സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തും സംസ്ഥാനത്തെ  ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. തുടർന്ന് ഭാരതീയ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടിയുണ്ടാകും.  വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻ.സി.സി., സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്‌റ്‌സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്യും….

Read More

രാഷ്ട്ര നിർമാണത്തിൽ എല്ലാവരും ഒന്നിക്കണം, ലക്ഷ്യം വികസിത ഭാരതം; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

                                                                                                      ന്യൂഡൽഹി: 80-ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാഷ്ട്ര നിര്‍മ്മാണത്തില്‍ എല്ലാവരും ഒന്നിക്കണം, വികസനമാണ് ലക്ഷ്യമെന്ന് 80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് ദ്രൗപതി മുര്‍മു വ്യക്തമാക്കി. രാഷ്ട്രപതിയുടെ പ്രസംഗത്തിന് മുമ്പ് ദേശീയ ഗാനമായ വന്ദേമാതരം ആലപിച്ചു.‘ജനം സ്വപ്നങ്ങള്‍ നേടാന്‍ ശ്രമിക്കുന്നു, സ്വപ്ന സാക്ഷത്കാരത്തിനായി ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു എന്നും രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നോട്ട്…

Read More

സ്വാതന്ത്ര്യദിനം: സ്കൂളുകളിൽ വന്ദേമാതരം പാടണമെന്ന നിർദേശമില്ല

    തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം പാടണമെന്ന നിർദേശമില്ല. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിൽ വന്ദേമാതരം പാടുന്നത് സംബന്ധിച്ച് പരാമർശങ്ങളില്ല. ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് നിർദേശം. പ്രോട്ടോക്കോൾ ഓഫീസറുടെ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് നിർദേശം നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 15-ന് രാവിലെ 9 മണിക്കോ അതിനുശേഷമോ സ്ഥാപന മേധാവികൾ പതാക ഉയർത്തണമെന്നും അതിനുശേഷം ദേശീയഗാനം ആലപിക്കണമെന്നും സർക്കുലറിൽ പറയുന്നു. പതാക ഉയർത്തുമ്പോൾ ഭാരതത്തിന്റെ…

Read More

പതിനഞ്ചുകാരിയെ കടയ്ക്ക് അകത്ത് കയറ്റി പീഡിപ്പിച്ചു; തയ്യൽക്കാരനും കൂട്ടാളിയും അറസ്റ്റിൽ

ജാൻസത്ത്: ഉത്തര്‍പ്രദേശിലെ മുസാഫർനഗറിലെ ജൻസാത്തിൽ വസ്ത്രം തയ്പ്പിക്കാനെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ച തയ്യൽക്കാരൻ അറസ്റ്റിൽ. കടയ്ക്ക് അകത്ത് കയറ്റി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കടക്ക് പുറത്ത് കാവൽ നിന്ന സഹായിയും പിടിയിലായിട്ടുണ്ട്. കടനടത്തുന്ന ഫിറോസ് എന്ന വ്യക്തിയാണ് അറസ്റ്റിലായത്. കുറ്റം ചെയ്യുന്നതിനിടെ കട പുറത്തു നിന്നും അടച്ച് കാവൽ നിന്നതിനാണ് കൂട്ടാളി പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.സംഭവത്തെ കുറിച്ച് ജാൻസത്ത് പൊലീസിന് വിവരം ലഭിച്ചയുടനെ സ്ഥലത്തെത്തി. അപ്പോഴും കട പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. പൂട്ട് തകര്‍ത്ത് കയറിയാണ് കുട്ടിയെ…

Read More

ചിന്ത ജെറോം പ്രസിഡന്റ് ആകും, വിജിന്‍ സെക്രട്ടറി; ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വത്തില്‍ മാറ്റം

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വരുന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ് ആകും. കല്ല്യാശ്ശേരി എംഎല്‍എ എം വിജിന്‍ ആകും സംസ്ഥാന സെക്രട്ടറിയാവുക. രാഹുല്‍ ട്രഷറര്‍ ആകും. കഴിഞ്ഞ ദിവസം നടന്ന നേതൃയോഗത്തിലായിരുന്നു തീരുമാനം.സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷയായിരുന്ന ചിന്ത വിദ്യാര്‍ത്ഥികാലം മുതല്‍ പാര്‍ട്ടിയില്‍ സജീവമാണ്. കല്ല്യാശ്ശേരിയില്‍ നിന്നും രണ്ടാം തവണയാണ് വിജിന്‍ എംഎല്‍എയാവുന്നത്. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ വിജിന്‍ എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ…

Read More

ഉത്തരാഖണ്ഡിൽ മിന്നൽപ്രളയം; തുരങ്കത്തിൽ കുടങ്ങിയ ഏഴ് തൊഴിലാളികൾ മരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മിന്നൽപ്രളയത്തെ തുടർന്നുണ്ടായ അപകടത്തിൽ ഏഴ് തൊഴിലാളികൾ മരിച്ചു. നിർമാണത്തിലിരിക്കുന്ന തുരങ്കത്തിലേക്ക് വെള്ളവും മണ്ണും ഇരച്ചുകയറിയാണ് അപകടമുണ്ടായത്. ചമൗളി ജില്ലയിലെ പീപ്പൽക്കോട്ടിയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിലാണ് സംഭവം. അപകടസമയത്ത് തുരങ്കത്തിനുള്ളിലുണ്ടായിരുന്ന 22 തൊഴിലാളികളിൽ 14 പേരെ രക്ഷപ്പെടുത്തി. ഇവർക്ക് ചെറിയ പരുക്കുകളുണ്ട്. രണ്ട് തൊഴിലാളികളെക്കുറിച്ച് നിലവിൽ വിവരമൊന്നും ലഭ്യമല്ല. സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, പൊലീസ്, ജില്ലാ…

Read More

ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ കൈക്കൂലി; തഹസിൽദാർ വിജിലൻസ് പിടിയിൽ

കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. എളമക്കര സ്വദേശിയുടെ ഭൂമി കൃഷിഭൂമിയിൽനിന്ന് പുരയിടമാക്കി രേഖകൾ നൽകുന്നതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് വിജിലൻസ് കണ്ടെത്തൽ. സംഭവത്തിൽ തഹസിൽദാറുടെ രണ്ട് ഏജന്റുമാരായ ഷിബിൻ, കണ്ണൻ എന്ന രാജേഷ് എന്നിവരെയും അറസ്റ്റ് ചെയ്തു. വിജിലൻസിന്റെ എറണാകുളം യൂണിറ്റാണ് കടവന്ത്രയിൽവച്ച് ജോസഫ് ആന്റണിയെ പിടികൂടിയത്. എളമക്കര സ്വദേശിയിൽനിന്ന് ഏജന്റുമാർ മുഖേനയാണ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇതിൽ രണ്ട്…

Read More

കരയോഗത്തിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് ഗണേഷ് കുമാറിനെ പുറത്താക്കണം;  എൻഎസ്എസ് കൊട്ടാരക്കര താലൂക്ക് യൂണിയൻ

കൊല്ലം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരായ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പരസ്യ വിമർശനങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ഗണേഷ് കുമാറിനെതിരെ സംഘടനാതലത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി കൊട്ടാരക്കര താലൂക്ക് എൻ.എസ്.എസ് യൂണിയൻ രംഗത്തെത്തി. എൻ.എസ്.എസ് സംഘടനയെയും ജനറൽ സെക്രട്ടറിയെയും ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന തരത്തിൽ സംസാരിക്കുന്ന ഗണേഷ് കുമാറിനെ കരയോഗത്തിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കൊട്ടാരക്കര യൂണിയന്റെ ആവശ്യം. ഗണേഷിന്റെ നിലപാടിനെതിരെ കരയോഗ തലങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും…

Read More

കേന്ദ്ര സർക്കാരിനെതിരായ സിപിഐ സമരം; ബുക്ക് ചെയ്ത പ്രത്യേക ട്രെയിൻ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സിപിഐ പ്രഖ്യാപിച്ച ഡൽഹി സമരത്തിന് പ്രവർത്തകരെ എത്തിക്കാൻ ബുക്ക് ചെയ്ത പ്രത്യേക ട്രെയിൻ റദ്ദാക്കി. 22 ബോഗികളുള്ള ട്രെയിനിനായി റെയിൽവേയ്ക്ക് മുൻകൂറായി നൽകിയ 10 ലക്ഷം രൂപയും തിരിച്ചുനൽകി. സമരം തടസ്സപ്പെടുത്താനുള്ള കേന്ദ്രനീക്കത്തിന്റെ ഭാഗമാണ് ട്രെയിൻ റദ്ദാക്കിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു സെപ്റ്റംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിലാണ് സിപിഐയുടെ സമരം. കേരളത്തിൽനിന്നുള്ള പ്രവർത്തകരെ പ്രത്യേക ട്രെയിനിൽ ഡൽഹിയിലെത്തിക്കാനായിരുന്നു തീരുമാനം. ഇതിനായി 10 ലക്ഷം രൂപ റെയിൽവേയ്ക്ക് മുൻകൂറായി നൽകിയിരുന്നു….

Read More

‘രണ്ടുദിവസത്തിനകം മകൻ പാമ്പുകടിയേറ്റ് മരിക്കും’ സർപ്പദോഷം തീർക്കാൻ പണവും സ്വർണവും തട്ടിയ 2 സ്ത്രീകൾ അറസ്റ്റിൽ

          സർപ്പദോഷം തീർക്കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ ആറരപ്പവനോളം സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. വെമ്പല്ലൂർ സ്വദേശിനി സുജാത (28), പാപ്പിനിവട്ടം സ്വദേശിനി റോജ (43) എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 6ന് ഉച്ചയ്ക്ക് 1.20 ഓടെയാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞാണി പുത്തൻകുളം വല്ലത്തുപറമ്പിൽ 70കാരിയായ സ്വ‌ർണലതയാണ് തട്ടിപ്പിനിരയായത്. പുൽതൈലം വിൽക്കാനെന്ന പേരിലാണ് പ്രതികൾ സ്വർണലതയുടെ വീട്ടിലെത്തിയത്. എന്നാൽ വീടിരിക്കുന്ന സ്ഥലത്തിന് സർപ്പദോഷമുണ്ടെന്നും രണ്ടുദിവസത്തിനകം സ്വർണലതയുടെ രണ്ടാമത്തെ മകൻ പാമ്പുകടിയേറ്റ് മരിക്കുമെന്നും പറഞ്ഞ് പ്രതികൾ ഇവരെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial