Headlines

നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണവിധേയനായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണവിധേയനായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി. രക്ഷിതാക്കളുമായി മാനേജ്മെൻ്റ് പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. പിടിഎ യോഗം വിളിക്കാനും യോഗത്തിൽ ധാരണയായി.തിങ്കളാഴ്ച മുതൽ ക്ലാസ് പുനരാരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും രക്ഷിതാക്കൾ പറഞ്ഞു. കേസിന്റെ അന്വേഷണത്തിൽ പൂർണ്ണ സഹകരണം ഉറപ്പാക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം മാനേജ്മെൻ്റ് അംഗീകരിച്ചു. നിതിന്റെ മരണത്തിന് പിന്നാലെ നിരവധി വിദ്യാര്‍ത്ഥികളാണ് റാമിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതും…

Read More

നേമത്ത് ശിവന്‍കുട്ടിക്കെതിരെ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച്  സിപിഐ  ജില്ലാ കമ്മിറ്റി അംഗം  സുലോചനനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം വി എസ് സുലോചനനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി. നേമം മണ്ഡലത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്കെതിരെ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചാണ് നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ആണ് സുലോചനൻ സുലോചനന്റേതെന്ന് പറയപ്പെടുന്ന ഒരു ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. Share on FacebookTweetFollow us

Read More

കല്ലമ്പലത്ത് സ്കൂൾ ബസ് ക്രെയിനിന് പിന്നിൽ ഇടിച്ച് അപകടംസ്കൂൾ ബസ് ഡ്രൈവർ മരണപ്പെട്ടു

കല്ലമ്പലത്ത് സ്കൂൾ ബസ് ക്രെയിനിന് പിന്നിൽ ഇടിച്ച് അപകടം. കല്ലമ്പലം നാവായികുളത്ത് വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ സ്കൂൾ ബസ് ഓടിച്ചിരുന്ന ഡ്രൈവർ മരണപ്പെട്ടു. നഗരൂർ സ്വദേശി ഷാജിയാണ് മരിച്ചത്. നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിലാണ് ബസ് ഇടിച്ചത്. കല്ലമ്പലം ഭാഗത്തേക്ക് അധ്യാപകരുമായി പോകുകയായിരുന്ന അയിരൂർ എംജിഎം സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. സമീപത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ആറ് അധ്യാപകർക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. പരുക്ക് പറ്റിയ അധ്യാപകരെ പാരിപ്പള്ളി മെഡിക്കൽ…

Read More

അമ്മയോടുള്ള സ്നേഹം ഒടുവിൽ കൊടുംക്രൂരതയിലേക്ക്; ചികിത്സക്ക് പണമില്ലാതെ വന്നതോടെ തളർന്നു കിടന്ന അമ്മയെ നാലാം നിലയിൽ നിന്ന് എറിഞ്ഞുകൊന്ന് മകൻ

ബംഗളൂരു: ബംഗളൂരുവിൽ തളർന്ന് കിടന്നിരുന്ന അമ്മയെ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് മകൻ താഴേക്ക് എറിഞ്ഞ് കൊന്നു. ബംഗളുരുവിലെ ആർ.ആർ നഗറിലെ ബി.ഇ.എം.എൽ ലേഔട്ടിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. സാവിത്രമ്മ സി (75) യാണ് കൊല്ലപ്പെട്ടത്. കേസിൽ മകൻ വെങ്കിടേഷ് സി എന്ന ദശരഥനെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വർഷം മുമ്പ് പക്ഷാഘാതം വന്നതോടെ അമ്മ പൂർണ്ണമായും കിടപ്പിലായി. അമ്മയെ പരിചരിക്കാനായി എനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു. ആരോഗ്യനിലയിൽ ഒരു പുരോഗതിയും…

Read More

തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ സ്ത്രീ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നടുവട്ടം: തമിഴ്നാട്ടിൽ കടുവയുടെ ആക്രമണത്തിൽ 56കാരി കൊല്ലപ്പെട്ടു. ഹനുമാപുരം സ്വദേശി പാർവതിയാണ് കൊല്ലപ്പെട്ടത്. തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങിയ സ്ത്രീ വനപ്രദേശത്ത് കൂടി നടക്കുമ്പോളായിരുന്നു സംഭവം. മൃതദേഹം പാതി ഭക്ഷിച്ച നിലയിലായിരുന്നു. പാർവതിയുടെ ഭർത്താവ് നേരത്തെ മരിച്ചതാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് ഗ്രാമവാസികൾ പറഞ്ഞു. മറ്റൊരു സംഭവത്തിൽ ചന്ദ്രപൂർ സിന്ധേവാഹി താലൂക്കിലെ ഗുഞ്ചേവാഹി ഗ്രാമത്തിന് സമീപം തിങ്കളാഴ്ച കടുവയുടെ ആക്രമണത്തിൽ 65…

Read More

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ അഭിപ്രായം പറയാനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ

ന്യൂഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ അഭിപ്രായം പറയാനില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പൊതുജന മധ്യത്തിൽ എടുത്തിട്ട് ചർച്ച ചെയ്യേണ്ട കാര്യമല്ല ഇത്. പരസ്യവിവാദങ്ങളിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും തെരഞ്ഞടുപ്പ് ഫലം വരുന്നത് കാത്തിരിക്കൂവെന്നുമാണ് കെ.സി വേണു ഗോപാൽ പറഞ്ഞത്. ചില മാധ്യമങ്ങൾ തന്നെക്കുറിച്ച് ചർച്ചചെയ്യുന്നതിൽ വിഷമമുണ്ട്. വട്ടപ്പൂജ്യം ആണെന്നാണ് ചിലർ പറയുന്നത്. കഴിഞ്ഞ 10 വർഷമായി താനിത് കേൾക്കുന്നു. ചില മാധ്യമങ്ങളാണ് ഇക്കാര്യം തീരുമാനിക്കുന്നതെങ്കിൽ അവർ തീരുമാനിക്കട്ടെയെന്ന് കെ.സി വേണു ഗോപാൽ പറഞ്ഞു. പാർട്ടിക്ക് ഒരു…

Read More

മണ്ഡല പുനർനിർണയ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നാമക്കലിൽ കരിങ്കൊടി കാണിക്കുകയും ബില്ലിന്റെ പകർപ്പ് കത്തിക്കുകയും ചെയ്തു. മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഗോപാലപുരത്തെ വസതിയിലാണ് ആദ്യം കരിങ്കൊടി ഉയർത്തിയത്. ഇന്ന് ആരംഭിക്കുന്ന പാർലമെന്റ് പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുന്നത്. മണ്ഡല പുനർനിർണയ ബില്ലിലൂടെ തമിഴരെ സ്വന്തം മണ്ണിൽ അഭയാർത്ഥികളാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിലൊട്ടാകെ പ്രതിഷേധത്തിന്റെ തീ ആളിക്കത്തട്ടെയെന്നും, ഫാഷിസ്റ്റ് ബി ജെപിയുടെ ധാർഷ്ഠ്യം അവസാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1950കളിലെയും…

Read More

വേനലവധിക്കാലത്തെ സ്‌പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: വേനലവധിക്കാലത്തെ സ്‌പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം മാര്‍ച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതല്‍ മേയ് മാസം വരെ കുട്ടികള്‍ക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂട് കണക്കിലെടുത്ത് തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ പുതുക്കിയ തൊഴില്‍ സമയക്രമം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കുന്നത് അവരുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ് കഠിനമായ ചൂടില്‍…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിന്നീട് അവരെ വിവാഹം കഴിച്ചാലും കേസിൽ നിന്നും മോചിതനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിന്നീട് അവരെ വിവാഹം കഴിച്ചാലും കേസിൽ നിന്നും മോചിതനാകില്ലെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് ഗിരീഷ് കത്പാലിയയാണ് സമാനമായ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ഇക്കാര്യം വ്യക്തമാക്കിയത്. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയ കേസിലാണ് പ്രധാനപ്പെട്ട വിധി വന്നിരിക്കുന്നത്. കേസിലെ പ്രതി 16 വയസുള്ളപ്പോൾ പരിചയപ്പെട്ട കുട്ടിയ്ക്ക് വിവാഹ വാഗ്ദാനം നൽകി പലതവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. രണ്ടു തവണ ഗർഭിണിയായപ്പോഴും ഗർഭം അലസപ്പിച്ചു എന്നാണ് എഫ്‌ഐആർ….

Read More

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഡിജിലോക്കര്‍, ഉമാങ്ങ് ആപ്ലിക്കേഷന്‍ എന്നിവയിലൂടെ ഫലം അറിയാനാകും. ഇന്ന് ഫലപ്രഖ്യാപനമുണ്ടാകുമെന്ന് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസ് ഫലപ്രഖ്യാപനം ഉടന്‍ പുറത്തുവിട്ടേക്കും. മേയ് മാസത്തിൽ നടക്കാനിരിക്കുന്ന രണ്ടാംഘട്ട പരീക്ഷ മുന്‍നിര്‍ത്തിയാണ് മൂല്യനിര്‍ണയ നടപടികള്‍ സിബിഎസ്ഇ വേഗത്തിലാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കുകളും സര്‍ട്ടിഫിക്കറ്റുകളും വേഗത്തില്‍ ലഭ്യമാക്കാന്‍ ഡിജിലോക്കര്‍ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. results.cbse.nic.in, cbse.gov.in, ഉമാങ് ആപ്പ് വഴിയും ഫലമറിയാം. കൂടാതെ, 7738299899 എന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial