Headlines

പിതാവും പിതൃസഹോദരനും ചേര്‍ന്ന് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും എന്നാല്‍ തന്ത്രം പ്രയോഗിച്ച് രക്ഷപ്പെട്ടുവെന്നും പതിനാലുകാരന്റെ വെളിപ്പെടുത്തല്‍

കൊല്‍ക്കത്ത: പിതാവും പിതൃസഹോദരനും ചേര്‍ന്ന് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും എന്നാല്‍ തന്ത്രം പ്രയോഗിച്ച് രക്ഷപ്പെട്ടുവെന്നും പതിനാലുകാരന്റെ വെളിപ്പെടുത്തല്‍. കൊല്‍ക്കത്തയിലെ ഇ എം ബൈപ്പാസില്‍ പിതാവ് കാര്‍ ഇടിച്ചു കയറ്റുകയും തുടര്‍ന്ന് രക്ഷപ്പെടുകയും ചെയ്ത പതിനാലുകാരന്‍ പ്രദീപാണ് വെളിപ്പെടുത്തല്‍ നടത്തിയത്. കുടുംബത്തിന്റെ കൂട്ട ആത്മഹത്യാ ശ്രമവും അത് പരാജയപ്പെട്ടതിന് പിന്നാലെയുണ്ടായ കൂട്ടകൊലപാതകത്തിന്റെ വിവരങ്ങളും കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. നിലവില്‍ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി.

Read More

15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് മാര്‍ച്ച് 31 മുതല്‍ ഡല്‍ഹിയിൽ ഇന്ധനം നൽകില്ല

ഡല്‍ഹി : പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് മാർച്ച് 31-നുശേഷം ഡൽഹിയിലെ പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം ലഭിക്കില്ല. സംസ്ഥാന പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ്‌ സിര്‍സയാണ് ഇക്കാര്യം അറിയിച്ചത്. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തുമെന്ന് സിര്‍സ പറഞ്ഞു. തലസ്ഥാനത്ത് മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ വലിയ ഹോട്ടലുകൾ, ഓഫീസ് സമുച്ചയങ്ങൾ, വിമാനത്താവളം, വലിയ നിർമ്മാണ സൈറ്റുകൾ എന്നിവിടങ്ങളിൽ ആൻ്റി സ്മോഗ് ഗണ്ണുകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കുമെന്നും മന്ത്രി…

Read More

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ച് രണ്ടാനച്ഛന്‍; അതിക്രമം പ്രണയബന്ധം അറിഞ്ഞതോടെ

വെഞ്ഞാറമൂട് : തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് രണ്ടാനച്ഛന്‍ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു. പ്രണയബന്ധമറിഞ്ഞപ്പോഴാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ ദേഹത്ത് പൊള്ളലേല്‍പ്പിച്ചത്. വെഞ്ഞാറമൂട് മരുതംമൂടാണ് സംഭവം. ഇവിടെ വാടകയ്ക്ക് താമസിക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. ഇന്നലെ വൈകിട്ടോടെയാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. മുഖത്തായിരുന്നു പൊള്ളലേല്‍പ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി തടഞ്ഞതോടെ കൈയിലും ശരീരത്തിലും പൊള്ളലേല്‍പ്പിക്കുകയായിരുന്നു. പരുക്ക് ഗുരുതരമല്ല. കുട്ടിയുടെ കുടുംബം വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെന്നാണ് വിവരം. രണ്ടാനച്ഛന്‍ നെടുമങ്ങാട് സ്വദേശിയാണ്. 15…

Read More

ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കോഴിക്കോട്: ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധു ആർദ്ര ബാലകൃഷ്ണന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പയ്യോളി പോലീസ്. കോഴിക്കോട് ചേലിയ സ്വദേശിനിയാണ് മരിച്ച ആർദ്ര ബാലകൃഷ്ണൻ. ഫെബ്രുവരി രണ്ടിനായിരുന്നു ആർദ്രയുടെ വിവാഹം. ഇന്നലെ രാത്രി എട്ടരയോടെ അർദ്രയെ പയ്യോളിയിലെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശുചിമുറിയിലെ ജനാലയിൽ തൂങ്ങിയ നിലയിൽ കണ്ട ആർദ്രയെ ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് ഷാനും അമ്മയും ചേർന്നാണ് കൊയിലാണ്ടി…

Read More

മദ്യലഹരിയില്‍ യുവാവ് പുഴയിലേക്ക് കാര്‍ ഓടിച്ചിറക്കി

കോട്ടയം: കോട്ടയം തലയോലപ്പറമ്പിന് സമീപം മദ്യലഹരിയില്‍ യുവാവ് പുഴയിലേക്ക് കാര്‍ ഓടിച്ചിറക്കി. മറവന്‍തുരുത്ത് ആറ്റുവേലക്കടവില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വടയാര്‍ മുട്ടുങ്കല്‍ സ്വദേശിയായ യുവാവാണ് മദ്യലഹരിയില്‍ കാര്‍ പുഴയിലേക്ക് ഓടിച്ചിറക്കിയത്. കടവിലെ കടത്തുകാരന്‍ കാറിന്റെ ഡോര്‍ തുറന്ന് യുവാവിനെ രക്ഷിച്ചതിനാല്‍ ആളപായമുണ്ടായില്ല. സംഭവം അറിഞ്ഞ് പ്രദേശവാസികള്‍ ഇവിടേയ്ക്ക് എത്തി. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയില്‍ എടുത്തു.

Read More

മൂന്ന് വയസുകാരിയെ സ്കൂട്ടറിന്റെ പിന്നിൽ നിർത്തി അഭ്യാസ യാത്ര അച്ഛൻ്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർവാഹന വകുപ്പ്

ചേർത്തല: മൂന്നുവയസ്സുകാരിയെ സ്‌കൂട്ടറിൻ്റെ സീറ്റിൽ നിർത്തി യാത്രചെയ്ത അച്ഛൻ്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർവാഹന വകുപ്പ്. സാമൂഹികമാധ്യമത്തിൽ വന്ന വീഡിയോയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതിന് ശേഷം മുട്ടത്തിപറമ്പിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി സ്വദേശി ഡെന്നി ബേബി(25)ക്കെതിരേയാണു നടപടി. ഫെബ്രുവരി 26-ന് രാത്രി പതിനൊന്നരയ്ക്ക് ചേർത്തല-പതിനൊന്നാംമൈൽ-മുട്ടത്തിപറമ്പ് റൂട്ടിലായിരുന്നു ഇയാൾ കുട്ടിയെ പിന്നിൽ നിർത്തി അപകടയാത്ര നടത്തിയത്. സീറ്റിൽനിന്ന് ഡെന്നിയെ പിടിച്ചായിരുന്നു കുട്ടിയുടെ യാത്ര. പിന്നിലെ വാഹനത്തിലുണ്ടായിരുന്നവരാണ് ദൃശ്യം പകർത്തിയത്. വീഡിയോ ചേർത്തല ജോയിൻ്റ് ആർ.ടി.ഒ. കെ.ജി. ബിജുവിൻ്റെ നേതൃത്വത്തിൽ…

Read More

ഗൾഫിൽ ഉള്ള ഭർത്താവ് വാട്ട്സാപ്പിലൂടെ മുത്തലാഖ് സന്ദേശം അയച്ചു വിവാഹബന്ധം വേർപ്പെടുത്തി പരാതിയുമായി യുവതി

കാസർകോട്: പ്രവാസിയായ ഭർത്താവ് വാട്‌സാപ്പിലൂടെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപെടുത്തിയെന്ന പരാതിയുമായി യുവതി. കാസർകോട് കല്ലൂരാവി സ്വദേശിനിയായ യുവതിയാണ് ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത്. നെല്ലിക്കട്ട അബ്ദുൾ റസാഖിനെതിരെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. താൻ ഭർതൃവീട്ടിൽ സ്ത്രീധനത്തിൻ്റെ പേരിൽ പീഡനത്തിനിരയായെന്നും യുവതി ആരോപിക്കുന്നു. ഈ മാസം 21 നാണ് സംഭവം. വീട്ടിൽ ജോലി ചെയ്യുന്നയാളാണ് അബ്ദുൾ റസാഖ്. ഗൾഫിൽ വെച്ചാണ് ഇയാൾ ഭാര്യാ പിതാവിന് വാട്സാപ്പിലൂടെ വിവാഹമോചന സന്ദേശം അയച്ചത്. ഭാര്യയുടെ പിതാവിന്…

Read More

ആശ വർക്കർമാരുടെ സമരം ചെയ്യുന്നതിനിടെ ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കാൻ ആരോഗ്യവകുപ്പ്.

തിരുവനന്തപുരം: ആശ വർക്കർമാർ സമരം ചെയ്യുന്നതിനിടെ ഹെൽത്ത് വോളന്റിയേഴ്സിനെ നിയമിക്കാൻ ആരോഗ്യവകുപ്പ്. പുതിയ വോളന്റിയർമാർക്ക് പരിശീലനം നൽകാൻ മാർഗനിർദേശം പുറത്തിറക്കി. 50 പേരുള്ള മുപ്പത് ബാച്ചിന് പരിശീലനം നൽകാനാണ് നീക്കം. പരിശീലനം നൽകാൻ 11.70 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാനത്ത് 1500 ഹെൽത്ത് വോളന്റിയേഴ്‌സിനെ നിയമിക്കാനാണ് തീരുമാനം. ഒരു ബാച്ചിൽ 50 പേരടങ്ങുന്ന അഞ്ച് ബാച്ചുകൾക്ക് തിരുവനന്തപുരം കൊല്ലം ജില്ലകളിൽ ട്രെയിനിങ് നൽകും. കോട്ടയം, പാലക്കാട് ജില്ലകളിൽ നാല് ബാച്ചുകൾക്കും പരിശീലനം നൽകും. ആശ വർക്കേഴ്സിന്റെ സമരം…

Read More

പരാതിയുമായി വന്ന സ്ത്രീയോട് ഹോട്ടലിൽ വരാൻ ആവശ്യപെട്ടു  കൈകൂലിയായി മദ്യക്കുപ്പി വാങ്ങുകയും ചെയ്ത എ എസ് ഐ വിജിലൻസ് പിടിയിൽ

കോട്ടയം: പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ച എഎസ്‌ഐ വിജിലൻസ് പിടിയിൽ. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബിജുവാണ് അറസ്റ്റിലായത്. പരാതിക്കാരിയിൽ നിന്ന് കൈക്കൂലിയായി മദ്യക്കുപ്പിയും ഇയാൾ വാങ്ങിയിരുന്നു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ സ്റ്റേഷനിൽ പരാതിക്കാരി ഒരു കേസ് നൽകിയിരുന്നു. ഇതിന്റെ അന്വേഷണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. എന്നാൽ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി വ്യാഴാഴ്ച വീണ്ടും സ്റ്റേഷനിലെത്തി. സിഐ അവധിയായതിനാൽ എഎസ്‌ഐ ബിജുവിനോടാണ് കാര്യങ്ങൾ സംസാരിച്ചത്. ഇതിനിടെ ബിജു പരാതിക്കാരിയോട് ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരി…

Read More

ഗുണ്ടാ നേതാവിൻ്റെ പിറന്നാൾ ആഘോഷത്തിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും

കായംകുളം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ഗുണ്ടാസംഘങ്ങൾ സംഘടിപ്പിച്ച ജന്മദിനാഘോഷം. കരുനാഗപ്പള്ളി പുതിയകാവിന് സമീപത്തെ ബാറിലാണ് സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ ഗുണ്ടാസംഘങ്ങൾ ഒത്തുചേർന്നത്. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗുണ്ടാ നേതാവിന്റെ പിറന്നാളാഘോഷത്തിനാണ് സംഘം ഒത്തുകൂടിയത്. വാളുപയോഗിച്ചായിരുന്നു കേക്ക് മുറിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘം ചേർന്ന് ആയുധം കൈവശം വച്ചതിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേവികുളങ്ങര ലോക്കൽ കമ്മിറ്റിയുടെ പരിധിയിലെ ബ്രാഞ്ച് സെക്രട്ടറിയാണ് ഗുണ്ടാപ്പാർട്ടിയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial