Headlines

ആതിരപ്പള്ളിയിൽ കാട്ടാനാ ശല്യം രൂക്ഷം പോലീസ് സ്റ്റേഷനു സമീപം ട്രൈബൽ ഹോസ്റ്റലിലെ കവുങ്ങുകളും തെങ്ങുകളും ആന നശിപ്പിച്ചു

തൃശ്ശൂര്‍: അതിരപ്പിള്ളി പോലീസ് സ്റ്റേഷന് സമീപം വീണ്ടും കാട്ടാന. ഏഴാറ്റുമുഖം ഗണപതിയെന്ന ഒറ്റയാനാണ് വീണ്ടും പോലീസ് സ്‌റ്റേഷനില്‍ എത്തി സമീപത്തുള്ള ട്രൈബല്‍ ഹോസ്റ്റലിലെ കവുങ്ങുകളും തെങ്ങുകളും ആന നശിപ്പിച്ചു. കഴിഞ്ഞ ആഴ്ചയിലും ഈ ആന ഇതേസ്ഥലത്ത് എത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. സ്റ്റേഷനോട് ചേര്‍ന്ന് നില്‍ക്കുന്ന തെങ്ങും പനയുമാണ് കാട്ടാനയുടെ ലക്ഷ്യമെന്നായിരുന്നു വിലയിരുത്തലുകള്‍. അന്ന് പോലീസ് സ്‌റ്റേഷന്റെ പരിസരത്ത് എത്തിയത ആന തെങ്ങില്‍ നിന്ന് പട്ടയും ഇളനീരും അടര്‍ത്തി തിന്നശേഷമാണ് മടങ്ങിയത്. എന്നാല്‍ സ്റ്റേഷന്‍ സന്ദര്‍ശനം പതിവാക്കിയതോടെ സമീപവാസികള്‍…

Read More

പരോളിലിറങ്ങിയ സിപിഎം പ്രവർത്തകൻ കണ്ണൂരില്‍ ജീവനൊടുക്കി; കൊലക്കേസ് പ്രതിയുടെ മരണം ഇന്ന് പരോൾ അവസാനിക്കാരിനിക്കെ

കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിൽ ഇറങ്ങിയ പ്രതി തൂങ്ങിമരിച്ച നിലയിൽ. സിപിഎം പ്രവർത്തകനായ ഇരിട്ടി പയഞ്ചേരി സ്വദേശി വിനീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എൻഡിഎഫ് പ്രവർത്തകനായിരുന്ന ഇരിട്ടി സ്വദേശി സൈനുദ്ദീനെ വെട്ടിക്കൊന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് വിനീഷ്. പരോൾ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് മരണം. ഇന്നലെഉച്ചയോടെയാണ് പയഞ്ചേരി സ്വദേശിയായ വിനീഷിനെ പയഞ്ചേരിയിലെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിനീഷിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 2008 ജൂൺ 23…

Read More

ഉത്സവവെടിക്കെട്ടിലെ നിയന്ത്രണങ്ങൾ തുടരുന്നതോടെ ബിജെപിയുടെ വാദങ്ങൾ പൊളിയുന്നു

തൃശ്ശൂർ: ഉത്സവവെടിക്കെട്ടിലെ നിയന്ത്രണങ്ങൾ തുടരുന്നതോടെ ബിജെപിയുടെ വാദങ്ങൾ പൊളിയുന്നു. ചില ക്ഷേത്ര സംഘാടകർ വെടിക്കെട്ടിനുള്ള അനുമതിക്കായി കോടതികളെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമായിട്ടില്ല. പല വെടിക്കെട്ടുകൾക്കും അനുമതി ലഭിച്ചില്ല. ചില ക്ഷേത്രങ്ങളുടെ വെടിക്കെട്ട് അപേക്ഷയ്ക്ക് ജില്ലാഭരണകൂടം മറുപടി നൽകിയിട്ടുമില്ല. അവസാന നിമിഷം അനുമതി നിഷേധിച്ച് അറിയിപ്പ് ലഭിക്കാനാണ് സാധ്യതയെന്നും പറയുന്നു. ഇതോടെ എക്‌സ്‌പ്ലോസീവ് നിയമത്തിലെ ചട്ടഭേദഗതി പൂരം വെടിക്കെട്ടുകളെ ബാധിക്കില്ലെന്ന ബിജെപി നേതാക്കളുടെ വാദമാണ് പൊളിയുന്നത്. ജനുവരി മൂന്നിന് നടക്കുന്ന പാറമേക്കാവ് വേലയുടെ ഭാഗമായ വെടിക്കെട്ടിന് അനുമതി നൽകാനാകില്ലെന്ന്…

Read More

നേരിട്ട് വാങ്ങില്ല, ഡ്രൈവറുടെ ജി-പേ അക്കൗണ്ടിൽ മാസം 1 ലക്ഷം വരെ എത്തും; നെയ്യാറ്റിൻകര ആർ.ടി ഓഫിസിൽ ക്രമക്കേട്

തിരുവനന്തപുരം: നെയ്യാറ്റിൻകര സബ് ആർ.ടി. ഓഫീസിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതടക്കം പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി.   നെയ്യാറ്റിൻകര ജോയിന്റ് ആർ.ടി ഓഫിസിൽ യോഗ്യതയില്ലാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതിലൂടെ വൻ തുക കൈക്കൂലി വാങ്ങുന്നതായി വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ജില്ല സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-1 പൊലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലുള്ള  വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തിയത്. ജോയിന്റ് ആർ.ടി. ഓഫീസിലും  പരിസരത്തിലും വിജിലൻസ് നടത്തിയ…

Read More

അനീതിക്കും മറ്റു സാമൂഹിക തിന്മകൾക്കുമെതിരെ സമൂഹത്തെ സമുദ്ധരിക്കാൻ സമഗ്ര പദ്ധതികൾ ആവിഷ്കരിച്ചു മഹല്ല് കൂട്ടായ്മ

ചങ്ങരംകുളം :  സംഘടനാ വിഭാഗീയതകൾ മറന്ന് ഇരു വിഭാഗം സുന്നീ  നേതാക്കളും പ്രവർത്തകരും സംബന്ധിച്ച മുക്കുതല വടക്കുംമുറി മഹല്ല് സംഗമം ലഹരിക്കും അനീതിക്കും മറ്റു സാമൂഹിക തിന്മകൾക്കുമെതിരെ സമൂഹത്തെ സമുദ്ധരിക്കാൻ സമഗ്ര പദ്ധതികൾ ആവിഷ്കരിച്ചു. മഹല്ല് കൂട്ടായ്മ പ്രസിഡണ്ട് ടി സിദ്ധീഖ് അധ്യക്ഷത വഹിച്ചു . സംസ്ഥാന മദ്റസാധ്യാപക ക്ഷേമ നിധി ബോർഡ് അംഗം സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. അബ്ദുറഹീം മാസ്റ്റർ കരുവള്ളി, അഷ്റഫ് സഖാഫി മുതുകാട് വിഷയാവതരങ്ങൾ നടത്തി. സമസ്ത മുശാവറ അംഗം…

Read More

പൂന്തോട്ടം ജോലി ചെയ്യാൻ എത്തിയ അമ്മാസിയുടെ ഒന്നര വർഷത്തെ ആടുജീവിതത്തിനു തുണയായി ഇന്ത്യൻ എംബസിയും സാമൂഹിക പ്രവർത്തകരും

റിയാദ്: പൂന്തോട്ടം ജോലിയെന്ന് പറഞ്ഞ് മലയാളി ഏജന്റ് വിശ്വസിപ്പിച്ചു. സൗദിയിലെത്തിയല തമിഴ്നാട് സ്വദേശിക്ക് അനുഭവിക്കേണ്ടി വന്നത് ഒന്നര വര്‍ഷത്തെ ആടുജീവിതം. ഒടുവിൽ മരുഭൂമിയിലെ ദുരിത ജീവിതം അറിഞ്ഞ ഇന്ത്യൻ എംബസിയും സാമൂഹികപ്രവർത്തകരും അമ്മാസിക്ക് തുണയായെത്തി. വിജനഭൂമിയിൽ ആടുകളെ മേയ്ക്കുന്ന ജോലിഭാരവും സ്പോൺസറുടെ ഉപദ്രവവും അമ്മാസിയുടെ ജീവിതം അസഹനീയമാക്കിത്തീർത്തു. പൂന്തോട്ടം ജോലിയെന്നാണ് മലയാളിയായ വിസ ഏജൻറ് തമിഴ്നാട് സ്വദേശിയായ അമ്മാസിയോട് പറഞ്ഞത്. ഇത് വിശ്വസിച്ച് സൗദിയിലെത്തിയപ്പോൾ കിട്ടിയത് മരുഭൂമിയിൽ ആടിനെ മേയ്ക്കുന്ന ജോലി. ഒന്നര വർഷം മരുഭൂമിയിൽ അമ്മാസി…

Read More

ടേക്കോഫിനൊരുങ്ങിയ വിമാനത്തിന്റെ ഗോവണി മാറ്റിയത് അറിയാതെ എയർഹോസ്റ്റസ് വിമാനത്തിൽ നിന്ന് താഴെവീണു

ലണ്ടൻ: ടേക്കോഫിനൊരുങ്ങിയ വിമാനത്തിന്റെ ഗോവണി മാറ്റിയത് അറിഞ്ഞില്ല. എയർഹോസ്റ്റസ് വിമാനത്തിൽ നിന്ന് താഴെവീണു. ബ്രിട്ടീഷ് വിമാന കമ്പനിയായ ടിയുഐ എയര്‍വേയ്സിലെ എയര്‍ഹോസ്റ്റസാണ് ഗോവണിയുണ്ടെന്നു കരുതി വിമാനത്തിന്റെ വാതിലിൽ നിന്ന് താഴേക്ക് ഇറങ്ങാൻ ശ്രമിച്ച് വീണത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് എയര്‍ ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍സ് ബ്രാഞ്ച്. ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡ്‍ലാന്‍ഡ് എയര്‍പോര്‍ട്ടിലാണ് സംഭവം ഉണ്ടായത്. എയര്‍ക്രാഫ്റ്റിന്‍റെ വാതിലില്‍ ഗോവണി സ്ഥാപിച്ചിട്ടില്ലെന്ന കാര്യം അറിയാതെ താഴേക്ക് കാല്‍വെച്ച എയര്‍ഹോസ്റ്റസാണ് വീണതെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉടന്‍ തന്നെ ഈസ്റ്റ് മിഡ്‍ലാൻഡ്സ്…

Read More

അല്ലു അർജുന്റെ വീടിന് നേരെ കല്ലേറ്; വീട്ടിലെ സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു

ഹൈദരാബാദ്: നടൻ അല്ലു അർജുന്റെ ജൂബിലി ഹിൽസ് വീടിന് നേരെ ആക്രമണം. പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ കുടുംബത്തിന് പിന്തുണ നൽകണമെന്നാവശ്യപ്പെട്ട് വീടിൻറെ കല്ലേറുണ്ടായി. വീടിന്റെ സുരക്ഷാജീവനക്കാരെയും ആക്രമിച്ചു.വീടിന് ഉളളിലേക്ക് അതിക്രമിച്ച് കയറിയ സംഘം കല്ലും തക്കാളികളും എറിഞ്ഞു. ചെടിച്ചട്ടികൾ തല്ലിപ്പൊളിച്ചു. സുരക്ഷാ ജീവനക്കാരെയും കയ്യേറ്റം ചെയ്തു. പത്തോളം പേരാണ് അതിക്രമിച്ചു കയറിയത്. മുദ്രാവാക്യം വിളികളുമായാണ് സംഘമെത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി അക്രമികളെ കീഴടക്കി.

Read More

അമ്മു സജീവ് മാനസിക പീഡനത്തെത്തുടർന്ന് ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാർത്ഥിനി അമ്മു സജീവ് മാനസിക പീഡനത്തെത്തുടർന്ന് ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നതനുസരിച്ച് ആമാശയത്തിൽ 50 മില്ലി വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നത്. സുഹൃത്തുക്കളുടെയും അധ്യാപകന്റെയും മാനസിക പീഡനത്തെ തുടർന്ന് അമ്മു പട്ടിണിയിൽ ആയിരുന്നുവെന്ന് കുടുംബവും ആരോപിച്ചു. തലയ്ക്കും ഇടുപ്പിനും തുടക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിൻ്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാർന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം…

Read More

‘ഗോവിന്ദൻ മാഷിന്റെ വൈരുധ്യാത്മക ഭൗതികവാദം അറിയണമെങ്കിൽ പൊലീസ് സ്റ്റേഷനിൽ പോകണം’

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പാർട്ടി സെസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പ്രതിനിധിയുടെ പരിഹാസം. ഗോവിന്ദൻ മാഷിൻ്റെ വൈരുധ്യാത്മക ഭൗതികവാദം അറിയണമെങ്കിൽ പൊലീന സ്റ്റേഷനിൽ പോകണം. സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണ്. പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണ്. പൊലീസ് സ്റ്റേഷനിൽ പാർട്ടി നേതാക്കൾക്ക് പോലും നീതി കിട്ടുന്നില്ലെന്നും വിമർശനമുയർന്നു. ആഭ്യന്തര വകുപ്പിനെതിരായ വിമർശനത്തിനിടെയാണ് വനിതാ പ്രതിനിധി പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ഭാഷാശൈലിയെയും പരിഹസിച്ചത്. സംസ്ഥാനസർക്കാരിനെതിരെയും ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നു. ആരോപണ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial