11 ലക്ഷത്തിലേറെ പേർ എഴുതിയ നെറ്റ് പരീക്ഷ റദ്ദാക്കി


ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദത്തിന് പിന്നാലെ ദേശീയ പരീക്ഷ ഏജന്‍സി ( എന്‍.ടി.എ.)യുടെ പിടിപ്പ്‌കേട് വ്യക്തമാക്കി മറ്റൊരു പരീക്ഷ കൂടി. ജൂണ്‍ 18-ന് എന്‍ടിഎ നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ (ജൂണ്‍ 2024) റദ്ദാക്കി. ഒ.എം.ആര്‍. പരീക്ഷയില്‍ വ്യാപകമാ സൈബര്‍ ക്രമക്കേടുകള്‍ നടന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് റദ്ദാക്കല്‍. നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയ നീറ്റ് പരീക്ഷ നടത്തിയതും എന്‍.ടി.എ. തന്നെയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചു.

നീറ്റിന് പിന്നാലെ മറ്റൊരു ദേശീയ പരീക്ഷയും സംശയത്തിന്റെ നിഴലിലായത് ഉന്നത പരീക്ഷകളുടെ നടത്തിപ്പിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. രാജ്യത്തെ 317 നഗരങ്ങളിലായി 11.21 ലക്ഷം വിദ്യാര്‍ഥികള്‍ നെറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 81 ശതമാനവും പരീക്ഷ എഴുതിയതായി യു.ജി.സി. ചെയര്‍പേഴ്സണ്‍ എ. ജഗദേഷ് കുമാര്‍ പറഞ്ഞു. ” ‘ : ‘


ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ വിവാദത്തിന് പിന്നാലെ ദേശീയ പരീക്ഷ ഏജന്‍സി ( എന്‍.ടി.എ.)യുടെ പിടിപ്പ്‌കേട് വ്യക്തമാക്കി മറ്റൊരു പരീക്ഷ കൂടി. ജൂണ്‍ 18-ന് എന്‍ടിഎ നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ (ജൂണ്‍ 2024) റദ്ദാക്കി. ഒ.എം.ആര്‍. പരീക്ഷയില്‍ വ്യാപകമാ സൈബര്‍ ക്രമക്കേടുകള്‍ നടന്നെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് റദ്ദാക്കല്‍. നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയ നീറ്റ് പരീക്ഷ നടത്തിയതും എന്‍.ടി.എ. തന്നെയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചു.

നീറ്റിന് പിന്നാലെ മറ്റൊരു ദേശീയ പരീക്ഷയും സംശയത്തിന്റെ നിഴലിലായത് ഉന്നത പരീക്ഷകളുടെ നടത്തിപ്പിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. രാജ്യത്തെ 317 നഗരങ്ങളിലായി 11.21 ലക്ഷം വിദ്യാര്‍ഥികള്‍ നെറ്റ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 81 ശതമാനവും പരീക്ഷ എഴുതിയതായി യു.ജി.സി. ചെയര്‍പേഴ്സണ്‍ എ. ജഗദേഷ് കുമാര്‍ പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: