മുംബൈ: മഹാരാഷ്ട്രയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക (എസ്.ഐ.ആർ) പുതുക്കൽ ആദ്യഘട്ട നടപടിയിൽ 2.07 കോടിയിലേറെ വോട്ടർമാർ പുറത്ത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട കണക്കു പ്രകാരം 9.78 കോടിയിൽ 2.07 കോടിയിലേറെ (21.25 ശതമാനം) എസ്.ഐ.ആർ ഫോമുകൾ തിരിച്ചെത്തിയില്ല. സംഭവ ത്തിൽ ആശങ്കയും സംശയവും പ്രകടിപ്പിച്ച് ശരദ് പവാർ പക്ഷ എൻ.സി.പി നേതാവ് രോഹിത് പവാർ തെരഞ്ഞെ ടുപ്പ് ഉദ്യോഗസ്ഥരെ കണ്ടു.
പുണെ, നാസിക്, താനെ തുടങ്ങിയ ജില്ലകളിൽ ബി.എ ൽ.ഒമാർ ബി.ജെ.പി പ്രവർത്തകരുടെ നിർദേശ പ്രകാര മാണ് സർവേ നടത്തിയതെന്നും വോട്ടർമാരെ ആശയാ നുകൂലികൾ, സംശയിക്കപ്പെടുന്നവർ, എതിരാളികൾ എ ന്നിങ്ങനെ വേർതിരിച്ച് ബി.ജെ.പി സോഫ്റ്റ്വെയർ രൂപ പ്പെടുത്തിയതായും രോഹിത് ആരോപിച്ചു.
2.07കോടിയിൽ 34 ലക്ഷം പേർ മരണപ്പെട്ടതായും 76 ല ക്ഷം പേരെ കണ്ടെത്താനായില്ലെന്നും 77 ലക്ഷം പേർ വീടുമാറി പോയെന്നുമാണ് പറയുന്നതെന്ന് രോഹിത് ചൂ ണ്ടിക്കാട്ടി.


