Headlines

മതനിയമപ്രകാരം ചൂതാട്ടംനിയമം വിരുദ്ധംചെസ്സിന് അനിശ്ചിത കാലത്തേക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം

ചെസ്സിന് അനിശ്ചിത കാലത്തേക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. രാജ്യത്തെ മതനിയമപ്രകാരം ചൂതാട്ടം നിയമവിരുദ്ധമാണ്. താലിബാനിലെ കായിക ഡയറക്ടറേറ്റാണ് ചെസ്സ് വിലക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. അഫ്ഗാനിലെ കായിക മത്സരങ്ങള്‍ നിയന്ത്രിക്കുന്നത് കായിക ഡയറക്ടറേറ്റാണ്. ചൂതാട്ടത്തിന് വഴിയൊരുക്കുമെന്ന ആശങ്കയെതുടര്‍ന്നാണ് താലിബാന്‍ സര്‍ക്കാരിന്റെ നടപടി. അനിശ്ചിത കാലത്തേക്കാണ് വിലക്ക് എന്നാണ് വിവരം. ശരിഅത്ത് നിയമപ്രകാരം ചെസ്സ് ചൂതാട്ടത്തിനുള്ള മാർമായിട്ടാണ് കണക്കാക്കുന്നതെന്ന് താലിബാന്‍ വക്താവ് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കപ്പെടുന്നതുവരെ അഫ്ഗാനില്‍ ചെസ്സ് കളിക്കുന്നതിന് വിലക്കുണ്ട്. നിയമം തെറ്റിച്ചാൽ കടുത്ത ശിക്ഷയായിരിക്കുമെന്നും…

Read More

സ്വർണം ധരിച്ചു വിവാഹവേദിയിൽ എത്തണം വരന്റെ ഭീക്ഷണിയെ തുടർന്ന് വധു വിവാഹത്തിൽ നിന്നും പിന്മാറി

ഹരിപ്പാട്: സ്വര്‍ണത്തിനൊപ്പം ഇമിറ്റേഷന്‍ ആഭരണങ്ങള്‍ ധരിക്കാന്‍ വരന്റെ വീട്ടുകാര്‍ വിസമ്മതിച്ചതിന്റെ പേരില്‍ യുവതി വിവാഹത്തില്‍ നിന്നും പിന്മാറി. വരന്റെ വീട്ടുകാര്‍ നടത്തിയ ഭീഷണിയും ആക്ഷേപവും കാരണമാണ് മകള്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ കരീലക്കുളങ്ങര പൊലീസില്‍ പരാതി നല്‍കി. ഹല്‍ദി ചടങ്ങ് ദിവസമാണ് സംഭവം. ആലപ്പുഴ ഹരിപ്പാടിനടുത്തുള്ള ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്. ഹല്‍ദി ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വരന്റെ വീട്ടുകാര്‍ വീട്ടിലെത്തുകയും വിവാഹദിവസം മണ്ഡപത്തില്‍ എത്തുമ്പോള്‍ വധു സ്വര്‍ണ്ണം ധരിക്കണം…

Read More

രാജ്യദ്രോഹിയെന്ന് വിളിച്ച്‌ അധിക്ഷേപം; വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരേ സൈബറാക്രമണം

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും വെടിനിർത്തല്‍ ധാരണയിലെത്തിയതിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കെതിരെ കടുത്ത സൈബറാക്രമണം മിസ്രിയെയും അദ്ദേഹത്തിന്റെ മകള്‍ക്കുനേരെയും അധിക്ഷേപകരമായ കമന്റുകളാണ് സൈബറിടത്തില്‍ ഒരുവിഭാഗം ആളുകളില്‍ നിന്നുണ്ടായത്. രാജ്യദ്രോഹിയെന്നും ചതിയനെന്നുമുള്ള കമന്റുകളാണ് പലരും പോസ്റ്റ് ചെയ്തത്. ചിലർ മിസ്രിയുടെയും മകളുടെയും പൗരത്വം തന്നെ ചോദ്യം ചെയ്തു. മിസ്രിയുടെ മകള്‍ അഭിഭാഷകയാണ്. റോഹിംഗ്യൻ അഭയാർഥികള്‍ക്ക് വേണ്ടി നിയമസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ചിലർ കമന്റുകളുമായി വന്നത്. ഇതിന് പുറമെ ദി വയർ എന്ന മാധ്യമസ്ഥാപനത്തിനെ അനുകൂലിച്ചെഴുതിയതിനെയും…

Read More

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലയ്ക്കും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Read More

കിളിമാനൂർ വീടിനുള്ളിൽ യുവാവ് മരിച്ച നിലയിൽ; മൃതദേഹത്തിന് 7 ദിവസത്തെ പഴക്കം, അന്വേഷണം തുടങ്ങി പൊലീസ്

         കിളിമാനൂർ : കിളിമാനൂറിൽ കാട്ടുംപുറത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കാട്ടുംപുറം, അരിവാരിക്കുഴി നജില മൻസിലിൽ നബീലി(46) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏഴ് ദിവസത്തോളം പഴക്കമുണ്ട്. വീട്ടിൽ അമ്മയ്ക്കും ഇളയ സഹോദരിക്കുമൊപ്പമാണ് നബീൽ താമസിക്കുന്നത്. സഹോദരിയുടെ ചികിത്സയ്ക്കായി അമ്മയും സഹോദരിയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുകയാണ്. ഈ മാസം നാലാം തീയതി വരെ നബീലിനെ പുറത്ത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമാർട്ടത്തിന് ശേഷം മാത്രമേ…

Read More

നിർത്തിവച്ച ഐപിഎൽ മെയ് 16ന് പുനരാരംഭിച്ചേക്കും; ഫൈനൽ മെയ്‌ 30നെന്നും റിപ്പോർട്ട്

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘർഷത്തെത്തുടർന്ന് 2025 ഐപിഎൽ താൽക്കാലികമായി നിർത്തിവച്ചതിന് ദിവസങ്ങൾക്ക് ശേഷം, ലീഗ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ആദ്യ സൂചന നൽകി. ഐപിഎൽ മെയ് 16ന് പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ട്.ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നീ മൂന്ന് വേദികളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഒരു ദിവസം രണ്ടു മത്സരങ്ങൾ വച്ച് ലീഗ് റൗണ്ട് പൂർത്തിയാക്കും. ഫൈനൽ മെയ്‌ 30നെന്നും റിപ്പോർട്ടുകൾ പറയുന്നു. ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാത്രി ഉണ്ടാകും. സുരക്ഷാ കാരണങ്ങളാൽ ടൂർണമെന്റ്…

Read More

കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി

കുറ്റിപ്പുറം മഞ്ചാടിക്കടുത്ത് റെയിൽവേ ലൈനിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ ഒരാളെ കണ്ടെത്തി. ആനക്കര കൂടല്ലൂര്‍ താമസിക്കുന്ന കർണാടക സ്വദേശിയായ സുബിൻ റാം (36) ആണ് മരണപ്പെട്ടത്. പുലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം എന്നാണെന്നാണ് അറിയുന്നത്. കുറ്റിപ്പുറം റെയിൽവേ പോലീസും കുറ്റിപ്പുറം സ്റ്റേഷനിലെ പോലീസുകാരും ചേർന്ന് മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Read More

അഞ്ചുലക്ഷം രൂപയുടെ കൊക്കയ്‌നുമായി ഡോക്ടര്‍ പിടിയില്‍

ഹൈദരാബാദ് : അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായി വനിതാ ഡോക്ടര്‍ പിടിയില്‍. ഹൈദരാബാദിലാണ് സംഭവം. നഗരത്തിലെ ഒമേഗ ആശുപത്രിയിലെ സിഇഒ ആയിരുന്ന നമ്രത ചിഗ്രുപതിയാണ് അറസ്റ്റിലായത്. മുംബൈ സ്വദേശിയായ വന്‍ശ് ധാക്കറില്‍ നിന്നാണ് ഡോക്ടര്‍ കൊക്കെയ്ന്‍ വാങ്ങിയതത്. കൊക്കെയ്ന്‍ വിതരണം ചെയ്യാനെത്തിയ ബാലകൃഷ്ണയെയും ഡോക്ടറെയുമാണ് പോലീസ് പിടികൂടിയത്. വാട്‌സ്ആപ്പ് മുഖേനയായിരുന്നു ഡോക്ടര്‍ കൊക്കെയ്ന്‍ വാങ്ങുന്നതിന് ഓര്‍ഡര്‍ നല്‍കി. പണം ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കുകയും ചെയ്തു. ഇരുവരില്‍ നിന്നുമായി 53 ഗ്രാം കൊക്കെയ്‌നും രണ്ടു മൊബൈല്‍ ഫോണുകളും പോലീസ്…

Read More

ഭർത്താവിനൊപ്പം വിരുന്നിന് വന്ന നവവധു കാമുകനൊപ്പം ഒളിച്ചോടി

പരപ്പനങ്ങാടി:വിവാഹ പിറ്റേന്ന് സ്വന്തം വീട്ടിൽ വിരുന്നിനെത്തിയ ഇരുപത്തിനാലുകാരിയായ യുവതി കാമുകനോടൊപ്പം പോയി. പരപ്പനങ്ങാടി ഉള്ളണത്താണ് സംഭവം. വെള്ളിയാഴ്ചയായിരുന്നു വിവാഹം. ശനിയാഴ്ച ഉള്ളണത്തെ വീട്ടിലേക്ക് ഭർത്താവിനോടൊപ്പം വിരുന്നെത്തിയിരുന്നു. ഉച്ചക്ക് ശേഷം ഭർതൃഗൃഹത്തിലേക്ക് തിരിച്ചു പോകുന്നതിനിടെ പുത്തരിക്കലിൽ വെച്ച് ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് ഭർത്താവിനോട് കാർ നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് കാത്തു നിന്ന കാമുകനോടപ്പം ഒളിച്ചോടുകയായിരുന്നു.  ഇതോടെ ബന്ധുക്കൾ പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി. കാമുകന്റെ താനൂരിലെ വീട്ടിൽ നിന്നും യുവതിയെ പോലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. കാമുകനോടപ്പം…

Read More

ഇന്ത്യ-പാക് വെടിനിർത്തൽ കരാറിന് ശേഷം പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകൾ പുനരാരംഭിച്ച് യുഎഇ വിമാന കമ്പനികള്‍.

ദുബൈ: ഇന്ത്യ-പാക് വെടിനിർത്തൽ കരാറിന് ശേഷം പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകൾ പുനരാരംഭിച്ച് യുഎഇ വിമാന കമ്പനികള്‍. വെടിനിര്‍ത്തല്‍ കരാറിന് ശേഷം വ്യോമപാത തുറന്നായി പാകിസ്ഥാന്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ദിവസങ്ങളോളം നീണ്ടു നിന്ന ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സും ഇത്തിഹാദ് എയര്‍വേയ്സും പാകിസ്ഥാനിലേക്കുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. തിങ്കളാഴ്ച മുതല്‍ യുഎഇയ്ക്കും പാകിസ്ഥാനും ഇടയിലുള്ള സര്‍വീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അറിയിപ്പ്. ഇന്ന് പകല്‍സമയത്തെ തെരഞ്ഞെടുത്ത ചില…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial