ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ വെടിവച്ചിട്ടിട്ടു ഇന്ത്യ സ്വർണ്ണം നേടി. ഈ ഏഷ്യൻ ഗെയിംസിൽ നേടുന്നആദ്യ സ്വർണ്ണമാണിത്.ഷൂട്ടിങിൽ ലോക റെക്കോർഡോടെയാണ് ഇന്ത്യയുടെ സുവർണ നേട്ടം. പുരുഷൻമാരുടെ പത്ത് മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് ഇന്ത്യൻ ടീം ലോക റെക്കോർഡോടെ സ്വർണം നേടിയത്.
ദിവ്യാൻഷ് സിങ് പൻവാർ, രുദ്രാക്ഷ് ബാലാസഹേബ് പാട്ടീൽ, ഐശ്വരി പ്രതാപ് സിങ് തോമർ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. രണ്ടാം ദിന പോരാട്ടത്തിന് സുവർണ നേട്ടത്തിന്റെ തിളക്കവുമായാണ് ഇന്ത്യ തുടക്കമിട്ടത്.
മൊത്തം 1893.7 പോയിന്റുകൾ നേടിയാണ് ഇന്ത്യൻ സംഘത്തിന്റെ മുന്നേറ്റം. മൂവരും ഇതേ വിഭാഗത്തിന്റെ വ്യക്തിഗത പോരാട്ടത്തിന്റെ ഫൈനലിലേക്കും മുന്നേറിയിട്ടുണ്ട്. ഈ വർഷം ഓഗസ്റ്റിൽ ഈ ഇനത്തിൽ ചൈന സ്ഥാപിച്ച ലോക റെക്കോർഡാണ് ഇന്ത്യ മറികടന്നത്.
രണ്ടാം ദിനത്തിൽ റോവിങിലും മെഡൽ നേട്ടം. പുരുഷ വിഭാഗം ടീം ഇനത്തിൽ ഇന്ത്യ വെങ്കലം നേടി. നാല് പേരടങ്ങിയ സംഘത്തിന്റെ പോരാട്ടത്തിലാണ് നേട്ടം. 6.10.81 സമയത്തിനുള്ളിൽ ഫിനിഷ് ചെയ്താണ് ഇന്ത്യൻ ടീം വെങ്കലം നേടിയത്.
നിലവിൽ ഒരു സ്വർണവും മൂന്ന് വീതം വെള്ളി, വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ ബാ ഗിൽ മെഡലുകൾ ഏഴായി.
