തമിഴ്നാട്ടിലെ ഗോവധ നിരോധനം; മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി:  തമിഴ്നാട്ടിൽ പശുക്കളെയോ പശുക്കിടങ്ങളയോ അറക്കരുതെന്ന് മദ്രാസ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിനെതിരേ തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ. ഹർജിയിൽ എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. തമിഴ്നാട് മൃഗസംരക്ഷണ നിയമമനുസരിച്ച് സംസ്ഥനത്ത് പശുക്കളെ അറുക്കുന്നതിന് പൂർണനിരോധനമില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു. 10 വയസിന് മുകളിൽ പ്രായമുള്ളതും പണികൾക്കോ പ്രജനനത്തിനോ അനുയോജ്യമല്ലാത്തതുമായ പശുക്കളെ ബന്ധപ്പെട്ട അധികാരികളുടെ സർട്ടിഫിക്കറ്റോട് കൂടി അറുക്കാവുന്നതാണെന്നാണ് വ്യക്തമാക്കുന്നത്. പിന്നീട് വന്ന…

Read More

ക്രൂരവും മനുഷ്യത്വമില്ലാത്തതും; നിതിന്‍ രാജിന്റെ മരണം, ഡോ.എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി:അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ ദലിത് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. എന്‍ കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. പ്രൊഫസറുടെ പെരുമാറ്റം ‘ക്രൂരവും മനുഷ്യത്വമില്ലാത്തതും’ എന്നാണ് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാതെ അദ്ദേഹത്തിന് രക്ഷപ്പെടാനാവില്ലെന്നും ബെഞ്ച് അടിവരയിട്ട് പറഞ്ഞു. നേരത്തെ ജാമ്യം തേടി ഹൈക്കോടതി സമീപിച്ചെങ്കിലും അപേക്ഷ നിരസിച്ചിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. ‘ക്രൂരത എന്നൊരു വാക്ക് മാത്രമാണ് ഇതില്‍…

Read More

വരുന്നു’ 64 ടീമുകളുടെ ലോകകപ്പ്; 2030ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് ഫിഫ പ്രസിഡന്റ്

അടുത്ത ഫുട്ബാൾ ലോകകപ്പിൽ 64 ടീമുകൾ മാറ്റുരയ്ക്കാൻ സാദ്ധ്യത. 16 രാജ്യങ്ങളെ കൂടി ലോകകപ്പ് വിപുലീകരിക്കാൻ ചർച്ചകൾ നടക്കുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. 2030ലോകകപ്പിന് മുന്നോടിയായി ഇക്കാര്യത്തിൽ തീരുമെനമെടുക്കുമെന്നും ഇൻഫാന്റിനോ മാദ്ധ്യമങ്ങളോട് പറഞ്ഞു.ലോകകപ്പ് ഫുട്ബാളിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി 2030 എഡിഷൻ മൂന്ന് ഭൂഖണ്ഡത്തിലും ആറ് രാജ്യത്തുമായാണ് നടക്കുന്നത്. ഉറുഗ്വേ, പരാഗ്വേ, അർജന്റീന എന്നിവയ്ക്ക് പുറമേ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവിടങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. 1930ൽ ഉറുഗ്വേയിൽ നടന്ന ആദ്യലോകകപ്പിന്റെ നൂറാംവാർഷികത്തിന്റെ ഭാഗമായി…

Read More

ബാങ്കോക്കിലെ ബാറിൽ തീപിടിത്തത്തിൽ 27 മരണം; 22 പേരുടെ നില ഗുരുതരം

ബാങ്കോക്ക്: തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഒരു ബാറിൽ വൻ തീപിടിത്തം. അപകടത്തിൽ 27 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. 63 പേർക്ക് പരിക്കേറ്റതിൽ 22 പേരുടെ നില അതീവ ഗുരുതരമാണെന്നും ആശുപത്രികളിൽ ചികിത്സ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. അപകടവിവരം അറിഞ്ഞെത്തിയ തായ്‌ലൻഡ് പ്രധാനമന്ത്രി സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ എണ്ണം 27 ആയി സ്ഥിരീകരിച്ച അദ്ദേഹം തീപിടിത്തത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും അറിയിച്ചു. തീ അതിവേഗം കെട്ടിടത്തിനുള്ളിൽ വ്യാപിച്ചതാണ് ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന്…

Read More

മക്കളെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു

തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ രണ്ട് മക്കളെ വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. തൂത്തുക്കുടി പുതുകോട്ടൈയ്ക്ക് സമീപമുള്ള സാവേരിയർപുരത്താണ് നാടിനെ നടുക്കിയ സംഭവം. ലോറി ഡ്രൈവറായ മേരി മൈക്കിൾ (40), ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ മേരി നിരോഷ (14), ഏഴാം ക്ലാസ് വിദ്യാർത്ഥിയായ മകൻ മേരി കെനിസ്റ്റൺ (12) എന്നിവരാണ് മരിച്ചത്. കുട്ടികൾ രണ്ടുപേരും സമീപത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികളാണ് കുടുംബപ്രശ്നങ്ങളെത്തുടർന്നുള്ള കടുത്ത മാനസിക വിഷമമാണ് ക്രൂരമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് പോലീസ് പറഞ്ഞു….

Read More

വോട്ടർ രജിസ്ട്രേഷന് മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങൾ നിർബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിന് മാതാപിതാക്കളുടെ എസ്‌ഐആർ (SIR) വിവരങ്ങൾ സമർപ്പിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധമാക്കി. പുതിയ അപേക്ഷകർക്കും, എസ്‌ഐആർ പരിഷ്കരണത്തിന് ശേഷം വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്കും ഈ നിയമം ബാധകമായിരിക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ‘ഫോം 6’ പൂരിപ്പിക്കുമ്പോൾ ഈ വിവരങ്ങൾ നിർബന്ധമായും നൽകണം. ഡിക്ലറേഷൻ ഘട്ടത്തിൽ ഈ വിവരങ്ങൾ പൂർത്തിയാക്കാതെ അപേക്ഷയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. ബിഹാറിൽ ഈ പരിഷ്കാരം ഇതിനോടകം തന്നെ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്….

Read More

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട യുവാവിനെ കാണാൻ വീടുവിട്ടിറങ്ങി; 11 വയസുകാരിയെ നാല് ദിവസം തടവിലാക്കി ലൈംഗിക പീഡനം; 21 പേർ അറസ്റ്റിൽ

ജയ്പൂർ: 11 വയസ്സും 11 മാസവും പ്രായമുള്ള പെൺകുട്ടിയെ നാല് ദിവസത്തിനിടെ നിരവധി പേർ ലൈംഗികമായി പീഡിപ്പിച്ചു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. രണ്ടോ മൂന്നോ പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും അവരുടെ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജൂൺ 18-ന് കാണാതായ പെൺകുട്ടിയെ നാല് ദിവസത്തിന് ശേഷം ശ്രീ ഗംഗാനഗറിലെ ഒരു ഹോട്ടലിൽ നിന്നാണ് പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട…

Read More

ആൾക്കൂട്ട മർദ്ദനത്തിനിരയാക്കി 50-കാരനെ കൊലപ്പെടുത്തിയ 14 ഗോരക്ഷാപ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ വനിതാ ജഡ്‌ജിക്ക് വധഭീഷണി

മധ്യപ്രദേശിലെ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി തബസും ഖാനെതിരെയാണ് വധഭീഷണി ഉണ്ടായത്. ജൂൺ 12-നാണ് നസീർ അഹമ്മദിന്റെ കൊലപാതകക്കേസിൽ പ്രതികളെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചത്. 2022-ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. രാത്രിയിൽ കന്നുകാലികളെ കൊണ്ടുപോകുമ്പോൾ, വടികളും മറ്റ് ആയുധങ്ങളുമുപയോഗിച്ച് ‘ഗോ രക്ഷകർ’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘം അദ്ദേഹത്തെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പശുക്കളെ കടത്തുകയാണെന്ന സംശയത്തിന്റെ്റെ പേരിൽ അക്രമികൾ അഹമ്മദിനെയും മറ്റ് രണ്ട് പേരെയും വാഹനത്തിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി…

Read More

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ജീവന്‍ ദീപം ഒരുമ’ പദ്ധതി…വാര്‍ഷിക പ്രീമിയം 200 രൂപ

തിരുവനന്തപുരം:കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ജീവന്‍ ദീപം ഒരുമ’ പദ്ധതി വഴി 16.7 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പും എല്‍.ഐ.സിയുമായി ചേര്‍ന്നു കൊണ്ടാണ് പദ്ധതി നടത്തിപ്പ്. ഇരുനൂറ് രൂപയാണ് വാര്‍ഷിക പ്രീമിയം. അംഗങ്ങള്‍ക്ക് മികച്ച ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണിത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ആദ്യം സംഘടിപ്പിച്ച സംസ്ഥാനതല എന്‍റോള്‍മെന്‍റ് ക്യാമ്പയിന്‍ വഴിയാണ് ഇത്രയും പേരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. 2027 മാര്‍ച്ച്‌ 31…

Read More

കുപ്പിവെള്ളം എന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയിൽ

ലഖ്നൗ: കുപ്പിവെള്ളം എന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ഉത്തർപ്രദേശിലെ ഹാപുരിലാണ് സംഭവം. സ്വർണക്കടയിൽ എത്തിയ യുവതിക്കും അമ്മയ്ക്കും ഇടയിൽ ദാഹം തോന്നിയതിനെ തുടർന്ന് കടയുടമ തണുത്ത മിനറൽ വാട്ടർ കുപ്പിയാണെന്ന് പറഞ്ഞ് ഒരു കുപ്പി കൈമാറുകയായിരുന്നു കുപ്പിയിലെ ദ്രാവകം വെള്ളമാണെന്ന് കരുതി യുവതി കുടിച്ചെങ്കിലും ഉടൻ തന്നെ അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുപ്പിയിൽ വെള്ളമല്ല, ആസിഡാണ് ഉണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് യുവതിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial