കാന്‍സര്‍ ചികിത്സാ രംഗത്ത് സുപ്രധാന ചുവടുവയ്പ്പ്; റോബോട്ടിക് സര്‍ജറി യൂണിറ്റ് തിരുവനന്തപുരം ആര്‍.സി.സിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

തിരുവനന്തപുരം: കാന്‍സര്‍ ചികിത്സാ രംഗത്ത് സുപ്രധാന ചുവടുവയ്പ്പുമായി ആരോഗ്യവകുപ്പ്. തിരുവനന്തപുരം ആര്‍.സി.സി കാന്‍സര്‍ ചികിത്സയ്ക്കായി റോബോട്ടിക് സര്‍ജറിയ്ക്ക് തുടക്കം കുറിക്കുന്നു. വൻകിട ആശുപത്രികളിൽ മാത്രം കണ്ടുവരുന്ന മികച്ച ചികിത്സ രീതി ഇനി നമ്മുടെ തിരുവന്തപുരത്തും ലഭ്യമാകും. കാൻസർ രോഗികൾക്ക് ആശ്വാസം പകരാൻ സർക്കാരിന്റെ റോബോട്ടിക് സര്‍ജറി യൂണിറ്റ്. ആര്‍സിസിയില്‍ പ്രവര്‍ത്തനസജ്ജമായ റോബോട്ടിക് സര്‍ജറി യൂണിറ്റ്, പേഷ്യന്റ് വെല്‍ഫെയര്‍ ആന്റ് സര്‍വീസ് ബ്ലോക്ക്, ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിംഗ് സംവിധാനം എന്നിവയുടെ ഉദ്ഘാടനം ജനുവരി 15ന് രാവിലെ 11.30ന് മുഖ്യമന്ത്രി…

Read More

ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ്

തിരുവനന്തപുരം: ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ്. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന നീതി ആയോഗ് പ്രതിനിധി സംഘം ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തിയ ശേഷമുള്ള റിപ്പോര്‍ട്ടിലാണ് കേരളത്തെ അഭിനന്ദിച്ചത്. ആയുഷ് രംഗത്ത് കേരളം നല്‍കുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമാണ് നീതി ആയോഗിന്റെ അഭിനന്ദനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 532.51…

Read More

ഓപ്പറേഷന്‍ അമൃത്; ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ പരിശോധനകള്‍ ആരംഭിക്കുമെന്ന് വീണാ ജോര്‍ജ്

തിരവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ പുതിയ പദ്ധതി. സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് എന്ന പേരിലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ ആരംഭിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഏതെങ്കിലും ഫാര്‍മസികള്‍ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വിവരം നല്‍കാവുന്നതാണ്. പൊതുജന പങ്കാളിത്തോടെയായിരിക്കും ഇത് നടപ്പിലാക്കുന്നതെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഡ്രഗ്സ് കണ്‍ട്രോളര്‍ നിയോഗിക്കുന്ന പ്രത്യേക സ്‌ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാകും. ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതിന്റെ വിവരങ്ങള്‍ കൃത്യമായി ഫാര്‍മസികള്‍ സൂക്ഷിക്കേണ്ടതാണ്. ‘ഡോക്ടറുടെ കുറിപ്പടിയില്ലാതെ…

Read More

യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; 2 ഡോക്ടര്‍മാരും 2 നഴ്‌സുമാരും പ്രതികൾ

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ കുന്ദമംഗലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്സുമാരെയും പ്രതികളാക്കിയാണ് കുറ്റപത്രം. 750 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശൻ സമർപ്പിച്ചത്. കേസിൽ 60 സാക്ഷികൾ ആണ് ഉള്ളത്. ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. അന്വേഷണത്തിൽ നിർണായക തെളിവായത് 2017-ൽ നടത്തിയ…

Read More

ഹൃദ്രോഗം മുതൽ അർബുദം വരെ വിളമ്പുന്ന അടുക്കള; ജീവൻ രക്ഷയ്ക്കായ് വിറകടുപ്പിന് ബദൽ സംവിധാനം കണ്ടെത്തണമെന്ന് ഡബ്ള്യു.എച്ച്.ഒ.

ന്യൂഡൽഹി: ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള പാചകം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഗാർഹിക മലിനീകരണത്തിനും കാരണമാകുമെന്ന് ലോകാരോഗ്യസംഘടന (ഡബ്ള്യു.എച്ച്.ഒ.). വിറക്, ചാണകവറളി, കൽക്കരി തുടങ്ങിയവ കത്തിച്ചുകൊണ്ടുള്ള പാചകം ജീവന് തന്നെ ഭീഷണിയായേക്കുമെന്ന് മുന്നറിയിപ്പ് നൽകിയ ഡബ്ള്യു.എച്ച്.ഒ പാചക ആവശ്യങ്ങൾക്കായി ബദൽ സംവിധാനം കണ്ടെത്തണമെന്നും രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അർബുദം മുതൽ ക്ഷയംവരെ ആഗോളജനതയുടെ മൂന്നിലൊന്നും പാചകത്തിന് ഫോസിൽ ഇന്ധനങ്ങളാണ് ഉപയോഗിക്കുന്നത്. നഗരമേഖലയിൽ ഇത് 14 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ 49 ശതമാനവുമാണ്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള ഗാർഹിക മലിനീകരണത്തിൽ ജീവൻ നഷ്ടമായവരിൽ 90…

Read More

ബ്ലൂ ഡ്രാഗണുകൾ; ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് ഗവേഷകരുടെ മുന്നറിയിപ്പ്

ചെന്നൈ: കാണാൻ വളരെ ഭംഗിയുള്ളതും ആകർഷണീയവുമായ എന്നാൽ അപകടകാരിയായ കടൽ ജീവിയെ കടൽത്തീരത്ത് കണ്ടെത്തി. തമിഴ്നാട്ടിലെ ബെസന്ത് നഗർ ബീച്ചിലെത്തുന്ന സഞ്ചാരികൾക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പ് സമുദ്ര ഗവേഷകർ നൽകിക്കഴിഞ്ഞു. ബ്ലൂ ഡ്രാഗണ്‍സ് എന്ന കടൽ പുഴുക്കളെക്കുറിച്ചാണ് മുന്നറിയിപ്പ്. ഗ്ലോക്കസ് അറ്റ്ലാന്‍റിക്കസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. ഈ നീല ഡ്രാഗണുകളുടെ കുത്തേൽക്കുന്നത് കുട്ടികൾക്കും പ്രായമായവരിലും ഗുരുതര പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. സാധാരണ ഗതിയിൽ പുറം കടലില്‍ കാണാറുള്ള ഇവയെ അടുത്തിടെയാണ് ബെസന്ത് നഗറിലെ കടൽത്തീരത്ത് കണ്ടെത്തിയത്. കൊടുങ്കാറ്റോ, കനത്ത…

Read More

പുതിയ കോവിഡ് വകഭേദത്തെ ‘വേരിയന്റ് ഓഫ് ഇന്ററസ്റ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി ലോകാരോഗ്യസംഘടന

ജനീവ: പുതിയ കോവിഡ് വകഭേദമായ ജെഎൻ.1നെ ‘വേരിയന്റ് ഓഫ് ഇന്ററസ്റ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി ലോകാരോഗ്യ സംഘടന. ജെഎൻ.1 വകദേഭം ഈ വർഷം സെപ്റ്റംബറിൽ യുഎസ്സിലാണ് ആദ്യം കണ്ടെത്തിയത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഐൻ.1 ആഗോളതലത്തിൽ വലിയ അപകടസാധ്യത ഉയർത്തുന്നില്ലെന്നും ലോകാരോഗ്യസംഘടന വിലയിരുത്തി. കോവിഡിനെതിരെയുള്ള നിലവിലെ വാക്സിനുകൾ ജെഎൻ.1-ൽ നിന്നുള്ള ഗുരുതരമായ രോഗങ്ങളിൽ നിന്നും മരണത്തിൽ നിന്നും സംരക്ഷിക്കുമെന്ന് യുഎൻ ഏജൻസി പറഞ്ഞു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഡിസംബർ 8 വരെ യുഎസിൽ ഏകദേശം 15% മുതൽ 29%…

Read More

സംസ്ഥാനത്ത് ഇന്നലെ 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1749 പേര്‍ ചികിത്സയില്‍

ഡല്‍ഹി: സംസ്ഥാനത്ത് ഇന്നലെ 115 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കേരളത്തില്‍ ആക്ടീവ് കേസുകള്‍ 1749 ആയി ഉയര്‍ന്നു. രാജ്യത്താകെ ആക്ടീവ് കേസുകള്‍ 1970 ആയി. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു. രാജ്യത്തെ ആക്ടീവ് കേസുകളില്‍ 88.78 ശതമാനം കേസുകളും കേരളത്തിലാണ്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധന നടക്കുന്ന സ്ഥലവും കേരളമാണ്. കേരളത്തില്‍ കേസുകള്‍ ഉയര്‍ന്നതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ജാഗ്രത കര്‍ശനമാക്കാന്‍ കേന്ദ്ര…

Read More

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ തുറക്കും; തീരുമാനം കനത്തമഴയില്‍ നീരൊഴുക്ക് കൂടിയതോടെ

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ചൊവ്വാഴ്ച തുറക്കും. കനത്തമഴയില്‍ നീരൊക്ക് വര്‍ധിച്ച് ജലനിരപ്പ് ഉയര്‍ന്നതോടെ ആണ് തീരുമാനം. ജലനിരപ്പ് 137.5 അടിയില്‍ എത്തിയതോടെ നാളെ രാവിലെ പത്തുമണി മുതല്‍ ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. സെക്കന്‍ഡില്‍ പരമാവധി 10000 ക്യൂമെക്‌സ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിവിടുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചു. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അതേസമയം പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി….

Read More

പുതിയ വകഭേതമായ ഒമിക്രോണ്‍ JN.1 കേരളത്തില്‍ ശക്തിപ്രാപിപ്പിക്കുന്നു

കൊവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോണ്‍ JN.1 കേരളത്തില്‍ ശക്തിപ്രാപിപ്പിക്കുന്നു. ഈ വര്‍ഷം മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്. നിലവില്‍ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ്. ദിവസേന 10,000ലധികം പേര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നു. ഇതില്‍ അതിയായ ക്ഷീണവും തളര്‍ച്ചയും ശ്വാസതടസവും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുള്ളവരെ മാത്രമാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇവരില്‍ നിന്നാണ് ഇത്രയധികം കേസുകള്‍ ഇപ്പോള്‍ കണ്ടത്തുന്നത്. ആഘോഷങ്ങളും ഒത്തുചേരലുകളും കൂടുതലായി നടക്കുന്ന ജനുവരിവരെ രോഗവ്യാപനം തുടരുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial