Headlines

വടുതലയില്‍ അടച്ചിട്ട വീട്ടില്‍ മോഷണം; 27 പവന്‍ സ്വര്‍ണവും 20,000 രൂപയും നഷ്ടപ്പെട്ടു

കൊച്ചി: വടുതലയില്‍ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണം. 27 പവന്‍ സ്വര്‍ണാഭരണങ്ങളും 20,000 രൂപയും ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടു. കര്‍ഷക റോഡില്‍ ഗ്രീന്‍ ഗാര്‍ഡന്‍സിന് സമീപത്തെ ‘ലോര്‍ഡ്‌സ് കോട്ടേജ്’ നന്ദനം വീട്ടിലാണ് കവര്‍ച്ച നടന്നത്. മെയ് 24നും ജൂണ്‍ അഞ്ചിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് മോഷണം നടന്ന വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. ബെഡ്‌റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഹാന്‍ഡ് ബാഗില്‍ നിന്നാണ് സ്വര്‍ണവും പണവും…

Read More

അങ്കണവാടികളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന അമൃതം പൊടി നിര്‍മ്മാണ യൂണിറ്റുകള്‍ പ്രതിസന്ധിയില്‍

തിരുവനന്തപുരം: അങ്കണവാടികളില്‍ കുട്ടികള്‍ക്ക് നല്‍കുന്ന അമൃതം പൊടി നിര്‍മ്മാണ യൂണിറ്റുകള്‍ പ്രതിസന്ധിയില്‍. സബ്‌സിഡി ഗോതമ്പുകള്‍ എത്തുന്നത് നിലച്ചതോടെ ഒരു കിലോ ഗോതമ്പിന് 38 രൂപ നല്‍കേണ്ട സ്ഥിതിയില്‍ എത്തിയിരിക്കുകയാണ്. ഉത്പാദന ചെലവ് കുത്തനെ കൂടിയിരിക്കുകയാണ്. ഇതോടെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് റിപോര്‍ട്ടുകള്‍. അമൃതം ഫുഡ് യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വില 12 വര്‍ഷമായി കിലോയ്ക്ക് 70 രൂപയില്‍ തുടരുമ്പോള്‍ ഉല്‍പാദനച്ചെലവ് 105 രൂപ വരെ ഉയര്‍ന്നതാണ് വെല്ലുവിളിയായത്. Share on FacebookTweetFollow us

Read More

എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ, വിശദമായി ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് വില്‍പ്പനക്കാരുടെയും, വിതരണക്കാരുടെയും വിശദാംശങ്ങൾ; പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

സുല്‍ത്താന്‍ബത്തേരി: എംഡിഎംഎയുമായി പിടിയിലായ സംഘത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെ വലയിലായത് ലഹരി വില്‍പ്പനക്കാരും വിതരണ ശൃംഖലയിലെ കണ്ണികളും. മുത്തങ്ങയിലും, അമ്പലവയല്‍ കോട്ടൂരിലും എംഡിഎംഎയുമായി പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന തുടരന്വേഷണത്തിലാണ് ഇവര്‍ക്ക് ലഹരി കൈമാറിയവരെയും വയനാട് പോലീസ് പിടികൂടിയത്. സംഭവത്തിൽ തൃശൂര്‍ ചേലക്കര അന്ത്രോട്ടില്‍ വീട്ടില്‍ എ.കെ ധനൂപ് (27), ബത്തേരി പള്ളിക്കണ്ടി കല്ലുവയല്‍ ജാസിം അലി (30) എന്നിവരെയാണ് വയനാട് പോലീസ് ആറസ്റ്റ് ചെയ്തത്. ജൂലൈ 27ന് മുത്തങ്ങയില്‍…

Read More

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഞെട്ടിക്കുന്ന സംഭവം; ശുചിമുറിയിൽ ഒളികാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, 22-കാരൻ പിടിയിൽ

കോഴിക്കോട് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ച 22-കാരൻ പോലീസ് കസ്റ്റഡിയിൽ. സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ 203-ാം നമ്പർ വാർഡിലാണ് സംഭവം. ഇവിടെ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതി ശുചിമുറിയിൽ കയറിയപ്പോഴാണ് യുവാവ് മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ ജീവനക്കാരും മറ്റു കൂട്ടിരിപ്പുകാരും ഓടിയെത്തി. തന്റെ പിതാവിന്റെ കൂട്ടിരിപ്പിനായി ആശുപത്രിയിൽ എത്തിയതാണ് പിടിയിലായ യുവാവ് എന്ന് പോലീസ് പറഞ്ഞു….

Read More

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു; മക്കൾ തിന്നർ കുടിച്ചിരുന്നെന്ന് പിതാവ്; കൊലപാതകമെന്ന സംശയത്തിൽ പൊലീസ്

തൊടുപുഴ: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത. വലിയകാട്ടിൽ അഫ്‌സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്. സംഭവത്തിൽ കുട്ടികളുടെ പിതാവ് അഫ്‌സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികൾ പെയിന്റിൽ ചേർക്കുന്ന തിന്നർ കുടിച്ചെന്നായിരുന്നു അഫ്‌സൽ പൊലീസിന് നൽകിയ ആദ്യ മൊഴി. എന്നാൽ പിന്നീട് നൽകിയ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് അഫ്‌സൽ മൊഴി മാറ്റി പറയുന്നതായും അന്വേഷണസംഘം വ്യക്തമാക്കുന്നു. അവശനിലയിലായ കുട്ടികളെ പിതാവ് തന്നെയാണ് ആശുപത്രികളിലെത്തിച്ചത്. ഒരാൾ അടിമാലി താലൂക്ക് ആശുപത്രിയിലും…

Read More

സിഎംആർഎല്ലി ൽ നിന്ന് പണം വാങ്ങിയവരുടെ പട്ടികയിൽ യുഡിഎഫ് നേതാക്കളും; ഉദ്യോഗസ്ഥന്റെ മൊഴി പുറത്ത്

സിഎംആൽഎല്ലിൽ നിന്ന് പണം വാങ്ങിയവരുടെ പട്ടികയിൽ യുഡിഎഫ് നേതാക്കളും. അനധികൃത സാമ്പത്തിക ഇടപാടുകൾ വെളിവാക്കുന്ന മൊഴി പകർപ്പുകളാണ് പുറത്ത് വന്നിരിക്കുന്നത്. ശശിധരൻ കർത്തയുടെ ഡയറിയിൽ ഉണ്ടായിരുന്ന ചുരുക്കപ്പേരുകൾ വിശദീകരിച്ച് സിഎംആർഎല്ലിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുടെ (സിഎഫ്ഒ) മൊഴിപ്പകർപ്പാണ് പുറത്തുവന്നത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പേരിന് പുറമെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവർ ഉൾപ്പടെ പട്ടികയിലുണ്ട്. സിഎംആർഎല്ലിൽ നിന്നും പണം…

Read More

കൊവിഡ് കാലത്തെ നഷ്ടം ഉത്തരവാദികളിൽനിന്ന് ഈടാക്കണമെന്ന് ധനവകുപ്പ്; കെ.കെ ശൈലജയും വിജിലൻസ് റഡാറിലേക്ക്

കൊവിഡ് മഹാമാരിയുടെ മറവിൽ കേരളമെഡിക്കൽ സർവിസസ്കോർപറേഷൻ ലിമിറ്റഡ്(കെ.എം.എസ്.സി.എൽ.) നടത്തിയപർച്ചേസുകളിൽ വൻക്രമക്കേടുകൾ നടന്നുവെന്നആരോപണം സ്ഥിരീകരിച്ച്ധനകാര്യ പരിശോധനാവിഭാഗത്തിന്റെ സമഗ്ര റിപ്പോർട്ട്.ചട്ടങ്ങൾ ലംഘിച്ച് ഉയർന്ന നിരക്കിൽഉപകരണങ്ങളും സാമഗ്രികളുംവാങ്ങിയതിലൂടെ ഖജനാവിനുണ്ടായ12 കോടിയോളം രൂപയുടെ നഷ്ടംഉത്തരവാദികളായഉദ്യോഗസ്ഥരിൽനിന്ന്ഈടാക്കണമെന്ന് റിപ്പോർട്ടിൽശുപാർശ ചെയ്യുന്നു. മുൻആരോഗ്യമന്ത്രി കെ.കെശൈലജയുടെ കാലയളവിലാണ്വിവാദപരമായ ഇടപാടുകൾനടന്നത്.കൂടുതൽ വിലയ്ക്ക് കമ്പനികളിൽ നിന്ന് പി.പി.ഇ കിറ്റുകൾ വാങ്ങിയതിലൂടെ 5.08 കോടിയുടെ അധിക സാമ്പത്തിക ബാധ്യതയും കെയറോൺ ഹെൽത്ത്കെയർ കമ്പനിക്ക് ഉയർന്ന നിരക്കിൽ ഓർഡറുകൾ നൽകിയതിലൂടെ 1.09 കോടിയുടെ നഷ്‌ടവും സംഭവിച്ചു. കൃത്യസമയത്ത് ക്വട്ടേഷൻ ക്ഷണിക്കാതെ ‘അഗ്രത’ എന്ന സ്ഥാപനവുമായി…

Read More

മാസപ്പടി കേസിൽ പിണറായിക്ക് സിപിഐ പിന്തുണയില്ല: നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം

തിരുവനന്തപുരം: പിണറായിക്കെതിരായ ഇഡി നീക്കത്തില്‍ രാഷ്ട്രീയം നോക്കേണ്ടെന്ന് നിലപാടെടുത്ത് സിപിഐ. നിയമം ഏത് വഴിക്ക് പോകുന്നുവെന്നത് മാത്രം നോക്കിയാല്‍ മതിയെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഇഡി നീക്കത്തില്‍ പിണറായി വിജയനെ സിപിഐ പിന്തുണക്കില്ലെന്നാണ് ഇത് നല്‍കുന്ന സൂചന. സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിഷയം സംബന്ധിച്ച തീരുമാനം എടുത്തു എന്നാണ് റിപ്പോര്‍ട്ട്. ടി വീണ സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങി എന്നത് യാഥാര്‍ത്ഥ്യമാണെന്നാണ് നേത്യത്വം ചൂണ്ടിക്കാട്ടുന്നത്. അത് സേവനത്തിനാണെന്ന് തെളിയിക്കേണ്ട ബാധ്യത വീണക്ക് മാത്രമാണ്. കമ്പനിക്ക് എകെജി…

Read More

ചെക്ക് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മാണി സി കാപ്പനെ അയോഗ്യനാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി നൽകി പരാതിക്കാരന്‍

എറണാകുളം : ചെക്ക് കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പരാതിക്കാരനായ ദിനേശ് മേനോന്‍. മാണി സി കാപ്പന് ശിക്ഷ വിധിച്ചിട്ടും സ്പീക്കറും തിരഞ്ഞെടുപ്പ് കമ്മീഷനും നടപടിയെടുത്തില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്. പാലാ നിയമസഭാ സീറ്റ് മാണി സി കാപ്പന്‍ ഒഴിഞ്ഞതായി സ്പീക്കര്‍ വിജ്ഞാപനം ഇറക്കണം. പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണം. ഹര്‍ജിയില്‍ അന്തിമ തീരുമാനം ആകുന്നതുവരെ മാണി സി കാപ്പന്റെ എംഎല്‍എ ആനുകൂല്യങ്ങള്‍…

Read More

പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തി ബിജെപി നേതാക്കൾ

പാലക്കാട്: പാലക്കാട് പട്ടാമ്പി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍. പട്ടാമ്പി കൊപ്പം എറയൂര്‍ ശ്രീതിരുവളയനാട് ഭഗവതി ക്ഷേത്രത്തിലായിരുന്നു കവര്‍ച്ച. സിസിടിവി ക്യാമറകള്‍ മറച്ച ശേഷം ഇരുമ്പ് ഗ്രില്‍ മുറിച്ചു കടത്തുകയായിരുന്നു. പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ബിജെപി നേതാക്കള്‍ക്കെതിരെയാണ് കൊപ്പം പൊലീസ് കേസെടുത്തത്. ബിജെപി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എം. പരമേശ്വരന്‍, ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചില്ലവീട്ടില്‍ ഗോപിനാഥന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial