തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ അറസ്റ്റിൽ
തിരൂർ റെയില്‍വേ സ്റ്റേഷനില്‍ ആറ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ അറസ്റ്റില്‍. ആർപിഎഫും എക്സൈസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ്…
തിരൂർ റെയില്‍വേ സ്റ്റേഷനില്‍ ആറ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ അറസ്റ്റില്‍. ആർപിഎഫും എക്സൈസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ട്രെയിനില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ ഏഴിന് എത്തിയ ചെന്നൈ-മംഗലാപുരം ട്രെയിനില്‍ കൊണ്ടുവന്ന ലഹരിവസ്തുക്കളാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ കണ്ടമർ സ്വദേശികളായ അനില്‍ കഹ്നാർ (19), ഇയാളുടെ സഹോദരി പുത്രൻ ദേ ബോസിസ് പ്രധാൻ (19) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ ചക്കാമ്പാട് പൊലിസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്നവരാണ്.മലപ്പുറം ജില്ലയില്‍ വിവിധയിടങ്ങളില്‍…
നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്ക് സമീപത്തെ മത്സ്യത്തൊഴിലാളി മുഹമ്മദ് കുഞ്ഞിയുടെ മകള്‍ കുഞ്ഞായിഷയ്ക്കാണ് (39) പരിക്കേറ്റത്. ഇവരുടെ ഇടതുകാലിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് വിവരം. കഴിഞ്ഞദിവസം വൈകിട്ട് പയ്യന്നൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ബസിലായിരുന്നു അപകടം. ബസ് പടന്നക്കാട് ഐങ്ങോത്ത് കഴിഞ്ഞപ്പോള്‍ വലിയ ശബ്ദത്തില്‍ പിന്നിലെ ടയർ പൊട്ടുകയും ഇതിന്റെ ആഘാതത്തില്‍ പ്ലാറ്റ്ഫോം തകരുകയുമായിരുന്നു.ഈ സമയം ബസിന്റെ പിന്നിലെ ടയറിന്റെ മുകള്‍ഭാഗത്തെ സീറ്റില്‍ ഇരിക്കുകയായിരുന്നു കുഞ്ഞായിഷ. തകർന്ന പ്ലാറ്റ്ഫോമില്‍ കുഞ്ഞായിഷയുടെ കാല് കുടുങ്ങുകയായിരുന്നു. പരിക്കേറ്റ കുഞ്ഞായിഷയെ ബസ് ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്….
തിരുവനന്തപുരം: ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം സംബന്ധിച്ച വിവാദത്തിൽ അന്വേഷണം ശക്തമാക്കി കേരള സർവകലാശാല. പ്രബന്ധം വീണ്ടും പരിശോധിക്കുന്നതിനായി സർവകലാശാല സിൻഡിക്കേറ്റ് യോഗം പ്രത്യേകമായി നാലംഗ ഉപസമിതിയെ ചുമതലപ്പെടുത്തി. സിൻഡിക്കേറ്റിൽ ഇടതുപക്ഷ അംഗങ്ങളുടെ ശക്തമായ വിയോജിപ്പുകൾ മറികടന്നാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. നവ ലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ പ്രബന്ധ വിഷയം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന…
വൈക്കം: വൈക്കത്ത് യൂടൂബറെ വാടകവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനി കട്ടത്തറ വീട്ടിൽ തമ്പുരു(36) ആണ് മരണപ്പെട്ടത്. ഇന്നലെയായിരുന്നു സംഭവം. തംബൂരു ക്വീൻഫിഷർ എന്ന യൂടൂബ് ചാനലിലൂടെ വ്ലോഗുകൾ ചെയ്തിരുന്നു.മരണകാരണം വ്യകതമല്ല. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. നാടൻ മത്സ്യബന്ധനരീതികളെക്കുറിച്ചുള്ള വീഡിയോകളാണ് തമ്പുരു യൂടൂബിലൂടെ പങ്കുവെച്ചിരുന്നത്. വിവാഹമോചിതയായ ഇവർ 13 കാരിയായ മകളോടൊപ്പം പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. മകൾ വൈകിട്ട് സ്കൂൾ കഴിഞ്ഞ് വന്നപ്പോഴാണ് മരണവിവരം അറിയുന്നത്. സംഭവത്തിൽ വൈക്കം പൊലീസ് തുടർ…
കോഴിക്കോട്ട് നടന്ന വിശാല സംസ്ഥാന സമിതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ശാസന. പാർട്ടി ചുമതലകൾ കൃത്യമായി നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന വിലയിരുത്തലിനെ തുടർന്ന് വിശാല ശാസന നൽകി. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമെന്ന് എം.വി.ഗോവിന്ദനും എം.എ.ബേബിയും യോഗത്തിലെ വിമർശനങ്ങൾക്കു മറുപടിയായി വ്യക്തമാക്കി. അതിനിടെ, സംസ്ഥാനത്തെ പാർട്ടിയിൽ പിടിമുറുക്കി ദേശീയനേതൃത്വം. ഗോവിന്ദനെതിരായ നടപടി ഒഴിവാക്കാൻ സംസ്ഥാനനേതൃത്വം ശ്രമിച്ചെങ്കിലും പരാജയത്തിന് ഉത്തരവാദിയുണ്ടാകണമെന്ന് പോളിറ്റ് ബ്യൂറോ (പിബി) നിലപാടെടുത്തു. സംസ്ഥാന സെക്രട്ടറിക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാൻ കഴിയില്ലെന്നും നടപടി ഉണ്ടായേ മതിയാകൂ എന്നും എം.എ.ബേബി…
വർക്കല:ബജിയില്‍ സോസ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ചായക്കടക്കാരനെ ക്രൂരമായി മര്‍ദിച്ച് യുവാക്കള്‍.തിരുവനന്തപുരം വര്‍ക്കല കാപ്പില്‍ ബീച്ചിലാണ് സംഭവം. വര്‍ക്കല സ്വദേശിയായ അഫ്സലിനാണ് മര്‍ദനമേറ്റത്. കൊല്ലം സ്വദേശികളായ മൂന്ന് യുവാക്കളെ അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടക്കല്‍ സ്വദേശി അലക്സാണ്ടര്‍(29), ഇരവിപുരം സ്വദേശി ഫിനോള്‍ഡ്(24), മയ്യനാട് സ്വദേശി ജോബിന് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. കാപ്പില്‍ ബീച്ചില്‍ വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു യുവാക്കള്‍. ഇതിനിടെ അഫ്സലിന്റെ കടയില്‍ ബജി കഴിക്കുന്നതിനായി കയറി. ബജിയില്‍…
തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന നേതൃനിരയിൽ സമഗ്രമായ അഴിച്ചുപണി. മുതിർന്ന നേതാവ് പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ്, രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ് എന്നിവരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി. കേന്ദ്ര കമ്മിറ്റിയിൽ നിന്നുള്ള ക്ഷണിതാവ് എന്ന നിലക്കാണ് ജോൺ ബ്രിട്ടാസിനെ സംസ്ഥാന സെക്രെട്ടറിയറ്റിൽ ഉൾപ്പെടുത്തിയത്. അതേസമയം, മുതിർന്ന നേതാക്കളായ ഡോ. ടി.എം. തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. ടിപി രാമകൃഷ്ണന് പകരം പി.രാജീവ് എൽ.ഡി.എഫ് കൺവീനർ ആവും….
നാടകരംഗത്ത് നൽകിയ സമഗ്രസംഭാവനകൾ മുൻനിർത്തി ഓച്ചിറ ക്ലാപ്പന പ്രിയദർശിനി ഗ്രന്ഥശാല നൽകിവരുന്ന കെ.ടി മുഹമ്മദ് സ്മാരക നാടക പുരസ്കാരം നടനും നാടകസംവിധായകനുമായ പയ്യന്നൂർ മുരളിക്ക് സി.ആർ. മഹേഷ് എം.എൽ എ സമ്മാനിച്ചു. ഗ്രന്ഥശാല പ്രസിഡൻ്റ് എസ്. എം ഇക്ബാൽ അദ്ധ്യക്ഷനായി. 25111 രൂപയും പ്രശസ്തിപത്രവുമാണ് നൽകിയത്. പ്രിയദർശിനി ഗ്രന്ഥശാല സംഘടിപ്പിക്കുന്ന നാടകരാവിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ വച്ചാണ് പുരസ്കാരം നൽകിയത്. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. Share on FacebookTweetFollow us
റാഞ്ചി: മൂന്ന് മാസം ഗർഭിണിയായിരുന്ന 17കാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭർത്താവും ഭർതൃപിതാവും ഉള്‍പ്പെടെ നാലുപേർ അറസ്റ്റില്‍. ഝാർഖണ്ഡിലെ ധൻബാദ് ജില്ലയിലാണ് നടുക്കുന്ന സംഭവം. പൂനം കുമാരിയാണ് കൊല്ലപ്പെട്ടത്. കുറ്റിക്കാട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റർ അകലെ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ അറുത്തുമാറ്റിയ തലയും പോലീസ് കണ്ടെത്തി. കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ട നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തുനിന്ന്…
പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിൽ അതൃപ്തിയുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന സ്നേഹിൽ കുമാറിനെ മാറ്റിയത് മന്ത്രി അറിയാതെയാണെന്ന് പറയുന്നു. മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്ടർമാർ വകുപ്പിൽ മാറിമാറി വന്നു. അടിക്കടിയുള്ള മാറ്റം വകുപ്പിനെ ബാധിക്കുന്നുവെന്നാണ് മന്ത്രിയുടെ അഭിപ്രായം. ഡിജിഇ പോസ്റ്റിൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും നിയമിക്കണമെന്നുമാണ് മന്ത്രിയുടെ ആവശ്യം. പ്രശ്നം മുഖ്യമന്ത്രിയെ അറിയിക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം. Share on FacebookTweetFollow us
You cannot copy content of this page