തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നിർത്തി വച്ചു. വിദ്യാർത്ഥികളുടെ കൂട്ട പരാതിയ്ക്ക് പിന്നാലെയാണ് വിസി നടപടി. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ പരാതികളും പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മത്സരങ്ങളുടെ ഫല പ്രഖ്യാപനം ഉണ്ടാകില്ലെന്നും ഇനി മത്സരങ്ങൾ ഉണ്ടാകില്ലെന്നും സർവകലാശാല വ്യക്തമാക്കി. കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ല.
അതിനിടെ, കേരള സർവകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തില്‍ എസ്എഫ്ഐ – കെഎസ്യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്യു പ്രവർത്തകരെ മർദ്ദിച്ചതിന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ രണ്ട് കേസാണ് എടുത്തിരിക്കുന്നത്. എസ്എഫ് ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലോത്സവേദിയിൽ ഇടിച്ചു കയറിയതിനാണ് കെഎസ്യു പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്

