തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല മറ്റൊരാൾക്ക് കൈമാറാൻ സിപിഐ ആലോചിക്കുന്നുവെന്ന് സൂചന. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആരോഗ്യ കാരണങ്ങളാൽ മാറിനിൽക്കേണ്ടി വരുന്ന സാഹചര്യത്തിലാണിത്. ഉടനെ നടക്കാനിരിക്കുന്ന സിപിഐ നേതൃയോഗങ്ങളിൽ അന്തിമ തീരുമാനമുണ്ടായേക്കും.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് നിന്നുള ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് മുൻഗണന നൽകിയാണ് നിലവിൽ പുതിയ സെക്രട്ടറിയെ സംബന്ധിച്ചുള്ല ആലോചന പാർട്ടിക്കുളിൽ നടക്കുന്നത്.
കാനം രാജേന്ദ്രന് പുറമേ ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, പി സന്തോഷ് കുമാർ എംപി എന്നിവരാണ് ദേശീയ എക്സിക്യൂട്ടീവിലുള്ലത്. കാനം രാജേന്ദ്രനും ബിനോയ് വിശ്വവും ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങൾ കൂടിയാണ്. പ്രകാശ് ബാബു, ബിനോയ് വിശ്വം എന്നിവരിലൊരാളെയാണ് സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് സജീവമായി പരിഗണിക്കുന്നത്.
ബിനോയ് വിശ്വത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിത്വത്തിന് പരിഗണിച്ചാൽ പ്രകാശ് ബാബുവിന് സാദ്ധ്യതയേറും. പാർട്ടി അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരൻ, പി.പി സുനീർ എന്നിവരേയും പരിഗണിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനുള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് പ്രധാനമായ ചുമതല കൈമാറുന്നത്.
