Headlines

റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

തിരൂരങ്ങാടി: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. ചെമ്മാട് എക്സ്ചേഞ്ച് റോഡ് സ്വദേശിയും ചെമ്മാട് ടൗണിലെ ആദ്യകാല ചുമട്ടുതൊഴിലാളിയുമായ കുന്നത്തേരി മുസ്തഫ (61) ആണ് മരിച്ചത്. കുടിവെള്ള പദ്ധതിക്കായി റോഡിലുണ്ടാക്കിയ കുഴിയിലാണ് ഇയാൾ വീണത്. അപകടത്തെ തുടർന്ന് മുസ്തഫയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ആരോഗ്യനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഓഗസ്റ്റ് പത്താം തീയതി രാത്രിയായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്ന് ജോലി കഴിഞ്ഞ് നാട്ടിലേക്ക്…

Read More

‘പ്രായപൂർത്തിയായ മക്കൾ മാതാപിതാക്കളുടെ സ്വത്തല്ല, സ്വന്തമായി തീരുമാനങ്ങളെടുക്കാനും, ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാനും പൂർണ സ്വാതന്ത്ര്യമുള്ള വ്യക്തികളാണ് അവർ’; നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി

മുംബൈ: പ്രായപൂർത്തിയായ മക്കൾ മാതാപിതാക്കളുടെ സ്വത്തല്ലെന്നും, അവർ സ്വതന്ത്ര വ്യക്തികളാണെന്നും ബോംബെ ഹൈക്കോടതി.തനിക്ക് ഇഷ്ടമുള്ള വ്യക്തിയോടൊപ്പം ജീവിക്കാൻ തീരുമാനിച്ച മകളുടെ സംരക്ഷണം ആവശ്യപ്പെട്ട് അമ്മ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ്, ബോംബെ ഹൈകോടതിയുടെ നാഗ്‌പൂർ ബെഞ്ചിന്റെ നിരീക്ഷണം. സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കാനുള്ള യുവതിയുടെ അവകാശത്തെ കോടതി ശരിവെക്കുകയായിരുന്നു. ഇഷ്ടപ്പെട്ട പങ്കാളിക്കൊപ്പം ജീവിക്കാൻ സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടിറങ്ങിയ മകളെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മാതാവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയാണ് കോടതി തള്ളിയത്. സ്വന്തം ഇഷ്ടപ്രകാരം ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്ന പ്രായപൂർത്തിയായ ഒരു സ്ത്രീയെ…

Read More

പാലക്കാട് ചിറ്റൂരിൽ പതിനാലുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ പതിനാലുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ചിറ്റൂർ വണ്ണാമട എൻ.ജി കോളനിയിൽ ഉണ്ണികൃഷ്ണൻ-ചിത്ര ദമ്പതികളുടെ മകൾ അശ്വിനിയാണ് മരിച്ചത്. ചിറ്റൂർ ഗവൺമെന്റ് വിക്ടോറിയ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു അശ്വിനി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിക്ക് പനി തുടങ്ങിയത്. പനി ദിവസങ്ങൾ കഴിഞ്ഞിട്ടും കുറയാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് ആരോഗ്യനില മോശമായതോടെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ…

Read More

പാന്റിന്റെ പോക്കറ്റിൽ എംഡിഎംഎയും ഗ്ലാസ് ട്യൂബും; വയനാട്ടിൽ യുവാവും യുവതിയും പിടിയിൽ

വയനാട്: മുത്തങ്ങ ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കോടികൾ വിലമതിക്കുന്ന 41 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. ബെംഗളൂരുവിൽ നിന്നും കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്നാണ് പൊലീസ് പിടികൂടിയത്. മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് ജസീൽ, കൊടുങ്ങല്ലൂർ സ്വദേശി സ്വെറ്റ്ലാന എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ബെംഗളൂരുവിൽനിന്നു വരികയായിരുന്ന ഇവരെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ബത്തേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്നു നടത്തിയ പരിശോധനയിൽ ജസീലിന്റെ പാന്റിന്റെ പോക്കറ്റിൽനിന്നു ലഹരിമരുന്നും ഇത് ഉപയോഗിക്കാനുള്ള ഗ്ലാസ് ട്യൂബും പൊലീസ്…

Read More

കുടുംബശ്രീയുമായുള്ള സഹകരണം അവസാനിപ്പിച്ച് സർക്കാർ; ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പുതിയ രീതിയിലേക്ക്

തിരുവനന്തപുരം: കെ-ഡിസ്ക് പദ്ധതികളിൽ നിന്ന് കുടുംബശ്രീയുടെ പങ്കാളിത്തം ഒഴിവാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറങ്ങി. ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതിന്റെ ഭാഗമായി കമ്മ്യൂണിറ്റി അംബാസഡർ സംവിധാനവും ജില്ലാതല പ്രോഗ്രാം മാനേജർമാരുടെ സേവനവും അവസാനിപ്പിച്ചു. എൽഡിഎഫ് കാലത്തെ പദ്ധതിയാണ് മാറ്റുന്നത്. അഭ്യസ്തവിദ്യർക്കിടയിലെ സർവ്വേയും നൈപുണ്യ വികസനവുമാണ് കുടുംബശ്രീയെ ഏൽപ്പിച്ചിരുന്നത്. ഓഗസ്റ്റ് 31 ന് ശേഷം കുടുംബശ്രീ സേവനം ആവശ്യമില്ലെന്നാണ് സർക്കാർ ഉത്തരവ്. Share on FacebookTweetFollow us

Read More

പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരേ ചികില്‍സാപ്പിഴവ് ആരോപണം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരേ വീണ്ടും ചികില്‍സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന് പരാതി. മേപ്പയ്യൂര്‍ സ്വദേശി രാഹുല്‍-രാഖി ദമ്പതികളുടെ കുഞ്ഞിന്റെ കൈ ആണ് പ്രസവത്തിനിടെ ഒടിഞ്ഞത്. കുട്ടിയുടെ തുടര്‍ചികില്‍സയിലും വീഴ്ചയുണ്ടായെന്ന് കുടുംബം ആരോപിച്ചു. ഈ മാസം ആറാംതീയതി ആയിരുന്നു രാഖിയുടെ പ്രസവം. കുഞ്ഞിന്റെ ഇടതുകൈയുടെ തോളിന് പരിക്കേറ്റെന്ന് പറഞ്ഞ് കുട്ടിയെ എന്‍ഐസിയു യൂണിറ്റില്‍ അഡ്മിറ്റ് ആക്കി. കുഞ്ഞിന്റെ കൈക്ക് പ്ലാസ്റ്റര്‍ ഇട്ടെങ്കിലും പിന്നീട് പരിശോധന നടന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ പരിശോധിച്ച് ബാന്‍ഡേജ്…

Read More

പട്ടാപ്പകല്‍ മാല പൊട്ടിച്ച് ഓടി; മോഷ്ടാവിനെ പിന്തുടര്‍ന്ന് പിടികൂടി യുവതി

ആലപ്പുഴ: പട്ടാപ്പകല്‍ മാല പൊട്ടിച്ചോടിയ മോഷ്ടാവിനെ യുവതി പിന്തുടര്‍ന്ന് പിടികൂടി. ഭരണിക്കാവ് സ്വദേശി നെല്‍സനാണ് പട്ടാപ്പകല്‍ യുവതിയുടെ മാല പൊട്ടിച്ചെടുത്ത്. രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിനെ യുവതി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രജനിയുടെ ഭര്‍ത്താവ് റാം കിഷോര്‍ കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗമാണ്. കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന് സമീപം രജനി നടത്തുന്ന ബില്‍ഡിംഗ് പ്ലാന്‍ തയ്യാറാക്കുന്ന സ്ഥാപനത്തില്‍ കാര്യങ്ങള്‍ ചോദിച്ചറിയാനെന്ന വ്യാജേനയാണ് പ്രതിയെത്തിയത്. സംസാരിച്ചു നില്‍ക്കുന്നതിനിടെ രജനിയുടെ പിറകില്‍ നിന്നും സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുത്താന്‍ ശ്രമിക്കുകയും, അത് തടയുന്നതിനിടെ കഴുത്തിലെ സ്വര്‍ണ്ണമാല…

Read More

ആശുപത്രി മുറിക്ക് വാടക 12,000 രൂപ, നക്ഷത്ര ഹോട്ടലിൽ 4500 മാത്രം, തീവെട്ടിക്കൊള്ളയ്ക്ക് പൂട്ടിടാൻ ശുപാർശ, കേന്ദ്രം ശരിവച്ചാൽ വമ്പൻ‍മാർക്ക് തിരിച്ചടി

    ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാനിരക്ക് നിയന്ത്രിക്കാൻ നിർണായക നീക്കവുമായി പാർലമെന്ററി സമിതി. ആശുപ്രതികളിലെ മുറി വാടക നിരക്കിൽ അടിയന്തരമായി നിയന്ത്രണം കൊണ്ടുവരാനും ബില്ലിങിൽ സുതാര്യത വരുത്താനും ശുപാർശ. രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിനു മുൻപ് ചികിത്സാ നിരക്കുകൾ ആശുപത്രികൾ വെളിപ്പെടുത്തണം. ചില ആശുപത്രികൾ ചികിത്സയ്ക്ക് അമിത നിരക്കുകളാണ് ഈടാക്കുന്നത്. ഇതു പലപ്പോഴും ആശുപത്രികളും ഇൻഷുറൻസ് കമ്പനികളും തമ്മിലുള്ള തർക്കത്തിലേക്ക് വഴിവക്കും. രോഗികൾക്ക് ഇൻഷുറൻസ് പരിരക്ഷ വൈകാനും ഇടയാക്കും. ഇക്കാര്യങ്ങൾ പരിശോധിക്കാൻ അതിവേഗ ഓംബുഡ്സ്മാൻ സംവിധാനം വേണമെന്നും…

Read More

കുട്ടികൾക്ക് നീന്തൽ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്: ‘അക്വാഫിറ്റ്’ പദ്ധതി ആരംഭിക്കുന്നു

    തിരുവനന്തപുരം :വിദ്യാർഥികളെ നീന്തൽ പരിശീലിപ്പിക്കാൻ ‘അക്വാഫിറ്റ്’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമാണ് പദ്ധതി. വിദ്യാർഥികളുടെ ശാരീരികക്ഷമത, ജലസുരക്ഷാ അവബോധം, ജീവൻരക്ഷാ നൈപുണ്യം എന്നിവ വികസിപ്പിക്കുകയാണു ലക്ഷ്യം. ആദ്യഘട്ടത്തിൽ 14,000 വിദ്യാർഥികൾക്ക്് പരിശീലനം നൽകും. ഓരോ ജില്ലയിൽനിന്നും 1000 വിദ്യാർഥികൾക്കുവീതം. പരിശീലനത്തിനായി സ്‌കൂളിൽനിന്ന് അഞ്ചുകിലോമീറ്റർ പരിധിക്കുള്ളിലെ അനുയോജ്യമായ നീന്തൽക്കുളങ്ങൾ തിരഞ്ഞെടുക്കും. ഇതിന് തദ്ദേശസ്ഥാപനങ്ങളുടെയും മറ്റു വകുപ്പുകളുടെയും സഹകരണം തേടും. കേരളം നദികളും പുഴകളും ജലാശയങ്ങളും ഏറെയുള്ള സംസ്ഥാനമായതിനാൽ നീന്തൽ അറിയുക എന്നത് കായികപരമായ…

Read More

ലോട്ടറിയിൽ ബംപറടിച്ച് സർക്കാർ; അഞ്ചു വർഷത്തെ മിച്ചം 5,658 കോടി രൂപ

കൊച്ചി: സംസ്ഥാന സർക്കാറിൻ്റെ വരുമാനത്തിലെ നിർണായക ഘടകങ്ങളിലൊന്നായ ഭാഗ്യക്കുറി വകുപ്പിൽനിന്ന് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പ്രവർത്തന മിച്ചമായി ലഭിച്ചത് 5,658.05 കോടി രൂപ. 2021-22 മുതൽ 2025-26 വരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ നിർധന രോഗികൾക്ക് ചികിത്സ സഹായം നൽകുന്ന കാരുണ്യ ചികിത്സ പദ്ധതിക്കായി 324.62 കോടി രൂപ കൈമാറിയെന്നും വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. ഭാഗ്യക്കുറി വകുപ്പിൽനിന്നുള്ള വരുമാനം സർക്കാറിന്റെ പൊതുഖജനാവിലേക്കാണ് അടക്കുന്നത്. 500 കോടി മുതൽ 1,700 കോടി രൂപ വരെയാണ് ഓരോ വർഷവും പ്രവർത്തന മിച്ചമായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial