സംസ്ഥാനത്ത് എലിപ്പനി പടരുന്നു; ഒരുമാസത്തിനിടെ മരണം 50; വേണം ജാഗ്രത

തിരുവനന്തപുരം :സംസ്ഥാനത്ത് എലിപ്പനിക്കേസുകളില്‍ വന്‍ വര്‍ധന. ഒരുമാസത്തിനിടെ എലിപ്പനി ബാധിച്ച് 50 പേര്‍ മരിച്ചപ്പോള്‍ ഈ വര്‍ഷമാകെ 220 ജീവന്‍ നഷ്ടമായി. ഒക്ടോബറില്‍ 762 പേര്‍ക്ക് രോഗം ബാധിച്ചു. രോഗബാധിതരുടെ എണ്ണമുയരാമെന്നും മലിനജലത്തില്‍  ഇറങ്ങുന്നവര്‍ നിര്‍ബന്ധമായും പ്രതിരോധ മരുന്ന് കഴിക്കണമെന്നും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. മഴ ശക്തിപ്പെട്ടതോടെ നാടൊട്ടുക്കും വെളളക്കെട്ടും രൂപപ്പെട്ടു. എലിമാളങ്ങളില്‍ വെളളം കയറിയതോടെ എലിമൂത്രത്തിലൂടെ പകരുന്ന എലിപ്പനി ജീവനെടുത്ത് തുടങ്ങി. ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 1 വരെയുളള ദിവസങ്ങളില്‍ 50 പേരുടെ…

Read More

പുന്നപ്ര – വയലാർ രക്തസാക്ഷി ദിനാചരണ പരിപാടിയിൽ വനിതകൾക്ക് വിവേചനം നേരിട്ടതായി എഐവൈഎഫിന്റെ പരാതി

ആലപ്പുഴ :പുന്നപ്ര വയലാർ രക്തസാക്ഷി ദിനാചരണം വനിതകൾക്ക് വിവേചനം നേരിട്ടതായി എഐവൈഎഫ് പരാതി നൽകി.77-ാമത് പുന്നപ്ര വയലാർ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സമരഭൂമിയിലേക്ക് നടന്ന ദീപശിഖാ പ്രയാണത്തിൽ നിന്ന് വനിതകളെ ഒഴിവാക്കി എന്ന് ആരോപിച്ച് സിപിഐഎം, സിപിഐ സെക്രട്ടറിമാർക്ക്എഐവൈഎഫ് പരാതി നൽകി. പരിപാടി സംഘടിപ്പിച്ച റിലേ കമ്മറ്റിയിൽ വനിതകളെ ഒഴിവാക്കിയതിന് വിയോജിപ്പ് അറിയിച്ചെങ്കിലും സിപിഐഎം നേതാക്കൾ ഇടപെട്ട് ഏകപക്ഷീയമായി തീരുമാനം നടപ്പിലാക്കുകയായിരുന്നു എന്നാണ് ആരോപണം. ദീപശിഖ ഭദ്രദീപം ആണെന്നും ദീപശിഖയേന്തി വനിതകൾ പ്രയാണം ചെയ്യുന്നത് അശുദ്ധിയാണെന്നും ഒരു…

Read More

ബില്ലുകളിൽ ഒപ്പിടുന്നില്ല; ഗവർണർക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി : ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ. ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാന്റിങ് കോൺസൽ സി.കെ ശശിയാണ് ബുധനാഴ്ച രാത്രി റിട്ട് ഹർജി ഫയൽചെയ്തത്. നിയമസഭ പാസ്സാക്കിയ എട്ട് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടിട്ടില്ലെന്നും, തീരുമാനം വൈകിപ്പിക്കുകയാണെന്നും ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടി. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ സർക്കാർ വ്യക്തമാക്കി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും ഹർജിയിൽ പറയുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്…

Read More

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കഥാകൃത്ത് ടി. പത്മനാഭന് കേരള ജ്യോതി പുരസ്കാരം

തിരുവനന്തപുരം : ഈ വർഷത്തെ കേരള ജ്യോതി പുരസ്കാരത്തിന് കഥാകൃത്ത് ടി പത്മനാഭൻ അർഹനായി. സാഹിത്യമേഖലയിലെ സമഗ്രസംഭാവനക്കാണ് ടി പത്മനാഭന് അംഗീകാരം ലഭിച്ചിരിക്കുന്നത്. കേരള പ്രഭ പുരസ്ക്കാരത്തിന് ജസ്റ്റിസ് (റിട്ട.) ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂർത്തി എന്നിവരും കേരള ശ്രീ പുരസ്കാരത്തിന് പുനലൂർ സോമരാജൻ ( സാമൂഹ്യ സേവനം), വി പി ഗംഗാധരൻ (ആരോഗ്യം), രവി ഡി സി (വ്യവസായ – വാണിജ്യം), കെ എം ചന്ദ്രശേഖരൻ (സിവിൽ സർവ്വീസ്), പണ്ഡിറ്റ് രമേശ് നാരായൺ (കല) എന്നിവരെയും…

Read More

പ്ലസ്ടുവില്‍ റോഡ് സുരക്ഷ പഠിച്ചാല്‍ ലേണേഴ്‌സ് ടെസ്റ്റ് ഇല്ലാതെ ഡ്രൈവിങ് ലൈസന്‍സെടുക്കാം

മോട്ടോര്‍വാഹനവകുപ്പ് തയ്യാറാക്കിയ റോഡ് സുരക്ഷാ പുസ്തകം ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതിയിലേക്ക്. ഈ സിലബസില്‍ പാസാകുന്നവര്‍ക്ക് ലേണേഴ്സ് ഡ്രൈവിങ് ലൈസന്‍സിന്, പ്രത്യേകപരീക്ഷ ആവശ്യമില്ല. നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാം. ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണകമ്മിറ്റി ഇതുള്‍പ്പെടുത്തി പാഠഭാഗങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. റോഡ് സുരക്ഷാവിദഗ്ധരും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സമിതിയാണ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി റോഡ് സുരക്ഷാ പുസ്തകം തയ്യാറാക്കിയത്. ഇതില്‍നിന്ന് ഹയര്‍സെക്കന്‍ഡറി സിലബസിന് യോജിക്കുന്ന വിധത്തില്‍ പാഠ്യഭാഗങ്ങള്‍ സ്വീകരിക്കാനാണ് തീരുമാനം. ഏത് വിഷയത്തിനൊപ്പം ചേര്‍ത്ത് പഠിപ്പിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. പാഠ്യപദ്ധതി…

Read More

കേരളവർമ്മയിൽ ശ്രീക്കുട്ടനിലൂടെ 32 വർഷത്തിന് ശേഷം ചെയർമാൻ സ്ഥാനം പിടിച്ചെടുത്ത് കെ എസ് യു ; പാലക്കാട് വിക്ടോറിയ കോളേജ് യൂണിയനും കെ സ് യു പിടിച്ചെടുത്തു; കാലിക്കറ്റിൽ വൻ വിജയം നേടി എസ് എഫ് ഐ

തൃശൂർ: കാലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ കേരളവർമ്മ കോളേജിൽ കെ എസ് യു വിന് അട്ടിമറി ജയം. ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കെ എസ് യു സ്ഥാനാർഥി ശ്രീക്കുട്ടനാണ് ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. 32 വർഷത്തിന് ശേഷമാണ് കേരളവർമ്മയിൽ കെ എസ് യുവിന് ജനറൽ സീറ്റ് ലഭിക്കുന്നത്. എസ്എഫ്ഐയുടെ ആവശ്യപ്രകാരം റീക്കൗണ്ടിങ്ങ് നടത്തും. അതേസമയം, തൃശൂർ ജില്ലയിൽ എസ്എഫ്ഐ മേധാവിത്തം തുടർന്നു. 28 കോളേജുകളിൽ 26ഉം എസ്എഫ്ഐ നേടി. രണ്ടിടത്ത് കെ എസ് യു…

Read More

കളമശേരിയിൽ പോളിടെക്നിക് വിദ്യാർഥി ആത്മഹത്യ ചെയ്തു

കൊച്ചി :കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാം വർഷ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിദ്യാർഥി പ്രജിത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തി. അധ്യാപകർ പ്രജിത്തിനെ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നതായി സഹപാഠികൾ ആരോപിച്ചു. രക്ഷിതാക്കളെ വിളിച്ചു വരുത്തി അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതായും വിദ്യാർഥികൾ പറഞ്ഞു.

Read More

കേരളീയം ഉദ്ഘാടനത്തിൽ പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾ 250 രൂപ പിഴ നൽകണം; ഭീഷണിയുമായി സിഡിഎസ് ചെയർപേഴ്‌സൺ

തിരുവനന്തപുരം : കേരളീയം പരിപാടിയിൽ പങ്കെടുക്കാത്ത കുടുംബശ്രീകൾക്ക് ഭീഷണി. തിരുവനന്തപുരം കാട്ടായിക്കോണം വാർഡിലെ കുടുംബശ്രീകൾ 250 രൂപ പിഴ നൽകണമെന്ന് ഭീഷണി. ഒരാളെങ്കിലും പങ്കെടുക്കാത്ത എല്ലാ കുടുംബശ്രീയും പണം അടയ്ക്കണം. ഓഡിറ്റ് നടത്തണമെങ്കിൽ 250 രൂപ പിഴ നൽകണമെന്ന് ഭീഷണി. സിഡിഎസ് ചെയർപേഴ്‌സൺ സിന്ധു ശശിയുടെ വാട്ട്സാപ്പ് സന്ദേശമാണ് പുറത്തായത്. വിവാദമായതിന് പിന്നാലെ വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നും ഓഡിയോ സന്ദേശം നീക്കം ചെയ്‌തു. ഉദ്ഘാടനത്തിന് പങ്കെടുത്തവർ പരാതി ഉന്നയിച്ചപ്പോൾ ഓഡിയോ ഇട്ടതാണെന്ന് സിന്ധു ശശി പിന്നീട് വിശദീകരിച്ചു….

Read More

സിനിമാ റിവ്യൂ ബോംബിങ് അനുവദിക്കില്ലെന്ന് നിർമാതാക്കൾ; പ്രൊമോഷൻ പരിപാടികളിൽ അക്രഡിറ്റേഷൻ നിർബന്ധമാക്കും

കൊച്ചി: സിനിമാ റിവ്യൂ ബോംബിങ് അനുവദിക്കില്ലെന്ന കടുത്ത നിലപാടുമായി നിർമാതാക്കൾ. നിർമാതാക്കളുടെ സംഘടന അക്രഡിറ്റേഷൻ നൽകുന്നവരെ മാത്രമെ സിനിമ പ്രമോഷനിൽ സഹകരിപ്പിക്കൂ. നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം. മികവും അംഗീകാരവും പ്രാപ്തിയുമുള്ളവരെ കണ്ടെത്തി അക്രഡിറ്റേഷൻ നൽകും. വാർത്താസമ്മേളനങ്ങളിലടക്കം എത്തുന്ന ഡിജിറ്റൽ മാർക്കറ്റിങുകാരെയും നിയന്ത്രിക്കും. ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തുള്ളവരെ ഷോർട്ട് ലിസ്റ്റ് ചെയ്യുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. സിനിമ റിവ്യൂ ബോംബിങ്ങില്‍ കൊച്ചി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ‘റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ…

Read More

2034 ഫിഫ ലോകകപ്പിൽ ആതിഥ്യത്തിൽ നിന്നും ഓസ്ട്രേലിയ പിന്മാറി; സൗദി അറേബ്യ വേദിയായേക്കും

2034 ഫിഫ ലോകകപ്പിന്റെ മത്സരപോരാട്ടങ്ങൾക്ക് സൗദി അറേബ്യ ആതിഥ്യം വഹിച്ചേക്കും. ആതിഥ്യത്തിനായി മത്സരരംഗത്തുണ്ടായിരുന്ന ഓസ്ട്രേലിയ പിന്മാറിയതോടെയാണ് സൗദിയുടെ ഊഴം വന്നത്. ആതിഥ്യത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസമായ ചൊവ്വാഴ്ചയാണ് തങ്ങൾ മത്സരരംഗത്തില്ലെന്ന് ഓസ്ട്രേലിയ സ്ഥിരീകരിച്ചത്. ഏഷ്യ, ഓഷ്യാനിയ മേഖലയിൽ നിന്ന് ടൂർണമെന്റ് നടത്തിപ്പിനുള്ള അപേക്ഷകൾ സ്വീകരിക്കാൻ ഫിഫ നിശ്ചയിച്ചിരുന്ന അവസാന തീയതി ഒക്ടോബർ 31ന് ആയിരുന്നു. അതേസമയം ആതിഥ്യത്തിനായി സജീവമായി രംഗത്തുണ്ടായിരുന്നത് സൗദിയും ഓസ്ട്രേലിയയുമായിരുന്നു. 2034 ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള സാധ്യതകൾ തങ്ങൾ സജീവമായി പരിഗണിച്ചിരുന്നുവെന്നും എന്നാൽ,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial