പാഴ് വസ്തു വിറ്റ് കേരളം നേടിയത് 205.20 കോടി; ഹരിത കർമസേനക്ക് 40.06 കോടി

കൊച്ചി: ഓരോ ദിവസവും സംസ്ഥാനത്തുണ്ടാകുന്ന അജൈവ പാഴ് വസ്തുക്കൾ വഴി എത്തുന്നത് കോടികളുടെ സാമ്പത്തിക നേട്ടം. നാല് വർഷത്തിനിടെ പാഴ് വസ്തുക്കൾ തരംതിരിച്ചു വിറ്റ് കേരളം നേടിയത് 205.20 കോടി. ഉറവിട മാലിന്യ ശേഖരണവും ശാസ്ത്രീയ മാലിന്യ സംസ്കരണവും ശക്തിപ്പെടുത്തിയാണ് പാഴ് വസ്തുക്കളെ സാമ്പത്തിക മൂല്യമുള്ളതാക്കിയത്. തദ്ദേശ സ്ഥാപനങ്ങൾ, ഹരിതകർമ സേന, റിസോഴ്സ് റിക്കവറി ഫെസിലിറ്റികൾ (ആർ.ആർ.എഫ്), മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റികൾ (എം.സി.എഫ്) എന്നിവയുടെ സഹകരണത്തോടെ പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യം, പേപ്പർ, ഗ്ലാസ്, ലോഹ ആക്രി, തുണിത്തരങ്ങൾ,…

Read More

വിവാഹശേഷം സ്വർണം ഭർത്തൃവീട്ടുകാരെ ഏൽപ്പിക്കുമെന്ന് കരുതാനാകില്ല; പുതിയകാലത്തെ സ്ത്രീകൾക്ക് അതിനുള്ള അറിവുണ്ട്: കേരള ഹൈക്കോടതി

കൊച്ചി:വിവാഹം കഴിഞ്ഞയുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാനായി സ്ത്രീകൾ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് കരുതാനാകില്ലെന്ന് കേരള ഹൈക്കോടതി. വിദ്യാസമ്പന്നരായ ഇന്നത്തെ തലമുറയിലെ സ്ത്രീകൾക്ക് തങ്ങളുടെ സമ്പത്ത് സ്വയം സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ, വിവാഹാഘോഷത്തിനായി ഇരുഭാഗവും മുടക്കുന്ന പണം പൊതുചെലവിന്റെ പരിധിയിൽ വരുന്നതായതിനാൽ, വിവാഹമോചന വേളയിൽ ഇത് പങ്കാളികളിൽ ആർക്കെങ്കിലും മടക്കിനൽകാൻ ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. മൂവാറ്റുപുഴ കുടുംബകോടതി വിധിച്ച ഭീമമായ നഷ്ടപരിഹാര തുകയ്‌ക്കെതിരെ ഭർത്താവും കുടുംബവും സമർപ്പിച്ച ഹർജി ഭാഗികമായി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ…

Read More

ഫയൽ നീക്കം വേഗത്തിലാക്കാൻ ഏകോപിത സംവിധാനം; ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ കൂടുതൽ പഠനം: മുഖ്യമന്ത്രി

           തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി ഡാറ്റ അധിഷ്ഠിത ഗവേണിംഗ് സംവിധാനം നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവും ഫയലുകളുടെ കാലതാമസവും മൂലം പദ്ധതികളടക്കം നീണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. വിവിധ വകുപ്പുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ചീഫ് സെക്രട്ടറിയുടെ ഓഫീസിലും ഫയലുകളുടെയും പദ്ധതികളുടെയും നിലവിലെ സ്ഥിതി തത്സമയം വിലയിരുത്താൻ കഴിയുന്ന സംവിധാനം ഒരുക്കും….

Read More

35 തദ്ദേശ വാര്‍ഡുകളില്‍ ഓണശേഷം ഉപതിരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊല്ലവും കാസര്‍കോടും ഒഴികെ 12 ജില്ലകളിലായി ഒഴിവുള്ള 35 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് ഓണത്തിനു ശേഷം ഉപതിരഞ്ഞെടുപ്പ് നടക്കും. വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പാണിത്. 17 ജനറല്‍, 11 വനിതാ ജനറല്‍, 6 പട്ടികജാതി, ഒരു പട്ടികവര്‍ഗ വനിത എന്നിങ്ങനെയാണ് ഡിസംബറിലെ തദ്ദേശ പൊതു തിരഞ്ഞെടുപ്പിനു ശേഷം റിപ്പോര്‍ട്ട് ചെയ്ത ഈ ഒഴിവുകള്‍. 6 മാസത്തില്‍ കൂടുതല്‍ ഒഴിവുണ്ടെങ്കില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണു വ്യവസ്ഥ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍…

Read More

ഓണക്കാലത്ത് വിപണിയില്‍ വിലക്കയറ്റം തടഞ്ഞു നിര്‍ത്തി ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാന്‍ സപ്ലൈകോ

തിരുവനന്തപുരം: വരാനിരിക്കുന്ന ഓണക്കാലത്ത് വിപണിയില്‍ വിലക്കയറ്റം തടഞ്ഞു നിര്‍ത്തി ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാന്‍ സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. നിര്‍ണ്ണായകമായ ഓണവിപണി നടത്തിപ്പിനായാണ് ധനവകുപ്പ് തുക കൈമാറിയത്. ഇതിനുപുറമേ, അതിദരിദ്ര വിഭാഗങ്ങളായ എഎവൈ (മഞ്ഞ കാര്‍ഡ്) ഉടമകള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിനായി മാത്രം 53 കോടി രൂപ പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്.

Read More

കൊല്ലത്ത് വീണ്ടും ‘കല്യാണ അടി’, ഇത്തവണ വില്ലൻ ഐസ്ക്രീം; ബന്ധുക്കൾക്ക് ഐസ്ക്രീം കിട്ടിയില്ല, ഓഡിറ്റോറിയത്തിൽ കൂട്ടയടി, വധു കുഴഞ്ഞ് വീണു

കൊല്ലം: ഐസ്ക്രീം നൽകാത്തതിന്റെ പേരിൽ കല്യാണ വിരുന്നിൽ കൂട്ടയടി. കൊല്ലം പള്ളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തിൽ ഇന്നലെയാണ് സംഭവം. രാവിലെ കല്യാണസമയത്ത് തുടങ്ങിയ പ്രശ്‌നമാണ് വൈകിട്ട് കൂട്ടയിടിയിൽ കലാശിച്ചത്. വിവാഹശേഷം ഓഡിറ്റോറിയത്തിൽ നടന്ന സൽക്കാരത്തിനിടയായിരുന്നു സംഘർഷം. വധുവിന്റെ ബന്ധുക്കളായ ചിലര്‍ ഐസ്‌ക്രീം ആവശ്യപ്പെട്ടപ്പോള്‍ തീര്‍ന്നുപോയി എന്ന് കാറ്ററിംഗ് ടീം അറിയിച്ചതാണ് പ്രകോപനത്തിന് കാരണം. തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. ഐസ്ക്രീം ആവശ്യപ്പെട്ടപ്പോൾ തീർന്നുവെന്ന് കാറ്ററിംഗുകാർ പറഞ്ഞു. പിന്നാലെ ബോക്സ് തുറന്ന് ഐസ്‌ക്രീം എടുക്കാൻ ശ്രമിച്ചതോടെയാണ് അടി തുടങ്ങിയത്….

Read More

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ജീവന്‍ ദീപം ഒരുമ’ പദ്ധതി…വാര്‍ഷിക പ്രീമിയം 200 രൂപ

തിരുവനന്തപുരം:കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ജീവന്‍ ദീപം ഒരുമ’ പദ്ധതി വഴി 16.7 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ. കേരള സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പും എല്‍.ഐ.സിയുമായി ചേര്‍ന്നു കൊണ്ടാണ് പദ്ധതി നടത്തിപ്പ്. ഇരുനൂറ് രൂപയാണ് വാര്‍ഷിക പ്രീമിയം. അംഗങ്ങള്‍ക്ക് മികച്ച ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനായി കുടുംബശ്രീ നടപ്പാക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയാണിത്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ആദ്യം സംഘടിപ്പിച്ച സംസ്ഥാനതല എന്‍റോള്‍മെന്‍റ് ക്യാമ്പയിന്‍ വഴിയാണ് ഇത്രയും പേരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. 2027 മാര്‍ച്ച്‌ 31…

Read More

അവസാനയാത്ര റീത്ത് വെച്ച്; പ്രിയദര്‍ശിനി എഫക്ടില്‍ എന്നെന്നേക്കുമായി ബ്രേക്കിട്ട് ചാലക്കുടിയിലെ ചീനിക്കാസ്

    തൃശ്ശൂർ: പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി മൂലം തൃശൂരിലെ രണ്ട് സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ എന്നെന്നേക്കുമായി ബ്രേക്കിട്ടു. അതിരപ്പിള്ളിയിലെയും വാല്‍പ്പാറയിലെയും ഒക്കെ മനോഹരമായ കാഴ്ചകള്‍ ഒരുപാട് പേര്‍ക്ക് കാണിച്ചുകൊടുത്ത ചീനിക്കാസ് എന്ന കമ്പനിയുടെ സ്വകാര്യ ബസുകളാണ് സര്‍വീസ് നിര്‍ത്തിയത്. അവസാന യാത്രയില്‍ മൃതദേഹത്തിന് സമാനമായി റീത്ത് വച്ചായിരുന്നു സര്‍വീസ്. ചാലക്കുടിയില്‍ നിന്ന് കാലത്ത് 6.45 നും ഉച്ചയ്ക്ക് 1.30 നും വാല്‍പ്പാറയില്‍ നിന്ന് കാലത്ത് 7. 30നും ഉച്ചയ്ക്ക് 12 മണിക്കും. അതിരപ്പിള്ളിയേയും…

Read More

അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ചു; നിസാര മുറിവുമായി എത്തിയതാണ്, ഉത്തരവാദികളായ മുഴുവൻ ഡോക്ടേഴ്സിന് എതിരെയും നടപടി വേണമെന്ന് ബന്ധുക്കൾ

           അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ, കണ്ണൂർ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. നിസ്സാര മുറിവുമായി എത്തിയ കുഞ്ഞിന് അനസ്തേഷ്യ നൽകേണ്ട അടിയന്തര സാഹചര്യം എന്തായിരുന്നുവെന്ന് കുടുംബം ചോദിച്ചു. ഉത്തരവാദികളായ മുഴുവൻ ഡോക്ടേഴ്സിന് എതിരേയും നടപടി വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. അന്വേഷണത്തിന് നിർദ്ദേശം നൽകിയെന്ന് മന്ത്രി കെ മുരളീധരൻ പ്രതികരിച്ചു. ജൂലൈ അഞ്ചിനാണ് എരമം സ്വദേശികളായ സൂരജ് – വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യ കളിക്കുന്നതിനിടെ വീണു…

Read More

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചന്ന പരാതിയിൽ അധ്യാപകനെതിരെ കേസ്

മലപ്പുറം: മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയില്‍ അധ്യാപകൻ വടകര സ്വദേശി ബല്‍രാജിനെതിരെ കേസെടുത്തു എംഎസ്എംഎച്ച്എസ്എസ് കല്ലിങ്ങല്‍പ്പറമ്പിലെ കണക്ക് അധ്യാപകനെതിരെയായിരുന്നു പരാതി. കുടുംബം ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അധ്യാപകര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു. കുട്ടിയെ അധ്യാപകര്‍ ചേര്‍ന്ന് വീട്ടിലെത്തിച്ച ശേഷം രക്ഷിതാക്കളായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial