രാമക്ഷേത്ര പ്രതിഷ്ഠയ്ക്കു പിന്നാലെ മുംബൈ മീരാ റോഡിൽ വർഗീയ സംഘർഷം; മുസ്‌ലിം സ്ഥാപനങ്ങളും വാഹനങ്ങളും തിരഞ്ഞുപിടിച്ച് തകർക്കുന്നു

മുംബൈ: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ആഘോഷങ്ങള്‍ക്കു പിന്നാലെ മുംബൈയിലെ മീരാ റോഡിൽ വർഗീയ സംഘർഷം. അക്രമികൾ മുസ്‌ലിം വ്യാപാരസ്ഥാപനങ്ങളും വാഹനങ്ങളും തിരഞ്ഞുപിടിച്ചു നശിപ്പിക്കുകയാണ്. ജയ് ശ്രീറാം വിളിയോടെ സോഷ്യൽ മീഡിയയിൽ ഇതി​ന്റെ വീഡിയോകളും പ്രചരിക്കുന്നുണ്ട്. കൂടാതെ മുസ്‌ലിം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്കെതിരെ ഭരണകൂടം കൈയേറ്റം ആരോപിച്ച് ബുൾഡോസർ നടപടി ആരംഭിച്ചിട്ടുണ്ട്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുടെ ഭാഗമായി മീരാ റോഡിൽ നടന്ന ആഘോഷ പരിപാടികൾക്കിടെയായിരുന്നു അക്രമസംഭവങ്ങൾക്കു തുടക്കമായത്. ആഘോഷത്തിനുനേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ചായിരുന്നു ആക്രമണം ആരംഭിച്ചത്. ഇതിനു പിന്നാലെ മുസ്്‌ലിം സ്ഥാപനങ്ങൾക്കും…

Read More

സ്കൂട്ടർ യാത്രികയായ വിദ്യാർത്ഥിനി ടോറസ് ലോറിക്കടിയിൽ പെട്ട് മരിച്ചു

തൃശൂർ: സ്കൂട്ടർ യാത്രികയായ വിദ്യാർത്ഥിനി ടോറസ് ലോറിക്കടിയിൽ പെട്ട് മരിച്ചു. കാട്ടേരി വെട്ടിയാറ മധു അഭിമന്യുവിന്റെയും സുരഭിയുടെ മകൾ ദേവപ്രിയ (18) യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെ പാവറട്ടി പുവ്വത്തൂർ സുബ്രഹ്മണ്യൻ കോവിലിന് സമീപത്തുവെച്ചാണ് ദേവപ്രിയ അപകടത്തിൽപെട്ടത്. ടോറസ് ലോറിക്കടിയിലേക്ക് ദേവപ്രിയ ഓടിച്ചിരുന്ന സ്‌കൂട്ടർ മറിയുകയായിരുന്നു. വിദ്യാർത്ഥിനിയുടെ ശരീരത്തിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങി. ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളജിലെ ബി സി എ. ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് ദേവപ്രിയ. കോളജിലെ എൻ സി സി ക്യാമ്പ്…

Read More

ഇന്‍സ്റ്റഗ്രാമില്‍നിന്ന് യുവതിയുടെ ഫോട്ടോകളെടുത്ത് വ്യാജ നഗ്നചിത്രങ്ങൾ നിര്‍മിച്ച് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

മാന്നാര്‍(ആലപ്പുഴ): യുവതിയുടെ ചിത്രങ്ങൾ എഡിറ്റുചെയ്ത് നഗ്‌ന ചിത്രങ്ങളാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. മാവേലിക്കര കണ്ണമംഗലം കടവൂര്‍ വിളയില്‍ കിഴക്കേതില്‍ ജിഷ്ണു (19)വിനെയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്ത്. ഇന്‍സ്റ്റഗ്രാമില്‍നിന്നു യുവതിയുടെ ഫോട്ടോ എടുത്ത് നഗ്‌നചിത്രങ്ങളാക്കി യുവതിയുടെ സുഹൃത്തുക്കളുടെ ഫോണിലേക്ക് അയക്കുകയായിരുന്നു. യുവതി മാന്നാര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

Read More

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് സംഘർഷം; ഇസ്ലാം മതവിശ്വാസികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

മുംബൈ: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയിൽ സംഘർഷമുണ്ടായതിന് പിന്നാലെ മുംബൈയിൽ മുസ്ലീങ്ങളുടെ വീടുകൾ ബുൾഡോസർ ഉപയോ​ഗിച്ച് പൊളിച്ചുമാറ്റി. രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ തലേദിവസം മുംബൈ മീരാ റോഡിൽ നടന്ന വർ​ഗീയ സംഘർഷങ്ങൾക്ക് പിന്നാലെയാണ് ജില്ലാ ഭരണകൂടം നിരവധി കെട്ടിടങ്ങളും കുടിലുകളും പൊളിച്ചുമാറ്റിയത്. സംഘർഷത്തിലേർപ്പെട്ട മുസ്ലീങ്ങളുടെ വീടുകളാണ് പൊളിച്ചുമാറ്റിയതെന്നാണ് റിപ്പോർട്ട്. വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കെട്ടിടങ്ങൾ തകർത്തത്. മുസ്‍ലിം ഭൂരിപക്ഷ മേഖലയിൽ ‘ജയ് ശ്രീറാം’ വിളിച്ച് പ്രകടനമായെത്തിയതാണ് സംഘർഷത്തിന്റെ പ്രകോപനമായി പറയുന്നത്….

Read More

തിരൂർ മലയാളം സർവകലാശാല യൂണിയൻ മുഴുവൻ സീറ്റിലും എസ്എഫ്ഐക്ക് ജയം

തിരൂർ : മലയാളം സർവകലാശാല യൂണിയൻ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ മൂന്ന് സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ചെയർപേഴ്‌സൻ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ സീറ്റുകളിലും എസ്എഫ്ഐ വിജയിക്കുകയായിരുന്നു. നേരത്തെ നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. എംഎസ്എഫ് പ്രവർത്തകർ നൽകിയ ഹർജിയിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്.എംഎസ്എഫ് സ്ഥാനാർത്ഥികളായ ഫൈസൽ, അൻസീറ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് രണ്ടാഴ്ചക്കുള്ളിൽ വീണ്ടും ഇലക്ഷൻ നടത്തണമെന്ന് ഹൈക്കോടതിയുടെ ഉത്തരവിട്ടത്. നാമനിർദ്ദേശപത്രിക മതിയായ കാരണങ്ങൾ ഇല്ലാതെ…

Read More

ദുബായിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, മൃതദേഹം കുഴിച്ചുമൂടി; മലയാളിയുടെ കൊലപാതകത്തിന് പിന്നിൽ പാകിസ്ഥാനികൾ

തിരുവനന്തപുരം: മലയാളിയുടെ കൊലപാതകത്തിൽ മൂന്ന് പാക്കിസ്ഥാനികൾക്കെതിരെ കേസ്. പേരൂർക്കട സ്വദേശി അനിൽ വിൻസെന്റിനെയാണ് കൊലപ്പെടുത്തിയത്. ദുബായിൽ വച്ചായിരുന്നു തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടിയത്. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്നവർ ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് കേസ്. ജനുവരി രണ്ടിനാണ് അനിലിനെ കാണാതായത്. ദുബായിലെ ട്രേഡിങ് കമ്പനിയിൽ പിആർഒയാണ് അനിൽ. ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന സഹോദരൻ പ്രകാശിന്റെ നിർദേശപ്രകാരം സ്റ്റോക്ക് പരിശോധനയ്ക്ക് അനിൽ പാക്കിസ്ഥാൻ സ്വദേശിക്കൊപ്പം പോവുകയായിരുന്നു. പിന്നെ മടങ്ങിയെത്തിയില്ല. കുടുംബത്തിന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്. കേസ് കൊടുക്കാനും…

Read More

മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്‌ടിച്ചു…ഇപ്പോൾ മനുഷ്യരെ മാത്രം കാണാനില്ല; പ്രതികരണവുമായി ഗായകരും

കഴിഞ്ഞ ദിവസമായിരുന്നു അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്. ഈ വേളയിൽ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകരും. പ്രതാപ്, സയനോരാ ഫിലിപ്പ്, സിതാരാ കൃഷ്ണകുമാർ എന്നിവർ സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി. മൂന്നുപേരുടേയും പോസ്റ്റുകൾക്ക് നിരവധി പേരാണ് പ്രതികരണവുമായെത്തിയത്. ‘അല്ലാഹ് തേരോ നാം…’ എന്ന ഗാനം ആലപിച്ചുകൊണ്ടുള്ള വീഡിയോ ആണ് സിതാര കൃഷ്ണകുമാർ പങ്കുവെച്ചത്. പകലുകൾ പങ്കിടുന്ന, രാത്രികൾ ഒരേപോലെയുള്ള ഈ ഭൂമിയിൽ നിൽക്കുമ്പോൾ, സ്നേഹത്തെയും സമാധാനത്തെയും ഐക്യത്തെയും കുറിച്ചുള്ള ലളിതവും മനോഹരവുമായ ഒരു കഥ കേൾക്കാൻ…

Read More

മഹാരാജാസ് കോളേജ് നാളെ തുറക്കും; വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം

എറണാകുളം: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് നാളെ കോളേജ് തുറക്കും. വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് കോളേജ് തുറക്കാന്‍ ധാരണ്. കാമ്പസില്‍ അഞ്ച് സെക്യൂരിറ്റ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി. കോളേജ് ഉടന്‍ തുറക്കണമെന്ന് ഇന്നലെ നടന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു. വൈകിട്ട് ആറുമണിക്ക് ശേഷം ക്യാമ്പസ് വിടുക, ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കാനും യോഗം തീരുമാനിച്ചിരുന്നു. ആറു മണിക്ക് കാമ്പസിനകത്ത് പുറത്തുനിന്നുള്ളവര്‍…

Read More

ലോക്സഭ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; ഏറ്റവും അധികം വോട്ടർമാർ മലപ്പുറത്ത് കുറവ് വയനാട്ടിൽ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് രണ്ട് കോടി എഴുപത് ലക്ഷത്തി തൊണ്ണൂറ്റി ഒൻപതിനായിരത്തി മുന്നൂറ്റി ഇരുപത്തിയാറ് വോട്ടർ മാരാണ് (2,70,99,326) ആകെയുള്ളത്. പുതിയതായി അഞ്ച് ലക്ഷത്തി എഴുപത്തി നാലായിരത്തി ഒരുനൂറ്റി എഴുപത്തിയഞ്ച് (5,74,175) പേരാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തത്. ഏറ്റവും അധികം വോട്ടർമാർ മലപ്പുറത്തും കുറവ് വയനാട്ടിലുമാണ്. മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കി. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ കഴിയാത്തവർക്ക് തെരഞ്ഞെടുപ്പിന് മുമ്പ് വരെ അവസരം ഉണ്ട്….

Read More

ഒരു രാത്രി മുഴുവൻ കലുങ്കിനടിയിൽ ജീവനു വേണ്ടി പോരാടി; സ്കൂട്ടർ ഇടിച്ചുമറിഞ്ഞ് പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കലുങ്കിന്റെ മതിലിൽ ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് രാത്രി മണിക്കൂറുകളോളം കലുങ്കിനടിയിൽ കിടന്ന യുവതി മരിച്ചു. മല്ലപ്പള്ളി മഞ്ഞത്താനം അരുൺസ് കോട്ടേജിൽ സിജി എം ബിജി (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. മുട്ടുമൺ-ചെറുകോൽപുഴ റോഡിൽ പമ്പ ജലസേചന പദ്ധതിയുടെ നീർപ്പാലത്തിനു സമീപമാണ് അപകടം. ഭർത്താവിന്റെ മാതാപിതാക്കളുടെ വീട്ടിൽ നിന്ന് രാത്രി 9 മണിയോടെ ഭക്ഷണം കഴിച്ചിട്ടു ശേഷം താമസസ്ഥലത്തേക്കു പോകുന്നതിനിടെ നീർപ്പാലത്തിനു താഴെ റോഡിലുള്ള കലുങ്കിൽ സ്കൂ‌ട്ടർ ഇടിച്ചു മറിയുകയായിരുന്നു. സ്കൂട്ടറും യുവതിയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial