Headlines

ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ച 500 ഓളം ഗ്യാസ് സിലിണ്ടറുകൾ സിവിൽ സപ്ലൈസ് സ്‌ക്വാഡ് പിടികൂടി

ആറ്റിങ്ങൽ ആലംകോട് മണ്ണൂർ ഭാഗത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഗ്യാസ് ഏജൻസിയുടെ ഗോഡൗണിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ച് വിൽപ്പന നടത്തിയിരുന്ന സിലിണ്ടറുകൾ പിടികൂടിയത്. അഞ്ച് കിലോ സിലിണ്ടറുകളും വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വലിയ സിലിണ്ടറുകളും ഉൾപ്പെടെ 540 ഓളം സിലിണ്ടറുകളാണ് പിടികൂടിയത്. വിനോദ് ഗ്യാസ് ഏജൻസി എന്ന സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന സൂപ്പർ ഗ്യാസ് എന്ന് പേരുള്ള സിലിണ്ടറുകളാണ് കൂടിയ വിലയ്ക്ക് വിറ്റഴിച്ചിരുന്നത് Share on FacebookTweetFollow us

Read More

കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു

കോഴിക്കോട്: കോഴിക്കോട്ട് പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. സിറ്റി സർവീസെന്ന സ്വകാര്യ ബസാണ് ശനിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ തീ പിടിച്ചത്. പുക ഉയരുന്നത് കണ്ട ജീവനക്കാർ യാത്രക്കാരെ ഉടൻ തന്നെ പുറത്തിറക്കുകയായിരുന്നു. ആളുകളെ പൂർണമായും മാറ്റാനായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ബസ് പൂർണമായും കത്തി നശിച്ചു. ഡീസലിന് പുറമെ സിഎൻജി വാതകത്തിൽ കൂടി പ്രവർത്തിക്കുന്നതായിരുന്നു ബസ്. സിഎൻജി സിലിണ്ടർ തീർന്ന് കാലിയായിരുന്നതിനാൽ പൊട്ടിത്തെറി ഒഴിവായി. സംഭവത്തിന് പിന്നാലെ ഫയർഫോഴ്സെത്തി തീയണച്ചു Share on FacebookTweetFollow us

Read More

വോട്ടെടുപ്പില്‍ ക്രമക്കേട്; അസമില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍

ദിസ്പൂര്‍: അസമില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടു. കരിംഗഞ്ച് നോര്‍ത്ത് നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് രേഖകള്‍ സൂക്ഷ്മപരിശോധന നടത്തിയതിന് പിന്നാലെയാണ് കമ്മിഷന്റെ തീരുമാനം. മണ്ഡലത്തിലെ ചില പോളിങ് സ്റ്റേഷനുകളില്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. വോട്ടിങിന് ശേഷം നടത്തിയ പരിശോധനയിലാണ് പോളിങ് രേഖകളില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയത്. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും രേഖപ്പെടുത്തിയ വിവരങ്ങളും തമ്മിലുള്ള വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് അധികൃതര്‍ റിപോര്‍ട്ട് നല്‍കി. ഇത് കണക്കിലെടുത്താണ് വോട്ടെടുപ്പ് അസാധുവാക്കി…

Read More

എച്ച്‌ഐവി ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ചു; 24കാരി ജീവനൊടുക്കി

ഹൈദരാബാദ്: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് എച്ച്‌ഐവി ബാധിതനായ യുവാവ് ബലംപ്രയോഗിച്ച് തന്റെ രക്തം കുത്തിവെച്ച സംഭവം നടന്ന് ഒരു മാസത്തിന് ശേഷം 24കാരി ആത്മഹത്യ ചെയ്ത നിലയില്‍. ഹൈദരാബാദില്‍ വീട്ടിനുള്ളിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 11നാണ് രക്തം കുത്തിവെച്ച സംഭവം നടന്നത്. വിവാഹത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ പ്രതിയായ മനോഹര്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലമായി തന്റെ രക്തം യുവതിയുടെ ശരീരത്തില്‍ കുത്തിവെക്കുകയായിരുന്നു. ബന്ധുക്കളായ ഇവരുടെ വിവാഹം മാതാപിതാക്കള്‍ നേരത്തെ…

Read More

സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

  തിരുവനന്തപുരം: സ്‌ട്രോങ് റൂമുകളിലെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുവാദം നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സുരക്ഷ നിരീക്ഷിക്കാന്‍ പ്രതിനിധികളെ നിയോഗിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്ട്രോങ് റൂമുകളുടെ സമീപത്ത് സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തും.സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ സമയം നിരീക്ഷിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ കത്ത് നല്‍കി.സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍…

Read More

ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുമായി മുൻ ബിജെപി നേതാവ്

ആലപ്പുഴ: പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുമായി മുൻ ബിജെപി നേതാവ് ബിന്ദു. ശോഭ സുരേന്ദ്രൻ ജീവന് ഭീഷണി ഉയർത്തുന്നെന്നും അടിച്ച്‌ കരണം പൊളിക്കുമെന്ന് ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നും ബിന്ദു ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വോട്ടിന് പണം വിവാദത്തില്‍ ബിന്ദുവിന് പങ്കുണ്ടെന്നായിരുന്നു ശോഭയുടെ അവകാശവാദം. ഇന്നലെയാണ് ശോഭാ സുരേന്ദ്രൻ വാട്ട്‌സാപ്പ് കോള്‍ വഴി തന്നെ ബന്ധപ്പെട്ടത്. പാലക്കാട്ടേക്ക് പണം എത്തിച്ചത് ആലപ്പുഴ രജിസ്‌ട്രഷനിലുള്ള വാഹനമാണ് എന്നും, പണം കൊടുത്തയച്ചത് താനെണെന്നും ശോഭ…

Read More

തിരുവനന്തപുരത്ത് ആറിടത്ത് സിപിഎമ്മിന് ആശങ്ക; രണ്ടിടത്ത് പ്രതീക്ഷയില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ആറിടത്ത് സിപിഎമ്മിന് ആശങ്ക. ആറ് മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമാണ് നടന്നതെന്നും ഇതിൽ ചിലയിടങ്ങളിലെ ഫലം പ്രവചനാതീതമാണെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ. സിറ്റിങ് സീറ്റുകളായ കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും വിജയം ആവർത്തിക്കുമെന്ന് പാർട്ടി ഉറച്ചു വിശ്വസിക്കുന്നു. ബിജെപിയുമായി ശക്തമായ പോരാട്ടം നടന്ന കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും, വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്തും വിജയിക്കുമെന്നാണ് കണക്കുകൂട്ടൽ. കൂടാതെ പാറശ്ശാല, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വലിയ വെല്ലുവിളികളില്ലാതെ വിജയമുറപ്പാണെന്നും വാമനപുരം, വർക്കല സീറ്റുകളിൽ ശക്തമായ മത്സരം നടന്നുവെങ്കിലും ഫലം എൽഡിഎഫിന് അനുകൂലമായിരിക്കുമെന്നും…

Read More

മന്ത്രിമാരായ കെ രാജനും ജെ ചിഞ്ചുറാണിയും കടുത്ത മത്സരം നേരിട്ടതായി സിപിഐ; തൃശ്ശൂർ,നാദാപുരം,പീരുമേട് തുടങ്ങിയ മണ്ഡലകൾ പോകുമെന്ന് സിപിഐ വിലയിരുത്തൽ

തിരുവനന്തപുരം: മന്ത്രിമാരായ കെ രാജനും ജെ ചിഞ്ചുറാണിയും കടുത്ത മത്സരം നേരിട്ടതായി സിപിഐ. ഉറപ്പായും വിജയിക്കുമെന്ന് കണക്കുകൂട്ടുന്ന 10 സീറ്റുകളില്‍ ഒല്ലൂരും ചടയമംഗലവുമില്ല. വിജയ സാധ്യത കുറവായ സീറ്റുകളുടെ പട്ടികയിലാണ് പട്ടാമ്പിയും അടൂരുമുള്ളത്. സിറ്റിംഗ് സീറ്റുകളായ പീരുമേട്, തൃശ്ശൂര്‍, നാദാപുരം മണ്ഡലങ്ങള്‍ കൈവിട്ടുപോകുമെന്നാണ് പ്രാഥമിക കണക്ക്. മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ കണക്കുകള്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റും എക്‌സിക്യൂട്ടീവും ചര്‍ച്ച ചെയ്യും ഉറപ്പായും ജയിക്കുമെന്ന് കരുതുന്ന സീറ്റുകള്‍ നെടുമങ്ങാട്ചിറയിന്‍കീഴ്പുനലൂര്‍ചാത്തന്നൂര്‍ചേര്‍ത്തലവൈക്കംകൈപ്പമംഗലംകൊടുങ്ങല്ലൂര്‍നാട്ടികകാഞ്ഞങ്ങാട്അതേസമയം, എൽഡിഎഫും സിപിഐഎമ്മും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് സിപിഐ സംസ്ഥാന…

Read More

ഒരു മാസത്തേക്ക് ഒരു രൂപ മതി; ബിഎസ്എന്‍എല്ലിന്റെ ഫ്രീഡം പ്ലാന്‍ തിരിച്ചെത്തി

പൊതുമേഖല ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍ നിലവില്‍ ബജറ്റ് പ്രേമികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. സാധാരണക്കാര്‍ക്ക് സഹായകമായ നിരവധി പ്ലാനുകള്‍ ഇതിനോടകം ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒന്നാണ് കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് മാസത്തില്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച ഫ്രീഡം പ്ലാന്‍. പറഞ്ഞുവരുന്നത് ബിഎസ്എന്‍എല്ലിന്റെ 1 രൂപ പ്ലാനിനെക്കുറിച്ചാണ്. ഇപ്പോഴിതാ ഉപയോക്താക്കളുടെ ആവശ്യപ്രകാരം ഈ പ്ലാന്‍ തിരികെ കൊണ്ടുവന്നിരിക്കുകയാണ് ബിഎസ്എന്‍എല്‍. വെറും ഒരു രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയോടു കൂടിയ പുതിയ സിം കാര്‍ഡും മറ്റ് സേവനങ്ങളും ഈ പ്ലാന്‍…

Read More

ചരിത്രം കുറിച്ച് ആർട്ടെമിസ് 2 സംഘം; പത്ത് ദിവസത്തെ ചന്ദ്രയാത്ര കഴിഞ്ഞ് ഒറയോൺ പേടകം ഭൂമിയിലേക്ക് തിരിച്ചെത്തി

വാഷിംഗ്: അരനൂറ്റാണ്ടിന് ശേഷമുള്ള മനുഷ്യരുടെ ചന്ദ്രപര്യവേഷണ നിർമ്മാണമായ ആർട്ടിമിസ്-2 നിർമ്മാണം പൂർത്തിയായി. നാല് ബഹിരാകാശ യാത്രികരെ വഹിച്ചു പോയ ഒറയോൺ പേടകം അമേരിക്കയിലെ കാലിഫോർണിയയ്ക്കു സമീപം പസഫിക് സമുദ്രത്തിൽ രാവിലെ 5.37ന് സുരക്ഷിതമായി ഇറങ്ങി. അപ്പോളോ വർക്കുകൾക്ക് ശേഷമുള്ള മനുഷ്യൻ്റെ ഏറ്റവും വലിയ ചന്ദ്രയാത്രാ നിർമ്മാണത്തിന് ഇതോടെ സമാപനമായി അമേരിക്കൻ യാത്രികരായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കുക്ക്, കാനഡയിൽ നിന്നുള്ള ജെറമി ഹാൻസൻ കമ്പനിയുടെ പ്രവർത്തനത്തിൽ പങ്കെടുത്ത് തിരിച്ചെത്തി. മടങ്ങിയെത്തുന്നതിനിടെ സാറ്റലൈറ്റ് ഫോൺ ആശയവിനിമയത്തിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial