Headlines

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പിടികൂടുന്നതിനിടെ ആർപിഎഫ് ഉദ്യോഗസ്ഥനെ തലയ്ക്കടിച്ചു; പ്രതി പിടിയിൽ

    തിരൂർ: ട്രെയിൻ യാത്രയ്ക്കിടയിൽ യുവതിയെ കയറി പിടിച്ച് ശുചി മുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ അസം സ്വദേശി റോയൽ രാജു (30) വിനെ ആർപിഎഫ് പിടികൂടി. കോയമ്പത്തൂർ-മംഗലാപുരം ട്രെയിൻ ബുധനാഴ്ച ഉച്ചയ്ക്ക് ഷൊർണൂർ വിട്ടപ്പോഴായിരുന്നു സംഭവം. ശുചിമുറിയിലേക്ക് വലിച്ചിഴക്കുന്നതിനിടയിൽ യുവതി കുതറിമാറി രക്ഷപ്പെട്ടു. സഹയാത്രികർ റെയിൽവേ അലർട്ടിൽ വിളിച്ചറിയിച്ചു. തിരൂരിൽവെച്ച് ആർപിഎഫ് ഉദ്യോഗസ്ഥൻ പ്രതിയെ പിടികൂടി. ഇതിനിടെ പ്രതി ആർപിഎഫ് ഉദ്യോഗസ്ഥനായ എ.എസ്.ഐ. ശശിയെ തലയ്ക്കടിച്ച് വീഴ്ത്തി. മറ്റു സുരക്ഷാ ഉദ്യോഗസ്ഥരൊന്നും ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. തിരൂർ…

Read More

ഉമ്മവയ്ക്കുന്നത് കുറ്റമല്ല പക്ഷേ കാറിനെ ഉമ്മവയ്ക്കുന്നത് കുറ്റമാണെന്നാണ് ഗ്വാളിയോർ പൊലീസ്;3400 ഉമ്മയ്ക്ക് പിഴ 5500രൂപ, കാറുടമ പിടിച്ചത് വൻ പുലിവാൽ

സ്വന്തം കാറിൽ 3400 ചുടുചുംബനങ്ങളുടെ ലിപ്സ്റ്റിക്ക് അടയാളങ്ങളുമായി മോഡിഫിക്കേഷൻ നടത്തിയ ഉടമയ്ക്ക് ലഭിച്ചത് 5500 രൂപ പിഴ. വിദേശത്ത് വൈറലായ ഈ ട്രെൻഡ് സമൂഹമാദ്ധ്യമങ്ങളിലൂടെ കണ്ട് അനുകരിക്കുകയായിരുന്നു കാർ ഉടമയായ ആദിത്യ. നിറയെ ചുവന്ന ലിപ്സ്റ്റിക്ക് അടയാളങ്ങളുമായി റോഡിലൂടെ പായുന്ന കാറിന്റെ വീഡിയോ വൈറലാവുകയും ചെയ്തു. ഈ വീഡിയോയാണ് പ്രശ്നമായതും. വീഡിയോ കണ്ട പൊലീസ് ഉടമയെ പൊക്കി കാര്യങ്ങൾ പറഞ്ഞുമനസിലാക്കിയശേഷം പിഴ ചുമത്തുകയായിരുന്നു. ഇത്തരം മോഡിഫിക്കേഷനുകൾ നടത്തുന്നത് നിയമപ്രകാരം അനുവദനീയമല്ലെന്ന് പറഞ്ഞുമനസിലാക്കിച്ചശേഷമായിരുന്നു പിഴ ചുമത്തിയത്. തുടർന്ന് ഉടമയെക്കൊണ്ടുതന്നെ…

Read More

മൊബൈൽ ഉപയോഗിക്കുന്നവർക്ക് എട്ടിന്റെ പണി വരുന്നു; റീചാർജ് നിരക്കുകൾ കൂടിയേക്കും, 12 ശതമാനം വരെ

രാജ്യത്തെ മൊബൈൽ ഉപയോക്താക്കളെ നിരക്ക് വർധന വരുന്നു അടുത്ത നാല് മുതൽ ആറ് മാസത്തിനുള്ളിൽ രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾ ഏകദേശം 12 ശതമാനം വരെ താരിഫ് വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിരക്ക് വർധന നടപ്പായാൽ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ പ്രധാന സ്വകാര്യ ടെലികോം കമ്പനികളുടെ പ്ലാനുകൾക്ക് ഇത് ബാധകമായേക്കാം.എന്നാൽ 12 ശതമാനം വർധന ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല ഇക്കാര്യത്തിൽ കമ്പനികളാണ് പ്രഖ്യാപനം നടത്തേണ്ടത്. നിരക്ക് വർധനയുടെ സമയവും തോതും ഓരോ ടെലികോം…

Read More

സെപ്റ്റംബർ 11ന് ബാങ്ക് പണിമുടക്ക്

ദില്ലി:രാജ്യത്തെ ബാങ്കിങ് സേവനങ്ങളെ ബാധിച്ചേക്കാവുന്ന രാജ്യവ്യാപക പണിമുടക്കിന് ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്തു. സെപ്റ്റംബർ 11നാണ് രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുദിവസ ബാങ്കിങ് സംവിധാനം നടപ്പാക്കുന്നതിലെ കാലതാമസം, പ്രകടനാധിഷ്ഠിത പ്രോത്സാഹന പദ്ധതിയുമായി ബന്ധപ്പെട്ട തർക്കം, പെൻഷൻ പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ പരിഹരിക്കാത്തത് എന്നിവയാണ് സമരത്തിന് പ്രധാന കാരണങ്ങളെന്ന് യൂണിയനുകൾ വ്യക്തമാക്കി.സെപ്റ്റംബർ 11 വെള്ളിയാഴ്ചയാണ് പണിമുടക്ക്. ഇതിന് പിന്നാലെ ശനി, ഞായർ ദിവസങ്ങളിൽ ബാങ്ക് അവധിയായതിനാൽ…

Read More

രാത്രി ലൈറ്റും ഫാനുമിട്ടാൽ പോക്കറ്റ് കീറും; ബില്ലിംഗ് രീതിയിൽ വൻ മാറ്റത്തിനൊരുങ്ങി കെഎസ്ഇബി

സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തെ വൈദ്യുതി നിരക്ക് പരിഷ്കരണത്തിനായുള്ള നിർണായക കരട് മാർഗ നിർദേശങ്ങൾ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ചു. 2027 ഏപ്രിൽ ഒന്നുമുതൽ 2032 മാർച്ച് 31 വരെ ഈടാക്കേണ്ട വൈദ്യുതിനിരക്ക് സംബന്ധിച്ച് കെഎസ്ഇബി അപേക്ഷ തയാറാക്കുന്നത് ഈ ചട്ടത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ജനങ്ങളുടെ അഭിപ്രായം കൂടി ആരാഞ്ഞശേഷം അന്തിമ റഗുലേഷൻ പ്രസിദ്ധീകരിക്കുന്നതോടെ നിരക്ക് പരിഷ്കരണത്തിലേക്ക് കടക്കും. സോളാർ വൈദ്യുതി സുലഭമായ പകൽ സമയത്ത് കുറഞ്ഞ നിരക്കും ഉപയോഗം കൂടുതലുള്ള രാത്രി പീക്ക് സമയങ്ങളിൽ ഉയർന്ന നിരക്കും…

Read More

നിലപാടിന്റെ ഭാഗമായി എംഎല്‍എ സ്ഥാനം രാജിവച്ച എത്ര പേരുണ്ട്? എന്നെപ്പോലെ സ്വയംവഴി വെട്ടിയവർ ഉണ്ടെങ്കിൽ വരൂ’; സംവാദം ആകാമെന്ന് പി.വി. അൻവർ

നിലമ്പൂർ: തനിക്കെതിരെ സംസാരിക്കുന്നവരിൽ ആരെങ്കിലും തന്നെപ്പോലെ സ്വയംവഴി വെട്ടിയവർ ഉണ്ടെങ്കിൽ വരൂ സംസാരിക്കാം, സംവദിക്കാമെന്ന് പി.വി. അന്‍വര്‍. കേരള രാഷ്ട്രീയ ചരിത്രത്തിൽ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി നിയമസഭ സാമാജികൻ എന്ന സ്ഥാനം സ്വയം രാജിവച്ചവർ എത്രപേരുണ്ട്? നിലപാട് ഉള്ളതുകൊണ്ടാണ് എംഎൽഎ സ്ഥാനം രാജിവച്ച് പോരാട്ടത്തിനിറങ്ങിയതെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. അന്ന് ലൈനും ലങ്ത്തും പിഴയ്ക്കാതെ താനെറിഞ്ഞ പന്തുകൾ ലക്ഷ്യം കണ്ടപ്പോൾ ഗാലറിയിൽ ഇരുന്ന് കയ്യടിച്ചവർക്ക് തോന്നുന്നുണ്ടോ അത്തരത്തിലൊരു ഇന്നിങ്സ് ജീവിതത്തിൽ ഒരിക്കലെങ്കിലും കളിക്കാൻ അവർക്ക് കഴിയുമെന്ന്. താന്‍…

Read More

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, എട്ട് മരണം

     നേപ്പാൾ : നേപ്പാളില്‍ വ്യാപകനാശം വിതച്ച് മിന്നല്‍ പ്രളയം. ഭോട്ടെ കോഷി നദിയില്‍ പെട്ടെന്നുയര്‍ന്ന വെള്ളം നുവാകോട്ട്, നാഡിങ് ജില്ലകളിലൂടെ പാഞ്ഞൊഴുകുകയായിരുന്നു. വീടുകളും വാഹനങ്ങളും പാലങ്ങളും തകര്‍ന്നു. ഗ്രാമങ്ങള്‍ ഒഴുകിപ്പോയി. പ്രദേശത്തെ മാർക്കറ്റ് ഒലിച്ചുപോയി. ചൈനീസ് അതിർത്തിയോട് ചേർന്ന സ്ഥലത്താണ് മിന്നൽ പ്രളയം ഉണ്ടായത്. നാശനഷ്ടങ്ങളുടെ വ്യാപ്‌തി വിലയിരുത്തുന്നു എന്ന് അധികൃതർ വ്യകത്മാക്കി. ഏട്ടു പേര്‍ മരിച്ചു, നിരവധിപ്പേരെ കാണാതായിട്ടുണ്ട്. സൈന്യവും പൊലീസ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ ഹെലികോപ്റ്ററുകൾക്ക് ഇറങ്ങാൻ കഴിയാത്തത്ര ഉയർന്ന നിലയിൽ…

Read More

നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി പാഞ്ഞുകയറി അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

തൃശൂർ: ചേലക്കോട് നിയന്ത്രണം വിട്ട മിൽമ ടാങ്കർ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീറും മണ്ണാർക്കാട് സ്വദേശി ജോസഫുമാണ് മരിച്ചത്. ചേലക്കോട് ചായകുടിക്കാനായി എത്തിയപ്പോഴാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് വാഹനം നിർത്തി ചായകുടിക്കാനായി ഇറങ്ങിയതായിരുന്നു. അതേസമയം, പഴയന്നൂരിലേക്ക് പോകുന്ന വഴിയിലാണ് ഷെമീർ ചേലക്കോടെത്തിയത്. ഇരുവരും റോഡരികിൽ നിൽക്കുന്നതിനിടെയാണ് അതുവഴിയെത്തിയ മിൽമ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇവർക്കിടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ ഇരുവരും ടാങ്കർ ലോറിയുടെ…

Read More

‘എന്നെ കൊന്നിട്ട് മുന്നോട്ടു പോയാല്‍ മതി’; ബുള്‍ഡോസറിന്റെ യന്ത്രക്കൈയില്‍ തൂങ്ങി പെണ്‍പട! കൂട്ടയടി, തെരുവ് യുദ്ധം

മഹാരാഷ്ട്രയിലെ ഠാണെ ജില്ലയിലുള്ള ഡോംബിവ്‌ലിയില്‍ നിർമ്മിതി പൊളിച്ചുമാറ്റാൻ ബുള്‍ഡോസർ എത്തിച്ചതിനെ തുടർന്ന് പ്രാദേശിക നിവാസികളും സ്ത്രീകളും പ്രതിഷേധവുമായി രംഗത്തെത്തിയത് വലിയ സംഘർഷത്തില്‍ കലാശിച്ചു എൻഡിടിവിയുടെ റിപ്പോർട്ട് അനുസരിച്ച്‌, സ്ഥലം ഒഴിപ്പിക്കുന്നതിനായി ബില്‍ഡർ ബുള്‍ഡോസറുകളുമായി എത്തിയതോടെയാണ് ഭൂമി ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കം അക്രമത്തില്‍ കലാശിച്ചത്. ബുള്‍ഡോസർ എത്തിച്ചതറിഞ്ഞ് ഉടൻ തന്നെ പ്രദേശവാസികള്‍ സ്ഥലത്തടിച്ചുകൂടുകയും പൊളിക്കല്‍ നടപടികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയുമായിരുന്നു. കെട്ടിടങ്ങള്‍ പൊളിക്കുന്നത് തടയാനായി നിരവധി സ്ത്രീകള്‍ ബുള്‍ഡോസറിന് മുന്നില്‍ നിലയുറപ്പിച്ചു. ഇതിനിടയില്‍ ഒരു സ്ത്രീ ബുള്‍ഡോസറിന്റെ യന്ത്രക്കൈയില്‍ പിടിച്ച്‌ മാറ്റാൻ…

Read More

ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധനെതിരെ കേസ്

കാസര്‍കോട്: ചികിത്സയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യാജ സിദ്ധനെതിരെ കേസെടുത്തു. ചെറുവത്തൂരിലെ ഷെരീഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവതിയുടെ പരാതിയിലാണ് കേസ്. യുവതിക്ക് ശ്വാസംമുട്ടല്‍ അസുഖമുള്ളതിനാല്‍ വീട്ടുകാര്‍ ഷെരീഫിനെ വിളിച്ചുവരുത്തി ചികിത്സ നടത്തിയിരുന്നു. പിന്നീട് ഷെരീഫ് യുവതിയുമായി അടുപ്പം സ്ഥാപിക്കുകയും വാട്‌സ്ആപ്പ് ചാറ്റിങ്ങില്‍ ഏര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ വച്ച് യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി പത്തു പവന്‍ സ്വര്‍ണാഭരണവും ഒരു ലക്ഷം രൂപയും തട്ടിയെടുക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial