Headlines

ഉത്സവത്തിന് ആനയെഴുന്നള്ളത്ത്; രജിസ്‌ട്രേഷൻ നിർബന്ധം, പുതിയ ഉത്സവങ്ങൾക്ക് അനുമതി ഇല്ല

തിരുവനന്തപുരം: ക്ഷേത്രോത്സവങ്ങളിൽ ആനയെഴുന്നള്ളത്ത് നടത്തണമെങ്കിൽ ഉത്സവത്തിന് മുൻകൂട്ടി രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് വനംവകുപ്പ്. നിലവിൽ രജിസ്‌ട്രേഷൻ നേടിയ ഉത്സവങ്ങൾക്കേ നിബന്ധനകൾക്ക് വിധേയമായി ആനയെഴുന്നള്ളത്ത് നടത്താൻ അനുമതി ലഭിക്കൂ. പുതിയ ഉത്സവങ്ങൾക്ക് രജിസ്‌ട്രേഷൻ അനുവദിക്കില്ല. നിലവിലുള്ള ഉത്സവമാണെങ്കിലും മുൻപ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അനുമതി ലഭിക്കില്ലെന്നും വനംവകുപ്പ് വ്യക്തമാക്കി. രജിസ്‌ട്രേഷൻ സമയത്ത് അനുവദിച്ചതിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കാനും അനുവാദമില്ല. ചില ക്ഷേത്രങ്ങളിൽ അനുമതിയില്ലാതെ ആനയെഴുന്നള്ളത്ത് നടത്തിയതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വനംവകുപ്പ് കർശന മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഉത്സവം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആനയെഴുന്നള്ളിക്കണമെങ്കിൽ നാട്ടാന…

Read More

ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആന എഴുന്നള്ളിപ്പ്: കര്‍ശന നിര്‍ദേശങ്ങള്‍ നിലവില്‍ വന്നു

ഉത്സവ സീസണ്‍ ആരംഭിച്ചതിനാല്‍ ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകള്‍ മലപ്പുറം ജില്ലയില്‍ കര്‍ശനമാക്കി. ആനകളെ ഉപയോഗിച്ച് എഴുന്നള്ളിപ്പ് നടത്തുന്ന ഉത്സവങ്ങളില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനും നാട്ടാന പീഡനം തടയുന്നതിനും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തിലാണ് കര്‍ശന തീരുമാനങ്ങള്‍ കൈക്കൊണ്ടത്. 2024 വര്‍ഷത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ് ആളുകള്‍ മരണപ്പെട്ട സാഹചര്യത്തില്‍, ജില്ലയില്‍ ആന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍…

Read More

ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി എട്ട് ആനകൾ ചരിഞ്ഞു

ഗുവാഹത്തി: അസമിലെ ഹൊജായ് ജില്ലയിൽ സൈരംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി എട്ട് ആനകൾ ചരിഞ്ഞു. ശനിയാഴ്ച 2.17 ഓടെയായിരുന്നു സംഭവം. ചാങ്ജുറായ് പ്രദേശത്ത് നടന്ന കൂട്ടിയിടി വളരെ ഗുരുതരമായതിനാൽ ന്യൂഡൽഹിയിലേക്ക് പോയ ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്ന് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ അധികൃതർ പറഞ്ഞു. നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേയുടെ ലുംഡിംഗ് ഡിവിഷന് കീഴിലുള്ള ജമുനാമുഖ്-കാംപൂർ സെക്ഷനിലാണ് അപകടമുണ്ടായത്. 20507 ഡിഎൻ സൈറംഗ് – ന്യൂഡൽഹി രാജധാനി…

Read More

അനുമതിയില്ലാതെ എഴുന്നള്ളിപ്പിന് എത്തിച്ചു; ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്

കോഴിക്കോട്: ബാലുശേരിയിൽ അനുമതിയില്ലാതെ ഉത്സവത്തിന് എഴുന്നള്ളിപ്പിന് എത്തിച്ച ആനയെ കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്. ബാലുശേരി സ്വദേശി പ്രഭാകരന്റെ ആനയായ ​ഗജേന്ദ്രനെയാണ് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ഫെബ്രുവരി 26 ന് ബാലുശേരി പൊന്നാരം തെരു ഗണപതി ക്ഷേത്രത്തിൽ ഉത്സവത്തിന് അനുമതിയില്ലാതെ ആനയെ എത്തിച്ചതിനാണ് വനം വകുപ്പിന്റെ നടപടി. ആനയെ കസ്റ്റഡിയിലെടുത്ത ശേഷം ഡോക്ടർമാർ പരിശോധിക്കുകയും ചെയ്തു. ആനയുടെ പരിപാലനത്തിനായി ഉടമയ്ക്ക് തന്നെ ആനയെ പിന്നീട് വിട്ടു നൽകുകയും ചെയ്തു. കോടതി ആവശ്യപ്പെടുന്ന സമയത്ത്, പറയുന്ന സ്ഥലത്ത് ആനയെ…

Read More

അഞ്ചുവർഷത്തിനിടെ കാട്ടാനകൾ കൊന്നത് 111 പേരെ, നാട്ടാനകൾ 20 പേരെ, കൂടുതൽ മരണം പാലക്കാട്ട്

        കൊല്ലം : കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് കാട്ടാനകൾ കൊന്നത് 111 പേരെ. നാട്ടാനകളുടെ ആക്രമണത്തിൽ 20 പേർക്കും ജീവൻ നഷ്ടമായി. 2020 ജനുവരിമുതൽ 2025 ജനുവരിവരെയുള്ള കണക്കാണിത്. കാട്ടാനകളുടെ ആക്രമണത്തിൽ ഏറ്റവുംകൂടുതൽ പേർ മരിച്ചത് പാലക്കാട് ജില്ലയിലാണ്-26. ഇടുക്കിയിൽ 23-ഉം വയനാട്ടിൽ 20-ഉം പേർ മരിച്ചു. പത്തു ജില്ലകളിലാണ് ദുരന്തങ്ങളുണ്ടായത്. നാട്ടാനമൂലമുള്ള ദുരന്തത്തിൽ മരിച്ചവരിലും കൂടുതൽ പാലക്കാട്ടാണ്-അഞ്ചുപേർ. കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഈ കാലയളവിൽ വനംവകുപ്പ് 9.53 കോടി രൂപ നഷ്ടപരിഹാരം നൽകി. എന്നാൽ…

Read More

ചരിഞ്ഞ കാട്ടാനയുടെ ജീർണിച്ച മൃതദേഹത്തിൽ നിന്ന് ആനകൊമ്പുകൾ മോഷ്ടിച്ചയാൾ പിടിയിൽ

മലപ്പുറം: ചരിഞ്ഞ കാട്ടാനയുടെ ജീർണിച്ച മൃതദേഹത്തിൽ നിന്ന് ആനകൊമ്പുകൾ മോഷ്ടിച്ചയാൾ പിടിയിൽ. വഴിക്കടവ് പൂവത്തിപ്പൊയിൽ ഡീസൻറ് കുന്നിലെ വിനോദാണ് (42) അറസ്റ്റിലായത്. നെല്ലീക്കുത്ത് റിസർവ് വനത്തിൽ വലിയ പാടത്തിന് സമീപം ചരിഞ്ഞ കാട്ടാനയുടെ കൊമ്പുകളാണ് ഇയാൾ മോഷ്ടിച്ചത്. രണ്ടാഴ്ച മുമ്പാണ് പ്രതി കൊമ്പുകൾ എടുത്തത്. പിന്നീട് ഇത് ചാക്കിലാക്കി വീടിന് സമീപമുള്ള കൃഷിയിടത്തിലെ കിണറ്റിൽ ഒളിപ്പിക്കുകയായിരുന്നു. ജനവാസ കേന്ദ്രത്തോട് ചേർന്ന് ആന ചരിഞ്ഞ് രണ്ട് മാസം കഴിഞ്ഞാണ് വനപാലകർ ആനയുടെ ജഡം കണ്ടെത്തിയത്. ഇത് വലിയ വീഴ്ചയാണെന്നതിന്…

Read More

മസ്തകത്തിനു പരിക്കേറ്റ കൊമ്പൻ ചരിഞ്ഞു മരണകാരണം മുറിവിലെ അണുബാധ

തൃശ്ശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിനു പരിക്കേറ്റ് അവശനിലയിലായ കൊമ്പൻ ചരിഞ്ഞു. ചികിത്സയിലിരിക്കെയാണ് കാട്ടാന ചരിഞ്ഞത്. മസ്തകത്തിലേറ്റ മുറിവിന് ഒരടിയോളം താഴ്ചയുണ്ടായിരുന്നു. മയക്കുവെടി വെച്ച് കോടനാട് എത്തിച്ച കൊമ്പന്റെ മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചിരുന്നു. പരിശോധനയിലും മുറിവിനുളളിൽ നിന്ന് പുഴുക്കളെ കണ്ടെത്തി. മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്കുകൂടി പടർന്നതോടെ ശ്വാസം എടുക്കാനും ബുദ്ധിമുട്ടിയിരുന്നു. ഇതാണ് മരണകാരണായത്. ബുധനാഴ്ച രാവിലെയാണ് ആതിരപ്പള്ളിയിൽ നിന്നും മയക്കുവെടി വച്ചാണ് കൊമ്പനെ എത്തിച്ചത്. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്….

Read More

കാട്ടാനയുടെ മസ്തകത്തിൽ പുഴു  ഇൻഫെക്ഷനു കാരണമായി ചികിത്സ നൽകുന്ന ദൗത്യം പൂർണ വിജയമെന്ന് പറയാനായിട്ടില്ലെന്നും ഡോ. അരുൺ സക്കറിയ

തൃശ്ശൂർ: കാട്ടാനയുടെ മസ്തകത്തിൽ പുഴു കയറിയതാണ് വീണ്ടും ഇൻഫെക്ഷന് കാരണമായത്. ആന മയങ്ങിവീണതുകൊണ്ട് സ്പോട്ടിൽ തന്നെ ചികിത്സ നൽകാനായെന്നും എന്നാൽ ചികിത്സ നൽകുന്ന ദൗത്യം പൂർണ വിജയമെന്ന് പറയാനായിട്ടില്ലെന്നും ഡോ. അരുൺ സക്കറിയ പറഞ്ഞു. ഒരു അടിയോളം ആഴത്തിലുള്ളതാണ് ആനയുടെ തലയിൽ കണ്ടെത്തിയ മുറിവെന്നും ആന ആരോഗ്യവാനായാൽ മാത്രമേ ദൗത്യം വിജയകരമാകുവെന്നും ഡോ. അരുൺ സക്കറിയ അറിയിച്ചു. ഒന്നരമാസത്തോളം തുടർച്ചയായി ചികിത്സ നൽകേണ്ടിവരും. പ്രത്യേക മെഡിക്കൽ സംഘം ആനയ്ക്ക് നൽകേണ്ട ചികിത്സയെക്കുറിച്ച് മാർഗരേഖ ഉണ്ടാക്കും. ആന മയക്കം…

Read More

മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആനയുടെ ആരോഗ്യനില മോശമായിതുടരുന്നു

മലയാറ്റൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആനയുടെ ആരോഗ്യനില മോശമായി. ഭക്ഷണം എടുക്കാൻ പോലും ബുദ്ധിമുട്ടിലാണ് ഇപ്പോൾ ആനയെന്നാണ് വിലയിരുത്തൽ. ആനയെ കൂട്ടിലാക്കി പരിശോധന നടത്തണമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ആനയുടെ അവസ്ഥ വിലയിരുത്തി ഈ തീരുമാനം മാറ്റുകയായിരുന്നു. ആനയെ ഇന്ന് തന്നെ പിടികൂടി കൊണ്ടുവന്ന് പരിചരിക്കുന്നതിനായി കോടനാട് അഭയാരണ്യത്തിൽ തയ്യാറെടുപ്പുകൾ ആരംഭിച്ചു. രണ്ടുവർഷം അരികൊമ്പൻ ഒരുക്കിയ കൂട് തന്നെ അതിരപ്പിള്ളിയിൽ നിന്നെത്തുന്ന കൊമ്പനും മതിയാകും എന്നതിനിടയിലാണ് വനം വകുപ്പ്. കൂട് വിദഗ്ധസംഘം പരിശോധിച്ച് വരുന്നു….

Read More

പാലക്കാട് കൂറ്റനാട് നേര്‍ച്ചക്കിടെ ആന ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട് : കൂറ്റനാട് നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോന്‍ എന്ന പാപ്പാന്‍ ആണ് മരിച്ചത്. കൂറ്റനാട് നേര്‍ച്ച ആഘോഷ പരിപാടിക്കായി കൊണ്ടുവന്ന വള്ളംകുളം നാരായണന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. പെട്ടെന്ന് ആണ് ആന ഇടഞ്ഞത്. സമീപത്തുണ്ടായിരുന്ന പാപ്പാനെ കൊമ്പ് കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ഏറെനേരം പരിഭ്രാന്തി സൃഷ്ടിച്ച ആന റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളും കാറുകളും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial