പാഴ് വസ്തു വിറ്റ് കേരളം നേടിയത് 205.20 കോടി; ഹരിത കർമസേനക്ക് 40.06 കോടി
കൊച്ചി: ഓരോ ദിവസവും സംസ്ഥാനത്തുണ്ടാകുന്ന അജൈവ പാഴ് വസ്തുക്കൾ വഴി എത്തുന്നത് കോടികളുടെ സാമ്പത്തിക നേട്ടം. നാല് വർഷത്തിനിടെ പാഴ് വസ്തുക്കൾ തരംതിരിച്ചു വിറ്റ് കേരളം നേടിയത് 205.20 കോടി. ഉറവിട മാലിന്യ ശേഖരണവും ശാസ്ത്രീയ മാലിന്യ സംസ്കരണവും ശക്തിപ്പെടുത്തിയാണ് പാഴ് വസ്തുക്കളെ സാമ്പത്തിക മൂല്യമുള്ളതാക്കിയത്. തദ്ദേശ സ്ഥാപനങ്ങൾ, ഹരിതകർമ സേന, റിസോഴ്സ് റിക്കവറി ഫെസിലിറ്റികൾ (ആർ.ആർ.എഫ്), മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റികൾ (എം.സി.എഫ്) എന്നിവയുടെ സഹകരണത്തോടെ പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യം, പേപ്പർ, ഗ്ലാസ്, ലോഹ ആക്രി, തുണിത്തരങ്ങൾ,…

