കേളത്ത് അരവിന്ദാക്ഷൻ മാരാര്‍ അന്തരിച്ചു; വിട വാങ്ങിയത് മേളപ്രേമികളെ ത്രസിപ്പിച്ച വാദ്യകലാകാരൻ

തൃശൂര്‍: മേളപ്രേമികളെ ത്രസിപ്പിച്ച കേളത്ത് അരവിന്ദാക്ഷൻ മാരാര്‍ (83) അന്തരിച്ചു. നാലു പതിറ്റാണ്ട് തൃശൂർ പൂരത്തിന്‍റെ പ്രധാന ഭാഗമായിരുന്നു കേളത്ത് അരവിന്ദാക്ഷൻ മാരാര്‍. കേരള സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇലഞ്ഞിത്തറ മേളത്തിൽ ദീർഘകാലം പെരുവനത്തിന്‍റെ വലം തലയായി നിന്നു. അച്‌ഛൻ മാക്കോത്ത് ശങ്കരൻ കുട്ടി മാരാരായിരുന്നു ഗുരു. പതിനാറാം വയസ്സിൽ തൃശൂർ പൂരത്തോടൊപ്പമുള്ള പ്രയാണം ആരംഭിച്ചു. എൺപതാം വയസ്സിൽ വാർധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളാൽ തൃശൂര്‍ പൂരത്തിലെ മേളത്തില്‍ നിന്നും…

Read More

‘അതിജീവിതക്ക് ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കരുത്’; 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി

കൊച്ചി: അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിനുള്ള അനുമതി നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി ഉത്തരവ്. പീഡനത്തിനിരയായി ഗർഭിണിയാകുന്ന സംഭവങ്ങളിൽ അതിജീവിത അനുഭവിക്കുന്നത് ശാരീരികവും മാനസികവുമായ വലിയ വ്യഥയായിരിക്കുമെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസോടെ ജീവിക്കാനുള്ള അതിജീവിതയുടെ അവകാശത്തിന്റെ നിഷേധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പീഡനത്തിന് ഇരയായ 16 വയസുള്ള പ്ലസ് വൺ വിദ്യാർഥിനിയുടെ 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നിരീക്ഷണങ്ങൾ. മകളുടെ ഗർഭം അലസിപ്പിക്കാൻ അമ്മയാണ് ഹൈക്കോടതിയെ…

Read More

സിപിഎം പ്രവര്‍ത്തകനെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് തല്ലിച്ചതച്ചു; ലിനീഷിന്റെ ഓട്ടോയിൽ കയറിയത് മാസ്‌ക് ധരിച്ചെത്തിയ രണ്ടംഗസംഘം

കോഴിക്കോട്: സി.പി.എം പ്രവര്‍ത്തകനെ രണ്ടംഗസംഘം ക്രൂരമായി തല്ലിച്ചതച്ചു. നാദാപുരം ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവർ കൂടിയായ തിരുവനേമ്മല്‍ ലിനീഷി(40)നാണ് മര്‍ദ്ദനമേറ്റത്. മാസ്‌ക് ധരിച്ചെത്തിയ രണ്ട് പേർ ഓട്ടം വിളിക്കുകയും തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലിനീഷിനെ മർദിക്കുകയുമായിരുന്നു. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. മാസ്‌ക് ധരിച്ചെത്തിയ രണ്ട് പേരാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ലിനീഷ് പറഞ്ഞു. ‘ഇരുവരും ഭൂമിവാതുക്കല്‍ ടൗണ്‍ സ്റ്റാന്‍ഡില്‍ നിന്നുമാണ് ഓട്ടോയില്‍ കയറിയത്. അസ്വാഭാവികമായി ഒന്നും തോന്നാത്തതിനാല്‍ ഇവരുമായി യാത്ര ആരംഭിച്ചു. എന്നാല്‍…

Read More

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

ചെന്നൈ: രണ്ട് ദിവസം മുൻപ് കാണാതായ കോൺഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. തമിഴ്നാട് തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കെപികെ ജയകുമാറാണ് മരിച്ചത്. സ്വന്തം തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ചയായിരുന്നു ജയകുമാറിനെ കാണാതാകുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ മകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ജയകുമാർ എഴുതി എന്ന് കരുതപ്പെടുന്ന കുറിപ്പും കണ്ടെടുത്തു. എന്നാൽ ഇത് അദ്ദേഹത്തിന്റെ കൈപ്പട തന്നെ ആണോ എന്ന കാര്യത്തിൽ വ്യക്തതവരുത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു….

Read More

മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും നോ പാർക്കിങ് ഏരിയയിൽ കാർ പാർക്ക് ചെയ്യാൻ ശ്രമിച്ചത് തടഞ്ഞു; മേയറും എംഎൽഎയും ഇടപെട്ട് ജോലി നഷ്ടമാക്കിയെന്ന പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും ഇടപെട്ട് ജോലി നഷ്ടമാക്കിയെന്ന പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ. തിരുവനന്തപുരം വഴുതക്കാട് പാസ്പോർട്ട് ഓഫീസിന് സമീപത്തെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബാബുവാണ് ആര്യ രാജേന്ദ്രനും സച്ചിൻദേവിനുമെതിരെ ഗുരുതര ആരോപണം ഉയർത്തുന്നത്. നോ പാർക്കിങ് സ്ഥലത്തു വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിലുള്ള പ്രതികാര നടപടിയായാണ് തന്റെ ജോലി നഷ്ടമാക്കിയതെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. വഴുതക്കാട് പാസ്പോർട്ട് ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിലെ സെക്യൂരിറ്റ ജീവനക്കാരാനായിരുന്നു ചന്ദ്രബാബു. കഴിഞ്ഞ ഡിസംബറിലാണ് സംഭവം….

Read More

‘അതിജീവിതക്ക് ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കരുത്’; 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി

കൊച്ചി: അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിനുള്ള അനുമതി നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി ഉത്തരവ്. പീഡനത്തിനിരയായി ഗർഭിണിയാകുന്ന സംഭവങ്ങളിൽ അതിജീവിത അനുഭവിക്കുന്നത് ശാരീരികവും മാനസികവുമായ വലിയ വ്യഥയായിരിക്കുമെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസോടെ ജീവിക്കാനുള്ള അതിജീവിതയുടെ അവകാശത്തിന്റെ നിഷേധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പീഡനത്തിന് ഇരയായ 16 വയസുള്ള പ്ലസ് വൺ വിദ്യാർഥിനിയുടെ 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നിരീക്ഷണങ്ങൾ. മകളുടെ ഗർഭം അലസിപ്പിക്കാൻ അമ്മയാണ് ഹൈക്കോടതിയെ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം പരസ്യ പ്രചാരണം ഇന്നവസാനിക്കും; ജനവിധി തേടുന്നത് അമിത് ഷാ,സുപ്രിയ സുലെ, ശിവരാജ് ചൗഹാൻ തുടങ്ങിയ പ്രമുഖർ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് അവസാനം. പത്ത് സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവുമുൾപ്പെടെ 94 ലോക്സഭാ മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്. മൂന്നാം ഘട്ടത്തിൽ ഗുജറാത്തിലെ എല്ലാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. മഹാരാഷ്ട്രയിൽ പതിനൊന്നും ഉത്തർപ്രദേശിൽ പത്തും സീറ്റുകളിൽ ആണ് തെരഞ്ഞെടുപ്പ് നടക്കുക. ഗുജറാത്ത് നിലനിർത്താം എന്ന് ബിജെപി കണക്ക് കൂട്ടുമ്പോൾ കർണാടക പിടിച്ചെടുക്കാം എന്നാണ് കോൺഗ്രസ് പ്രതീക്ഷ. ജമ്മു കശ്മീരിലെ അനന്ത്‌നാഗ്- രജൗറി മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് മെയ് ഏഴിൽ നിന്ന് മെയ്…

Read More

ഓൺലൈന്‍ ആപ്പ് വഴി 25 കോടി തട്ടി; മുഖ്യപ്രതി പിടിയിൽ

തൃശ്ശൂർ: ഓൺലൈൻ ആപ്പ് വഴി 25 കോടി രൂപ തട്ടിയ കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ യുവാവ് പിടിയിൽ. മലപ്പുറം കാളികാവ് അമ്പലക്കടവ് പാലയ്ക്കത്തൊടി വീട്ടിൽ മുഹമ്മദ് ഫൈസലാണ് തൃശ്ശൂർ സിറ്റി ജില്ല ക്രൈംബ്രാഞ്ചിൻ്റെ പിടിയിലായത്. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് ‘മൈ ക്ലബ് ട്രേഡ്സ്’ എന്ന ഓൺലൈൻ ആപ്പ് വഴിയാണ് ഇയാൾ പണം തട്ടിയത്. എംസിടി ആപ്ലിക്കേഷൻ വഴി ലഭിച്ച ഡോളർ എമെർ കോയിനിലേക്ക് മാറ്റാൻ എറണാകുളത്തുള്ള ഫ്ലാറ്റിൽ എത്തിയതറിഞ്ഞാണ് ക്രൈംബ്രാഞ്ച് സ്ഥലത്തെത്തിയത്. ഫ്ലാറ്റിൽ ഒളിവിലായിരുന്ന മുഹമ്മദ് ഫൈസൽ…

Read More

വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റ് പുതിയ കെട്ടിടത്തിൽ

 തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം (തൊഴിലധിഷ്ഠിത ഹയർ സെക്കന്ററി വിഭാഗം)ത്തിന്റെ തിരുവനന്തപുരം ശാന്തിനഗറിലെ ഭവന നിർമാണ ബോർഡിലെ നാലാം നിലയിൽ പ്രവർത്തിച്ചിരുന്ന ഹെഡ് ഓഫീസ് ജഗതിയിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിന്റെ പുതിയ കെട്ടിടത്തിലെ താഴത്തെ നിലയിലേക്ക് മാറ്റി. വിഎച്ച്എസ്ഇ പരീക്ഷാ വിഭാഗം നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹൗസിങ് ബോർഡ് ബിൽഡിങ്ങിൽ തുടരും. പുതിയ മേൽവിലാസം : പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം (തൊഴിലധിഷ്ഠിത ഹയർ സെക്കന്ററി വിഭാഗം), താഴത്തെ നില, ജഗതി, തിരുവനന്തപുരം – 695014.

Read More

കുഞ്ഞരങ്ങ് അവധിക്കാല ക്യാമ്പ്

നാവായിക്കുളം:വെട്ടിയറ ഗവൺമെന്റ് എൽ.പി.എസിന്റെ അവധിക്കാല ക്യാമ്പ് കുഞ്ഞരങ്ങിന് തുടക്കമായി. ചിന്ത ഗ്രന്ഥശാലയുടെയും എസ്.എം.സിയുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ടി.എസ്.ഷാജി അധ്യക്ഷനായി. സീനിയർ അസിസ്റ്റന്റ് ലില്ലി .എസ് , അധ്യാപികയായ സുമ.പി, ജി.രാമചന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കെ.കെ .ഷിജിന , സതീന്ദ്രൻ പന്തലക്കോട് എന്നിവർക്ലാസ് നയിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial