കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യാപേക്ഷ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ അവശേഷിക്കുന്ന തെളിവുകള്‍ കൂടി നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. കേസില്‍ നിര്‍ണായ തെളിവുകള്‍ കണ്ടെത്താന്‍ ജിതിന്റെ ഫോണ്‍ സ്റ്റേറ്റ് എഫ്എസ്എല്ലിലേക്ക് അയക്കാനുള്ള നടപടി എസ്‌ഐടി ആരംഭിച്ചു. കേസില്‍ ജിതിന്‍ ഭാസ്‌കറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ജിതിന്‍ ഭാസ്‌കര്‍ തന്നെയെന്നാണ് എസ്‌ഐടി കണ്ടെത്തല്‍….

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗികള്‍ കിടക്കുന്നത് തറയില്‍,റിപ്പോര്‍ട്ട്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ കിടത്തി ചികില്‍സ ഇപ്പോഴും തറയില്‍ തന്നെ. ചില വാര്‍ഡുകളില്‍ ഒരു കിടക്കയിലുള്ളത് രണ്ടിലധികം രോഗികള്‍. ഡ്രിപ് ട്യൂബ് പിടിച്ചുനില്‍ക്കേണ്ട ഗതികേടെന്ന് രോഗികള്‍ പറയുന്നു. ഗുരുതരമായ രോഗങ്ങളുമായി വരുന്ന നിരവധി ആളുകളാണ് ഇവിടെ ചികിത്സയിലുള്ളത്. എന്നാല്‍ അവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം പോലും ഇതുവരെ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് റിപോര്‍ട്ട്. ഭൂരിഭാഗവും ഓക്‌സിജന്‍ സഹായമടക്കം വേണ്ട രോഗികളെയാണ് തറയില്‍ കിടത്തിയിരിക്കുന്നത്. ഒരു കിടക്കപോലും ഇല്ലാതെ തറയില്‍ കിടക്കേണ്ട സാഹചര്യത്തിലാണ് രോഗികളില്‍ പലരും….

Read More

കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; 12 വര്‍ഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം; ഡിഎൻഎ പരിശോധനയ്ക്ക് പൊലീസ്

നാദാപുരം/ഇരിട്ടി: വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതു കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം, 12 വർഷം മുൻപ് കാണാതായ യുവാവിന്റേതാണെന്ന് സംശയം. വിലങ്ങാട് വാളൂക്കിന് സമീപം ഇന്ദിരാ നഗർ സ്വദേശി ആലപ്പാട്ട് സ്കറിയയുടെ മകൻ സിജോയുടെ (2014-ല്‍ കാണാതായയാള്‍) മൃതദേഹമാണിതെന്നാണ് ബന്ധുക്കളുടെ നിഗമനം. സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ സിജോയുടെ കുടുംബം ആഭ്യന്തര മന്ത്രിക്കും പൊലീസിനും പരാതി നല്‍കി. കാണാതായി 7 വർഷത്തിനു ശേഷം പരാതി; ആശയക്കുഴപ്പത്തില്‍ വീട്ടുകാർ2014-ലാണ് സിജോയെ കാണതാവുന്നത്. എന്നാല്‍, സിജോ തന്റെ…

Read More

ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍

തിരുവനന്തപുരം : ഏഴാംക്ലാസ് വിദ്യാര്‍ഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. പാങ്ങോട് കാഞ്ചിനട സ്വദേശി അബ്ദുള്‍ റഷീദ് (69) നെയാണ് കിളിമാനൂര്‍ പോലീസ് പിടികൂടിയത്. ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് വൈകുന്നേരം മൂന്ന് മണിയോടെ വിദ്യാര്‍ഥി വീട്ടില്‍ നിന്ന് ട്യൂഷന്‍ സെന്ററിലേക്ക് നടന്നു പോകുകയായിരുന്നു. വഴിമധ്യേ വെച്ച് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ കുട്ടിയെ തന്റെ ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് വിജനമായ സ്ഥലത്തെത്തിച്ച് കുട്ടിക്ക്…

Read More

തെന്മല അഭയ കേന്ദ്രത്തിലെ പീഡനം: ദൃശ്യം പകർത്തിയ മാധ്യമങ്ങൾക്ക് നേരെ തുപ്പി പ്രതി ബ്രഹ്മദാസ്

തെന്മല : തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ദൃശ്യം പകർത്തിയ മാധ്യമങ്ങൾക്ക് നേരെ തുപ്പി പ്രതി ബ്രഹ്മദാസ്. പ്രതിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ ആരോഗ്യ പരിശോധയ്ക്ക് കൊണ്ട് വന്നപ്പോൾ ആണ് സംഭവം. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. പീഡനത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ലൈസൻസില്ലാതെ പ്രവർത്തിച്ച വൃദ്ധസദനത്തിലെ പീഡനം ഗൗരവമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിസ്റ്റം നിസ്സംഗത പാലിക്കുന്നുവെന്ന് വിമർശിക്കുകയും ചെയ്തു. കഴിഞ്ഞ പതിനൊന്നിനാണ് തെന്മല വെള്ളിമലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന…

Read More

കള്ളൻ കപ്പലിൽ തന്നെ! ക്ഷേത്രത്തിലെ സ്വർണമാല മോഷ്ടിച്ചത് പൂജാരി, കൂട്ടാളിയും അറസ്റ്റിൽ

      കൊല്ലം : ക്ഷേത്രത്തിൽ ഭക്തൻ വഴിപാടായി സമർപ്പിച്ച സ്വർണമാല മോഷ്ടിച്ച ക്ഷേത്ര പൂജാരിയും കൂട്ടാളിയും അറസ്റ്റിൽ. മാമ്പഴത്തറ ദേവീക്ഷേത്രത്തിലെ പൂജാരി മാന്നാർ പുറത്തിക്കോട് പാക്കോട് മഠത്തിൽ മധുസൂദന ശർമ്മ (40), കൂട്ടാളിയായ തട്ടാരമ്പലം സ്വദേശി ഗംഗ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരി അഞ്ച്, ആറ് തീയതികളിൽ ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങുകൾക്കിടയിലായിരുന്നു സംഭവം. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ തമിഴ്നാട് സ്വദേശിനി രേഷ്മ ബാബു വഴിപാടായി സമർപ്പിച്ച 16.239 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് പൂജാരി അപഹരിച്ചെടുത്തത്. വിപണി…

Read More

ജവാൻ റമ്മിന്റെ ലുക്ക് മാറും, ഇനി ഐഎസ്ഒ നിലവാരമുള്ള കുപ്പിയിൽ; പ്രതിസന്ധി പരിഹരിച്ചെന്ന് ബെവ്കോ

കേരളത്തിലെ മദ്യ ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും പ്രചാരത്തിലുള്ള ജവാൻ റം വൈകാതെ പുത്തൻ ലുക്കിൽ ബെവ്കോ ഔട്ട്ലറ്റ്ലെറ്റുകളിലേക്ക് എത്തും. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെയാകും ഇനി ജവാൻ എത്തുകയെന്നാണ് അധികൃതർ നൽകുന്ന സൂചന. ആവശ്യക്കാർ ഏറെയുള്ള ജവാൻ റം നിലവാരമില്ലാത്ത പ്ലാസ്റ്റിക് കുപ്പിയിലാണ് നിറയ്ക്കുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു. ഇത് പരിഹരിച്ച് ഇനി മുതൽ ഐഎസ്ഒ നിലവാരമുള്ള കുപ്പിയിൽ മദ്യം എത്തിക്കാനാണ് എക്സൈസ് വകുപ്പ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിന് നൽകിയിരിക്കുന്ന നിർദേശം.ബോട്ടിലിന് നിലവാരമില്ലെന്ന് വൻതോതിൽ പരാതി ഉയർന്നിരുന്നു. അടപ്പുകളുടെ ഭാഗത്തെ ലീക്കും…

Read More

മദ്യനയത്തിൽ പാർട്ടി ചർച്ച ചെയ്യും, ആശങ്കകൾ അകറ്റാൻ സർക്കാരിന് ഉത്തരവാദിത്തം.കെ സി വേണുഗോപാൽ

മദ്യനയം അടക്കം നയപരമായ കാര്യങ്ങളിൽ പാർട്ടിക്കുള്ളിൽ കൂടിയാലോചനകൾ ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇത്തരം കാര്യങ്ങളിൽ വേണ്ട സമയത്ത് ചർച്ച ചെയ്യേണ്ട രീതിയിൽ ചർച്ച ചെയ്യും. മദ്യ നയത്തിലും ധാതു മണലിന്റെ കാര്യത്തിലും ചില ആശങ്കകൾ ഉയർന്നിട്ടുണ്ട്. ആ ആശങ്കകൾ ദൂരികരിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു.സംസ്ഥാനത്തെ ബാധിക്കുന്ന നയപരമായ തീരുമാനങ്ങളിൽ പാർട്ടിക്ക് അകത്ത് ചർച്ചയുണ്ടാകും. സർക്കാരിന്റെ പ്രവർത്തനങ്ങൾ നന്നായിട്ട് മുന്നോട്ടു പോകുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ചില ഭാഗത്തു നിന്നും…

Read More

ചാലിയാർ പുഴയിൽ ചാടിയ അജ്ഞാത യുവതിയുടെ മൃതദേഹം ; തിരിച്ചറിഞ്ഞു

ചാലിയാർ പുഴയിൽ ചാടിയ അജ്ഞാത യുവതിയുടെ മൃതദേഹം ; തിരിച്ചറിഞ്ഞുകോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം ബേപ്പൂർ ഹാർബറിന് സമീപത്ത് നിന്ന് കണ്ടെത്തിയത് . കോങ്ങാട് വെസ്റ്റ്ഹിൽ നാലുകൂടിപ്പറമ്പ് സ്വദേശിനി സന്ധ്യ (36) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മാത്തറയിലുള്ള ‘ആയുർ രത്നം’ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ സന്ധ്യയെ ഇന്നലെ ജോലിക്ക് പോയതിന് ശേഷം കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ വെള്ളയിൽ പോലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച രാത്രി 8:30 ഓടെയായിരുന്നു ചാലിയാറിലേക്ക്…

Read More

ആരോപണങ്ങൾക്ക് തെളിവില്ല, പ്രിയദര്‍ശിനി പദ്ധതി തുടരാം’; പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

കെഎസ്ആർടിസി ഓർഡിനറിയിലെ സൗജന്യയാത്ര പദ്ധതി പ്രിയദർശിനിയ്‌ക്കെതിരായ പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി. ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടാൻ ഹർജിക്കാരനായില്ലെന്ന് വ്യക്തമാക്കിയ കോടതി പദ്ധതി തുടരാമെന്നും ഉത്തരവിട്ടു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ പരിഗണനയില്‍ വന്ന ഹര്‍ജി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പദ്ധതി രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ ലിംഗാടിസ്ഥാനത്തിലുള്ള വേർതിരിവാണ് സർക്കാർ നടത്തുന്നതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഭരണഘടനാവിരുദ്ധമായി നടപ്പിലാക്കുന്ന പദ്ധതി റദ്ദാക്കണമെന്നും കേസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial