താലികെട്ടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്  കാമുകൻ്റെ ഫോൺ കോൾ; വിവാഹം വേണ്ടെന്ന് വധു, ബന്ധുക്കൾ തമ്മിൽ കൂട്ടയടി

ബെംഗളൂരു: വിവാഹ പന്തലിൽ താലി കിട്ടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വധു വിവാഹത്തിൽ നിന്നും പിന്മാറി. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ആയിരത്തിലധികം പേർ കല്യാണം കൂടാൻ എത്തിയിരുന്നു. വിവാഹ ചടങ്ങുകൾ ആരംഭിച്ചു. വരൻ താലി കെട്ടാൻ ഒരുങ്ങി. എന്നാൽ താലി കെട്ടുന്നതിന് തൊട്ടുമുമ്പ് ഈ വിവാഹം വേണ്ടെന്ന് വധു പറഞ്ഞതോടെ കല്യാണം മുടങ്ങി. താലി കെട്ടുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പ് കാമുകന്റെ വിളി വന്നതോടെയാണ് വധു വിവാഹം വേണ്ടെന്ന് പറഞ്ഞത്. ഇതോടെ വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ലായി….

Read More

വിവാഹ ദിനത്തിൽ സ്വർണാഭരണങ്ങൾക്കൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാര്‍ എതിർത്തു; വിവാഹത്തലേന്ന് വധു കല്യാണത്തില്‍ നിന്നു പിന്മാറി

ഹരിപ്പാട്: വിവാഹ ദിനത്തിൽ സ്വർണാഭരണങ്ങൾക്കൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയാനുള്ള ആഗ്രഹത്തെ വരന്റെ വീട്ടുകാര്‍ എതിര്‍ത്തെന്നാരോപിച്ച് വധു കല്യാണത്തില്‍ നിന്നു പിന്മാറി. ഹരിപ്പാടാണ് സംഭവം. വിവാഹത്തലേന്ന് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ ഇരുവീട്ടുകാരും തമ്മില്‍ സംസാരിക്കുന്നതിനിടയിലാണ് പെണ്‍കുട്ടിയുടെ പിന്‍മാറ്റം. ഇന്നലെ ഹരിപ്പാടിനടുത്തുള്ള ക്ഷേത്രത്തിലാണ് വിവാഹം നടത്താനിരുന്നത്. എന്നാൽ, വധു വിവാഹം വേണ്ടെന്ന് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. 15 പവന്റെ ആഭരണങ്ങളാണ് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് അണിയാനായി വാങ്ങിയത്. എന്നാൽ ഇതിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങളും അണിയിക്കുമെന്ന് വധുവിന്റെ അമ്മ വരന്റെ വീട്ടുകാരെ അറിയിച്ചതാണ്…

Read More

മകളുടെ വിവാഹത്തിന് മുമ്പ് അമ്മ വരനോടൊപ്പം ഒളിച്ചോടി; നാടുവിട്ടത് വിവാഹത്തിന് കരുതിയിരുന്ന സ്വർണവും പണവുമായി

ലക്നൗ: മകളുടെ വിവാഹത്തിന് മുമ്പ് അമ്മ വരനോടൊപ്പം ഒളിച്ചോടി. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. ഈ മാസം 16നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹദിനത്തിന് ഒമ്പത് ദിവസം മുമ്പാണ് വധുവിന്റെ അമ്മ വരനോടൊപ്പം ഒളിച്ചോടിയത്. വിവാഹത്തിനായി കരുതിയിരുന്ന സ്വർണവും പണവും ഉൾപ്പെടെ എടുത്താണ് വീട്ടമ്മ സ്ഥലംവിട്ടത്. മകളുടെ പ്രതിശ്രുത വരനുമായി വീട്ടമ്മ പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. മകളുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന ആഭരണങ്ങളും പണവും ഇവർ കൈക്കലാക്കിയിരുന്നു. സംഭവത്തിനു പിന്നാലെ കുടുംബം മദ്രക് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത മദ്രക് അന്വേഷണം…

Read More

വിവാഹത്തിനിടെ കുടിവെള്ളത്തിനെ ചൊല്ലി തർക്കം വധു കല്യാണത്തിൽനിന്നും പിന്മാറി

കർണാടക: വിവാഹത്തിന് മുമ്പുള്ള സൽക്കാരത്തിനിടെ കുടിവെള്ളം വിളമ്പാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്‌ വിവാഹം മുടങ്ങി. കർണാടകയിലെ ഹിരിയൂർ നഗരത്തിൽ ഞായറാഴ്ചയായിരുന്നു സംഭവം. ദാവണഗെരെ ജില്ലയിലെ ജഗലൂരിൽ നിന്നുള്ള എൻ. മനോജ് കുമാറിന്റെയും തുംകൂർ ജില്ലയിലെ ഷിറ താലൂക്കിലെ ചിരതഹള്ളിയിൽ നിന്നുള്ള സി.എ. അനിതയുടെയും വിവാഹമാണ് മുടങ്ങിയത്. വിവാഹത്തിന് മുമ്പ് നടന്ന അത്താഴ വിരുന്നിനിടെ കുടിവെള്ളം ശരിയായി വിതരണം ചെയ്തില്ല എന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് പ്രശ്നങ്ങൾക്ക് ആരംഭം കുറിച്ചത്. കാറ്ററിങ് ജീവനക്കാർ കുടിവെള്ളം ശരിയായി വിതരണം ചെയ്യാത്തതിൽ വധുവിന്റെയും വരന്റെയും…

Read More

ശ്രീബുദ്ധന്റെ ജന്മനാടായ ഗയയിലെ പെണ്‍കുട്ടി ഇനി അഴീക്കോടിന്റെ മരുമകള്‍.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ട് ഇതാദ്യമായി ഒരു ‘ബിഹാറി കല്യാണം’ നടന്നത് നാട്ടുകാര്‍ക്ക് പുതുമയായി. ശ്രീബുദ്ധന്റെ ജന്മനാടായ ഗയയിലെ പെണ്‍കുട്ടി ഇനി അഴീക്കോടിന്റെ മരുമകള്‍. നാല്പത്തിരണ്ടുകാരനായ അഴീക്കോട് പുന്നക്കപ്പാറ സ്വദേശിയുടെ നല്ലപാതിയായാണ് ബിഹാര്‍ ബുദ്ധഗയയിലെ മുപ്പതുകാരിയെത്തിയത്. ബിഹാറി ആചാരപ്രകാരം അഴീക്കോട് അരയാക്കണ്ടിപ്പാറ ഗോവിന്ദപുരം ശ്രീകൃഷ്ണക്ഷേത്രത്തിലാണ് വേറിട്ട വിവാഹം നടന്നത്. അഴീക്കോട്ടെ പാരമ്പര്യ ലോഹപ്പണിക്കാരനായ പരേതനായ കൊളപ്രത്ത് ചന്ദ്രന്റെയും നളിനിയുടെയും മകന്‍ സിജിയും ബീഹാര്‍ ബുദ്ധഗയയിലെ റൗണ്ട് വാ ഗ്രാമത്തില്‍ ലോഹപ്പണിക്കാരനായിരുന്ന പരേതനായ നവദീപ് ശര്‍മ്മയുടെയും കൃഷിക്കാരിയായ സുഭദ്ര…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial