Headlines

തൃശൂർ, പാലക്കാട് ജില്ലകളിൽ നേരിയ ഭൂചലനം; വീടുകളുടെ ജനൽചില്ലുകൾ ഇളകി

തൃശൂർ: തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. തൃശൂരിൽ കുന്നുംകുളം, ഗുരുവായൂർ, എരുമപ്പെട്ടി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രണ്ട്‌ സെക്കന്റ്‌ നീണ്ടുനിൽക്കുന്ന പ്രകമ്പനമാണ്‌ അനുഭവപ്പെട്ടത്‌. പഴുന്നാന, കടങ്ങോട്‌, ആനായ്‌ക്കൽ തുടങ്ങിയ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടതായി വിവരമുണ്ട്. രാവിലെ 8.16-നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കൻഡുകൾ നീണ്ടുനിന്ന ഭൂചലനത്തിൽ വീടുകളിലെ ജനൽ ചില്ലുകൾ ഇളകി. അപകടം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പാലക്കാട് തിരുമറ്റക്കോട് മേഖലയിലും ഭൂകമ്പം ഉണ്ടായി. 8.16-നാണ് ഇവിടെയും ഭൂചലനം അനുഭവപ്പെട്ടത്. തീവ്രത…

Read More

മുറിക്കാനൊരുങ്ങുന്നത് 29000 മരങ്ങള്‍, വന്‍ വിവാദമായി ഭോപ്പാലില്‍ മരം മുറിക്കാനുള്ള നീക്കം

ഭോപ്പാല്‍: മധ്യപ്രദേശില്‍ 29000 മരങ്ങള്‍ കൂട്ടത്തോടെ വെട്ടിമാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും താമസിക്കാനുള്ള കെട്ടിടങ്ങള്‍ പണിയാനായാണ് വ്യപകമായി മരങ്ങള്‍ മുറിക്കുന്നത്. നടപടിക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധം ഉയര്‍ത്തിയതോടെ മരം മുറിക്കാനുള്ള നീക്കം വന്‍ വിവാദമായി. ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. 29000 മരങ്ങള്‍ വെട്ടിമാറ്റി മന്ത്രി മന്ദിരങ്ങളും എംഎല്‍എമാര്‍ക്കായി കെട്ടിടങ്ങളും പണിയാനൊരുങ്ങുന്ന മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവിനെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. മുറിച്ച് മാറ്റുന്ന മരങ്ങളെ കെട്ടിപ്പിടിച്ചും രക്ഷ കെട്ടിയും പ്രദേശത്തെ…

Read More

സ്കൂട്ടറിൽ കറങ്ങി വില്പന നടത്തിയിരുന്നത് മാരക ലഹരി; 25 ഡപ്പി ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ

കൊച്ചി: മാരക മയക്കുമരുന്നായ ഹെറോയിനുമായി അസം സ്വദേശി എക്സൈസിന്‍റെ പിടിയിയിൽ. മുക്സിദുൽ ഇസ്ലാം എന്നയാളാണ് എറണാകുളം ജില്ലയിലെ കുന്നത്തുമാട് വച്ച് അറസ്റ്റിലായത്. നാട്ടിലുള്ള അതിഥി തൊഴിലാളികൾക്ക് വിൽക്കാനായിരുന്നു ഹെയോയിൻ എത്തിച്ചത്. സ്കൂട്ടറിൽ കറങ്ങി നടന്നാണ് മുക്സിദുൽ ഇസ്ലാം ഹെറോയിൻ വിൽപന നടത്തിയിരുന്നത്. 25 ഡപ്പികളിലായി വിൽപനക്ക് തയ്യാറാക്കിയ ഹെറോയിൻ ആണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഹെറോയിൻ വിൽപന നടത്തികിട്ടിയ രണ്ടായിരും രൂപയും, ഇതിന് ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾക്കിടയിലെ വിൽപനയായിരുന്നു മുക്സിദുലിന്റെ…

Read More

വീണ്ടും പരിശോധന നേരിട്ട് നെസ്‌ലെയുടെ സെറലാക്ക്; സ്വിസ് സർക്കാർ നടപടിയെടുക്കണമെന്നാണ് എൻജിഒകൾ

      നെസ്‌ലെ ഇന്ത്യയുടെ ബേബി ഫുഡ് ഉൽപന്നമായ സെറലാക്ക് വീണ്ടും പരിശോധന നേരിടുന്നു. അന്യായമായ വ്യാപാരം നടത്തുന്നതിന്, ആഗോള സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, പബ്ലിക് ഐ, ഐബിഎഫ്എഎൻ, സ്വിസ് സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഫോർ ഇക്കണോമിക് അഫയേഴ്‌സ് എന്നിവ നെസ്‌ലെയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഔദ്യോഗികമായി അഭ്യർത്ഥിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും വില്പന നടത്തുന്ന  നെസ്‌ലെയുടെ മുൻനിര ബേബി-ഫുഡ് ബ്രാൻഡായ സെറിലാക്ക് ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നുള്ള സ്വിറ്റ്സർലൻഡിലെ പബ്ലിക് ഐ എന്ന സ്വതന്ത്ര അന്വേഷണ…

Read More

എംഡിഎച്ച്, എവറസ്റ്റ് ഉത്പന്നങ്ങൾ സുരക്ഷിതമല്ല; ക്യാൻസറിന് കാരണമാകുമെന്ന് കണ്ടെത്തി രാജസ്ഥാൻ

മുംബൈ : പ്രശസ്ത ബ്രാൻഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ കറി മസാലകൾ പരിശോധനകൾക്ക് ശേഷം ഉപഭോഗത്തിന് “സുരക്ഷിതമല്ല” എന്ന് കണ്ടെത്തിയതായി രാജസ്ഥാൻ സംസ്ഥാന സർക്കാർ ഫെഡറൽ സർക്കാരിനെ അറിയിച്ചു. എംഡിഎച്ച് നിർമ്മിച്ച മൂന്ന് സുഗന്ധവ്യഞ്ജന മിശ്രിതങ്ങളുടെയും എവറസ്റ്റിൻ്റെ ഒരെണ്ണത്തിൻ്റെയും വിൽപ്പന ഹോങ്കോംഗ് ഏപ്രിലിൽ നിർത്തിവെച്ചിരുന്നു. ക്യാൻസറിന് കാരണമാകുന്ന കീടനാശിനിയായ എഥിലീൻ ഓക്സൈഡ് ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തിയിരുന്നു. രാജസ്ഥാൻ സർക്കാർ നിരവധി സുഗന്ധവ്യഞ്ജനങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ ഒരു എവറസ്റ്റ് സുഗന്ധവ്യഞ്ജന ഉത്പന്നവും രണ്ട് എംഡിഎച്ചിൻ്റെ ഉത്പന്നവും…

Read More

ആദ്യ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഡയറക്ടര്‍; ശ്രീനിവാസ് ഹെഗ്‌ഡേ അന്തരിച്ചു

ബംഗളൂരു: ഇന്ത്യയുടെ ആദ്യ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഡയറക്ടര്‍ ശ്രീനിവാസ് ഹെഗ്‌ഡേ അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 71 വയസായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ ഐഎസ്ആര്‍ഒയില്‍ പ്രവര്‍ത്തിച്ച ഹെഗ്‌ഡേ നിരവധി സുപ്രധാന ദൗത്യങ്ങളുടെ ഭാഗമായി.അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 2008ല്‍ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ ചാന്ദ്രയാന്‍ ദൗത്യം. ഹെഗ്‌ഡെയുടെ മരണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു

Read More

കൂട്ടുകാരിക്ക് സന്ദേശമയച്ച യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; ഏഴുപേർ അറസ്റ്റിൽ

ആലുവ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴുപേർ അറസ്റ്റിൽ. കാലടി മറ്റൂരിലെ ഗൗതം കൃഷ്ണ, അലക്സ്, ശിവപ്രസാദ്, അഭിജിത്ത്, ആകാശ്, മാർട്ടിൻ, അങ്കമാലി പുളിയനത്തെ ഗോകുൽ എന്നിവരാണ് അറസ്റ്റിലായത്. കുട്ടുകാരിക്ക് സന്ദേശമയച്ചതിൻറെ പേരിലാണ് സംഘം അയ്യമ്പുഴ സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതികളെല്ലം 25 വയസിൽ താഴെപ്രായമുള്ളവരാണ്. ഗൗതം കൃഷ്ണയുടെ കൂട്ടുകാരിക്ക് സന്ദേശമയച്ചതിന്റെ വൈരാഗ്യത്തിലാണ് ഇവർ അയ്യമ്പുഴക്കാരനായ യുവാവിനെ കൊല്ലാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മറ്റൂരിൽ ഒരു റെസ്റ്റോറൻ‍റിന് സമീപത്ത്…

Read More

കട്ടപ്പനയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു

കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസി സുവർണഗിരി വെൺമാന്ത്ര ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പന സുവർണഗിരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ നേരത്തെയും പൊലീസിന് ലഭിച്ചിട്ടുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘർഷത്തിനിടയാക്കിയ കാരണം വ്യക്തമല്ല.

Read More

മിശ്രവിവാഹം നടത്തി; സിപിഎം ഓഫീസ് അടിച്ചുതകര്‍ത്തു

ചെന്നൈ: തിരുനെല്‍വേലിയില്‍ സിപിഎം ജില്ല കമ്മിറ്റി ഓഫീസ് തല്ലിതകര്‍ത്തു. മിശ്രവിവാഹം നടത്തിയതിനായിരുന്നു ആക്രമണം. ദളിത് സമൂദായത്തില്‍പ്പെട്ട യുവാവും മുന്നോക്ക ജാതിയില്‍പ്പെട്ട യുവതിയും തമ്മിലുള്ള വിവാഹം സിപിഎം ഓഫീസില്‍ വച്ച് നടത്തിയിരുന്നു. യുവതിയുടെ വീട്ടുകാര്‍ വിവാഹം നടത്തുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മറ്റി ഓഫീസില്‍ എത്തുകയായിരുന്നു. ഇന്ന് രാവിലെ ഇരുവരും രജിസ്റ്റര്‍ ഓഫീസില്‍ വിവാഹം കഴിക്കാനായി എത്തിയെങ്കിലും യുവതിയുടെ ബന്ധുക്കള്‍ ഉണ്ടായതിനാല്‍ അവര്‍ പാര്‍ട്ടി ഓഫീസില്‍ തിരികെയെത്തി. അവരെ പിന്തുടര്‍ന്ന് എത്തിയ സംഘം പെണ്‍കുട്ടിയെ…

Read More

അരളി പൂവ് കഴിച്ചതായി സംശയം; രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ ആശുപത്രിയിൽ

എറണാകുളം: അരളി പൂവ് കഴിച്ചെന്ന സംശയത്തിൽ വിദ്യാര്‍ത്ഥികളെ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. കടയിരുപ്പ് ഗവ. ഹൈസ്‌കൂളിലെ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാവിലെ കുട്ടികൾക്ക് തലവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് അദ്ധ്യാപകർ കുട്ടികളുമായി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തി. ഇവിടുത്തെ ഡോക്ടർമാരോട് കുട്ടികൾ അരളി പൂവ് കഴിച്ചതായി വ്യക്തമാക്കുകയായിരുന്നു. ഇവിടെ നിന്നും പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടികളെ ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയോടെ കുട്ടികളുടെ രക്ഷിതാക്കൾ എത്തി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial