

ആറ്റുകാല്‍ പൊങ്കാല: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കും, വിപുലമായ ഒരുക്കവുമായി റവന്യൂ വകുപ്പ്

ഇക്കൊല്ലത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി റവന്യൂ വകുപ്പ് വിപുലമായ സജ്ജീകരണങ്ങളൊരുക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. പൊങ്കാലയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പു നടത്തുന്ന ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആറ്റുകാലിൽ ചേർന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡിന് ശേഷം സംസ്ഥാനത്ത് നടന്ന എല്ലാ ഉത്സവങ്ങളിലും ആഘോഷപരിപാടികളിലും ആളുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കും. പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനായി അഞ്ച് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ വിവിധ…

Read More

17 പേർക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതോടെ പ്രതിഷേധം അവസാനിപ്പിച്ച് ഗവർണർ

എന്നതടക്കം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമ്പതിലധികം പേരുണ്ടായിരുന്നു എന്നത് നേരിൽ കണ്ടതാണെന്നും എന്നാൽ 17 പേർക്കെതിരെ കേസെടുത്തത് തൽക്കാലം അംഗീകരിക്കുകയാണെന്നും ഗവർണർ പറഞ്ഞു. പൊലീസുകാരാണ് പ്രകടനക്കാരെ നിരത്തിൽ എത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും പൊലീസ് തന്നെ നിയമം ലംഘിക്കുകയാണെന്നും ഗവർണർ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയോട് പരാതിപ്പെട്ട ഗവർണർ, പ്രധാനമന്ത്രിയെ വിളിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial