ഓസ്‌ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗേസ് മുഹമ്മദിക്ക്. ഇറാനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലിനും അവകാശങ്ങള്‍ക്കുമായി നടത്തിയ പോരാട്ടത്തിനാണ് പുരസ്‌കാരം. മനുഷ്യാവകാശങ്ങളും എല്ലാവര്‍ക്കും സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയുള്ള പേരാരാട്ടങ്ങളെ തുടര്‍ന്ന് ജയിലില്‍ കഴിയുകയാണ് നര്‍ഗസ് മുഹമ്മദി.
