ന്യൂഡല്‍ഹി: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യമനുവദിച്ചു. ഝാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി അഞ്ച് മാസത്തിന് ശേഷമാണ് ജെഎംഎം നേതാവ് ഹേമന്ത് സോറന് ജാമ്യം കിട്ടുന്നത്. നേരത്തെ സംസ്ഥാന നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് കോടതി അനുമതി നല്‍കിയിരുന്നു.
ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഹേമന്ത് സോറന്റെ ജാമ്യം ഇന്ത്യ സഖ്യത്തിന് ആശ്വാസം നല്‍കുന്നതാണ്.
വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗംചെയ്ത് റാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നുകേസുകളാണ് ഇ.ഡി. രജിസ്റ്റർചെയ്തിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഇ.ഡി. സോറനെ അറസ്റ്റുചെയ്തത്.
ഇ.ഡി.അറസ്റ്റ് രേഖപ്പെടുത്തുന്നതിന് തൊട്ടുമുമ്പായി ജനുവരി 31ന് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു

