വയനാട്: ഭീതി വിതച്ച നരഭോജി കടുവ കൂട്ടിലായി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.
പൂതാടി പഞ്ചായത്തിലെ വാകേരി കൂടല്ലൂര്‍, കല്ലൂര്‍ക്കുന്ന് പ്രദേശങ്ങളില്‍ ജനങ്ങളെ ഭീതിയിലാക്കിയ നരഭോജി കടുവയാണ് കൂട്ടിലായത്. കഴിഞ്ഞ ഡിസംബർ ഒമ്പതിന് യുവകര്ഷകന് പ്രജീഷിനെ കടുവ കൊലപ്പെടുത്തിയതോടെ കടുവയെ കൊല്ലുന്നതിന് വനംവകുപ്പിന് അനുമതി നൽകിയിരുന്നു. വിവിധ ഇടങ്ങളിൽ കടുവയെ കണ്ടതായി വിവരം ഉണ്ടായിരുന്നുവെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കൂട് സ്ഥാപിച്ചെങ്കിലും ഇതിലും ഉൾപ്പെട്ടില്ല. ഇപ്പോൾ പ്രജീഷ് കൊല്ലപ്പെട്ട കോളനി കവലയ്ക്ക് സമീപത്തുള്ള കാപ്പി തോട്ടത്തിൽ വച്ച് തന്നെയാണ് കടുവ കുടുങ്ങിയത്.
