Headlines

വിവാഹമുഹൂർത്തങ്ങൾ എടുക്കാൻ വിട്ടുപോയ ഫോട്ടോഗ്രാഫർ രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

     കോട്ടയം : വിവാഹ ഫോട്ടോഗ്രഫിക്ക് വാഗ്ദാനം ചെയ്ത സേവനങ്ങൾ നൽകിയില്ലെന്ന ദമ്പതിമാരുടെ പരാതിയിൽ ഫോട്ടോഗ്രാഫി ഏറ്റെടുത്ത സ്ഥാപനം നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. രണ്ടര ലക്ഷം രൂപ ദമ്പതിമാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കമ്മിഷൻ നിർദേശിച്ചു. കൊച്ചിയിലെ പിക്കോളോ വെഡ്ഡിങ് സ്ഥാപനത്തിനെതിരെയാണ് നടപടി. പൊൻകുന്നം ആറ്റിക്കൽ കൊച്ചുപറമ്പിൽ സ്വദേശികളായ ഡോ. ഓസ്റ്റിൻ ഉമ്മച്ചനും ഡോ. കാവ്യാ സന്തോഷുമാണ് പരാതി നൽകിയത്. ‌‌വെഡ്ഡിംങ് ഫോട്ടോഗ്രാഫിക്ക് ദമ്പതികൾ മുൻകൂറായി നൽകിയ 80,000 രൂപയും തിരിച്ചുനൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇതിന്…

Read More

നാദാപുരത്ത് തെരുവുനായ ആക്രമണം; എസ്‌.ഐ ഉൾപ്പെടെ അഞ്ചു പേർക്ക് കടിയേറ്റു

നാദാപുരം: നാദാപുരം ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌.ഐ ഉൾപ്പെടെ അഞ്ചു പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റവർ നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നാദാപുരം ടൗൺ പരിസരത്ത് വെച്ചാണ് അക്രമാസക്തനായ തെരുവുനായ കാൽനടയാത്രക്കാരെയും മറ്റും ആക്രമിച്ചത്.ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌.ഐയെയും നായ ഓടിച്ചിട്ട് കടിക്കുകയായിരുന്നു.എസ്‌.ഐയെ കൂടാതെ മറ്റ് നാല് പേർക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എല്ലാവരെയും ഉടൻ തന്നെ നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സയും വാക്സിനേഷനും…

Read More

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്റെ പേരില്‍ വന്‍ പണപിരിവ് നടത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി

കൊച്ചി: ബാലുശേരിയില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് തെറ്റായിരുന്നുവെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്റെ പേരില്‍ വന്‍ പണപിരിവ് നടത്തിയെന്നും തുറന്നുപറഞ്ഞ് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് കെപിസിസിക്ക് പരാതി നല്‍കിയിട്ടും ആരും അതിനെ ഗൗരവമായി എടുത്തില്ലെന്നും ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി നേതാക്കള്‍ പണപ്പിരിവ് നടത്തിയതെന്നും പണം നേതാക്കളടക്കം തട്ടിയെടുത്തെന്നും വിഷയത്തില്‍ ഇതുവരെ നടപടിയെടുത്തില്ലെന്നും ധര്‍മജന്‍ പറഞ്ഞു. ആദ്യം പരാതി നല്‍കിയത് മുല്ലപ്പിള്ളി രാമചന്ദ്രനായിരുന്നു….

Read More

നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരിയുമായി ഡോക്ടറും അഭിഭാഷകനും ഉള്‍പ്പെടെ എട്ട് പേർ പിടിയിൽ

കൊച്ചി: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരിയുമായി ഡോക്ടറും അഭിഭാഷകനും ഉള്‍പ്പെടെ എട്ട് പേർ പിടിയിലായി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് എട്ട് പേരും പിടിയിലാകുന്നത്.പിടിയിലായവരില്‍ യുവതികളും ഉള്‍പ്പെടുന്നുണ്ട്. ഇവൻ്റ്മാനേജ്മെൻ്റ് ഉടമയും അറസ്റ്റിലായവരിലുണ്ട്. തിരുവനന്തപുരം ശംഖമുഖം സ്വദേശിയും ഇവന്‍റ് മാനേജ്മെന്‍റ് ഉടമയുമായ ഷാജി ഫെര്‍ണാണ്ടോ, അഭിഭാഷകനായ രോഹിത് നായര്‍, കൊടുങ്ങല്ലൂര്‍ സ്വദേശി ജിനോ മുരളി, ന്യൂട്രീഷനായ ആലപ്പുഴ നൂറനാട് സ്വദേശി അക്ബര്‍ ഷാ, ദന്ത ഡോക്ടറായ ബെന്‍സി റാവൂത്തര്‍, കൊല്ലം സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സെയ്തലവി ഫാത്തിമ,…

Read More

ടിവികെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥി പട്ടിക പുറത്തിറക്കി തമിഴക വെട്രി കഴകം. ഏപ്രിലില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് ഔദ്യോഗികമായി അറിയിച്ചു സ്ഥാനാർത്ഥി പട്ടികയിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം വിജയ് തന്നെ മത്സരിക്കുന്ന മണ്ഡലങ്ങളാണ്. ചെന്നൈയിലെ പെരമ്പൂർ, മധ്യ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് വിജയ് ജനവിധി തേടുന്നത്. ഭരണകക്ഷിയായ ഡിഎംകെയുടെ പ്രമുഖ നേതാക്കള്‍ക്കെതിരെ കരുത്തുറ്റ സ്ഥാനാർത്ഥികളെയാണ് ടിവികെ അണിനിരത്തിയിരിക്കുന്നത്. മുഖ്യമന്ത്രി എം.കെ….

Read More

ഉത്തരാഖണ്ഡിൽ 3 മുൻ എം എൽ എ മാർ ഉൾപ്പെടെ 6 ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ആറ് ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മൂന്ന് മുന്‍ എംഎല്‍എമാരും മുന്‍ മേയറും മുന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റുമാരുമാണ് കോണ്‍ഗ്രസിലെത്തിയത്. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് കുമാരി ശെല്‍ജയും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഗണേഷ് ഗോഡിയാലും പുതുതായെത്തിയവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. മുന്‍ എംഎല്‍എമാരായ രാജ്കുമാര്‍ തുക്രല്‍, നാരായണ്‍ പല്‍, ബിംലാല്‍ ആര്യ എന്നിവരും മുന്‍ റൂര്‍ക്കി മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ്…

Read More

മോഷണക്കുറ്റം ആരോപിച്ച് പെൺമക്കളെ തലകീഴായി കെട്ടിത്തൂക്കി പിതാവിന്റെ ക്രൂര മർദനം; 10 വയസ്സുകാരിക്ക് ദാരുണാന്ത്യം

മുംബൈ: മോഷണക്കുറ്റം ആരോപിച്ച് രണ്ട് പ്രായപൂർത്തിയാകാത്ത പെൺമക്കളെ ക്രൂരമായി പീഡിപ്പിച്ച് പിതാവ്. മഹാരാഷ്ട്രയിലെ സാങ്ക്ളിയിലാണ് സംഭവം. മോഷണക്കുറ്റം ആരോപിച്ച് മക്കളെ തലകീഴായി കെട്ടിത്തൂക്കി പിതാവ് ക്രൂരമായി മർദിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവങ്ങൾക്ക് തുടക്കം. പിതാവിന്റെ മർദനത്തിൽ പത്ത് വയസ്സുകാരി സാനിക ദാരുണമായി കൊല്ലപ്പെട്ടു. 11 വയസ്സുകാരിയായ സഹോദരി അനുജ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പിതാവ് ദാദു ഹൈബത്ത് യാംഗറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദാദു ഹൈബത് യാംഗർ സാനികയുടെയും അനുജയുടെയും കൈകാലുകൾ…

Read More

ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി സ്വന്തം സഹോദരിയേയും കൊല്ലാൻ ശ്രമം, പ്രതി വീണ്ടും ജയിലിൽ

തിരുവനന്തപുരം : ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലായിരുന്ന പ്രതി സഹോദരിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് വീണ്ടും അറസ്‌റ്റിൽ. അടിമലത്തുറ സ്വദേശി രാജേഷ്(40) ആണ് പിടിയിലായത്. കഴിഞ്ഞ ജൂലൈയിൽ മ്യൂസിയം ഭാഗത്തെ ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് രാജേഷ്. ജോലിക്കെത്താതിരുന്നത് ചോദ്യം ചെയ്ത ഉടമയെയാണ് ഇതരസംസ്ഥാനക്കാരനായ സുഹൃത്തിനൊപ്പം ചേർന്ന് രാജേഷ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന്‍റെ വീഡിയോ ഉണ്ടായിരുന്ന ഇയാളുടെ ഫോൺ സഹോദരി പൊലീസിന് കൈമാറിയതിലുള്ള വൈരാഗ്യമാണ് സഹോദരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് കാരണമെന്ന് പൊലീസ് പറഞ്ഞു. രണ്ടു മാസം മുമ്പ്…

Read More

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; മലപ്പുറത്ത് ഇടിമിന്നലേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം, കോഴിക്കോട് ജില്ലയിൽ വ്യാപക നാശം

     കോഴിക്കോട് : സംസ്ഥാനത്ത് മലബാർ മേഖലയിൽ കനത്ത മഴ. അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം ഉണ്ടായി. മലപ്പുറം എടവണ്ണയിൽ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. പാലപ്പറ്റ സ്വദേശി കാരി (65) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെ മിന്നലേൽക്കുകയായിരുന്നു. കനത്ത മഴയില്‍ കോഴിക്കോട് മാവൂരിൽ കനത്ത കാറ്റിൽ മരം കടപുഴകി വീണ് മൂന്ന് വീടുകൾ ഭാഗീകമായി തകർന്നു. മലയോരമേഖലയിൽ പലയിടത്തും വൈദ്യുതി തൂണിന് മുകളിൽ മരം കടപുഴകി വീണതിനാൽ വൈദ്യുതി…

Read More

വെമ്പായം റബ്ബർ തോട്ടത്തിനു സമീപം  തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരൻ്റെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി

വെമ്പായം: നെടുവേലിയിൽ റബ്ബർ തോട്ടത്തിനു സമീപം കത്തികരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പെട്രോൾ ഒഴിച്ച് തീ കൊളുത്തിയാതാണ് എന്നാണ് പ്രാഥമിക നിഗമനം. കൊഞ്ചിറ നാലുമുക്ക് സ്വദേശി എൻ എസ് മൻസിലിൽ ഷിഹാബുദ്ദീൻ (52) ആണ് മരണപ്പെട്ടത്. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാരനാണ്. വട്ടപ്പാറ പോലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കുന്നു.ഭാര്യ: സിജിന,മക്കൾ :നിഷ,നിഹ. Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial