കോട്ടയം: മണർകാട് 15 കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 20 വർഷം തടവുശിക്ഷ. പ്രതി മണർകാട് പാലം സ്വദേശി അജേഷിനെയാണ് ശിക്ഷിച്ചത്. രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കോട്ടയം അഡീഷണൽ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.

15 കാരിയെ ബലാത്സംഗം ചെയ്തു കൊന്ന് കുഴിച്ചിട്ടു എന്നാണ് കേസ്. 2019 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയെ വിളിച്ചു വരുത്തിയ അജേഷ് ലൈംഗിക ബന്ധത്തിന് ശ്രമിച്ചു.
എന്നാൽ വഴങ്ങാതിരുന്ന പെൺകുട്ടിയെ കയറും ഷാളും കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. മൃതദേഹം ചാക്കിൽകെട്ടി മണർകാട് അരീപ്പറമ്പിലെ ഹോളോബ്രിക്സ് നിർമ്മാണ യൂണിറ്റിന് സമീപം കുഴിച്ചിടുകയായിരുന്നു.
