പുൽപള്ളി: വയനാട് ജില്ലയിൽ പാടിച്ചിറയിൽ ഇറങ്ങിയ കവിതയെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി. പാടിച്ചിറയുടെ പരിസര പ്രദേശങ്ങളിൽ നാട്ടുകാരെ ഭീതിയിലാക്കിയ കടുവയെ കണ്ടെത്താൻ വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചു. പാടിച്ചിറ – സീതാമൗണ്ട്, പാടിച്ചിറ ലൂർദ്കുന്ന്, തറപ്പത്തുകവല– ചൂനാട്ട് കവല എന്നിവിടങ്ങളിലെ തോട്ടങ്ങളിൽ 5 ക്യാമറകളാണു സ്ഥാപിച്ചത്. മുന്‍പു കടുവയെ കണ്ടെന്നു പറയുന്ന സ്ഥലങ്ങളിലാണിവ സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം 2 ദിവസത്തിനു ശേഷം വേണമെങ്കിൽ ക്യാമറ മാറ്റി സ്ഥാപിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം നാട്ടുകാരുടെ സഹകരണത്തോടെ വനപാലകർ പാടിച്ചിറക്കുന്നിലെ വിവിധ തോട്ടങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. കടുവ രാത്രി സീതാമൗണ്ട് റോഡ് മുറിച്ചുകടന്നതിന്റെ അടയാളങ്ങൾ ഇന്നലെ കണ്ടെത്തിയിട്ടുണ്ട്.
