Headlines

പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം, വന്യമൃഗ ആക്രമണം ആസ്തികൾക്ക് നാശനഷ്ടം സംഭവിച്ചാൽ  ഒരു ലക്ഷം; മാനദണ്ഡങ്ങൾ പുതുക്കി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി അന്തിമരൂപം നൽകി. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മാര്‍ച്ച് ഏഴിലെ ഗവൺമെന്റ് ഓര്‍ഡര്‍ പ്രകാരം മനുഷ്യ വന്യജീവി സംഘർഷം ഒരു സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു. മനുഷ്യ മൃഗ സംഘട്ടനങ്ങൾ പ്രതിരോധിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രതികരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി ഉന്നത ഉദ്യോഗസ്ഥരുടെ സംസ്ഥാനതല സമിതിയും രൂപീകരിച്ചിട്ടുണ്ട്….

Read More

മൂത്രമൊഴിക്കാൻ അങ്കണവാടിക്ക് പുറത്തുപോയി; പാമ്പുകടിയേറ്റ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: അങ്കണവാടിക്ക് പുറത്തുവച്ച് പാമ്പുകടിയേറ്റ് അഞ്ചുവയസുകാരി മരിച്ചു. കർണാടകയിലെ സിർസിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയിലാണ് സംഭവം. മയൂരി സുരേഷ് കുമ്പളപ്പെനവർ എന്ന പെൺകുട്ടിയാണ് മരിച്ചത്. മൂത്രമൊഴിക്കാനായി പുറത്തു പോയപ്പോഴാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. അതേ സമയം, കുട്ടിയുടെ മരണത്തിന് കാരണം ചികിത്സാപിഴവാണെന്ന ആരോപണവും ഉയരുന്നുണ്ട്. കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് വ്യക്തമായിട്ടും പ്രാദേശിക ആശുപത്രിയിലെ ഡോക്ടർ ആൻറിവെനം നൽകാൻ കൂട്ടാക്കിയില്ല എന്നാണ് ആരോപണം. പകരം, ഹുബ്ബള്ളിയിലെ മെഡിക്കൽ കോളേജിലേക്ക് അയക്കുകയാണ് ചെയ്തത്. ഹുബ്ബള്ളിയിലെത്തും മുമ്പ് കുട്ടിക്ക് മരണം സംഭവിച്ചിരുന്നു. പ്രാദേശിക ആശുപത്രിയിലെ…

Read More

പാമ്പ് കടിയേറ്റ് ആറാം ക്ലാസ് വിദ്യാർഥി മരിച്ചു

വണ്ടിപ്പെരിയാര്‍: വണ്ടിപ്പെയാറില്‍ പാമ്പുകടിയേറ്റ കുട്ടി മരിച്ചു. കാലില്‍ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിച്ച കുട്ടിയെ പാമ്പ് കടിച്ചതാണെന്ന് പോസ്റ്റുമോര്‍ട്ടത്തിലാണ് കണ്ടെത്തിയത്. പശുമല എസ്റ്റേറ്റില്‍ പരേതരായ അയ്യപ്പന്റെയും ഗീതയുടെയും ഇളയമകന്‍ സൂര്യ(11)യാണ് മരിച്ചത്. ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. രണ്ടുദിവസം മുന്‍പ് കളിക്കുന്നതിനിടെയാണ് കുട്ടിയുടെ കാലിന് പരിക്കേറ്റത്. കുട്ടി ഇത് ആരോടും പറഞ്ഞില്ല. ഞായറാഴ്ചയായപ്പോഴേക്കും അസ്വസ്ഥതകളുണ്ടായി. വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെ നില വഷളായി. ഉടന്‍തന്നെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സൂര്യയുടെ മാതാപിതാക്കള്‍ അര്‍ബുദം ബാധിച്ചാണ്…

Read More

ആശുപത്രിയിൽ യുവതിക്ക് ‘പാമ്പുകടിയേറ്റ’ സംഭവത്തിൽ ട്വിസ്റ്റ് ; പാമ്പുകടിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ

പാലക്കാട്: മകളുടെ ചികിത്സയ്ക്കായി ചിറ്റൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലെത്തിയ യുവതിയെ പാമ്പുകടിച്ചെന്ന വാദം തെറ്റെന്ന് ആരോഗ്യവകുപ്പ്. യുവതിക്ക് പാമ്പുകടിയേറ്റിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ കെ ജെ റീനയുടെ വെളിപ്പെടുത്തൽ. വിശദമായ പരിശോധനയിൽ പാമ്പുകടി ഏറ്റില്ലെന്നു ബോധ്യമായതായും പാമ്പ് കടിയേറ്റ സംശയത്തിൽ യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്ത നടപടി ഉചിതമായില്ലെന്നും ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു. ‘ഡോക്ടർ പരിശോധിച്ചു കഴിഞ്ഞപ്പോൾ കടിയുടെ പാടൊന്നും കണ്ടില്ല. മാത്രമല്ല, പാമ്പിനെ പിടികൂടുകയും ചെയ്തിരുന്നു. അത് വിഷമില്ലാത്ത പാമ്പാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial