ഭർത്താവ് കുഴഞ്ഞ് വീണ് മരിച്ചെന്ന് യുവതി; സംശയം ഇല്ലെങ്കിലും അവസാന നിമിഷം പോസ്റ്റ്മോർട്ടം നടത്തി; ചുരുളഴിഞ്ഞത് റെയിൽവേ ജോലിക്കായുള്ള ഭാര്യയുടെ കൊടും ക്രൂരത

ലഖ്നൌ: റെയിൽവേയിൽ ടെക്നീഷ്യനായ യുവാവിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ. ഒരു സംശയവുമില്ലാതിരുന്ന കേസിൽ ചുരുളഴിയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വീട്ടുകാർക്ക് സംശയമൊന്നും ഇല്ലായിരുന്നുവെങ്കിലും അവസാന നിമിഷം പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിച്ചതോടെയാണ് സ്വാഭാവിക മരണമെന്ന് കരുതിയത് കൊലപാതകമെന്ന് കണ്ടെത്തിയത്. ഉത്തർ പ്രദേശിലെ ബിജ്നോർ സ്വദേശിയായ ദീപക് കുമാറാണ് കൊല ചെയ്യപ്പെട്ടത്. ഇതോടെ ഭാര്യ ശിവാനിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച നവരാത്രി പൂജക്കിടെയാണ് 29 കാരനായ റെയിൽവേ ടെക്നീഷ്യൻ ദീപക് കുമാർ മരിച്ചത്. കുഴഞ്ഞുവീണ് മരിച്ചെന്നും ഹൃദയാഘാതം സംഭവിച്ചതാണെന്നും ഭാര്യ…

Read More

വെഞ്ഞാറമൂട് നിന്നും കാണാതായ അർജുൻ്റെ മൃതദേഹം വീടിനു സമീപമുള്ള കിണറ്റിൽ നിന്നും കണ്ടെത്തി.

തിരുവനന്തപുരം:വെഞ്ഞാറമൂട് നിന്നും കാണാതായ അർജുന്റെ മൃതദേഹം സമീപത്തുള്ള കിണറ്റിൽ നിന്നും കണ്ടെത്തി. വെഞ്ഞാറമൂട് തൈക്കാട് മുളം കുന്ന് ലക്ഷം വീട്ടിൽ അനിൽ കുമാറിന്റെയും മായയുടെയും മകനായ അർജുനെ (16) ഇക്കഴിഞ്ഞ ഏഴാം തീയതി വൈകുന്നേരം 6:15 ന് ശേഷം കാണ്മാനില്ല എന്ന് പറഞ്ഞു കുടുംബം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് വെഞ്ഞാറമൂട് സർക്കിൾ ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘവും നാട്ടുകാരും ഊർജിതമായി അന്വേഷണം നടത്തി വരികയായിരുന്നു.  ഇന്ന് രാവിലെയാണ് സമീപത്ത്…

Read More

വരുമാനം 64 കോടി, ടൂറില്‍ ഹിറ്റടിച്ച് കെഎസ്ആര്‍ടിസി; സ്മാര്‍ട്ടാകാന്‍ ട്രാവല്‍കാര്‍ഡും വരുന്നു

തിരുവനന്തപുരം: ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി നടപ്പാക്കിയ വിനോദയാത്ര പദ്ധതി വന്‍ ഹിറ്റ്. കേരളത്തിലെ ഏറ്റവും വലിയ ടൂര്‍ ഓപറേറ്റര്‍ എന്ന നിലയിലേക്ക് വളരുകയാണ് കെഎസ്ആര്‍ടിസി എന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2021 നംവബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ 64.98 കോടി രൂപയാണ് ബജറ്റ് ടൂറിസത്തിലൂടെ കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. കോവിഡിന് പിന്നാലെയാണ് കേരളത്തിന്റെ വിവിധ ഇടങ്ങളിലേക്കും ഊട്ടി, മൈസൂരു തുടങ്ങിയ ഇടങ്ങളിലേക്കും ബജറ്റ് ടൂറിസം പാക്കേജുകളുമായി കെഎസ്ആര്‍ടിസി രംഗത്തെത്തിയത്. 52 ഇടങ്ങളിലേക്കാണ് നിലവില്‍ കെഎസ്ആര്‍ടിസി…

Read More

കുഴിയാനയെ പിടിച്ച് കളിക്കുന്നതിനിടെ അപകടം; എർത്ത് വയറിൽ നിന്നും ഷോക്കേറ്റ് ആറു വയസുകാരൻ മരിച്ചു.

ആലപ്പുഴ: അമ്മ വീട്ടില്‍ വേനലവധിക്കാലം ചെലവഴിക്കാന്‍ എത്തിയ ആറ് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങരയില്‍ ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടേയും മകന്‍ ഹമീന്‍ (6) ആണ് മരിച്ചത്. ഹമീനും സഹോദരിയും ഒരാഴ്ച മുന്‍പാണ് അമ്മ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയത്. കഴിഞ്ഞ ദിവസം ശ്യാമയുടെ ചെട്ടികുളങ്ങരയിലെ വീട്ടില്‍ വച്ചായിരുന്നു അപകടം. വീടിന്റെ ഭിത്തിയുടെ അരികെ കുഴിയാനയെ പിടിച്ചു കളിക്കുകയായിരുന്നു ഹമീന്‍. വഴിയാത്രക്കാരാണ് ഹമീന്‍ ഷോക്കേറ്റ് വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എര്‍ത്ത്…

Read More

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍ ചേര്‍ന്നു

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍ ചേര്‍ന്നു. നരിമാന്‍പോയിന്റിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാണ് കേദാര്‍ ബിജെപി അംഗത്വമെടുത്തത്. ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്കും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും വേണ്ടി കളിച്ച താരത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലെയുടെയും മുതിര്‍ന്ന നേതാവ് അശോക് ചവാന്റെയും സാന്നിധ്യത്തിലാണ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ‘ഞാന്‍ ഛത്രപതി ശിവജിയെ വണങ്ങുന്നു. നരേന്ദ്ര മോദിജിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും കീഴില്‍ ബി ജെ പി വികസന രാഷ്ട്രീയമാണ്…

Read More

രാജ്യത്ത് മുഴുവൻ സമയ പ്രവർത്തകരെ റിക്രൂട്ട് ചെയ്യാൻ സിപിഎം; പ്രവർത്തകരുടെ ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കും

കൊല്ലം: രാജ്യത്താകമാനം കൂടുതൽ മുഴുവൻ സമയ പ്രവർത്തകരെ റിക്രൂട്ട് ചെയ്യാൻ സിപിഎം. മധുര പാർട്ടി കോൺഗ്രസിന്റെ തീരുമാനം അനുസരിച്ചാണ് പാർട്ടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമയ പ്രവർത്തകരെ പ്രതിഫലം നൽകി നിയോഗിക്കുന്നത്. വിരമിക്കൽ ആനുകൂല്യം ഉൾപ്പെടെ നൽകിയാകും റിക്രൂട്ട്മെന്റ്. കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിലവിൽ തന്നെ മുഴുവൻ സമയ പാർട്ടി പ്രവർത്തകർക്ക് പ്രതിഫലം നൽകുന്നുണ്ട്. ഈ തുകയിലും പാർട്ടി കോൺഗ്രസ് തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ വർധനവുണ്ടാകും, പല സംസ്ഥാനങ്ങളിലും മുഴുവൻസമയ പ്രവർത്തകർ കൊഴിഞ്ഞുപോകുന്നു എന്നാണ് മധുര പാർട്ടി…

Read More

ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ സ്കൂട്ടറിൽ പാമ്പിനെ കണ്ട് നിയന്ത്രണം തെറ്റി അപകടം; കലക്ടറേറ്റ് ജീവനക്കാരിക്ക് പരിക്ക്

കൊച്ചി: ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ സ്കൂട്ടറിൽ പാമ്പിനെ കണ്ട് നിയന്ത്രണം തെറ്റി അപകടം. എറണാകുളം കലക്ടറേറ്റിൽ ജോലി ചെയ്യുന്ന ജീവനക്കാരിയുടെ ഇരുചക്ര വാഹനത്തിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. വിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനത്തിൻ നിന്ന് അനക്കവും തണുപ്പും അനുഭവപ്പെടുകയായിരുന്നു. ശ്രദ്ധിച്ചപ്പോൾ സ്കൂട്ടറിൽ പാമ്പിനെ കണ്ടു. ഇതോടെ യാത്രക്കാരി പരിഭ്രാന്തയായി വാഹനത്തിൽ നിന്ന് മറിഞ്ഞുവീണു. വിവരം അറിയിച്ചതനുസരിച്ച് പാമ്പിനെ പിടിക്കാൻവൈദഗ്ധ്യമുള്ളവരെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സ്കൂട്ടറിന്റെ മുൻഭാഗത്ത് നിന്ന് പാമ്പിനെ കണ്ടെത്തി. തുടർന്ന് മുൻ…

Read More

മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്തു വീണു;  അടിമാലിയിൽ തോട്ടം സൂപ്രണ്ടിന് ദാരുണാന്ത്യം

അടിമാലി: ഏലത്തോട്ടത്തിൽ തൊഴിലാളികൾക്ക് നിർദ്ദേശങ്ങൾ നൽകി മേൽനോട്ടം വഹിക്കുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്തു വീണു. ഇടുക്കി അടിമാലിയിൽ തോട്ടം സൂപ്രണ്ടിന് ദാരുണാന്ത്യം. കട്ടപ്പന ആനവിലാസം പുല്ലുമേട് പുതുവൽ 48 കാരനായ സതീഷ് രാഘവൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ അടിമാലി പീച്ചാടിന് സമീപമുള്ള ഏലത്തോട്ടത്തിലാണ് അപകടം നടന്നത്. തോട്ടത്തില്‍ കനാലിന്‍റെ കല്ലുക്കെട്ട് നടക്കുകയായിരുന്നു. തൊഴിലാളികൾക്ക് നിർദ്ദേശം നൽകി മേൽനോട്ടം വഹിച്ചുകൊണ്ടിരിക്കുകയായിരുന്നു സതീഷ്. പെട്ടെന്ന് സമീപത്ത് ഒരു വൻ മരത്തിന്‍റെ ശിഖരം ഒടിഞ്ഞ് താഴേയ്ക്ക്…

Read More

മകളുടെ വിവാഹത്തിന് മുമ്പ് അമ്മ വരനോടൊപ്പം ഒളിച്ചോടി; നാടുവിട്ടത് വിവാഹത്തിന് കരുതിയിരുന്ന സ്വർണവും പണവുമായി

ലക്നൗ: മകളുടെ വിവാഹത്തിന് മുമ്പ് അമ്മ വരനോടൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. ഈ മാസം 16നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹദിനത്തിന് ഒമ്പത് ദിവസം മുമ്പാണ് വധുവിന്റെ അമ്മ വരനോടൊപ്പം ഒളിച്ചോടിയത്. വിവാഹത്തിനായി കരുതിയിരുന്ന സ്വർണവും പണവും ഉൾപ്പെടെ എടുത്താണ് വീട്ടമ്മ സ്ഥലംവിട്ടത്. മകളുടെ പ്രതിശ്രുത വരനുമായി വീട്ടമ്മ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. മകളുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന ആഭരണങ്ങളും പണവും ഇവർ കൈക്കലാക്കിയിരുന്നു. സംഭവത്തിനു പിന്നാലെ കുടുംബം മദ്രക് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത മദ്രക് അന്വേഷണം…

Read More

നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍ പിടിച്ചുവെക്കരുത്, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം; സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുന്ന ഗവണര്‍മാരുടെ നടപടിക്ക് തടയിട്ട് സുപ്രീംകോടതി. ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും പരമാവധി മൂന്ന് മാസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ഗവര്‍ണര്‍ക്കെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് നിര്‍ണായക ഉത്തരവ്. ബില്ലുകള്‍ രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിലോ തിരിച്ചയക്കുകയാണെങ്കിലോ അത് മൂന്നു മാസത്തിനുള്ളില്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial