യൂണിഫോം ഇസ്തിരി ഇടുന്നതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റു; വിദ്യാർത്ഥിനി മരിച്ചു
കൊച്ചി : വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിനി മരിച്ചു. പറവൂർ ചെറിയ പല്ലംതുരുത്ത് അടിമപ്പറമ്പിൽ…
കൊച്ചി : വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതിനിടെ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിനി മരിച്ചു. പറവൂർ ചെറിയ പല്ലംതുരുത്ത് അടിമപ്പറമ്പിൽ സനീഷ് – നീതു ദമ്പതികളുടെ മകൾ സ്വാതി (13) ആണ് മരിച്ചത്. പറവൂർ ഗവ.ഹയർ സെക്കൻ്റ്റി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് സ്വാതി. യൂണിഫോം തേക്കുന്നതിനിടെ ഉച്ചക്ക് 1.30നാണ് ഷോക്കേറ്റത്. ഉടൻ പറവൂർ ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. പോസ്റ്റു മോർട്ടത്തിനു ശേഷം മൃതദേഹം തിങ്കളാഴ്ച സംസ്ക്കരിക്കും. Share…
തിരുവനന്തപുരം: കോളജ് കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു. ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനിയും മാർത്താണ്ഡത്തെ സ്വകാര്യ കോളേജിലെ മൂന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയുമായ അൻസിജിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അൻസിജിയെ കോളജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ അൻസിജിയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി വരികയായിരുന്നു. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് അൻസിജി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് മാതാപിതാക്കളുടെ ആരോപണം.സംഭവത്തില്‍…
മംഗളുരു: വന്ദേമാതരം ആലാപന വിവാദത്തില്‍ സോണിയാ ഗാന്ധിയ്ക്കെതിരെ പരാതി നല്കി ബിജെപി നേതാവ്. മംഗളുരുവിലെ ഉര്‍വ പൊലീസ് സ്റ്റേഷനില്‍ ബിജെപി നേതാവ് വികാസ് പുറ്റൂരാണ് പരാതി നല്‍കിയത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരത്തെ അപമാനിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. വന്ദേമാതരം ആലപിക്കുന്നതിന് ഇടയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം സംസാരിച്ചുകൊണ്ട് നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതോടെ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു കൊണ്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു.വന്ദേമാതരം തടസപ്പെടുത്താന്‍ ശ്രമിച്ചതില്‍…
ആലപ്പുഴ: ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ. നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ദേവൻ. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ദേവന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. ‘‘ബിജെപിയ്ക്ക് വേണ്ടി അഗ്രസീവായി ഞാൻ പ്രവർത്തിച്ചു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ വിജയത്തിനു എന്റെ സംഭാവന ഉണ്ടായിരുന്നതായി അദ്ദേഹം സമ്മതിക്കും. അത്രയും സംഭാവന ഞാൻ നൽകിയിരുന്നു. ഞാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങളും ആശയങ്ങളും അടങ്ങുന്നതാണ്. കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാന ബിജെപിയിൽ അത് കണ്ടില്ല….
തിരുവനന്തപുരം: പൂഞ്ഞാറില്‍ നാലരക്കോടി രൂപ ചെലവഴിച്ചെന്ന വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് പി സി ജോര്‍ജ്. തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അങ്ങനെ ഒരു സംഭവമുണ്ടായില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. എരുമേലിയിലെ ഒന്നിലധികം പ്രവര്‍ത്തകര്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ വെളിപ്പെടുത്തിയത്. പിന്നീട് അന്വേഷിച്ചപ്പോള്‍ ശുദ്ധ അസംബന്ധമാണെന്ന് മനസിലായെന്നും പി സി ജോര്‍ജ് പറഞ്ഞു. ‘ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും ഞാന്‍ ആരോടും വാങ്ങിയിട്ടുമില്ല, കൊടുത്തിട്ടുമില്ല. പാര്‍ട്ടിക്കുള്ളിലെ കുശുമ്പന്മാരാണ് ഈ വൃത്തികെട്ട പ്രചരണമുണ്ടാക്കിയത്. എരുമേലിയിലെ പ്രസംഗത്തിന് ശേഷം ബിജെപി…
കാസർകോട് : കാസർഗോഡ് മീപ്പുഗിരി സ്വദേശികളായ അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരിയിലെ ഗണേശനും (55), പ്ലസ് ടു വിദ്യാർത്ഥിനിയായ 17കാരി മകളുമാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.10 മണിയോടെ ചെമ്മനാട്, കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ വീടിനകത്ത് കിടപ്പുമുറിയിൽ ഒരേ ഹുക്കിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. വിവരമറിഞ്ഞ് മേൽപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി നടപടി ആരംഭിച്ചു. Share on FacebookTweetFollow us
എറണാകുളം കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർഥി തൂങ്ങിമരിച്ചു. മാർ അഥനേഷ്യസ് എഞ്ചിനീയറിങ് കോളജിലെ മൂന്നാം വർഷ സിവിൽ വിദ്യാർഥി മിച്ചി മിർപ്പു(20) ആണ് മരിച്ചത്. അരുണാചൽപ്രദേശ് സ്വദേശിയാണ് വിദ്യാർഥി. മിച്ചി ആത്മഹത്യ ചെയ്തത് പരീക്ഷയ്ക്ക് ക്രെഡിറ്റ് സ്കോർ കുറഞ്ഞ മനോവിഷമത്തിലെന്നാണ് മറ്റ് വിദ്യാർഥികളുടെ ആരോപണം. കോളജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റെല്ലാ എഞ്ചിനീയറിങ് കോളജുകളിലും കുറഞ്ഞ ക്രെഡിറ്റ് സ്കോർ 18 ആണ് എന്നാൽ MA കോളജിൽ മാത്രം ക്രെഡിറ്റ് സ്കോർ…
കണ്ണൂര്‍ : കരുവഞ്ചാല്‍ സെന്റ് ജോസഫ് ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്കി. കാസർഗോഡ് ചിറ്റാരിക്കാല്‍ സ്വദേശി പി സി തോമസിന്റെ മൃതദേഹമാണ് മാറിയത്. വീട്ടില്‍ എത്തി പൊതുദര്‍ശനം ആരംഭിച്ചപ്പോള്‍ മൃതദേഹം മാറിയത് ബന്ധുക്കള്‍ അറിഞ്ഞത്. മോര്‍ച്ചറി ജീവനക്കാരുടെ പിഴവെന്നാണ് ആശുപത്രിയുടെ വിശദീകരണം. Share on FacebookTweetFollow us
ബിർഭൂം: പശ്ചിമ ബംഗാള്‍ നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കറും തൃണമൂല്‍ കോണ്‍ഗ്രസ് മുതിർന്ന നേതാവുമായ ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ബിർഭൂം ജില്ലയിലെ രാംപൂർഹട്ടിലുള്ള അദ്ദേഹത്തിൻ്റെ വസതിയോട് ചേർന്നുള്ള പാർട്ടി ഓഫീസിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഓഫീസിലെത്തിയ പാർട്ടി പ്രവർത്തകരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും പൊലീസ് ഒരു ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ്…
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്ക് മുകളിലേക്ക് കെട്ടിടം തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ എട്ട് വയസുകാരൻ മരിച്ചു. രണ്ട് വിദ്യാർഥികൾക്ക് പരുക്കേൽക്കുകയും ചെയ്തു. കെട്ടിടഭാഗം പെട്ടെന്ന് തകർന്നു വീണപ്പോൾ മൂന്ന് കുട്ടികൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോയി. സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ ഹസ്നൈൻ പബ്ലിക് സ്കൂളിന്റെ പ്രധാന കവാടത്തിലെ കോൺക്രീറ്റ് മേൽക്കൂരയാണ് തകർന്നുവീണത്. മദാല ഗ്രാമത്തിലാണ് സംഭവം നടന്നത്. രക്ഷാപ്രവർത്തനങ്ങളും സ്ഥിതിഗതികൾ വിലയിരുത്താനുള്ള നടപടികളും ആരംഭിച്ചതിനൊപ്പം, കെട്ടിടം തകരാനിടയായ സാഹചര്യങ്ങളെക്കുറിച്ച്…
You cannot copy content of this page