Headlines

പോസ്റ്ററിൽ വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ്; രണ്ട് പിആർഡി ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്‌സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പോസ്റ്ററിലും വാർത്താക്കുറിപ്പിലും സംഭവിച്ച പിഴവിൽ സർക്കാർ നടപടി. സംഭവത്തിൽ രണ്ട് പിആർഡി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. സെക്രട്ടേറിയറ്റിലെ പിആർഡി ഡയറക്ടറേറ്റിലെ റിലീസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ സാബു പി.ആർ, വെബ് ആൻഡ് ന്യൂ മീഡിയ വിഭാഗം ഇൻഫർമേഷൻ ഓഫീസർ പ്രതീഷ് ഡി. മണി എന്നിവരെയാണ് സ്ഥലംമാറ്റിയത്. പ്രതീഷ് ഡി. മണിയെ ഡൽഹി ഇൻഫർമേഷൻ ഓഫീസറായും സാബു പി.ആറിനെ കൊല്ലം ജില്ലയിലേക്കുമാണ് മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തിന്…

Read More

എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് നാല് കിലോ അരി നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: ഓണാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് നാല് കിലോ അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിച്ചു. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിൽ വച്ച് നാളെ നടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, സ്കൂളുകളിൽ നടക്കുന്ന ഓണാഘോഷ വേളകളിൽ വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ടാനുസരണമുള്ള വേഷങ്ങൾ ധരിച്ച് വരാവുന്നതാണെന്നും ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടെന്നും…

Read More

എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസ്; കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി.സംഭവത്തിൽ കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ പ്രതികൂടിയായിരുന്ന നിലമ്പൂർ സ്വദേശി ഷബി റുഷ്ത് ആണ് അറസ്റ്റിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇയാൾ മലപ്പുറം എടക്കര പോലീസ് സ്റ്റേഷനിലെ എസ്‌ഐയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ പ്രതിയായ ഷബി കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലായിരുന്നു. പ്രതി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും എഫ്‌ഐആറിന്റെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട് സ്വര്‍ണം…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം: രണ്ടാനച്ഛന് 120 വർഷം കഠിനതടവും 90,000 രൂപ പിഴയും

പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള രണ്ടാനച്ഛന്റെ ക്രൂരതയ്ക്ക് ഇരയായ കേസിൽ അമ്പതുകാരന് 120 വർഷം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് കെ.എസ്. വരുണാണ് രണ്ടു കേസുകളിലായി 60 വർഷം വീതം കഠിനതടവും 45,000 രൂപ വീതം പിഴയും വിധിച്ച് നിർണ്ണായക ഉത്തരവിറക്കിയത്. പിഴയടച്ചില്ലെങ്കിൽ ഓരോ കേസ് വകുപ്പിലും മൂന്നുമാസം വീതം അധിക തടവ് അനുഭവിക്കണം. ഭർത്താവ് ഉപേക്ഷിച്ച അഞ്ചുമക്കളുടെ മാതാവിനൊപ്പം കൊണ്ടോട്ടിയിലെ വാടകവീട്ടിൽ താമസിച്ച് വരികയായിരുന്ന പ്രതി, ഓർഫനേജിൽ…

Read More

പുത്തനത്താണിയിൽ വാഹന പരിശോധനയ്ക്കിടെ ആനക്കൊമ്പുമായി ഏഴ് പേർ പിടിയിൽ

പുത്തനത്താണിയിൽ ആനക്കൊമ്പുമായി ഏഴുപേർ പിടിയിൽ. പുത്തനത്താണി-തിരുനാവായ റോഡിൽ നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്.ആനക്കൊമ്പ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. നിലമ്പൂർ വനം ഫ്ലയിങ് സ്ക്വാഡാണ് പുത്തനത്താണി-തിരുനാവായ റോഡിൽ വാഹന പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. ഏഴു പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മേപ്പാടി പോലക്കൽ ഫൈസൽ, ആലത്തിയൂർ തറയിൽ ജംഷീർ, ആലത്തിയൂർ തറയിൽ അബ്ദുൾ ജബ്ബാർ, തിരൂർ വെട്ടത്ത് ഷോബിഷ്, പുത്തനത്താണി ആത്തിക്കാപറമ്പിൽ സമീർ ബാബു, ഷെമീർ രായംമരക്കാർ, നെടുവംചേരി സുബൈർ എന്നിവരാണ്…

Read More

ശിവൻകുട്ടിയെ കൊന്നത് 13-കാരിയും സംഘവും; ലക്ഷ്യം ഐഫോണും ബൈക്കും വാങ്ങല്‍; ക്വട്ടേഷൻ ഏറ്റെടുത്തത് കുട്ടികള്‍

ആലപ്പുഴ: കരുവാറ്റയില്‍ മാടപ്പുരയ്ക്കല്‍ പടീറ്റതില്‍ ശിവൻകുട്ടി എന്ന 67കാരനെ ക്രൂരമായി കൊലപ്പെടുത്തിയത് പ്രായപൂർത്തിയാകാത്തവരെന്ന് പോലീസ് ബന്ധുവായ 13കാരിയാണ് കൊലപാതകത്തിന് ക്വട്ടേഷൻ നല്‍കിയത്. വീട്ടിലെ സ്വർണാഭരണങ്ങള്‍ മോഷ്ടിക്കാനായി നടത്തിയ കൊലപാതകത്തിന്റെ ലക്ഷ്യം പെണ്‍കുട്ടിക്ക് ഐ ഫോണും പ്രതികള്‍ക്ക് ബൈക്കും വാങ്ങലായിരുന്നെന്ന് പോലീസ് പറയുന്നു. കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപത്തെ വാടകവീട്ടിലാണ് ശിവൻകുട്ടി താമസിച്ചിരുന്നത്. കൊലപാതകം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ വീഡിയോ കോളിലൂടെ പെണ്‍കുട്ടിക്ക് കാണിച്ചു കൊടുത്തതായി പോലീസ് പറയുന്നു. കൈകാലുകള്‍കൂട്ടിക്കെട്ടി അതിക്രൂരമായായിരുന്നു കൊലപാതകം. ഇന്നലെ രാവിലെയാണ് ശിവൻകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്….

Read More

കർണാടകയിൽ 34-കാരനെയും നാല് വയസ്സുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തി

ബംഗളുരു: കർണാടകയിൽ 34-കാരനെയും നാല് വയസ്സുള്ള മകനെയും മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ ചിക്കബനവാരയിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അഭിനന്ദനും അദ്ദേഹത്തിന്റെ നാല് വയസ്സുള്ള മകനുമാണ് മരിച്ചത്. സംഭവത്തിൽ യുവാവിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കൊലപാതകത്തിന് കേസെടുത്തു. മകന്റെ കൊച്ചുമകന്റെയും മരണം കൊലപാതകമാണെന്നാണ് അമ്മ പറയുന്നത്. ഗുട്ടെ ബസവേശ്വർ നഗറിലെ ഒമ്പതാം ക്രോസിലെ വീട്ടിലാണ് അഭിനന്ദനെയും ഭാര്യ ഹരിണിയയും നാലുവയസുകാരനായ മകനും താമസിച്ചിരുന്നത്. ഓഗസ്റ്റ് 16 രാത്രി 10നും…

Read More

കൊല്ലത്ത് ഭാര്യയുടെ കിടപ്പറ ദൃശ്യം ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റിന് വിറ്റെന്ന് പരാതി

കൊല്ലം : കൊല്ലത്ത് കിടപ്പറ ദൃശ്യം രഹസ്യമായി പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റ് പണം വിറ്റ് പണം വാങ്ങിയെന്ന് ഭാര്യയുടെ പരാതി. യുകെയിലെ ജീവിതത്തിനിടെയായിരുന്നു പരാതിക്കിടയാക്കിയ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഭര്‍ത്താവിന് പങ്കാളികളെ പങ്കുവയ്ക്കൽ സംഘവുമായി ബന്ധമുള്ളതായും പരാതിയില്‍ പറയുന്നു. സുഹൃത്തുക്കള്‍ വഴിയാണ് ഭര്‍ത്താവിന്റെ പ്രവര്‍ത്തി അറിയാനിടയായത്. ഇതോടെ ഭര്‍ത്താവിനേയും കൂട്ടി കൗൺസിലിംഗിനായി നാട്ടിലെത്തി. എന്നാൽ കൗൺസിലിംഗിന് പോകാൻ വിസമ്മതിച്ച ഭർത്താവ് അതിക്രൂരമായി മർദ്ദിച്ചു. മാരകമായി മര്‍ദനമേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കൃത്യമായ ഫോൺ സംഭാഷണങ്ങളും…

Read More

എസ്.ഐ.ആർ: മഹാരാഷ്ട്രയിൽ രണ്ട് കോടിയിലേറെ പേർ പുറത്ത്

മുംബൈ: മഹാരാഷ്ട്രയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക (എസ്.ഐ.ആർ) പുതുക്കൽ ആദ്യഘട്ട നടപടിയിൽ 2.07 കോടിയിലേറെ വോട്ടർമാർ പുറത്ത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കണക്കു പ്രകാരം 9.78 കോടിയിൽ 2.07 കോടിയിലേറെ (21.25 ശതമാനം) എസ്.ഐ.ആർ ഫോമുകൾ തിരിച്ചെത്തിയില്ല. സംഭവ ത്തിൽ ആശങ്കയും സംശയവും പ്രകടിപ്പിച്ച് ശരദ് പവാർ പക്ഷ എൻ.സി.പി നേതാവ് രോഹിത് പവാർ തെരഞ്ഞെ ടുപ്പ് ഉദ്യോഗസ്ഥരെ കണ്ടു. പുണെ, നാസിക്, താനെ തുടങ്ങിയ ജില്ലകളിൽ ബി.എ ൽ.ഒമാർ ബി.ജെ.പി പ്രവർത്തകരുടെ നിർദേശ പ്രകാര…

Read More

ഇനി കേരളയല്ല, കേരളം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. പാര്‍ലമെന്റിന്റെ ഇരുസഭകളും നേരത്തെ ബില്‍ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാകും രേഖപ്പെടുത്തുക. ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലിഷ് ഉള്‍പ്പെടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നതിനു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial