ശക്തമായ പ്രതിഷേധം; ദി ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിൻ്റെ പാസ്പോർട്ട് പുതുക്കാൻ അനുമതി
ന്യൂഡൽഹി: ദി ടെലഗ്രാഫിന്റെ മുൻ എഡിറ്റർ ആർ. രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കി നൽകാൻ അധികൃതർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ്…
ന്യൂഡൽഹി: ദി ടെലഗ്രാഫിന്റെ മുൻ എഡിറ്റർ ആർ. രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കി നൽകാൻ അധികൃതർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അദ്ദേഹത്തിന് ലഭിച്ചതായാണ് റിപ്പോർട്ട്. എസ്ഐആർ നടപടിക്കിടെ വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതിനെ തുടർന്ന് പാസ്പോർട്ട് പൊലീസ് വെരിഫിക്കേഷൻ തടസപ്പെട്ടിരുന്നു. സംഭവം വ്യാപക പ്രതിഷേധത്തിന് വഴിവെച്ചതോടെയാണ് അധികൃതർ നിലപാട് മാറ്റിയത്. വിഷയത്തിൽ തുടക്കത്തിൽ പശ്ചിമബംഗാൾ സർക്കാർ പ്രതികരിക്കാതിരുന്നതും വിമർശനങ്ങൾക്ക് ഇടയാക്കി. പ്രതിഷേധം ശക്തമായതോടെ കൊൽക്കത്ത പൊലീസ് പുതിയ റിപ്പോർട്ട് സമർപ്പിക്കുകയും, തുടർന്ന് പാസ്പോർട്ട് അച്ചടിക്കുന്നതിനുള്ള നടപടികൾ…
നാസിക്: യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജാംനർ താലൂക്കിലെ ഫത്തേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ജൂൺ 2-ന് സംഭവം നടന്നത്. സുഹൃത്തിനൊപ്പം വനമേഖലയിൽ ഇരിക്കുകയായിരുന്ന യുവതിയെ പ്രതികൾ ഭീഷണിപ്പെടുത്തിയ ശേഷം രണ്ടുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് അറിയിച്ചു. സംഭവസമയത്ത് സംഘത്തിലെ മറ്റ് അംഗങ്ങൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. പ്രതികൾക്കും യുവതിക്കും മുൻപരിചയമുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. യുവതിയുടെ…
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് പി.എമാധവൻ എക്സ് എംഎൽഎ അന്തരിച്ചു. 80 വയസ്സായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവെ എറണാകുളത്തെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. മണലൂർ നിയോജക മണ്ഡലത്തിലെ മുൻ എംഎൽഎയാണ്. 2011- 2016 കാലയളവിലാണ് പി.എ മാധവൻ മണലൂർ നിയോജക മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. കെപിസിസി നിർവാഹക സമിതി അംഗമാണ്. തൃശ്ശൂർ ഡിസിസി പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് Share on FacebookTweetFollow us
ന്യൂജഴ്സി: കിലിയൻ എംബപെയുടെ ഇരട്ടഗോൾ മികവിൽ സ്വീഡനെ 3–0ന് തകർത്ത് ഫ്രാൻസ് ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി. ബ്രാഡ്ലി ബാർകോളയും ഒരിക്കൽ വലകുലുക്കിയ മത്സരത്തിൽ ഫ്രാൻസ് തുടക്കം മുതൽ ആധിപത്യം പുലർത്തി. നിരവധി തവണ പോസ്റ്റ് രക്ഷകനായെങ്കിലും ഒടുവിൽ ഫ്രഞ്ച് ആക്രമണങ്ങൾക്ക് മുന്നിൽ സ്വീഡിഷ് പ്രതിരോധം കീഴടങ്ങുകയായിരുന്നു ആദ്യ പകുതിയിൽ തന്നെ ഫ്രാൻസ് ആക്രമണങ്ങളുടെ പെരുമഴ സൃഷ്ടിച്ചു. കിലിയൻ എംബപെ, മിഖായേൽ ഒലിസെ, ഉസ്മാൻ ഡെംബലെ എന്നിവർ ചേർന്ന മുന്നേറ്റനിര സ്വീഡൻ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. എംബപെയുടെ ഒരു…
ന്യൂയോർക്ക്: ഐവറി കോസ്റ്റിനെ 2-1ന് കീഴടക്കി നോർവേ ലോകകപ്പിന്റെ പ്രീ-ക്വാർട്ടറിലേക്ക്. അവസാന നിമിഷങ്ങളിൽ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ട് നേടിയ നിർണായക ഗോളിലാണ് നോർവെയ്ക്ക് ഗുണകരമായത്. 86-ാം മിനിറ്റിൽ പിറന്ന ഹാളണ്ടിന്റെ വിജയഗോളാണ് നോർവേയ്ക്ക് നോക്കൗട്ട് ടിക്കറ്റ് സമ്മാനിച്ചത്. അടുത്ത ഘട്ടത്തിൽ ബ്രസീലിനെയാണ് നോർവേ നേരിടുക മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആക്രമണ ഫുട്ബോളാണ് ഇരു ടീമുകളും പുറത്തെടുത്തത്. ആദ്യഘട്ടത്തിൽ ഐവറി കോസ്റ്റ് പന്തടക്കത്തിലും അവസരസൃഷ്ടിയിലും മുൻതൂക്കം നേടിയെങ്കിലും നോർവേ പ്രതിരോധവും ഗോൾകീപ്പർ ഒർജാൻ ലനൈലാൻഡും ഉറച്ചുനിന്നു. മറുവശത്ത്…
സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്. ഇവരിൽ 99 ശതമാനവും വാട്സാപ്പ് ഉപയോഗിക്കുന്നവരാണ്. വളരെ സുരക്ഷിതമായി സന്ദേശങ്ങൾ അയക്കാനുള്ള ആപ്പാണെങ്കിൽ പോലും സ്വകാര്യ ഫോൺ നമ്പർ ഷെയർ ചെയ്യണമെന്നതാണ് .വാട്സാപ്പ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒരു ഗ്രൂപ്പിൽ ആഡ് ആകുമ്പോൾ അതിൽ ഉൾപ്പെടുന്ന എല്ലാവർക്കും നമ്പറുകൾ പരസ്പരം കാണാൻ സാധിക്കും. ഇത് പലപ്പോഴും സുരക്ഷാ വെല്ലുവിളിയായി മാറാറുണ്ട്.ഇപ്പോഴിതാ ഇതിനെല്ലാം ഒരു പരിഹാര മാർഗവുമായി എത്തിയിരിക്കുകയാണ് വാട്സാപ്പ്. ലോകമെമ്പാടുമുള്ള ഉപയോക്താക്കൾ ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന മാറ്റമാണ് വരാൻ…
കോഴിക്കോട്:കോഴിക്കോട്–സുൽത്താൻബത്തേരി റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ തർക്കവും വാക്കേറ്റവും. ബസ് മാറി കയറിയ മൂന്ന് സ്ത്രീകളാണ് ജീവനക്കാരുമായി പ്രശ്നമുണ്ടാക്കിയത്. തങ്ങൾ ഇറങ്ങേണ്ട സ്ഥലമല്ലെന്ന് മനസ്സിലായതോടെ ബസ് ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു തർക്കം ആരംഭിച്ചത്. ജീവനക്കാർ ബസ് നിശ്ചിത സ്റ്റോപ്പിൽ മാത്രമേ നിർത്താനാകൂവെന്ന് അറിയിച്ചതോടെയാണ് വാക്കേറ്റം രൂക്ഷമായത്. ഇതിനിടെ സ്ത്രീകൾ ബസിലെ ബെൽ വലിച്ച് പൊട്ടിച്ചതായാണ് ആരോപണം. സംഭവത്തെ തുടർന്ന് ബസിൽ യാത്ര ചെയ്തിരുന്ന മറ്റ് യാത്രക്കാരും പരിഭ്രാന്തരായി. വിവരം ലഭിച്ചതിനെ തുടർന്ന്…
തിരുവനന്തപുരം: വർക്കലയിൽ വയോധികർ തീപ്പൊള്ളലേറ്റ് മരിച്ചു. വർക്കല ചേന്നൻകോട് ഒറ്റൂരിൽ ആയിരുന്നു സംഭവം. ചേന്നൻകോട് സ്വദേശി സുകുമാരൻ, ഇയാളുടെ സഹോദരന്റെ ഭാര്യ ഓമന എന്നിവരാണ് മരണപ്പെട്ടത്. ഓമനയുടെ ഭർത്താവ് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു. തുടർന്ന് ഇവർ സുകുമാരനൊപ്പമായിരുന്നു താമസിച്ചിരുന്നത്. മണ്ണെണ്ണ പോലെയുള്ള ദ്രാവകം ദേഹത്തൊഴിച്ച് തീപിടിച്ചാണ് മരണമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ഇവർ താമസിച്ചിരുന്ന വീടിനുള്ളിൽ നിന്നും പുക വരുന്നത് കണ്ട് അയൽവാസികൾ വീട്ടിലെത്തി നോക്കുമ്പോഴാണ് ഇരുവരെയും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉടൻതന്നെ…
ബംഗളൂരു: ഭാര്യയ്ക്ക് സ്വന്തമായി മതിയായ വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ടെങ്കിൽ ഭർത്താവിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാൻ അവകാശമില്ലെന്ന് കർണാടക ഹൈക്കോടതി. ജീവനാംശവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. ഗാര്‍ഹിക പീഡന നിയമം, ഹിന്ദു ദത്തെടുക്കലും ജീവനാംശവും സംബന്ധിച്ച നിയമം, ക്രിമിനല്‍ പ്രൊസീജര്‍ കോഡ് എന്നിവ പ്രകാരം ഹര്‍ജി നല്‍കിയെന്ന കാരണത്താല്‍ മാത്രം ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന് നിര്‍ബന്ധിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഓരോ കേസും അതിന്റെ പ്രത്യേക സാഹചര്യങ്ങളും തെളിവുകളും വിലയിരുത്തിയാണ് തീരുമാനിക്കേണ്ടതെന്ന്…
തൃശൂർ: തൃശൂർ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാർ എടമുട്ടം സ്വദേശി ജ്യോതി ആണ് മരിച്ചത്. തൃശൂർ വെളിയന്നൂരിലെ നിയറെസ്റ്റ് ലോഡ്ജിലെ മുറിയിലാണ് സംഭവം. ജൂൺ 27-നാണ് ജ്യോതി ലോഡ്ജിൽ മുറിയെടുത്തത്. ഇന്ന് രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും മുറിയുടെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഈസ്റ്റ് പൊലീസ് വാതിൽ ബലമായി തുറന്ന് പരിശോധിച്ചപ്പോഴാണ് പ്രസവത്തിനിടെ മരിച്ച നിലയിൽ യുവതിയെയും സമീപത്ത്…
You cannot copy content of this page