Headlines

കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ഡി ദേവരാജ് അർസിൻ്റെ റെക്കോർഡ് ഇന്ന് സിദ്ധരാമയ്യ മറികടക്കുന്നു

ബംഗളൂരു: കർണാടകയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന ഡി ദേവരാജ് അർസിനെ ചൊവ്വാഴ്‌ച സിദ്ധരാമയ്യ മറികടക്കും. ജനങ്ങളുടെ അനുഗ്രഹത്താലാണ് താൻ ഈ ചരിത്ര നാഴികക്കല്ല് പിന്നിടുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. അർസും താനും തമ്മിലുള്ള പ്രധാന വ്യത്യാസം അദ്ദേഹം ഭരണവർഗത്തിൽ പെട്ടയാളും താൻ സാമൂഹികമായി പിന്നോക്കം നിൽക്കുന്ന (കുറുബ അല്ലെങ്കിൽ ഇടയൻ) സമുദായത്തിൽ നിന്നുള്ളയാളും എന്നതാണ്. ഇരുവരും മൈസൂരുവിൽ നിന്നുള്ളവരാണെന്നതിൽ അഭിമാനമുണ്ട്. അർസിൻ്റെ റെക്കോർഡ് തകർക്കുമെന്ന് എപ്പോഴെങ്കിലും കരുതിയിരുന്നോ എന്ന ചോദ്യത്തിന്, മുഖ്യമന്ത്രിയാകുമെന്നല്ല, മന്ത്രിയാകുമെന്ന്…

Read More

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിജയ സാധ്യത മാത്രം ആകും മാനദണ്ഡമെന്ന് കെ സി വേണുഗോപാല്‍

തിരുവനന്തപുരം: മൂന്നാം പിണറായി ഭരണത്തെ കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാനായി ചേര്‍ന്ന കോണ്‍ഗ്രസിന്റെ നിര്‍ണായക നേതൃയോഗത്തില്‍ പങ്കെടുത്ത് സംസാരിരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് വിജയം എല്‍ഡിഎഫ് പ്രതീക്ഷകളെ തകര്‍ത്ത് കളഞ്ഞുവെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ബിജെപിയുമായി അവിഹിത കൂട്ട് കെട്ട് വര്‍ദ്ധിപ്പിക്കുകയാണ് സിപിഎം. തദ്ദേശ തിരഞ്ഞെടുപ്പിലെ അവിശുദ്ധ കൂട്ട് കെട്ട് നിയമസഭ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന് അദേഹം പറഞ്ഞു. സിപിഎമ്മും ബിജെപിയും എതിര്‍ക്കുന്നത്…

Read More

ബംഗാളിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും സഖ്യത്തിന് ക്ഷണിച്ച് ബിജെപി

കൊൽക്കത്ത: കോൺഗ്രസിനെയും സിപിഎമ്മിനെയും സഖ്യത്തിന് ക്ഷണിച്ച് ബിജെപി. പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യയാണ് കോൺഗ്രസിനെയും സിപിഎമ്മിനെയും സഖ്യത്തിന് ക്ഷണിച്ചത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിയെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ ഒരുമിച്ച് നിൽക്കാമെന്നായിരുന്നു സമിക് ഭട്ടാചാര്യ പ്രഖ്യാപിതച്ചത്. സിപിഎമ്മും കോൺഗ്രസും ബിജെപിയോടൊപ്പം ചേർന്ന് മഹാസഖ്യം രൂപീകരിക്കണം എന്നായിരുന്നു ബിജെപി നേതാവിന്റെ പ്രഖ്യാപനം. ശ്യാമപ്രസാദ് മുഖർജ് ജന്മവാർഷികത്തോടൊനുബന്ധിച്ച് കൊൽക്കത്ത റെഡ് റോഡിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു സമിക് ഭട്ടാചാര്യ. ബംഗാളിലെ ഇസ്‌ലാമിക മതമൗലികവാദവും മതഭ്രാന്തും…

Read More

കോൺഗ്രസിൽ സ്ത്രീകൾക്ക് സീറ്റ് ലഭിക്കണമെങ്കിൽ സ്വന്തം ശരീരംകൂടി കാഴ്ച വയ്ക്കണം;വിമർശനവുമായി വനിതാ നേതാവ്

ചണ്ഡീഗഡ്: കോൺഗ്രസിൽ സ്ത്രീകൾക്ക് സീറ്റ് ലഭിക്കണമെങ്കിൽ സ്വന്തം ശരീരംകൂടി കാഴ്‌ച്ചവയ്‌ക്കേണ്ട സാഹചര്യമെന്ന വിമർശനവുമായി വനിതാ നേതാവ്. ഹരിയാനയിലെ കോൺഗ്രസ് നേതാവും നിയമസഭാംഗവുമായ ശാരദ രത്തോ‍ർ ആണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിക്കവെയാണ് ശാരദയുടെ വെളിപ്പെടുത്തൽ എന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് ശാരദ രത്തോ‍ർ പാർട്ടി പ്രവർത്തകരോട് ഈ ദുരവസ്ഥ പങ്കുവെക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. കേരളത്തിന് പിന്നാലെ…

Read More

‘ഇത്രയും മണ്ടന്മാരായ യുഡിഎഫ് നേതാക്കൾ കേരളത്തിലുണ്ടായിട്ടില്ല’; വി.ഡി സതീശന്റെ തലയിൽ കളിമണ്ണാണെന്നും കെ സുരേന്ദ്രൻ

കോഴിക്കോട്: കേരള സർക്കാരിന്റെ ബ‌ജറ്റത്തിന് എതിരായ ആഖ്യാനത്തിന് പ്രതിപക്ഷം കുടപിടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത്രയും മണ്ടന്മാരായ യുഡിഎഫ് നേതാക്കൾ കേരളത്തിലുണ്ടായിട്ടില്ല. വി.ഡി സതീശന്റെ തലയിൽ കളിമണ്ണാണെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പരിഹസിച്ചു. പിണറായിയുടെ തന്ത്രത്തിൽ സതീശനും കൂട്ടരും വീണു. ഭരണപക്ഷത്തിന്റെ ബി ടീമായി പ്രതിപക്ഷം മാറി. എൽഡിഎഫിന് വളംവച്ച് കൊടുക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും സുരേന്ദ്ര‍ൻ ആരോപിച്ചു. കെ മുരളീധരനെ കോൺഗ്രസ് നേതൃത്വം വഞ്ചിക്കുകയാണ്. ബിജെപിയിൽ അംഗത്വം എടുക്കാതെ മുരളീധരൻ നിയമസഭയിൽ കാല്…

Read More

ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തോൽവി; വൻ വിജയം നേടി ഇന്ത്യ സഖ്യം

ഡൽഹി: ഉപതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ഇന്ത്യ സഖ്യം. കനത്ത തോൽവി ഏറ്റുവാങ്ങി ബിജെപി. ഏഴ് സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിൽ 13 നിയമസഭാ സീറ്റുകളിൽ പത്തിടത്തും ഇന്ത്യാ സഖ്യത്തിലെ പാര്‍ട്ടികൾ വിജയം കൈവരിച്ചു. ഭാരതീയ ജനതാ പാർട്ടി രണ്ട് സീറ്റുകൾ മാത്രമാണ് നേടിയത് ഇതിൽ പശ്ചിമ ബംഗാളിലെ നാല് സീറ്റിൽ തൃണമൂൽ കോൺഗ്രസും ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലുമായി നാല് സീറ്റിൽ കോൺഗ്രസും തമിഴ്നാട്ടിലെ സീറ്റിൽ ഡിഎംകെയും പഞ്ചാബിലെ സീറ്റിൽ ആം ആദ്മി പാര്‍ട്ടിയും ജയിച്ചു. ഈ സീറ്റുകളില്ലെല്ലാം…

Read More

ടി എൻ പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡൻ്റായി നിയമിച്ചു.

കോൺഗ്രസ് നേതാവും തൃശൂർ എംപിയുമായ ടി.എൻ പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡൻ്റായി നിയമിച്ചു. തൃശൂർ സ്ഥാനാർഥിത്വം കെ. മുരളീധരനായി മാറിയതിന് പിന്നാലെയാണ് ഹൈക്കമാൻഡിന്റെ തീരുമാനം വരുന്നത്. കെപിസിസി നേതൃത്വവുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് പുതിയ പദവിയായി കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം നൽകിയത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial