പ്രകൃതിക്ഷോഭംമൂലം കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരത്തിനു കർഷകർ ചെയ്യേണ്ടകാര്യങ്ങൾ ഇവയൊക്കെയാണ്

ആലപ്പുഴ : പ്രകൃതിക്ഷോഭം മൂലം കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരത്തിന് എന്തു ചെയ്യണമെന്ന് അറിയാത്ത കർഷകരുണ്ട്. ഇവർ ഇതിനായി ഓഫീസുകൾ കയറിയിറങ്ങുകയും ചെയ്യും. കർഷകർക്ക് കൃഷിവകുപ്പിന്റെ എയിംസ് (അഗ്രിക്കൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) പോർട്ടൽ വഴി അപേക്ഷിക്കാം. സ്വന്തമായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ കർഷകരുടെ ഐഡി വെച്ചാണ് അപേക്ഷിക്കേണ്ടത്. ആദ്യമായി അപേക്ഷിക്കുന്നവരാണെങ്കിൽ ഐഡി ഉണ്ടാക്കി അപേക്ഷിക്കണം. ഈ സമയത്ത് കർഷകർ അവരുടെ വ്യക്തിഗത വിവരങ്ങൾക്കൊപ്പം സ്ഥലം, വിള, അക്കൗണ്ട് വിവരങ്ങളും നൽകണം. പോർട്ടലിൽ ലോഗിൻ ചെയ്തശേഷം കൃഷിനാശത്തിന്റെ ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യണം….

Read More

ഗുരുതരാവസ്ഥയിലായ നവജാതശിശു മരിച്ചതിനെ തുടര്‍ന്ന്  വനിതാ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റു

ന്യൂഡല്‍ഹി: ഗുരുതരാവസ്ഥയിലായ നവജാത ശിശു മരിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. ജൂൺ 9 ന് ഉച്ചയ്ക്ക് 2 മണിയോടെ ആശുപത്രി പരിസരത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. ഡൽഹിയിലെ രോഹിണിയിലെ ബാബാ സാഹിബ് അംബേദ്കർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ ഡോക്ടർക്കാണ് മർദനമേറ്റത്. രോഗിയെ സഹായിക്കാന്‍ എത്തിയ അഞ്ചു സ്ത്രീകള്‍ ചേര്‍ന്നാണ് ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ചത്. പ്രസവചികിത്സ, ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർക്കാണ് ആക്രമണം നേരിടേണ്ടി വന്നതെന്ന് ഡൽഹി പോലീസ് പറഞ്ഞു. കുറ്റാരോപിതരായ സ്ത്രീകൾ ഡോക്ടറെ ഒരു ഇടനാഴിയിൽ…

Read More

സമ്മേളന മാർഗരേഖ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തി, ഇ.എസ്.ബിജിമോൾക്ക് ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനു വിലക്ക് ഏർപ്പെടുത്തി സിപിഐ

സിപിഐ നേതാവ് ഇ.എസ്.ബിജിമോൾക്ക് വിലക്ക് ഏർപ്പെടുത്തി സംസ്ഥാന എക്സിക്യൂട്ടീവ്. ഇടുക്കി ജില്ലയ്ക്ക് പുറത്ത് പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതിനാണ് വിലക്ക്. പാർട്ടി സംസ്ഥാന കൗൺസിലിലെ ക്ഷണിതാവായ മുൻ എംഎൽഎ ഇ.എസ്. ബിജിമോൾ സമ്മേളന മാർഗരേഖ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി. ഏലപ്പാറ മണ്ഡലം സമ്മേളനവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളുടെയും പ്രശ്‌നങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇഎസ് ബിജിമോൾക്ക് എതിരെ നടപടി എടുത്തിരിക്കുന്നത്. ഏലപ്പാറ മണ്ഡലം സമ്മേളനത്തിൽ സെക്രട്ടറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഈ തർക്കത്തിൽ ഒരു ഭാഗത്ത്…

Read More

കല്ലേകാട് വഴിയോരക്കടകൾക്ക് തീപിടിച്ച സംഭവത്തിൽ വഴിത്തിരിവ് പ്രതി അക്രമം നടത്തിയതു വ്യക്തി വൈരാഗ്യം മൂലമെന്ന് പോലീസ്

പാലക്കാട് : കല്ലേക്കാട് പോലീസ് എആർ ക്യാംപിനു സമീപം വഴിയോരക്കടകൾക്ക് തീപിടിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട അയൽവാസിയായ ഒരാൾ അറസ്റ്റിലായി. കല്ലേക്കാട് വടക്കേപ്പുര വീട്ടിൽ വി.രാധാകൃഷ്ണനാണ് (67) ആണ് അറസ്റ്റിലായത്. കടകൾ കത്തി നശിച്ചതല്ല മറിച്ച് പ്രദേശവാസി കത്തിച്ചതെന്നാണ് കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പോലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പച്ചക്കറികട നടത്തിയിരുന്ന പറളി തേനൂർ സ്വദേശി…

Read More

നഗര മധ്യത്തിൽ യുവാവിനെയും യുവതിയെയും തടഞ്ഞുനിർത്തി സദാചാര പൊലീസ് കളിച്ച രണ്ടപേര്‍ അറസ്റ്റിൽ.

ബെംഗളൂരു: നഗര മധ്യത്തിൽ സദാചാര പൊലീസ് കളിച്ച രണ്ടപേര്‍ അറസ്റ്റിൽ. വഴിയിലൂടെ നടന്നുപോകുകയായിരുന്ന യുവാവിനെയും യുവതിയെയും തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും വിരട്ടുകയും ചെയ്ത രാമനഗര സ്വദേശികളായ അക്മൽ പാഷ, മുക്മൽ എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരു-മൈസൂരു പഴയ ദേശീയപാതയിൽ ബിഡദിയിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. മറ്റൊരു പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. സുഹൃത്തുക്കളായ യുവാവും യുവതിയും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം തടഞ്ഞുനിർത്തിയ സംഘം ചോദ്യംചെയ്യാൻ തുടങ്ങി. തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മറ്റു വ്യക്തിപരമായ വിവരങ്ങളും ആരാഞ്ഞു. യുവതിയെ…

Read More

തട്ടിക്കൊണ്ടുപോയെന്ന കേസിൽ തന്നെ വ്യാജമായി കുടുക്കിയെന്ന് വീഡിയോയിലൂടെ ആരോപണം നടത്തിയതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു

തട്ടിക്കൊണ്ടുപോയെന്ന കേസിൽ തന്നെ വ്യാജമായി കുടുക്കിയെന്ന് വീഡിയോയിലൂടെ ആരോപണം നടത്തിയതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. 22കാരനായ വിശാല്‍ ഗുപ്ത എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഉത്തര്‍പ്രദേശിലെ ബല്ലിയ- ഡിയോറിയ ജില്ലാ അതിര്‍ത്തിയിലെ ഭഗല്‍പൂര്‍ പാലത്തില്‍ നിന്ന് ചാടിയാണ് യുവാവ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ജൂണ്‍ എട്ടിനാണ് വിശാല്‍ ഗുപ്തയ്‌ക്കെതിരെ ഭീമാപുര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഭഗല്‍പൂര്‍ പാലത്തിനടുത്ത് സരയു…

Read More

കേരളത്തിലെ ട്രെയിനുകള്‍ക്ക് ജൂണ്‍ 15 മുതല്‍ സമയമാറ്റം; നേത്രാവതി ഉള്‍പ്പടെയുള്ള ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: കൊങ്കണ്‍ വഴി സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ മണ്‍സൂണ്‍ കാല സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് തിരുവനന്തപുരം- നിസാമുദ്ദീന്‍ രാജധാനി ഇനി മുതല്‍ ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഉച്ചക്ക് 02.40 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് വൈകിട്ട് 06.25 ന് എറണാകുളം സൗത്തില്‍ എത്തും. തിരുവനന്തപുരം – ലോകമാന്യതിലക് നേത്രാവതി ജൂണ്‍ 15 മുതല്‍ രാവിലെ 09.15 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചക്ക് 01.10ന് എറണാകുളം സൗത്തില്‍ എത്തും. തിരുവനന്തപുരം നോര്‍ത്തില്‍…

Read More

കാപ്പ പ്രതിയെ പിടികൂടാൻ ചെന്ന പോലീസ് പോത്തന്‍കോട്ടെ വീട്ടില്‍നിന്ന് തോക്കും കഞ്ചാവും കള്ളനോട്ടുമായി മൂന്നുപേരെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: കാപ്പ പ്രതിയെ പിടികൂടാൻ ചെന്ന പോലീസ് പോത്തന്‍കോട്ടെ വീട്ടില്‍നിന്ന് തോക്കും കഞ്ചാവും കള്ളനോട്ടുമായി മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇടത്താട് രാംവിവേകിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് കള്ളനോട്ടും തോക്കും ഉള്‍പ്പെടെ കണ്ടെടുത്തത്. സംഭവത്തില്‍ വീട്ടിലുണ്ടായിരുന്ന രാംവിവേക്, അഭിന്‍ലാല്‍, റിഷിന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരു യുവതിയെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷം വിട്ടയച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പോത്തന്‍കോട്, നെടുമങ്ങാട് പോലീസ് സംയുക്തമായി വീട്ടില്‍ റെയ്ഡിനെത്തിയത്. ഒളിവില്‍പ്പോയ കാപ്പാ കേസ് പ്രതി അനന്തുവിനെ തേടിയാണ് ഇയാള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന്…

Read More

പൂച്ച കുറുകെ ചാടി, നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ലോകമലേശ്വരം മുരളി വര്‍ക്ക് ഷോപ്പിന് പടിഞ്ഞാറുവശം പനാണ്ടി വലയില്‍ ബിനേഷിന്റെ ഭാര്യ സുമി (32) ആണു മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ദേശീയപാത 66 ല്‍ നെടിയ തളി ശിവക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം. സുമി ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്നു നിയന്ത്രണം വിട്ട വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂര്‍…

Read More

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഖില ഭാരത ഹിന്ദുമഹാസഭ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്  പിന്തുണ പ്രഖ്യാപിച്ചു

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഖില ഭാരത ഹിന്ദുമഹാസഭ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്  പിന്തുണ പ്രഖ്യാപിച്ചു. നിലമ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഖില ഭാരത ഹിന്ദുമഹാസഭ  സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് ആണ് എല്‍ഡിഎഫിനെ പിന്തുണക്കുന്ന കാര്യം അറിയിച്ചത്.നിലമ്പൂരിലെ എല്‍ഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് നിലമ്പൂരില്‍ പറഞ്ഞു. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ വികസനത്തിന്റെ തേരോട്ടം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുമഹാസഭ മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രകാശും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial