മൃതദേഹം കണ്ടെത്തിയില്ലെങ്കിലും കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കാം: സുപ്രിംകോടതി

ന്യൂഡല്‍ഹി: ഇരയുടെ മൃതദേഹം കണ്ടെത്താനായില്ലെന്ന കാരണത്താല്‍ മാത്രം കൊലപാതകക്കുറ്റം ഇല്ലാതാകില്ലെന്നും, വിശ്വാസയോഗ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ ശിക്ഷിക്കാനാകുമെന്നും സുപ്രിംകോടതി. കുറ്റകൃത്യം നടന്നതായി തെളിയിക്കുകയാണ് നിയമം ആവശ്യപ്പെടുന്നതെന്നും മൃതദേഹം ഹാജരാക്കണമെന്നത് നിയമപരമായ നിര്‍ബന്ധമല്ലെന്നും കോടതി നിരീക്ഷിച്ചു. അസം സ്വദേശിയായ ദേബോജിത് പണിക്ക ദത്തുപുത്രിയായ പത്തുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ലഭിച്ച ജീവപര്യന്തം തടവ് ശരിവച്ചുകൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് പ്രസന്ന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പുഴയില്‍ തള്ളിയെന്നാണ് സാക്ഷിമൊഴിയുണ്ടായിരുന്നത്. എന്നാല്‍ തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം…

Read More

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ: പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ചണ്ഡീഗഢ് :  ഹൈഡ്രജൻ എൻജിനുമായി കുതിക്കാൻ റെയിൽവേ. രാജ്യത്തെ ആദ്യ ഹൈഡ്രജൻ എൻജിൻ തീവണ്ടി വെള്ളിയാഴ്ച ഹരിയാണയിലെ ജിന്ദ് റെയിൽവേസ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ജിന്ദിനും സോനിപത്തിനും ഇടയിൽ 89 കിലോമീറ്റർ ദൂരത്തിലാണ് സർവീസ്. പൂർണമായും തദ്ദേശീയമായാണ് വികസിപ്പിച്ചത്. പരിസ്ഥിതിസൗഹൃദയാത്രയാണ് ഹൈഡ്രജൻ തീവണ്ടികളുടെ പ്രത്യേകത. ജിന്ദിൽ 14,700 കോടിയുടെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും മോദി നടത്തും. ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചാണ് തീവണ്ടിയുടെ പ്രവർത്തനം. ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്.മലപ്പുറം…

Read More

പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചത് ബലാത്സംഗ ശ്രമമല്ലെന്ന വിധി; പട്‌ന ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി

        ന്യൂഡൽഹി : സൽവാർ ഊരിമാറ്റാൻ ശ്രമിക്കുന്നതും പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന പട്‌ന ഹൈക്കോടതി വിധിക്കെതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി. ഇത്തരം വിധികള്‍ പുറപ്പെടുവിക്കുന്നതിന് മുൻപ് ജഡ്ജിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന സമഗ്രമായ ഗവേഷണത്തിന്റെ അഭാവം ആശങ്കപ്പെടുത്തുന്നതാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ലൈംഗിക കുറ്റകൃത്യങ്ങളിലെ ജുഡീഷ്യല്‍ സമീപനങ്ങളെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ സ്വമേധയാ ഉള്ള കേസിന്റെ വാദത്തിനിടെയാണ് പട്‌ന ഹൈക്കോടതിയുടെ വിവാദ നിരീക്ഷണം ഉയർന്നുവന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി,…

Read More

വോട്ടർ രജിസ്ട്രേഷന് മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങൾ നിർബന്ധമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിന് മാതാപിതാക്കളുടെ എസ്‌ഐആർ (SIR) വിവരങ്ങൾ സമർപ്പിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർബന്ധമാക്കി. പുതിയ അപേക്ഷകർക്കും, എസ്‌ഐആർ പരിഷ്കരണത്തിന് ശേഷം വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവർക്കും ഈ നിയമം ബാധകമായിരിക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ‘ഫോം 6’ പൂരിപ്പിക്കുമ്പോൾ ഈ വിവരങ്ങൾ നിർബന്ധമായും നൽകണം. ഡിക്ലറേഷൻ ഘട്ടത്തിൽ ഈ വിവരങ്ങൾ പൂർത്തിയാക്കാതെ അപേക്ഷയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. ബിഹാറിൽ ഈ പരിഷ്കാരം ഇതിനോടകം തന്നെ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്….

Read More

യുപിയിലെ ഷോപ്പിങ് മാളിൽ ചോരയിൽ കുളിച്ചനിലയിൽ ഏഴുവയസ്സുകാരിയുടെ മൃതദേഹം; വസ്ത്രങ്ങളില്ല, തല തകർന്നു; ബലാത്സംഗം ചെയ്ത് കൊന്നതെന്ന് സംശയം

   ഗാസിയാബാദ് : കാണാതായ ഏഴുവയസ്സുകാരിയെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ഗാസിയാബാദിലെ രാജ്നഗറിലാണ് സംഭവം. അതിഥിത്തൊഴിലാളികളായ ബിഹാർ സ്വദേശികളായ ദമ്പതിമാരുടെ മകളാണ് കൊല്ലപ്പെട്ടത്. കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ സംശയം. കാണാതായ കുട്ടിയെ ശനിയാഴ്ച പുലർച്ചെയാണ് നിർമാണത്തിലിരിക്കുന്ന ഷോപ്പിങ് മാളിന്റെ ബേസ്മെന്റിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടത്. കുട്ടിയും മാതാപിതാക്കളും മാളിനോട് ചേർന്നുള്ള താത്കാലിക ഷെഡ്ഡിലാണ് താമസം. ഇവിടെനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയവർ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിന് മുകളിൽനിന്ന് കുട്ടിയെ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് നിഗമനം. ചിപ്സും മിഠായിയും…

Read More

പീഡനം സഹിക്കാൻ വയ്യ, അമ്മായി വേഗം മരിക്കണേ ! കാണിക്കയിട്ട 20 രൂപ നോട്ടില്‍ വിചിത്ര ആവശ്യം; ഞെട്ടി ക്ഷേത്രജീവനക്കാര്‍

അമരാവതി: ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിനിടയില്‍ ജീവനക്കാർക്ക് ലഭിച്ച ഒരു ഇരുപത് രൂപ നോട്ട് കണ്ട് എല്ലാവരും അമ്പരന്നു. സ്വന്തം അമ്മായിയുടെ മരണം ആവശ്യപ്പെട്ടുകൊണ്ട് ഒരാള്‍ എഴുതിയ കുറിപ്പായിരുന്നു ആ നോട്ടില്‍ ഉണ്ടായിരുന്നത്. വിചിത്രവും ഭയപ്പെടുത്തുന്നതുമായ ഈ മരണാഭ്യർത്ഥന അടങ്ങിയ നോട്ടിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അനന്തപൂർ ജില്ലയിലെ സുബ്രഹ്മണ്യേശ്വര സ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിലാണ് ഈ നോട്ട് കണ്ടെത്തിയത്. ഭക്തർ സമർപ്പിച്ച പണം എണ്ണുന്നതിനിടയില്‍ നോട്ടിലെ എഴുത്ത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാർ അത്…

Read More

മമത ബാനര്‍ജിയെ മാറ്റി; അരൂപ് റോയ് തൃണമൂല്‍ അധ്യക്ഷന്‍

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി. അരൂപ് റോയ് പുതിയ അധ്യക്ഷനെന്ന് വിമത പക്ഷം പ്രഖ്യാപിച്ചു. തെരഞ്ഞടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗമാണ് മുതിര്‍ന്ന എംഎല്‍എ അരൂപ് റോയിയെ പുതിയ പ്രസിഡന്റാക്കി പ്രഖ്യാപിച്ചത്. തങ്ങളാണ് യഥാര്‍ഥ ടിഎംസിയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സ്ഥാപക മമത ബാനര്‍ജിയുടെ നേതൃത്വത്തെ നേരിട്ട് വെല്ലുവിളിച്ചുകൊണ്ടാണ് പുതിയ നീക്കം സമാന്തര സംഘടനാ സംവിധാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, പാര്‍ട്ടിയുടെ ദേശീയ ജനറല്‍…

Read More

അടുത്ത വർഷം മുതൽ നീറ്റിൽ മാറ്റം, പരീക്ഷ പൂർണമായും ഓൺലൈനാക്കും; നടപടികൾ ആരംഭിച്ചെന്ന് എൻടിഎ

നീറ്റ് യുജി പരീക്ഷകൾ പേപ്പർ അധിഷ്ഠിത രീതിയിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി മേധാവി അഭിഷേക് സിംഗ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉന്നതതല സമിതിയുടെ ശുപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചതോടെയാണ് നടപടികൾ ആരംഭിച്ചത്. അടുത്ത വർഷം മുതൽ പരീക്ഷ ഓൺലൈനാകുമെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി. മേയ് മൂന്നിന് നടത്തിയ നീറ്റ് പരീക്ഷയിൽ ചോദ്യപ്പേപ്പർ ചോർച്ച നടന്നതോടെയാണ് പരീക്ഷ ഓൺലൈനിലേക്ക് മാറ്റാനുള്ള നീക്കം നടന്നത്. രാജസ്ഥാൻ സികാറിലെ…

Read More

നീറ്റ് പുനഃപരീക്ഷ; ആൾമാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റിൽ

ദില്ലി:  നീറ്റ് പുനഃപരീക്ഷയിലും അനിഷ്ട സംഭവങ്ങൾ. ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റിൽ. യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം അറസ്റ്റിലായവർ പരീക്ഷ എഴുതിയെന്ന് പൊലീസ്. യുപിയിൽ പരീക്ഷയെഴുതിയ വിദ്യാർഥിയിൽ നിന്ന് സിംകാർഡും പഴയ ചോദ്യപേപ്പറും കണ്ടെത്തി. ഈ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, പരീക്ഷ മൂല്യനിർണയത്തിനുള്ള നടപടികള്‍ തുടങ്ങിയതായി എൻടിഎ അറിയിച്ചു. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കാനാണ് ശ്രമം. ബീഹാറിലാണ് ഒൻപത് പേർ അറസ്റ്റിലായത്. ബീഹാറിലെ ലഖിസാരായിലാണ് സംഭവം. യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം മറ്റുള്ളവർ പരീക്ഷ…

Read More

ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; 14കാരൻ അറസ്‌റ്റിൽ

ലക്നൗ: ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ 14കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ ഗോരഖ്പുർ ജില്ലയിലാണ് സംഭവം. പ്രതിയായ പതിനാലുകാരന്റെ ബന്ധുവാണ് പീഡനത്തിനിരയായ കുഞ്ഞ്. വെള്ളിയാഴ്ച രാത്രി അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ വീട്ടിൽ നിന്ന് പ്രതി കൊണ്ടുപോയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ കുഞ്ഞിനെ കാണാതായതോടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് വ്യാപക തിരച്ചിൽ നടത്തി. ഒടുവിൽ വീട്ടിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള പാടശേഖരത്തിൽ ഗുരുതര പരിക്കുകളോടെ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial