സംസ്ഥാനത്തെ മലയോര ഹൈവയുടെ പ്രവർത്തനങ്ങൾ അതിവേഗം പുരോ ഗമിക്കുന്നു

തൃശൂർ : സംസ്ഥാനത്തെ മലയോരഹൈവേയുടെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. 3500 കോടി രൂപ അനുവദിച്ചു.കാസർഗോഡ് നന്ദരപ്പടവ് മുതൽ തിരുവനന്തപുരം പാറശ്ശാല വരെ ആകെ 1251 കിലോമീറ്റർ നീളത്തിലാണ് കേരളത്തിൽ മലയോരഹൈവ നിർമ്മിക്കുന്നത്.
കേരളത്തിലെ ഏറ്റവും വലിയ പാതയായ മലയോര ഹൈവെ കേരളത്തിൻ്റെ പ്രതീക്ഷയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡിൽ ഈ സർക്കാർ വലിയ മുന്നേറ്റം നടത്തിയെന്നും മികച്ച നിലവാരമുള്ള റോഡുകളാണ് ഇപ്പോഴുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സനീഷ്‌കുമാർ ജോസഫ് അധ്യക്ഷനായി. ബെന്നി ബെഹനാൻ എംപി, കെആർഎഫ്‌ബി എക്‌സിക്യൂട്ടീവ് എൻജിനീയർ ഷിബു കൃഷ്ണരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വേണു കണ്ഠമഠത്തിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്‌റുമാരായ വി ബി അശ്വതി, കെ പി ജെയിംസ്, അഡ്വ. ആതിര ദേവരാജൻ, അമ്പിളി സോമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെനീഷ് പി ജോസ് എന്നിവർ പ്രസംഗിച്ചു. , ഒരു തരത്തിൽ, 13, 13 18.35 രൂപ. നീളത്തിൽ 12 മീറ്റർ വീതിയിലുമാണ് നിർമ്മാണം നടത്തുക.

ഇതിന് 124.69 കോടിരൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പദ്ധതിക്ക് 2016-17 -ൽ ഭരണാനുമതിലഭിച്ചിരുന്നു. കേരള റോഡ് ഫണ്ട് ബോർഡിന് പ്രവൃത്തിയുടെ നിർവഹണ ചുമതല. കാസർകോട് മുതൽ തിരുവനന്തപുരം വരെ 1251 കി.മി. ദൂരത്തിൽ 13 ജില്ലകളിലൂടെ മലയോരഹൈവെ കടന്നുപോകും.

ഇതിൽ, തൃശൂരിലാണ് ജില്ലയിലെ മൂന്നാം റീച്ച കേരളത്തിൽ ആദ്യമായി മലയോര ഹൈവേക്കായി നിർമ്മാതാക്കൾക്ക് പണം നൽകി ഭൂമി ഏറ്റെടുക്കുന്നത്. കൊടകര, കോട്ടശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 9.150 കെ.എം. നീളം വരുന്ന പുത്തുക്കാവ് – കനകമല – മേച്ചിറ (ചാത്തൻമാസ്റ്റർ റോഡ്) പൊതുമരമാമത്ത് റോഡിന് 8.98 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്
 


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: