നാലുമാസം പ്രായമായ കുഞ്ഞിന്റെ കാല് കടിച്ചുകീറി തെരുവുനായ
ആലപ്പുഴ: കായംകുളത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നാലുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനും, കുഞ്ഞിനെ എടുത്തിരുന്ന അമ്മൂമ്മയ്ക്കും കടിയേറ്റു. കായംകുളം പത്തിയൂര്‍ പഞ്ചായത്ത് പതിനേഴാം…
ആലപ്പുഴ: കായംകുളത്ത് തെരുവുനായയുടെ ആക്രമണത്തില്‍ നാലുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനും, കുഞ്ഞിനെ എടുത്തിരുന്ന അമ്മൂമ്മയ്ക്കും കടിയേറ്റു. കായംകുളം പത്തിയൂര്‍ പഞ്ചായത്ത് പതിനേഴാം വാര്‍ഡിലാണ് സംഭവം. പുല്ലുകുളങ്ങര ശ്രീസധനത്തില്‍ രാജമ്മ (65), ഇവരുടെ നാലുമാസം പ്രായമുള്ള കൊച്ചുമകന് എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത് പരിക്കേറ്റ ഇരുവരേയും ഉടന്‍ തന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് നേരെ വരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായതോടെ പ്രദേശവാസികള്‍ ഇപ്പോള്‍…
മലബാർ സൗഹൃദ വേദിയുടെ ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംഗീത ആൽബത്തിന്റെ സംവിധായകനുള്ള പുരസ്ക്കാരം കെ. രാജേന്ദ്രന് ലഭിച്ചു. ജ്ഞാനപീഠപുരസ്കാര ജേതാവ്എം. ടി. വാസുദേവൻ നായരെക്കുറിച്ചുള്ള “എം.ടി.സ്മൃതി ” എന്ന സംഗീത ആൽബത്തിന്റെ സംവിധാനത്തിനാണ് അവാർഡ് ലഭിച്ചത്. നിളാനദിയുടെയും എം.ടി യുടെ ഗ്രാമപരിസരങ്ങളുടെയും പശ്ചാത്തലത്തിൽ ചിത്രീകരിച്ച വീഡിയോ ആൽബത്തിന്റെ ഗാനരചന രാധാകൃഷ്ണൻ കുന്നുംപുറമാണ്. സംഗീതം : കേരളപുരം ശ്രീകുമാർ, ക്യാമറയും എഡിറ്റിങ്ങും അഖിലേഷ് രാധാകൃഷ്ണനും ഹെലിക്യാം രാഹുൽ എം.ദേവുമാണ് നിർവഹിച്ചത്.ആർ ആൻ്റ് ആർ ഫ്രെയിംസിന്റെ ബാനറിൽ…
കൊല്ലം : ഇന്റര്‍സിറ്റി എക്സ്പ്രസ് സ്റ്റോപ്പില്‍ നിര്‍ത്താന്‍ മറന്നു. തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റിയാണ് സ്റ്റോപ്പില്‍ നിര്‍ത്താതെ മുന്നോട്ടുപോയത്. കൊല്ലത്താണ് സംഭവം. മയ്യനാടായിരുന്നു ട്രെയിന്‍ നിര്‍ത്തേണ്ടിയിരുന്നത്. എന്നാല്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ ട്രെയിന്‍ വിട്ടുപോകുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്. അബദ്ധം മനസിലായതോടെ ട്രെയില്‍ റിവേഴ്സ് എടുത്ത് സ്റ്റേഷനില്‍ എത്തിച്ചു. സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ നടപടി ഉണ്ടായേക്കില്ല. സിഗ്നല്‍ ഇല്ലാത്ത സ്റ്റേഷനില്‍ സമയക്രമം അനുസരിച്ചാണ് ട്രെയിന്‍ നിര്‍ത്തിയിരുന്നത്. ബോധപൂര്‍വ്വം അല്ലാത്ത വീഴ്ചയെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. Share on FacebookTweetFollow…
മെഡിക്കൽ കോളേജ് : തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി. സർജറി ചെയ്തയാളിന്റെ കാലിൽ പുഴുവരിക്കുന്ന നിലയിലെന്ന് ബന്ധുക്കൾ. പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനാണ് ദുരനുഭവം. കഴിഞ്ഞമാസം 28ന് രാജേന്ദ്ര പ്രസാദ് ബൈക്ക് അപകടത്തിൽ കാലിന് പരിക്കേറ്റാണ് ചികിത്സ തേടി തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയത്. കാലിൽ ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടിരുന്നു. ഐസിയുവിൽ വാർഡിലേക്ക് മാറ്റിയപ്പോഴാണ് കാലിൽ പുഴുവരിച്ച നിലയിൽ ബന്ധുക്കൾ കണ്ടത്. രാത്രി 7 മണി വരെയും തിരിഞ്ഞു നോക്കിയില്ലെന്നും ബഹളം വച്ചതിനെത്തുടർന്ന്…
തിരുവനന്തപുരം: അട്ടക്കുളങ്ങരയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അട്ടക്കുളങ്ങര ഗവ.സ്കൂളിന്റെ ഓഫിസ് കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. എസ്എസ്കെഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. അധ്യാപകരും കുട്ടികളും മടങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി ഓടിട്ട സ്കൂളിന്റെ മേല്ക്കൂരയെ താങ്ങിനിര്‍ത്തിയ തടി ദ്രവിച്ചതോടെ കെട്ടിടം നിലംപൊത്തുകയായിരുന്നു. ഓടും താഴെയുള്ള സീലിങ്ങും ഉള്‍പ്പെടെ പൊളിഞ്ഞ് താഴേക്കുവീണു. അധ്യാപകരും കുട്ടികളും ജോലികഴിഞ്ഞ് മടങ്ങിയതിനാല്‍ ആരും അപകടത്തില്‍പ്പെട്ടില്ല. എസ്.എസ്.കെ.യുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന…
സംസ്ഥാനത്ത് അടുത്ത മൂന്നു വർഷത്തിനുള്ളിൽ പാൽ ഉൽപ്പാദനം 100 ലക്ഷം (ഒരു കോടി) ലിറ്ററായി വർദ്ധിപ്പിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് ജവഹർ സഹകരണ ഭവനിൽ ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സമഗ്രമായ ഈ വലിയ ലക്ഷ്യത്തിലേക്കെത്താൻ ക്ഷീരകർഷകരുടെയും സംഘങ്ങളുടെയും എല്ലാവിധ സഹകരണവുമുണ്ടാവണം. നിലവിൽ 70 ലക്ഷം ലിറ്റർ പാലാണ് സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നത്, എന്നാൽ നമ്മുടെ ആവശ്യം 86 ലക്ഷം ലിറ്ററാണ്. പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം പാലിന്റെ മൂല്യവർദ്ധിത…
മൂന്ന് വയസ്സ് തികയാത്തപാക്കിസ്ഥാനി ബാലൻ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സ്റ്റെയർകേസിലെ ജനാലയിലൂടെ താഴേക്ക് വീണു മരിച്ച സംഭവത്തിൽ അയൽവാസികളായ മലയാളി കുടുംബത്തിലെയും തമിഴ് കുടുംബത്തിലെയും രണ്ട് പെൺകുട്ടികൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടികളുടെ മാതാപിതാക്കളും പൊലീസ് കസ്റ്റഡിയിലാണ്. കണ്ണൂർ സ്വദേശികളാണ് മലയാളി കുടുംബം.ഒരു മാസം മുൻപാണ് ഷാർജയിലെ ഒരു കെട്ടിടത്തിൽ നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. സജ്ജാദ് ഹുസൈൻ എന്ന പ്രവാസിയുടെ മകൻ മുഹമ്മദ് അർഷമാൻ ആണ് മരിച്ചത്. ഏകദേശം പത്ത് വയസ്സ് പ്രായം…
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നുവീണു. അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്കൂളിൻറെ ഓഫീസ് മുറിയാണ് തകർന്നത്. കുട്ടികളും അധ്യാപകരും ഇറങ്ങിയശേഷം വൈകീട്ട് ആറുമണിയോടെയാണ് അപകടം. അതിനാൽ ആളപായമുണ്ടായില്ല. എസ്എസ്എയുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇതെന്ന് അധികൃതർ പറയുന്നു. കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായും ഇളകി മേൽക്കൂര തകർന്ന് വീണ നിലയിലാണ്. നഗരസഭാ അധികൃതരും ഫയർഫോഴ്സും ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. Share on FacebookTweetFollow us
തിരുവനന്തപുരം: ജനങ്ങളെ ഷോക്കടിപ്പിക്കാൻ കെ.എസ്.ഇ.ബിയും. ഈ മാസം യൂണിറ്റിന് 2 പൈസ വീതം ഇന്ധന സർചാർജ് ഈടാക്കാൻ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് തീരുമാനിച്ചു സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് അധികബാധ്യത വരുത്തിവെക്കുന്നതാണ് നീക്കം. പ്രതിമാസം ബിൽ ലഭിക്കുന്നവർക്കും ദ്വൈമാസ ബില്ലുള്ള ഉപഭോക്താക്കൾക്കും ഒരേ നിരക്കിലായിരിക്കും സർചാർജ് ബാധകമാകുന്നത്. കഴിഞ്ഞ മാസത്തിൽ യൂണിറ്റിന് ഒരുപൈസയായിരുന്നു സർചാർജ് ഈടാക്കിയിരുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നും ഐപിപികളിൽ നിന്നും വൈദ്യുതി എത്തിച്ചതിൽ കെ.എസ്.ഇ.ബിക്ക് വലിയ തോതിലുള്ള…
തൃശൂരിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു. തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയക്കാണ് പാമ്പുകടിയേറ്റത്.കാലിൽ പാമ്പുകടിക്കുകയായിരുന്നു. കാർ പാർക്കിങ്ങിൽ വച്ചാണ് പാമ്പുകടിയേറ്ററ്റത് എന്നാണ് സംശയം. കാർ പാർക്ക് ചെയ്തു ഇറങ്ങുമ്പോഴാണ് പാമ്പ് കടിച്ചത്. കാലിന്റെ പിറക് വശത്തായിരുന്നു കടിയേറ്റത്. മെഡിക്കൽ കോളജ് ആയതുകൊണ്ട് ഉടൻ ആശുപതിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പാമ്പുകടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഇവരെ അടിയന്തിര ചികിത്സയ്ക്കായി മെഡിക്കൽ കോളജിലെ പ്രത്യേക ഒബ്സർവേഷൻ (നിരീക്ഷണ)…
You cannot copy content of this page