Headlines

2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: കനത്തമഴയെ തുടര്‍ന്ന് വയനാടിന് പുറമേ കോഴിക്കോട്ടും നാളെ (ബുധനാഴ്ച) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കോഴിക്കോട് ജില്ലയിലെ റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നും കോഴിക്കോട് ജില്ലയില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നും അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായാണ്…

Read More

കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

       വയനാട് മേപ്പാടിയ്ക്ക് സമീപം കള്ളാടി തുരങ്കപാതാ നിർമ്മാണമേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി. രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിനടിയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മണ്ണിടിച്ചിലിൽ അതിവേഗം പിന്നോട്ട് നീങ്ങിയ ടാങ്കർ ലോറിയ്ക്കിടയിൽ ആളുകൾ പെടുന്നതിന്റെയും അത്ഭുതരകമായി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് നടുക്കിയ ദുരന്തം. മണ്ണും വെള്ളവും കുത്തിയൊലിച്ച് ബസും പാലവും മൂടുകയായിരുന്നു. കനത്ത മഴയിൽ തുരങ്കപാതയ്ക്കായി കൂട്ടിയിട്ട മണ്ണ് കുത്തിയൊലിച്ച് വരികയായിരുന്നു….

Read More

തിരുവനന്തപുരത്ത് മാലിന്യം തള്ളുന്നത് തടഞ്ഞ കോർപ്പറേഷൻ ജീവനക്കാരനെ വാഹനം ഇടിച്ച് കൊല്ലാൻ ശ്രമിച്ച ഒരാൾ അറസ്റ്റിൽ

      തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരെ ഓട്ടോറിക്ഷയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളിൽ ഒരാൾ പിടിയിൽ. കരിമഠം കോളനി സ്വദേശി സുരേഷിനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി കരിമഠം കോളനി സ്വദേശി ഷമീർ നിലവിൽ ഒളിവിലാണ്. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ എസ്പി ഫോർട്ട് ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. രാത്രികാലങ്ങളിൽ തോട്ടിൽ മാലിന്യം തള്ളുന്നത് നിരീക്ഷിക്കാൻ നഗരസഭ നിയോഗിച്ച ജീവനക്കാരായ കരമന മുണ്ടപ്ലാവില സ്വദേശി…

Read More

മുലയൂട്ടുന്നതിനിടെ അമ്മ ഉറങ്ങിപ്പോയി, കുഞ്ഞ് കട്ടിലിൽ നിന്നു വീണു പറഞ്ഞത് നുണ;11 മാസം പ്രായമുള്ള മകളെ ചവിട്ടി നിലത്തിട്ടത് പിതാവ്, അറസ്റ്റ്

ബെംഗളൂരു : കർണാടകയിലെ ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ മാതാപിതാക്കൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം കുഞ്ഞ് കട്ടിലിൽ നിന്ന് വീണ് അപകടം സംഭവിച്ചതാണെന്ന് വരുത്തിതീർക്കാനും ഇവർ ശ്രമിച്ചു. സംഭവത്തിൽ കുഞ്ഞിന്റെ പിതാവായ ശേഖപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മരണത്തിൽ അമ്മ വിജയലക്ഷ്മിയുടെ പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ബെംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഡിവിഷൻ പരിധിയിലാണ് കൊടും ക്രൂരത അരങ്ങേറിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇതൊരു കൊലപാതകമാണെന്ന് വ്യക്തമായിട്ടുണ്ടെന്നും വൈറ്റ്ഫീൽഡ് ഡിസിപി സൈദുലു…

Read More

സഹപാഠി ലാപ്‌ടോപ് കൊണ്ട് തലയ്ക്കടിച്ചു; ഉസ്‌ബെക്കിസ്താനില്‍ മലയാളി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

       ആലപ്പുഴ: മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥി ഉസ്‌ബെക്കിസ്താനില്‍ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) ആണ് മരിച്ചത്. സഹപാഠി ലാപ്‌ടോപ്പ് ഉപയോഗിച്ച്‌ തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. മലപ്പുറം സ്വദേശിയായ യുവാവ് ഉസ്‌ബെക്കിസ്താനില്‍ പിടിയിലായിട്ടുണ്ട്. പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം(23) ആണ് അറസ്റ്റിലായത്. ഇയാളും മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ആണ് ഇരുവരും. കുട്ടിയെ ഫോണില്‍ വിളിച്ച്‌ ലഭിക്കാത്തത് മൂലം വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ഡല്‍ഹിയില്‍…

Read More

സ്വർണാഭരണങ്ങൾ തട്ടിയെടുത്തിയ കേസ്; ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു

തിരുവനന്തപുരം: വെങ്ങാനൂരില്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ സ്ത്രീ തിരികെ നല്‍കാത്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. വെങ്ങാനൂര്‍ ചാവടിനട സ്വദേശിനി ഐശ്വര്യ( 32)യാണ് മരിച്ചത്. സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ച ഇതേ സ്ഥാപനത്തിലെ ജോലിക്കാരിയായ അഞ്ജു (28) ഇന്നലെ മരിച്ചിരുന്നു. സ്വര്‍ണം വാങ്ങിയ ശേഷം മുങ്ങിയ പനങ്ങോട് സ്വദേശിനിയായ സിന്ധുകുമാരിയെ (53) വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രതി സിന്ധുവിനെതിരെ പൊലീസിന് പരാതി പ്രളയമാണ്. 10 കേസുകളാണ് സിന്ധുവിനെതിരെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍…

Read More

ഫിഫയെ വിറപ്പിച്ച് ട്രംപിന്റെ ഫോൺ കോൾ, റെഡ് കാർഡ് ലഭിച്ച യുഎസ് താരത്തിന്റെ വിലക്ക് പിൻവലിച്ചു

ഫിഫ ലോകകപ്പിൽ യുഎസ് താരത്തിന് ലഭിച്ച റെഡ് കാർഡ് വിലക്ക് പിൻവലിച്ച് ഫിഫ. യുഎസ് സ്ട്രൈക്കർ ഫോളാരിൻ ബലോഗനാണ് ചുവപ്പ് കാർഡ് കിട്ടിയത്. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ നേരിട്ട് വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് താരത്തിന്റെ വിലക്ക് അപ്രതീക്ഷിതമായി നീക്കിയത്. തീരുമാനം പുറത്തുവന്നതിന് തൊട്ടുപിന്നാലെ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ ഫിഫയ്ക്ക് നന്ദി പറഞ്ഞു. വിഷയത്തിൽ ട്രംപും ഫിഫ പ്രസിഡന്റും തമ്മിൽ സംസാരിച്ചതായും യുഎസ് അധികൃതർ സ്ഥിരീകരിച്ചു.ഗ്രൂപ്പ്…

Read More

പോർച്ചുഗല്ലിനെ തകർത്ത് സ്പെയിൻ ക്വാർട്ടറിൽ; കണ്ണീരോടെ മടങ്ങി റൊണാൾഡോ

ഡാലസ്: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ സ്‌പെയിനിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടതോടെ പോർച്ചുഗലിന്റെ കിരീടസ്വപ്നം അവസാനിച്ചു. അതോടൊപ്പം ലോകകപ്പ് വേദിയോട് വിടപറഞ്ഞത് ഫുട്‌ബോളിലെ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. മത്സരശേഷം കണ്ണീരോടെ മൈതാനം വിട്ട റൊണാൾഡോയുടെ ദൃശ്യങ്ങൾ ആരാധകരെ ഏറെ വികാരാധീനരാക്കി ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ ഏതാനും നിമിഷങ്ങൾ മൈതാനത്ത് നിശ്ചലനായി നിന്ന റൊണാൾഡോയ്ക്ക് വികാരങ്ങൾ നിയന്ത്രിക്കാനായില്ല. കണ്ണീരോടെ നിന്ന അദ്ദേഹത്തെ സ്പെയിനിന്റെ യുവതാരം ലമിൻ യമാൽ ആശ്വസിപ്പിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. തുടർന്ന് സ്പെയിൻ താരങ്ങളെയും…

Read More

മീൻ വാങ്ങാൻ തിരക്കോട് തിരക്ക്! ആളുകളെത്തുന്നത് രാത്രി സമയത്ത്, മാന്നാർ റോഡിൽ മീൻ കച്ചവടം നടത്തി ആസ്സാം സ്വദേശി, പിടികൂടിയത് 2 കിലോ കഞ്ചാവ്

         ആലപ്പുഴ : ചെങ്ങന്നൂരില്‍ ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളിലായി മൂന്നര കിലോ കഞ്ചാവ് പിടികൂടി. മാന്നാറില്‍ മീന്‍ കച്ചവടത്തിന്‍റെ മറവില്‍ കഞ്ചാവ് വിറ്റിരുന്ന ആസാം സ്വദേശിയില്‍ നിന്ന് രണ്ട് കിലോ കഞ്ചാവാണ് പിടിച്ചത്. ബുധനൂരില്‍ ബംഗാള്‍ സ്വദേശിയില്‍ നിന്ന് പിടികൂടിയത് ഒന്നര കിലോ കഞ്ചാവും. ഫ്രഷ് മീനിനൊപ്പം ഫ്രഷ് കഞ്ചാവും. മാവേലിക്കര മാന്നാര്‍ റോഡില്‍ മീന്‍ കച്ചവടം നടത്തിയിരുന്ന ബിനോയ് ഡൈമാറി എന്ന ആസാം സ്വദേശിയാണ് എക്സൈസിന്‍റെ പിടിയിലായത്. ഇയാളുടെ…

Read More

ഭാര്യ ഉപേക്ഷിച്ചതിന്റെ വിഷമത്തിൽ മക്കൾക്ക് വിഷം നൽകി; അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു, പ്രതിക്കായി ഊർജ്ജിത തെരച്ചിൽ

         തൃശൂർ : മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. തൃശൂർ പെരുമ്പിലാവിൽ താമസിക്കുന്ന തമിഴ്നാട്ടുകാരൻ മുത്തുവാണ് (29) രക്ഷപ്പെട്ടത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് പ്രതി മുങ്ങിയത്. രണ്ടു മക്കൾക്കു വിഷം നൽകിയ ശേഷം മുത്തുവും വിഷം കഴിച്ചിരുന്നു. ഭാര്യ ഉപേക്ഷിച്ചതിന്റെ വിഷമത്തിലായിരുന്നു മക്കളെ കൊന്ന് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് മുത്തു പൊലീസിന് മൊഴി നൽകിയിരുന്നു. ഇന്നലെ രാവിലെയാണ് ഇയാൾ മക്കൾക്ക് വിഷം കൊടുത്തത്. വിഷം അകത്തുചെന്ന റിഥിൻ, റിഥിക എന്നിവർ നിലനിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial