റബ്ബർ ടാപ്പിംഗ് തൊഴിലാളി തോട്ടത്തിലെ നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ.
തിരുവനന്തപുരം: റബ്ബർ ടാപ്പിംഗ് തൊഴിലാളിയായിരുന്നയാൾ തോട്ടത്തിലെ നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. കന്യാകുമാരി സ്വദേശി സാലമനാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ പ്രകാശാണ് കേസിലെ പ്രതി. പത്തനംതിട്ട ജില്ലാ കോടതി ഏഴ് വർഷത്തിന് ശേഷമാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. 2017 ഓഗസ്റ്റ് 14-ന് പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര കോടമലയിലായിരുന്നു സംഭവം. ടാപ്പിംഗ് തൊഴിലാളിയായി ജോലി ചെയ്തിരുന്ന പ്രകാശ് റബ്ബർ മരങ്ങൾ കൃത്യമായി ടാപ്പ് ചെയ്യാതിരുന്നത് നോട്ടക്കാരനായ സാലമൻ തോട്ടം ഉടമയെ അറിയിക്കുകയുണ്ടായി. ഇതിലുള്ള…

