ഇറാനില്‍ ഇരട്ട സ്‌ഫോടനം; 103 പേര്‍ കൊല്ലപ്പെട്ടു, 140ഓളം പേര്‍ക്ക് പരുക്ക്‌

തെഹ്‌റാന്‍ | ഇറാനില്‍ ഇരട്ട് സ്‌ഫോടനങ്ങളിലായി 103 പേര്‍ കൊല്ലപ്പെട്ടു. 140ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഭീകരാക്രമണമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കെര്‍മന്‍ പ്രവിശ്യയിലെ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് മുന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ സ്മാരക കുടീരത്തിന് സമീപത്തായാണ് സ്ഫോടനങ്ങളുണ്ടായത്. സുലൈമാനിയുടെ ചരമവാര്‍ഷികാചരണ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയ ആയിക്കണക്കിന് പേര്‍ക്കിടയിലാണ് സ്‌ഫോടനമുണ്ടായത്. റിമോട്ട് കണ്‍ട്രോള്‍ ബോംബാണ് പൊട്ടിയത്. പ്രാദേശിക സമയം 3.04 ഓടെയാണ് ആദ്യ സ്‌ഫോടനമുണ്ടായത്. 15…

Read More

പൂന്തോട്ടത്തിൽ നിന്ന് കുട്ടികൾ പൂക്കൾ പറിച്ചു; അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് ചെത്തി മധ്യവയസ്‌കൻ

ബെം​ഗളൂരു: കുട്ടികൾ പൂന്തോട്ടത്തിൽ നിന്ന് പൂക്കൾ പറിച്ചതിന്റെ ദേഷ്യത്തിൽ അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് ചെത്തി മധ്യവയസ്‌കൻ. കല്യാണി മോറെ എന്നയാളാണ് അങ്കണവാടി ജീവനക്കാരിയായ സുഗന്ധ മോറെ (50)യുടെ മൂക്ക് മുറിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച കർണാടക ബെല​ഗാവി ജില്ലയിലെ ‌‌ബസൂർട്ടെ ഗ്രാമത്തിലാണ് സംഭവം. അങ്കണവാടി കുട്ടികൾ തന്റെ തോട്ടത്തിൽ നിന്ന് പൂക്കൾ പറിച്ചതിന് ഇയാൾ അവരുമായി വഴക്കിടുകയായിരുന്നു. തുടർന്ന് അസഭ്യം പറയുകയും പൊടുന്നനെ കത്തിയെടുത്ത് മൂക്ക് അറുക്കുകയുമായിരുന്നു. അമിത രക്തസ്രാവത്തെ തുടർന്ന് സുഗന്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തം സുഗന്ധയുടെ…

Read More

പതിനാറുകാരി ഗെയിമിനിടെ മെറ്റവേഴ്‌സിൽ വിർച്വൽ പീഡനത്തിനിരയായി; അന്വേഷണത്തിനായി പോലീസ്

ന്യൂഡൽഹി: പതിനാറുകാരി മെറ്റവേഴ്‌സിൽ വിർച്വൽ പീഡനത്തിനിരയായെന്ന് പരാതി. യുകെയിൽ ആണ് സംഭവം. വിർച്വൽ റിയാലിറ്റി ഗെയിമിനിടെ ആയിരുന്നു സംഭവം. ഗെയിമിനിടെ അഞ്ജാതരായ യുവാക്കൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. ശാരീരികമായ പരിക്കുകളില്ലെങ്കിലും യഥാർഥ ലോകത്ത് പീഡനത്തിനിരയായാൽ അനുഭവിക്കുന്ന എല്ലാ മാനസിക വൈകാരിക പ്രശ്‌നങ്ങളും പെൺകുട്ടിക്കുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷിക്കുന്ന ആദ്യത്തെ വിർച്വൽ ലൈംഗികാതിക്രമ കേസാണിത്. ശാരീരികമായ പരിക്കുകളേക്കാൾ ഗുരുതരമായതും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ മാനസിക, വൈകാരിക പ്രശ്‌നങ്ങൾ വിർച്വൽ പീഡനത്തിന് ഇരയാകുന്ന പെൺകുട്ടികൾ നേരിടേണ്ടിവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ…

Read More

ജപ്പാനിൽ ഭൂകമ്പത്തിൽ മരണം 62 ആയി.

ടോക്കിയോ: ജപ്പാനിൽ ഭൂകമ്പത്തിൽ മരണം 62 ആയി. ഭൂകമ്പം കൂടുതൽ നാശം വിതച്ച ഇഷികാവ പ്രിഫെക്‌ചറിലെ നോട്ടോ പെനിൻസുലയിലെ വാജിമയിലും സുസുവിലുമാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത‌തത്‌. ദുരന്തത്തിൽ 20- ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. തകർന്ന വീടുകൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന ആശങ്കയിലാണ് രക്ഷാപ്രവർത്തകർ. നോട്ടോവയിൽ കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തിൽ പ്രധാന ദ്വീപായ ഹോൺഷുവിലെ ഇഷികാവ പ്രവിശ്യയിൽ ഒരു മീറ്ററിലധികം ഉയരത്തിൽ സുനാമി…

Read More

ജാഗ്രത, പൊന്മുടിയില്‍ വീണ്ടും പുള്ളിപ്പുലിയിറങ്ങി, ഇത്തവണ സ്കൂളിന് സമീപം; വനംവകുപ്പ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാകേന്ദ്രമായ പൊന്മുടിയില്‍ വീണ്ടും പുള്ളിപ്പുലിയിറങ്ങി. ഇന്ന് രാവിലെ ആണ് പൊന്മുടി സ്കൂളിന് സമീപം പുലിയെ കണ്ടത്. വനം വകുപ്പ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഡിസംബർ 26നും പൊന്മുടിയിൽ പുലിയിറങ്ങിയിരുന്നു. ഒരാഴ്ചക്ക് ശേഷം വീണ്ടും പുലിയിറങ്ങിയതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.  കഴിഞ്ഞ തവണ രാവിലെ 8.30 ന് പൊന്മുടി പൊലീസ് സ്റ്റേഷന്‍റെ മുൻവശത്തായിട്ടാണ് പുള്ളിപ്പുലിയെ കണ്ടത്. സ്റ്റേഷനിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പൊലീസുകാരാണ് പുള്ളിപ്പുലിയെ ആദ്യം കണ്ടത്. സ്റ്റേഷനു മുന്നിലുള്ള റോഡ് മുറിച്ച് കടന്ന് കാട്ടിലേക്ക് കയറി…

Read More

നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിര്‍ത്തും’: മന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ നിര്‍ത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍. ജനപ്രതിനിധികള്‍ പരിഭവിക്കരുതെന്ന് മന്ത്രി പറഞ്ഞു. മറ്റ് യാത്രാ സംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സര്‍വീസ് നിലനിര്‍ത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നാണ് മന്ത്രി ഓഫീസിലെത്തി ചുമതലയേറ്റെടുത്തത്. അധികം പരിപാടികളില്‍ പങ്കെടുക്കില്ലെന്നും പത്തനാപുരം മണ്ഡലത്തിലെ പരിപാടികളില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഓഫീസില്‍ ഉണ്ടാകും. ക്യാബിനറ്റ് കഴിഞ്ഞ് വകുപ്പിലെ ഉദ്യോഗസ്ഥരെ കാണും. കെഎസ്ആര്‍ടിസി പ്രശനങ്ങള്‍ പരിഹരിക്കുമെന്നും വരുമാനത്തിനൊപ്പം കൂട്ടുക മാത്രം…

Read More

നിയന്ത്രണം വിട്ട് സ്കൂൾ ബസ് മറിഞ്ഞു; 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

കാസർകോട്: സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കാസർകോട് കോളിയടുക്കത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു കൊറത്തിക്കുണ്ട് – കുഞ്ചാറിലാണ് അപകടം ഉണ്ടായത്. സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. 12 കുട്ടികൾക്കാണ് അപകടത്തില്‍ നിസാരമായ പരിക്കേറ്റത്.  അതേസമയം, ആലപ്പുഴ കായംകുളത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് പേര്‍ മരിച്ചു. കൃഷ്ണപുരം മുക്കടയിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് തൃക്കുന്നപ്പുഴ സ്വദേശി അബ്ദുൽ റഷീദ് (60), ഭഗവതിപ്പടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിട്ടിച്ച് പെരിങ്ങാല…

Read More

ബിരുദവിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളം ശങ്കരനാരായണക്ഷേത്രത്തിലെ വലിയകുളത്തിൽ ബിരുദ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം രാധാകൃഷ്ണവിലാസത്തിൽ ഗിരീഷ്, ലേഖ ദമ്പതികളുടെ മകൻ അപ്പൂസ് എന്ന അജയകൃഷ്ണൻ (21) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അജയകൃഷ്ണനെ വീട്ടിൽ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ മൃതദേഹം കണ്ടെത്തുന്നത്. ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

ശബരിമലയിൽ അരവണ വിതരണത്തിലെ പ്രതിസന്ധി തുടരുന്നു; ഒരാൾക്ക് നൽകുന്നത് 5 ടിൻ അരവണ

ശബരിമലയിൽ അരവണ വിതരണത്തിലെ പ്രതിസന്ധി തുടരുന്നു. കണ്ടെയ്നർ ക്ഷാമം കാരണം ഒരാൾക്ക് അഞ്ച് ടിൻ അരവണ എന്ന രീതിയിലാണ് വിതരണം. പുതുതായി കരാർ എടുത്ത കമ്പനികൾ ഇന്ന് കൂടുതൽ ടിനുകൾ എത്തിക്കുന്നതോടെ പ്രതിസന്ധി തീരുമെന്ന് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ശബരിമലയിൽ ദിവസവും ഒന്നര ലക്ഷം ടിനുകൾക്കായി രണ്ട് കമ്പനികളാണ് കരാർ ഏറ്റെടുത്തിരുന്നത്. ഇതിൽ ഒരു കമ്പനി വീഴ്ച വരുത്തിയതോടെ ആണ് പ്രതിസന്ധി തുടങ്ങിയത്. ഒരു കരാറുകാരൻ മാത്രം ടീൻ നൽകുന്നതിനാൽ ഉൽപാദനം പകുതിയാക്കി കുറച്ചു. ഇതോടെ…

Read More

ഇൻഷുറൻസ് കിട്ടാനായി സ്വന്തം ‘മരണം’ വ്യാജമായി സൃഷ്ടിച്ചു; കാഴ്ചയില്‍ സാമ്യമുള്ളയാളെ തീയിട്ട് കൊന്നു; എന്നാൽ സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രണം പാളിയത് ഇവിടെ, പിന്നാലെ അറസ്റ്റും

ചെന്നൈ: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. തമിഴ്നാട്ടിലെ അയനാവരം സ്വദേശിയായ ഒരു ജിം പരിശീലകന്‍ ആണ് സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രണത്തോടെ കൊല നടത്തിയത്. എന്നാൽ സ്വന്തം ‘മരണം’ വ്യാജമായി സൃഷ്ടിക്കാന്‍ ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ പദ്ധതികളൊന്നും ഫലം കണ്ടതുമില്ല. 38 വയസുകാരനായ സുരേഷാണ് അറസ്റ്റിലായത്. ഇയാളുടെ രണ്ട് സുഹൃത്തുക്കളും പൊലീസിന്റെ പിടിയിലുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലായിരുന്നു സംഭവങ്ങള്‍. ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്ന സുരേഷ്, തന്റെ മരണം വ്യാജമായി സൃഷ്ടിച്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial