Headlines

മുൻ ബംഗാള്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജി തൃണമൂല്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

ബിർഭൂം: പശ്ചിമ ബംഗാള്‍ നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കറും തൃണമൂല്‍ കോണ്‍ഗ്രസ് മുതിർന്ന നേതാവുമായ ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ബിർഭൂം ജില്ലയിലെ രാംപൂർഹട്ടിലുള്ള അദ്ദേഹത്തിൻ്റെ വസതിയോട് ചേർന്നുള്ള പാർട്ടി ഓഫീസിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഓഫീസിലെത്തിയ പാർട്ടി പ്രവർത്തകരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും പൊലീസ് ഒരു ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ്…

Read More

ഉത്തർപ്രദേശിൽ സ്കൂൾ കെട്ടിടത്തിന്റെ ബാൽക്കണി തകർന്ന് വീണ് 8 വയസുകാരന് ദാരുണാന്ത്യം

സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മുകളിലേക്ക് കെട്ടിടം തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ എട്ട് വയസുകാരൻ മരിച്ചു. രണ്ട് വിദ്യാർഥികൾക്ക് പരുക്കേൽക്കുകയും ചെയ്തു. കെട്ടിടഭാഗം പെട്ടെന്ന് തകർന്നു വീണപ്പോൾ മൂന്ന് കുട്ടികൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോയി. സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ ഹസ്‌നൈൻ പബ്ലിക് സ്കൂളിന്റെ പ്രധാന കവാടത്തിലെ കോൺക്രീറ്റ് മേൽക്കൂരയാണ് തകർന്നുവീണത്. മദാല ഗ്രാമത്തിലാണ് സംഭവം നടന്നത്. രക്ഷാപ്രവർത്തനങ്ങളും സ്ഥിതിഗതികൾ വിലയിരുത്താനുള്ള നടപടികളും ആരംഭിച്ചതിനൊപ്പം, കെട്ടിടം തകരാനിടയായ സാഹചര്യങ്ങളെക്കുറിച്ച്…

Read More

ഉത്തരാഖണ്ഡ് ചാമോലിയിലെ തുരങ്ക ദുരന്തം; ഒരു തൊഴിലാളി കൂടി മരിച്ചു, ആകെ മരണം 8 ആയി

ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ ദുരന്തത്തിൽ മരണസംഖ്യ എട്ടായി. അപകടത്തിൽ കാണാതായ രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. സ്ഥലത്തെ പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. എന്നാൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്താനാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി നിർദേശം നൽകിയിട്ടുള്ളത്. വ്യാഴാഴ്ചയാണ് ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം ഉണ്ടായത്. മായാപൂരിലെ (പിപാൽക്കോട്ടി) THDC പദ്ധതിയുടെ ഭാഗമായി നിർമ്മാണത്തിലിരുന്ന തുരങ്കത്തിലേക്ക് അവശിഷ്ടങ്ങളും വെള്ളവും ഇരച്ചുകയറിയതിനെത്തുടർന്ന് തൊഴിലാളികളടക്കം…

Read More

ഒന്‍പത് വര്‍ഷത്തിന് ശേഷം; തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകള്‍ എത്തുന്നു

         തിരുവനന്തപുരം : മൃഗശാലയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കാന്‍ സീബ്രകള്‍ എത്തുന്നു. ഗുജറാത്തിലെ ഗ്രീന്‍സ് വൈല്‍ഡ് ലൈഫ് റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ (വന്‍താര) നിന്ന് ഒരു ജോഡി സീബ്രകളെ തിരുവനന്തപുരം മൃഗശാലയിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി മ്യൂസിയം മൃഗശാല വകുപ്പ് മന്ത്രി ഒ ജെ ജനീഷ് അറിയിച്ചു. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്ര എത്തുന്നത്. 2002 ഏപ്രിലില്‍ ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയില്‍ നിന്ന് എത്തിച്ച സീത എന്ന സീബ്ര 2017-ല്‍ പ്രായാധിക്യം മൂലം ചത്തതോടെയാണ്…

Read More

കര്‍ണാടകയില്‍ വേട്ടക്കാരെന്ന് ആരോപിച്ച് വനംവകുപ്പിന്റെ വെടിവയ്പ്പ്;മൂന്നുപേര്‍ കൊല്ലപ്പെട്ടു പ്രതിഷേധവുമായി നാട്ടുകാര്‍, ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തു

    ബെംഗളൂരു: കര്‍ണാടകയിലെ ചാമരാജ്നഗര്‍ ജില്ലയിലെ കാവേരി വന്യജീവി സങ്കേതത്തിനുള്ളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മൂന്നുപേരും മൃഗങ്ങളെ വേട്ടയാടാനായി എത്തിയവരാണെന്നാണ് വനംവകുപ്പ് അധികൃതരുടെ വിശദീകരണം. എന്നാല്‍ വനംവകുപ്പിന്റെ വിശദീകരണം നാട്ടുകാര്‍ നിഷേധിച്ചു. ഇവര്‍ വേട്ടക്കാരല്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ പ്രദേശത്ത് പ്രതിഷേധമുയര്‍ത്തി. ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രകോപിതരായ നാട്ടുകാര്‍ വനംവകുപ്പ് ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തുകയും ഓഫീസ് കെട്ടിടത്തിനും ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തുകയും ചെയ്തു. വനമേഖലയില്‍ വച്ച് വനംവകുപ്പ് ജീവനക്കാര്‍ മൂന്ന് പേര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍…

Read More

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്ന് 30 പവൻ സ്വർണം കവർന്നു

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ വൻ കവർച്ച. ‘ഗീതാഞ്ജലി’ എന്ന വീട്ടിൽനിന്ന് 30 പവനോളം സ്വർണം മോഷണം പോയതായി വീട്ടുകാർ പറഞ്ഞു. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്ത് പ്രവേശിച്ച മോഷ്ടാക്കൾ അലമാര പൊളിച്ചാണ് സ്വർണം കവർന്നത്. വീട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കുടുംബം സമീപത്തെ മറ്റൊരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇന്ന് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് വാതിൽ കുത്തിത്തുറന്ന നിലയിലും അലമാര പൊളിച്ച നിലയിലും കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം നഷ്ടപ്പെട്ടതായി മനസ്സിലായത്. സംഭവം ഉടൻ പൊലീസിൽ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ…

Read More

മുഖ്യമന്ത്രിയെ വിമർശിച്ച പോസ്റ്റുകൾ നീക്കം ചെയ്‌ത സംഭവം: തെറ്റ് പറ്റിയത് മെറ്റക്ക്; സൈബർ പൊലീസിന് വിശദീകരണം നൽകി

മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി മെറ്റ. എഐ സിസ്റ്റത്തിൽ വരുത്തിയ അപ്ഡേഷന്റെ ഭാഗമായി ഉണ്ടായസാങ്കേതിക തകരാറാണ് പോസ്റ്റുകൾ അപ്രത്യക്ഷമാകാൻ കാരണമെന്ന് മെറ്റ സംസ്ഥാന സൈബർ പൊലീസിനെ ഔദ്യോഗികമായി അറിയിച്ചു. സർക്കാരിന്റെയോ മറ്റ് ഏതെങ്കിലും ഏജൻസികളുടെയോ സമ്മർദ്ദത്തിന്റെയോ ഇടപെടലിന്റെയോ ഭാഗമായിട്ടല്ല പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതെന്നും മെറ്റ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.വാർത്താ ചാനലുകളുടെയും മറ്റ് മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയ പേജുകളിൽ നിന്നും സർക്കാരിനെയും…

Read More

ഇപ്പോൾ ഉള്ളത് സെൽഫിക്കാലം, മുഖ്യമന്ത്രിയുമായുള്ള ഫോട്ടോ മാത്രമാണ് എടുത്തിട്ടുള്ളത്’; MDMA കേസിലെ പ്രതിക്കൊപ്പമുള്ള ഫോട്ടോയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി

പാലക്കാട്: എംഡിഎംഎ കേസുകളിലെ പ്രതികയുമായുള്ള മുഖ്യമന്ത്രിയുടെ ചിത്രത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ. ഇപ്പോൾ ഉള്ളത് സെൽഫിക്കാലമാണ്. മുഖ്യമന്ത്രിയുമായി ഫോട്ടോ മാത്രമാണ് എടുത്തിട്ടുള്ളതെന്നും മന്ത്രി ന്യായീകരിച്ചു. പിഎംശ്രീ ഉപസമിതി അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല. വാട്‌സാപ്പിൽ പ്രചരിക്കുന്നതിനൊന്നും അഭിപ്രായം മന്ത്രി പറയേണ്ടതില്ല. വന്ദേമാതരത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം 80-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ നടന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയ പതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയാണ്…

Read More

ഓണാഘോഷ ദിനത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ്  പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു

തിരുവനന്തപുരം: ഓണാഘോഷ ദിനത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പര്‍ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു. പുതുക്കിയ തീയതി പ്രകാരം ഈ പരീക്ഷ, ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ ഒന്നിന് നടക്കും. ആദ്യം ഓഗസ്റ്റ് 20ന് നടത്താനിരുന്ന പരീക്ഷ, മറ്റ് ക്ലാസുകളിലെ പരീക്ഷാ സമയവുമായി ക്ലാഷ് വരുന്നത് ഒഴിവാക്കാനായി ഓഗസ്റ്റ് 21ലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഭൂരിഭാഗം സ്‌കൂളുകളിലും അന്ന് ഓണാഘോഷം നടക്കാനിരുന്നതിനാല്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന വ്യാപക വിമര്‍ശനത്തെ തുടര്‍ന്നാണ് വകുപ്പിന്റെ ഈ…

Read More

കെബി ഗണേഷ് കുമാറിനു നേരെ രൂക്ഷ വിമര്‍ശനവുമായി കൊട്ടാരക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍

കൊട്ടാരക്കര: കെബി ഗണേഷ് കുമാറിനു നേരെ രൂക്ഷ വിമര്‍ശനവുമായി കൊട്ടാരക്കര എന്‍എസ്എസ് താലൂക്ക് യൂണിയന്‍ രംഗത്ത്. എന്‍എസ്എസ് പ്രസ്ഥാനത്തെയും ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെയും പരസ്യമായി വിമര്‍ശിച്ചതിലുള്ള പ്രതിഷേധം അറിയിച്ചുകൊണ്ട് യൂണിയന്‍ അംഗം ജി തങ്കപ്പന്‍ പിള്ളയാണ് പ്രമേയം അവതരിപ്പിച്ചത്. ആര്‍ ബാലകൃഷ്ണപിള്ളയുടെ കുടുംബത്തിന് എന്‍എസ്എസിന്റെ പിന്തുണയും തണലുമാണ് എല്ലാറ്റിനും സഹായിച്ചതെന്നും, അഴിമതിക്കേസില്‍ ജയിലില്‍ കിടന്നപ്പോള്‍ അദ്ദേഹത്തിന് ആശ്വാസമായത് സുകുമാരന്‍ നായരുടെ ഇടപെടലായിരുന്നുവെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് താല്‍പര്യമില്ലാതിരുന്നിട്ടും ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം വാങ്ങി നല്‍കുന്നതില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial