Headlines

മദ്യപാനികൾക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാം; വിലക്ക് പാർട്ടി അംഗങ്ങൾക്ക് മാത്രം എം വി ഗോവിന്ദൻ

കൊല്ലം: മദ്യപന്‍മാര്‍ക്ക് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി അംഗത്വത്തില്‍ നില്‍ക്കുന്നവര്‍ മദ്യപിക്കരുതെന്നാണ് പറഞ്ഞത്. പാര്‍ട്ടി അനുഭാവികളായവര്‍ക്കും ബന്ധുക്കളായവര്‍ക്കും മദ്യപിക്കുന്നതിന് തടസ്സമില്ലെന്നും എംവി ഗോവിന്ദന്‍ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘അനുഭാവികളായവര്‍ക്കും പാര്‍ട്ടി ബന്ധുക്കളായവര്‍ക്കും മദ്യപിക്കുന്നത് തുടരാം. മദ്യപന്‍മാര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ല. പറഞ്ഞത് സംഘടനാ രംഗത്തുനില്‍ക്കുന്ന പാര്‍ട്ടി സഖാക്കള്‍, മെമ്പര്‍മാര്‍ മദ്യപിക്കരുതെന്നാണ്. അത് രാഷ്ട്രീയമായ നിലപാടാണ്. തെറ്റുതിരുത്തല്‍ പ്രക്രിയയയുടെ ഭാഗമായി കൊല്‍ക്കത്തയില്‍ ചേര്‍ന്ന പ്ലീനം രാജ്യത്തെ പാര്‍ട്ടിമെമ്പര്‍മാര്‍ കാത്തുസൂക്ഷിക്കേണ്ട മൂല്യം…

Read More

പോക്സോ കേസിൽ കൂട്ടിക്കൽ ജയചന്ദ്രൻ്റെ ഇടക്കാല സംരക്ഷണം തുടരും അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി ഉത്തരവ്  നീട്ടി

തിരുവനന്തപുരം: പോക്ക്‌സോ കേസിൽ കൂട്ടിക്കൽ ജയചന്ദ്രൻ്റെ ഇടക്കാല സംരക്ഷണം തുടരും. ജയചന്ദ്രൻ്റെ അറസ്റ്റ് തടഞ്ഞ സുപ്രീം കോടതി ഉത്തരവ് മാർച്ച് 24 വരെ നീട്ടുകയായിരുന്നു. 2024 ജൂണിലാണ് നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കൂട്ടിക്കൽ ജയചന്ദ്രനെതിരെ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം, കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്ന് കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസെടുത്തതോടെ മുൻകൂർജാമ്യം തേടി ജയചന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ജാമ്യഹർജി തള്ളുകയായിരുന്നു. കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…

Read More

തമിഴ് കവിയും പ്രശസ്ത സാംസ്കാരിക പ്രഭാഷകനുമായ നന്ദലാല അന്തരിച്ചു

ചെന്നൈ: തമിഴ് കവിയും പ്രശസ്ത സാംസ്കാരിക പ്രഭാഷകനുമായ നന്ദലാല അന്തരിച്ചു. 69 വയസായിരുന്നു. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റും തമിഴ്‌നാട് ഇയൽ ഇസൈ നാടക മണ്ഡ്രം നിർവാഹകസമിതി അംഗവുമായിരുന്നു. ‘നെടുഞ്ചെഴിയൻ’ എന്നാണ് യഥാർഥ പേര്. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കേ ചൊവ്വാഴ്ച ബെംഗളൂരുവിലായിരുന്നു അന്ത്യം. പുതുക്കോട്ട ജില്ലയിലെ കുന്നന്ദർ കോവിൽ ഗ്രാമത്തിലായിരുന്നു ജനനം. പ്രഭാഷകൻ എന്ന നിലയിൽ പുസ്തകമേളകളിലും സാംസ്കാരിക വേദികളിലും നിറഞ്ഞു നിന്നയാളായിരുന്നു നന്ദലാല. ടെലിവിഷൻ ചർച്ചകളിൽ പുരോഗമന പ്രസ്ഥാനത്തിന്റെ വക്താവായിരുന്നു…

Read More

ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി പതിനാറ് മാസം പ്രായം മാത്രമുള്ള  കുഞ്ഞു ജന്മേഷ് ഇനി രണ്ടു പേരിലൂടെ  ജീവിക്കും

ഭുവനേശ്വർ: പതിനാറ് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞ് ഒഡീഷയിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി. തൻ്റെ മടക്കത്തിന് മുമ്പ് രണ്ട് രോഗികൾക്കാണ് ജന്മേഷ് ലെങ്ക പുതുജീവൻ നൽകിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഫെബ്രുവരി 12 ന് ജന്മേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിആർ നൽകിയിട്ടും തുടർന്നുള്ള രണ്ടാഴ്ച തീവ്രപരിചരണ സംഘത്തിൻ്റെ തുടർച്ചയായ ശ്രമങ്ങൾ നടത്തിയിട്ടും കുഞ്ഞു ജന്മത്തെ രക്ഷിക്കാൻ സാധിച്ചില്ല. രണ്ടാഴ്ചത്തെ ശ്രമങ്ങൾ വിഫലമാക്കി ഇക്കഴിഞ്ഞ ശനിയാഴ്ച ജന്മേഷ് ഈ ലോകത്തോട് വിടപറഞ്ഞു. അതേസമയം ജന്മേഷ് ലെങ്കയുടെ…

Read More

സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള ലഹരി വിൽപന  തകൃതിയായി നടക്കുമ്പോൾ നോക്കുത്തിയായി മാറി സൈബർ വിംഗ്

തിരുവനന്തപുരം: ലഹരി വിൽപന തകൃതിയായി നടക്കുമ്പോളും വെറുതെ നോക്കുകുത്തിയായി മാറിയിരിക്കുകയാണ് സൈബർ വിംഗ്. രണ്ട് ഉദ്യോഗസ്ഥർ മാത്രമാണ് ജില്ലകളിൽ ആകെയുള്ളത്. അതുകൊണ്ട് സൈബർ വിംഗിൻ്റെ പ്രവർത്തനം പരിമിതികളിൽ വീർപ്പുമുട്ടിയിരിക്കുകയാണ്. സൈബർ കേസുകൾ മോണിറ്ററിംഗ് ചെയ്യാനും സംവിധാനമില്ല. പ്രതികളെ ട്രേസ് ചെയ്യാൻ പോലുമാകാതെ ബുദ്ധിമുട്ടുകയാണ് സൈബർ വിംഗ്. സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള ലഹരി വിൽപന തടയാനും സംവിധാനങ്ങളില്ല. ടവർ ലൊക്കേഷനുകൾ, സിഡിആർ, സാമൂഹ്യ മാധ്യമ വിവരങ്ങളൊന്നും എക്സൈസിന് ലഭിക്കില്ല. പോലീസിനെ ആശ്രയിച്ചാണ് എക്‌സൈസ് പ്രവർത്തിക്കുന്നത്. വിവരങ്ങൾക്കായി എക്സൈസ് ഓഫീസർ…

Read More

പ്രശസ്ത പിന്നണി ഗായിക കല്പന രാഗവേന്ദ്ര ആത്മഹത്യക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയിൽ

ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. നിസാം പേട്ടിലെ വസതിയിൽ വച്ചാണ് സംഭവം. രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് കൽപന അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ നിസാംപേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ചിരുന്നുവെന്നാണ് വിവരം. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. കല്പനയുടെ ഭർത്താവ് ചെന്നൈയിൽ ആയിരുന്നു എന്നാണ് റിപ്പോർട്ട്. കെപിഎച്ച്ബി…

Read More

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർത്തിയത് അൺ എയിഡഡ് സ്കൂളിലെ പ്യൂൺ

മലപ്പുറം: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർത്തിയത് അൺ എയിഡഡ് സ്കൂളിലെ പ്യൂണെന്ന് കണ്ടെത്തൽ. ഇതേത്തുടർന്ന് മലപ്പുറം സ്വദേശി അബ്ദുൾ നാസറിനെ കസ്റ്റഡിയിലെടുത്തു. എംഎസ് സൊല്യൂഷ്യൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണ്ടെത്തൽ. അബ്‌ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം. ചോദ്യപേപ്പറിലേതിന് സാമ്യമുള്ള ചോദ്യങ്ങളാണ് എംഎസ് സൊല്യൂഷ്യൻസിൻറെ യൂട്യൂബ് ചാനലിൽ വന്നത്. ആരോപണം ഉയർന്നതിന് പിന്നാലെ എംഎസ് സൊല്യൂഷൻസ്…

Read More

മാർക്കോ പോലെ വയലൻസ് നിറഞ്ഞ ചിത്രങ്ങൾ ഇനി ചെയ്യില്ല; നിർമ്മാതാവ്

കൊച്ചി: കേരളത്തിൽ സ്കൂൾ വിദ്യാർഥികൾക്കിടയിലും യുവജനങ്ങൾക്കിടയിലും അക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മാർക്കോ സിനിമയ്‌ക്കെതിരെ ഉയർന്ന വൻ വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് നിർമ്മാതാവ് ഷരീഫ് മുഹമ്മദ്‌. മാർക്കോ പോലെ വയലൻസ് നിറഞ്ഞ ചിത്രങ്ങൾ ഇനി ചെയ്യില്ല എന്നാണ് നിർമ്മാതാവ് പറഞ്ഞത്. ഒരിക്കലും വയലൻസിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയല്ല സിനിമ നിർമ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയത്. പുറത്തിറങ്ങാനിരിക്കുന്ന കാട്ടാളൻ എന്ന ചിത്രത്തിലും ചെറിയ ചില വയലൻസ് സീനുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാർക്കോയിലെ വയലൻസ് ദൃശ്യങ്ങൾ…

Read More

ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് നവവരൻ ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: ഭാര്യയുടെ പീഡനത്തിൽ മനംനൊന്ത് നവവരൻ ജീവനൊടുക്കിയ നിലയിൽ. കർണാടകയിലെ കലബുർഗിയിലാണ് സംഭവം. മൂന്നു മാസം മുൻപാണ് മരിച്ച രാകേഷും ഭാര്യയായ മേഘയും വിവാഹിതരാകുന്നത്. മേഘ, രാകേഷിനെ വീട്ടു ജോലികൾ ചെയ്യാൻ നിർബന്ധിക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് യുവാവിന്റെ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്. വിവാഹം കഴിഞ്ഞത് മുതൽ മേഘ വീട്ടു ജോലികളെല്ലാം തന്നെ കൊണ്ട് ചെയ്യിക്കുന്നതായി രാകേഷ് കുടുംബത്തോട് പറഞ്ഞിരുന്നു. വീട്ടു ജോലികളെല്ലാം തനിയെ ചെയ്യണം. വീട് വൃത്തിയാക്കാനും പലചരക്ക് സാധനങ്ങൾ കൊണ്ട് വരാനും നിർബന്ധിക്കും….

Read More

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും

          കിഴക്കേകോട്ട : ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് കൊടിയേറും. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇന്നലെ നേരിട്ടെത്തി പൊങ്കാല ഒരുക്കങ്ങള്‍ വിലയിരുത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താനും,ലഹരി വില്‍പ്പന തടയാനും ഇക്കുറി പ്രത്യേക ജാഗ്രതയുണ്ടാകും. ഭക്തരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നും അവലോകന യോഗം വിലയിരുത്തി. രാവിലെ 10ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഇത്തവണത്തെ ഉത്സവം ആരംഭിക്കും. വൈകീട്ട് 6-ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ പ്രമോദ് നിര്‍വഹിക്കും. ആറ്റുകാല്‍ അംബാ പുരസ്‌കാരം ഡോ.കെ.ഓമനക്കുട്ടിക്ക് സമര്‍പ്പിക്കും. തിരക്ക് നിയന്ത്രിക്കാന്‍ ഇക്കുറി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial