ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ വിളിച്ചു വരുത്തി മലമുകളിൽവെച്ച് പീഡിപ്പിക്കാൻശ്രമിച്ച യുവാവ് അറസ്റ്റിൽ

നെടുങ്കണ്ടം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പികാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം തിരൂര്‍ പടിഞ്ഞാറേക്കര ചെറിയച്ചംവീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ (25) ആണ് അറസ്റ്റിലായത്. മാസങ്ങള്‍ക്ക് മുന്‍പാണ് മുഹമ്മദ് ഇസ്മായില്‍ പത്താം ക്ലാസുകാരിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്ന് നെടുങ്കണ്ടത്ത് എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി. ആളൊഴിഞ്ഞ മലമുകളില്‍ എത്തിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പതിനാലുകാരി മൊഴി നല്‍കി. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നെടുങ്കണ്ടം പോലീസില്‍ വിവരം അറിയിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്…

Read More

‘അയോധ്യ പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുക്കില്ല, പ്രതിഷ്ഠ ആചാരവിധി പ്രകാരം വേണം’; ആഞ്ഞടിച്ച് പുരി ശങ്കരാചാര്യർ

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പുരി ശങ്കരാചാര്യർ. രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകൾക്ക് പരിധിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം അയോധ്യയിൽ നടക്കുന്നത് പ്രതിമ അനാച്ഛാദന ചടങ്ങല്ലെന്നും രൂക്ഷഭാഷയിൽ വിമർശിച്ചു. പ്രതിഷ്ഠ ആചാര വിധി പ്രകാരം വേണമെന്നും പുരി ശങ്കരാചാര്യർ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര ചടങ്ങിനെ വിമർശിച്ച് ശങ്കരാചാര്യന്മാരും രംഗത്ത് എത്തിയിരുന്നു. ക്ഷേത്രം പൂർത്തീകരിക്കുന്നതിന് മുൻപാണ് പ്രതിഷ്ഠാ ചടങ്ങെന്ന് ജ്യോതിർ മഠം ശങ്കാരാചാര്യർ പറഞ്ഞു. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കിൽ പൂജാരിമാരുടെ ആവശ്യം എന്താണെന്നും മോദി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത്…

Read More

മല്ലികാർജുൻ ഖാർഗെ ഇൻഡ്യ മുന്നണി അധ്യക്ഷൻ

ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി അധ്യക്ഷനായി തെരഞ്ഞെടുത്തു. മുന്നണിയുടെ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. സീറ്റു പങ്കുവെക്കൽ ചർച്ചകൾ സജീവമായിരിക്കെയാണ് മുന്നണി അധ്യക്ഷനെ തെരഞ്ഞെടുത്തത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുന്നണിയുടെ അധ്യക്ഷനാവുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസിനെ തന്നെ ചുമതലയേൽപ്പിക്കാൻ മുന്നണി തീരുമാനിക്കുകയായിരുന്നു.ഇൻഡ്യ സഖ്യത്തിൽ അസ്വാരസ്യങ്ങൾ വർധിക്കുന്നതിനിടെയാണ് ഇന്ന് നിർണായക യോഗം നടന്നത്. പ്രധാനമന്ത്രി സ്ഥാനാർഥിയായി മല്ലികാർജുൻ ഖാർഗെയെ ഉയർത്തിക്കാട്ടണമെന്ന് മമത ബാനർജിയും അരവിന്ദ് കെജ്രിവാളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ…

Read More

ഗവർണ്ണർക്കെതിരെ വ്യവസായമന്ത്രി പി. രാജീവ്

തിരുവനന്തപുരം: ഗവർണ്ണർക്കെതിരെ വ്യവസായ മന്ത്രി പി. രാജീവ്. നിയമസഭയിൽ ബിൽ പാസ്സാക്കി അയച്ചാൽ പിന്നെ വിശദീകരണം തേടേണ്ട കാര്യമില്ല. അഭിപ്രായവ്യത്യാസം ഉണ്ടായാൽ നിയമനിർമ്മാണ സഭയിലേക്ക് തിരിച്ചയക്കാം. ഇതാണ് ഭരണഘടന പറയുന്നതെന്നും വ്യവസായ മന്ത്രി പറഞ്ഞു. യാത്രയുടെ തിരക്കിൽ ഗവർണ്ണർക്ക് ഭരണഘടന വായിക്കാൻ പോലും കഴിയുന്നില്ല. ഗവർണ്ണർ എന്നത് ആലങ്കാരിക പദവി മാത്രമാണെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

സംഗീതജ്ഞയും പദ്മ പുരസ്‌കാര ജേതാവുമായ പ്രഭാ അത്രെ അന്തരിച്ചു

സംഗീതജ്ഞയും പദ്മ പുരസ്‌കാര ജേതാവുമായ പ്രഭാ അത്രെ (92) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കിരാന ഖരാനയെ പ്രതിനിധീകരിച്ച അവരെ കേന്ദ്രസര്‍ക്കാര്‍ പദ്മശ്രീ, പദ്മഭൂഷന്‍, പദ്മവിഭൂഷന്‍ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഹൃദയസ്തംഭനത്തെ തുര്‍ന്ന് പീനെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെ അഞ്ചരയോടെ മരണത്തിന് കീഴടങ്ങി. വിദേശത്തുള്ള ബന്ധുക്കള്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. പുണെയില്‍ അബാസാഹിബിന്റെയും ഇന്ദിരാഭായ് അത്രെയുടെയും മകളായി 1932 സെപ്റ്റംബര്‍ 13നായിരുന്നു ജനനം. സംഗീതത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

Read More

റേഷന്‍ വിതരണക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്ന് മുതല്‍

തിരുവനന്തപുരം: റേഷന്‍ വിതരണക്കാരുടെ സംസ്ഥാന വ്യാപക പണിമുടക്ക് ഇന്ന് മുതല്‍. കുടിശിക മുഴുവനായി ലഭിക്കണമെന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്ക്. കുടിശിക തുക ലഭിച്ചില്ലെങ്കില്‍ സമരം പിന്‍വലിക്കില്ലെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്റെ നിലപാട്. ഉടന്‍ പണം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും സമരക്കാര്‍ വഴങ്ങിയിട്ടില്ല. തിങ്കളാഴ്ചയോടെ വിതരണക്കാരുടെ പണം അക്കൗണ്ടുകളില്‍ എത്തുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. നിലവില്‍ എല്ലാ റേഷന്‍കടകളിലും സാധനം ഉണ്ടെങ്കിലും വിതരണക്കാരുടെ സമരം തുടര്‍ന്നാല്‍ റേഷന്‍ വിതരണം ആകെ പ്രതിസന്ധിയില്‍ ആകും.പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്….

Read More

തെലങ്കാനയില്‍ ബസിന് തീപിടിച്ച് യാത്രക്കാരി വെന്തുമരിച്ചു; 30 പേര്‍ ഗ്ലാസ് തകര്‍ത്ത് പുറത്തുചാടി രക്ഷപെട്ടു.

ഹൈദരബാദ്: ബസിന് തീപിടിച്ച് യാത്രക്കാരി വെന്തുമരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തെലങ്കാനയിലെ ഗഡ്‌വാൾ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ബസ് പൂർണമായി കത്തിനശിച്ചു. ആന്ധ്രയിലെ ചിറ്റൂരിലേക്ക് പോകുകയായിരുന്ന വോൾവോ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിൽ ആകെ മുപ്പത് യാത്രക്കാരാണ് ഉണ്ടായിരുന്നത്. പൊളളലേറ്റ മൂന്ന് പേരുടെ നില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് തീ പിടിക്കുകയായിരുന്നു. ഭൂരിഭാഗം യാത്രക്കാരും ബസിൻ്റെ ചില്ലുകൾ തകർത്ത് രക്ഷപ്പെടുകയായിരുന്നു. ഒരു സ്ത്രീ മാത്രം…

Read More

കുടുംബപ്രശ്നം ചർച്ച ചെയ്യുന്നതിനിടെ സംഘർഷം; പഞ്ചായത്ത് വൈസ് പ്രസിഡന്റ് മർദ്ദനമേറ്റ് മരിച്ചു, തൊടിയൂരിൽ ഹർത്താൽ

കൊല്ലം: കുടുംബപ്രശ്‌നം ചർച്ച ചെയ്യുന്നതിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഴഞ്ഞു വീണ് മരിച്ചു. തൊടിയൂർ ഇടക്കുളങ്ങര മണ്ണേൽ വീട്ടിൽ സലിം മണ്ണേൽ (60) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. സിപിഎം ഇടക്കുളങ്ങര ബ്രാഞ്ച് കമ്മിറ്റി അംഗവും കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗവുമാണ് സലിം. പാലോലിക്കുളങ്ങര ജമാഅത്ത് ഓഫീസിൽ വച്ചാണ് ചർച്ച നടന്നത്. ജമാഅത്ത് പ്രസിഡൻ്റായ സലിം കൂടി പങ്കെടുത്ത ചർച്ചക്കിടെ സംഘർഷം ഉടലെടുത്തു. പിന്നാലെ മർദ്ദനമേറ്റ് കുഴഞ്ഞു…

Read More

കോഴിക്കോട് കാർ കത്തി നശിച്ചു; ഡ്രൈവിംഗ് സീറ്റിലിരുന്ന ആളുടെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ

കോഴിക്കോട്: കോഴിക്കോട് കാറിന് തീപിടിച്ചു. കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ രാത്രി 12 മണിയോടെയാണ് സംഭവം. കാറിന് അകത്ത് ഡ്രൈവിംഗ് സീറ്റിലിരുന്ന ആളുടെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. രാത്രിയിൽ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ട് പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചത്. തിരുവമ്പാടി പോലീസ് സ്ഥലത്ത് എത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി…

Read More

പന്തംകൊളുത്തി പ്രവർത്തകർ: ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസിന്റെ നൈറ്റ് മാർച്ച്, ഫ്ളക്സുകൾ തകർത്തു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റെ രാഹുൽ മാങ്കൂട്ടത്തിലിന്റെ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാർച്ചാണ് സംഘടിപ്പിച്ചത്. പന്തംകൊളുത്തിയായിരുന്നു പ്രതിഷേധം. വിടി ബൽറാമിന്റെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുകൊണ്ടുള്ള മുന്ദ്രാവാക്യത്തോടെയായിരുന്നു മാർച്ച്. ക്ലിഫ് ഹൗസിന് മുന്നിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ക്ലിഫ് ഹൗസിന് മുന്നിൽ വച്ച് പൊലീസ് മാർച്ച് ബാരിക്കേഡ് വച്ച് തടയുകയായിരുന്നു. തുടർന്ന് കയ്യിലിരിക്കുന്ന തീപ്പന്തങ്ങൾ പൊലീസിനു നേർക്ക് എറിഞ്ഞെങ്കിലും നേതാക്കൾ അത് തടയുകയായിരുന്നു. ഇതോടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial