വന്യജീവി ആക്രമണം: ഇടുക്കിയില്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം

തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ ഇടുക്കിയില്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം ചേരും. കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരാന്‍ വനംമന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ മരണപ്പെട്ട ആളുടെ കുടുംബത്തിനൊപ്പമാണ്. കഴിയുന്നത്ര സഹായം ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും വനംമന്ത്രി പറഞ്ഞു. വയനാട്ടിലേതിന് സമാനമായി സുരക്ഷാ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് സര്‍ക്കാരിന്റെ നിലപാട്. 1972 ല്‍ പാസ്സാക്കിയ വന്യജീവി സംരക്ഷണത്തില്‍ കാലോചിതമായ മാറ്റം വരുത്തണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. ഈ ആവശ്യം സര്‍ക്കാര്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന് മുമ്പാകെ ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി…

Read More

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ എസ് യു

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെ എസ് യു. വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് കെ എസ് യു നടത്തിയ മാർച്ചിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ബന്ദ്. പൂക്കോട് വെറ്റിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ജെ.എസ് സിദ്ധാർഥന്റെ മരണത്തിന് കാരണമായ പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടായിരുന്നു കെ എസ് യു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. സിദ്ധാർഥന്റെ മരണത്തിനെതുടർന്ന് കെ എസ് യു വയനാട് ജില്ലാ പ്രസിഡൻ്റ് ഗൗതം ഗോകുൽദാസ് നടത്തിവന്ന നിരാഹാര സമരം…

Read More

പൂക്കോട് വെറ്ററിനറി കോളജിലേക്കുള്ള കെ എസ് യു മാർച്ച്; പ്രവർത്തകരെ നേരിടാൻ ജലപീരങ്കിയും ഗ്രനേഡും ലാത്തച്ചാർജും, പോലീസിന് നേരെ കല്ലെറിഞ്ഞ് പ്രവർത്തകരും

വൈത്തിരി: പൂക്കോട് വെറ്ററിനറി കോളജിലേക്കുള്ള കെ എസ് യു മാർച്ചിനിടെ സംഘർഷം. പൊലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് കേസിലെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ ആയിരുന്നു സംഘർഷം. പ്രവർത്തക പോലീസിന് നേരെ കമ്പുകളും കല്ലും എറിഞ്ഞു. പിന്നാലെ ആയിരുന്നു പോലീസിന്റെ ലാത്തിച്ചാർജ്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇപ്പോഴും പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സിദ്ധാർഥന്റെ കേസന്വേഷണത്തിൽ യൂനിവേഴ്സിറ്റി ഉന്നതരുടെ പങ്ക് അന്വേഷണവിധേയമാക്കുക, സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സർവകലാശാല കവാടത്തിൽ…

Read More

പരീക്ഷയ്ക്കെത്തിയ മൂന്ന് പെൺകുട്ടികൾക്ക് നേരേ ആസിഡ് ആക്രമണം

മംഗലാപുരം: മംഗളൂരുവിൽ വിദ്യാർത്ഥിനികൾക്ക് നേരേ ആസിഡ് ആക്രമണം. കടബ ഗവൺമെൻറ് കോളേജിലെ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഒരു പെൺകുട്ടിയുടെ മുഖത്ത് ഗുരുതരമായി പൊള്ളലേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ രക്ഷിക്കാൻ തീവ്രശ്രമം നടക്കുകയാണ്. പരീക്ഷയ്ക്കെത്തിയ പെൺകുട്ടികളാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ നിലമ്പൂർ സ്വദേശിയാ അഭിനെ കടബ പോലീസ് പിടികൂടി. പെൺകുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റും. പ്രേമനൈരാശ്യത്തെ തുടർന്നാണ് അഭിൻ ഈ ക്രൂരകൃത്യത്തിന് മുതിർന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സ്കൂൾ വരാന്തയിൽ വച്ചാണ് ഇയാൾ പെൺകുട്ടികളെ ആക്രമിച്ചത്….

Read More

വീണ്ടും ജീവനെടുത്തത് കാട്ടാന

തൊടുപുഴ: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ (78) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തില്‍ നിന്ന് മലയിഞ്ചി പറിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ കാഞ്ഞിരവേലിയിലാണ് സംഭവം. കഴിഞ്ഞ ദിവസം മേഖലയില്‍ കാട്ടുതീ ഉണ്ടായിരുന്നു. കാട്ടുതീ ഉണ്ടായതിനെ തുടര്‍ന്ന് കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍ സജീവമായിരുന്നു. ഇക്കാര്യം നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചിരുന്നു. എന്നാല്‍ കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്താന്‍ വേണ്ട നടപടികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചില്ല എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.

Read More

കോടികളുടെ കുടിശ്ശിക; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്. കോടികളുടെ കുടിശ്ശിക തീര്‍ക്കാത്തതിനാല്‍ സ്റ്റെന്റ് നല്‍കുന്നത് നിര്‍ത്തിവയ്ക്കാന്‍ വിതരണക്കാര്‍ തീരുമാനിക്കുകയായിരുന്നു. മാര്‍ച്ച് 31നകം കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ വിതരണം നിര്‍ത്തിവെക്കുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് സ്റ്റെന്റ് നല്‍കുന്ന വിതരണക്കാരുടെ സംഘടന കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് ഇക്കാര്യം അറിയിച്ച് കത്ത് നല്‍കിയത്. 30 കോടിയാണ് കുടിശ്ശിക ഇനത്തില്‍ വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. അത് മാര്‍ച്ച് 31 നകം തീര്‍ത്തില്ലെങ്കില്‍ വിതരണം നിര്‍ത്തുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് വിതരണക്കാര്‍…

Read More

അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടർ മുങ്ങിമരിച്ചു

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ കെഎസ്ആർടിസി കണ്ടക്ടർ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. പന്തളം മുടിയൂർക്കോണം ആര്യാട്ട് വടക്കേതിൽ പരേതനായ തങ്കപ്പനാചാരിയുടേയും തങ്കമ്മാളിന്റേയും മകൻ വിനോദാ(49)ണ് മരിച്ചത്. കെ.എസ്.ആർ.ടി.സി. ആലപ്പുഴ ഡിപ്പോയിലെ എം. പാനൽ കണ്ടക്ടറാണ്. പന്തളം മഹാദേവക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തുള്ള കടവിൽ ഇന്നലെ രാത്രി ഏഴുമണിയോടെയാണ് അപകടം. സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ വിനോദ് നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മുടിയൂർക്കോണം കുരുക്കശ്ശേരിൽ സജിത്ത് നീന്തി രക്ഷപെട്ടു. അടൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും പത്തനംതിട്ടയിൽ നിന്നെത്തിയ മുങ്ങൽവിദഗ്ധരും ചേർന്നാണ് രാത്രി പത്തുമണിയോടെ മൃതദേഹം കണ്ടെടുത്തത്.

Read More

കരകുളം മഞ്ഞാംകോട് ചിറയിൽ തെളിനീരൊഴുകും, നവീകരണം തുടങ്ങി

കരകുളം ഗ്രാമപഞ്ചായത്തിലെ നെടുമൺ വാർഡിലെ മുഖ്യജലസ്രോതസായ മാഞ്ഞാംകോട് ചിറ നവീകരണത്തിൻ്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതുപോലെ തന്നെ സർക്കാർ പ്രാധാന്യം നൽകുന്ന പ്രവർത്തിയാണ് ജല സ്രോതസുകളുടെ പുനരുജ്ജീവനമെന്ന് മന്ത്രി പറഞ്ഞു. ദിവസവും പുതിയ വികസന – ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന കേരളത്തിലെ മികച്ച മണ്ഡലങ്ങളിൽ ഒന്നാണ് നെടുമങ്ങാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രദേശത്തെ…

Read More

സിദ്ധാർത്ഥിന്റെ മരണം; കോളേജ് ഡീനിനെതിരെ ജോയ് മാത്യു

സിദ്ധാർത്ഥിന്റെ മരണത്തിൽ കോളേജ് ഡീനിന്റെ അനാസ്ഥക്കെതിരെ നിരവധി പേർ രംഗത്ത് വന്നിരുന്നു. ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ച് സിദ്ധാർത്ഥിനെ മർദ്ദിക്കുമ്പോൾ ഡീൻ 50 മീറ്റർ അകലെ ഉണ്ടായിരുന്നു. എന്നാൽ, സംഭവ സ്ഥത്ത് എത്തിയില്ലെന്നാണ് സിദ്ധാർത്ഥിന്റെ സുഹൃത്തുക്കൾ പറയുന്നത്. ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ജോയ് മാത്യു.തന്നെ ഏൽപിച്ച ജോലിയുടെ ഉത്തരവാദിത്തം എന്താണെന്നു പോലും അറിയാത്ത ഇവൻ, ജനകീയ വിചാരണയിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ല.’- എന്നായിരുന്നു ജോയ് മാത്യു കുറിച്ചത്. കോളേജ് ഡീൻ എം. കെ നാരായണന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ജോയ്…

Read More

വിഷം കഴിച്ച് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു; അധ്യാപകർ അപമാനിച്ചെന്നു ബന്ധുക്കളുടെ പരാതി

തൊടുപുഴ: വിഷം കഴിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. ഉപ്പുതറയിലാണ് സംഭവം. കുട്ടിയുടെ പക്കൽ നിനന്നു പുകയില ഉത്പന്നം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അധ്യാപകർ ശാസിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യക്കു കാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ഉപ്പുതറയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. വിദ്യാർഥികളിൽ ചിലർ പുകയില ഉത്പന്നങ്ങൾ സ്കൂളിലേക്ക് കൊണ്ടു വന്നതായി അധ്യാപകർക്കു വിവരം ലഭിച്ചു. ഇക്കഴിഞ്ഞ അഞ്ചാം തീയതി മരിച്ച കുട്ടിയും പുകയില ഉത്പന്നങ്ങൾ കൊണ്ടു വന്നതായി അധ്യാപകർ അറിഞ്ഞു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial