ബീഹാറിലെ ബക്സറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ഇന്നലെ രാത്രി 9.35ഓടെ ആണ് ബീഹാറിലെ ബക്സറിൽ ട്രെയിൻ പാളം തെറ്റി 4 പേർ മരിച്ചത്. എഴുപതിലധികം പേർക്ക് പരിക്കേറ്റു. ഡൽഹി ആനന്ദ് വിഹാറിൽ നിന്ന് കാമാഖ്യയിലേക്ക് പോകുകയായിരുന്ന നോർത്ത് ഈസ്റ്റ് സൂപ്പർ ഫാസ്റ്റ് ട്രെയിനിന്റെ 21 കോച്ചുകൾ ആണ് രഘുനാഥ്പൂർ സ്റ്റേഷന് സമീപം പാലം തെറ്റിയത്. ദേശീയ, ദേശീയ, ദുരന്തനിവാരണ സേനകളെ സജ്ജമാക്കിയ സഹായത്തിനായി ഹെൽപ്പ്ലൈൻ നമ്പർ ആരംഭിച്ച സംസ്ഥാന ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അറിയിച്ചു.
