മണൽ കടത്തു സംഘങ്ങളുമായും, കാപ്പ കേസ് പ്രതിയുമായും വഴിവിട്ട ബന്ധം: മലപ്പുറത്ത് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
മലപ്പുറം : മണൽ കടത്തു സംഘങ്ങളുമായും, കാപ്പ കേസ് പ്രതിയുമായുള്ള വഴിവിട്ട ബന്ധത്തിൽ മലപ്പുറം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥന്…
മലപ്പുറം : മണൽ കടത്തു സംഘങ്ങളുമായും, കാപ്പ കേസ് പ്രതിയുമായുള്ള വഴിവിട്ട ബന്ധത്തിൽ മലപ്പുറം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കോൺസ്റ്റബിൾ കെ.ജിനേഷിനെതിരെയാണ് നടപടി. വകുപ്പുതല അന്വേഷണം നടത്താൻ മലപ്പുറം എസ്എച്ച്ഒക്ക് ചുമതല. തിരൂർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാൾ അച്ചടക്ക ലംഘനം നടത്തിയത്. അനധികൃത മണൽ കടത്തു മാഫിയ സംഘങ്ങളുമായി ഇയാൾ വഴിവിട്ട് സുഹൃത്തു ബന്ധം സ്ഥാപിച്ചെന്നും കാപ്പ കേസ് പ്രതിയുടെ ഇടനിലക്കാരനോടൊപ്പം വിനോദ യാത്ര നടത്തിയെന്നും റിപ്പോർട്ട്. പൊലീസ് പല…
ചാത്തന്നൂർ , ജി വി എച്ച് എസ് എസിലെ വിദ്യാർത്ഥിനി ജെ.എസ് സുബ്ബലക്ഷമി രചിച്ച കഥസമാഹാരം “ചാത്തനെ ഉണർത്തിയവൾ ” പ്രകാശനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് സബീല ബീവി അധ്യക്ഷയായി. വിദ്യാരംഗം കൺവീനർ ഫാത്തിമ നാസ്, പവൻ സന്തോഷ്, ശിവാനി ഈശ്വർ, ദർശന, മാളവിക , പാർവ്വതി ആർ. തങ്കം , മാഗധശ്രീ,സുഷമ, സിന്ധു, നിഖിത നന്ദൻ എന്നിവർ സംസാരിച്ചു . Share on FacebookTweetFollow us
ബൊക്കാറോ: മദ്യപിച്ച് വൈകിയെത്തിയത് ചോദ്യം ചെയ്ത പിതാവിനെ മകൻ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിലുള്ള കാരിപാനി ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് നടുക്കുന്ന സംഭവം നടന്നത്. കാരിപാനി സ്വദേശിയായ ജയ്ലാൽ കർമാലി ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ മകൻ അർജുൻ കർമാലി(30)യെ പോലീസ് അറസ്റ്റ് ചെയ്തു. അമ്മാവന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം മദ്യപിച്ച് അർധരാത്രിയോടെയാണ് അർജുൻ വീട്ടിലെത്തിയത്. അർജുന്റെ അമിത മദ്യപാനവും വൈകിയെത്തിയതും പിതാവ് ചോദ്യം ചെയ്യുകയും ഇത് വലിയ രീതിയിലുള്ള തർക്കത്തിലേക്ക് വഴിമാറുകയും…
ജയ്പുർ: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ 13 വയസ്സുകാരിയായ പെൺകുട്ടി അഞ്ച് ദിവസത്തിനിടെ മുപ്പതിലധികം പേരാൽ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവവുമായി ബന്ധപ്പെട്ട് വിവിധ ഹോട്ടലുടമകളും മാനേജർമാരും ഉൾപ്പെടെ എട്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. വീട്ടിൽ നിന്ന് കാണാതായ പെൺകുട്ടിയെ ജൂൺ 18 മുതൽ 22 വരെയുള്ള തീയതികളിൽ വിവിധ ഹോട്ടലുകളിൽ എത്തിച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്. ഒരു ഓട്ടോറിക്ഷാ തൊഴിലാളി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച് തട്ടിക്കൊണ്ടുപോവുകയും, തുടർന്ന് പണം…
തിരുവനന്തപുരം: പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം അവസാനിപ്പിച്ച് തിരുവനന്തപുരം മേയര്‍ വി.വി രാജേഷ്മേയര് യോഗം പിരിച്ചുവിട്ടതിന് പിന്നാലെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. കോണ്‍ഗ്രസ് കൗണ്‍സിലർ കെ.എസ് ശബരിനാഥനും ബിജെപി കൗണ്‍സിലര്‍മാരുമാണ് ഏറ്റുമുട്ടിയത്. ഇതിനിടെ കെ.എസ് ശബരിനാഥന്റെ കഴുത്തില്‍ പിടിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ തള്ളുകയും വനിതാ കൗണ്‍സിലര്‍മാരെ ആക്രമിക്കുകയും ചെയ്തു. ചേരിതിരിഞ്ഞ് മുദ്രവാക്യം വിളിച്ചും ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. മിനിറ്റ്സ് ബുക്കില്‍ ഒപ്പിടാനെത്തിയ വനിതാ കൗണ്‍സിലര്‍മാരെ അടക്കം ബിജെപി കൗണ്‍സിലര്‍മാര്‍ തടഞ്ഞാണ് സംഘര്‍ഷത്തിന്…
കൊച്ചി: എറണാകുളം മരടിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സ്ത്രീയെ പൊലീസ് കണ്ടെത്തി. ക്യാൻസർ രോഗിയാണെന്നും കുഞ്ഞിനെ വളർത്താൻ നിവൃത്തിയില്ലാത്തിനാലാണ് ഉപേക്ഷിക്കുന്നതെന്നുമാണ് യുവതിയുടെ മൊഴി. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം വിവരം പൊലീസിനെ അറിയിക്കാൻ ഇവർ ഒരാളെ ചുമതലപ്പെടുത്തിയെന്നും വിവരമുണ്ട്. ഫോറം മാളിന് സമീപമാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ദിവസമോ, പ്രസവിച്ചു മണിക്കൂറുകൾ മാത്രമോ പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും കുഞ്ഞിനെ എറണാകുളം അമ്മതൊട്ടിലിലേക്ക് കൈമാറിയെന്നും പൊലീസ് വ്യക്തമാക്കി. Share…
ലണ്ടന്‍ : വനിത ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്ത്. ഓസ്ട്രേലിയക്കെതിരെ നിര്‍ണായക മത്സരത്തില്‍ ആറ് വിക്കറ്റിന് പരാജയപ്പെട്ടാണ് ഇന്ത്യ പുറത്തായത്. സെമി ഫൈനലില്‍ ഇടം നേടണമെങ്കില്‍ ഇന്ത്യക്ക് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമായിരുന്നു. ലോര്‍ഡ്സില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസ്ട്രേലി 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ ഗ്രൂപ്പ് എയില്‍ ഓസീസിനൊപ്പം…
കാസർകോട്: നറുക്കെടുപ്പിലൂടെ പ്രസിഡണ്ടായ സിപിഎമ്മിലെ പിവി രാജേന്ദ്രനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് നൽകും. രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് യുഡിഎഫ് അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസ് നൽകും. കഴിഞ്ഞ ഡിസംബർ 26 നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന ചന്ദ്രൻ നാലാംവാതിക്കലിൻ്റെ വോട്ട് അസാധുവായിരുന്നു. ചന്ദ്രന്റെ വോട്ട് ബാലറ്റ് പേപ്പറിന്റെ പിൻവശത്ത് ഒപ്പിടാത്തതിനെ തുടർന്ന് റിട്ടേണിംഗ് ഓഫീസർ അസാധുവാക്കുകയായിരുന്നു. ഇതേ തുടർന്ന് വോട്ടുകൾ തുല്യമായതോടെ നറുക്കെടുപ്പിലൂടെ സിപിഎമ്മിലെ…
ഇരട്ട ഭൂചലനമുണ്ടായ പ്ലായാ ഗ്രാൻഡേയിലാണ് ട്രേജോയും കുടുംബവും താമസിച്ചിരുന്നത്. ഭൂചലനത്തിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റ്റ് കെട്ടിടം തകർന്നിരുന്നു.വെനസ്വേലയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ അർജന്റീന ഫുട്ബോളർ ലൂക്കാസ് ട്രേജോയുടെ ഭാര്യയും മക്കളും മരിച്ചതായി സ്ഥിരീകരണം. വെനസ്വേലയിലെ പ്രമുഖ ഫുട്ബോൾ ക്ലബായ ഡീപോർട്ടീവോ ലാ ഗ്വായിരയാണ് ഇക്കാര്യം അറിയിച്ചത്. ട്രേജോയുടെ ഭാര്യ യാനിന മാരനെല്ല, മക്കളായ ആരോൺ, ഐൻഹോ എന്നിവരാണ് മരിച്ചത്.വെനസ്വേലയിലെ ഗ്യാരാകോയ് പ്രദേശത്താണ് രണ്ട് ശക്തമായ ഭൂചലനമുണ്ടായത്. Share on FacebookTweetFollow us
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതിക്കായി അനുകൂല നിലപാടെടുത്ത പ്രോസിക്യൂട്ടർക്കെതിരെ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. ടി ഗീനാ കുമാരിയെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്ത് നിന്ന് മാറ്റി. ആഭ്യന്തര വകുപ്പിന്റെ ശുപാർശയിൽ മുഖ്യമന്ത്രി ഒപ്പിട്ടു. അഡീഷണൽ പ്ലീഡറായ എം ആർ ഷാജിക്കാണ് പബ്ലിക് പ്രോസിക്യൂട്ടറിൻ്റെ പകരം ചുമതല. അതേസമയം ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എ സന്തോഷ് കുമാർ ഹാജരാകും. ഇദ്ദേഹത്തെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. മുൻ ഗവൺമെൻറ് പ്ലീഡറായിരുന്നു സന്തോഷ് കുമാർ. നാളെ…
You cannot copy content of this page