കോഴിക്കോട് അമിത വേഗതയിലെത്തിയ കാർ ഇടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്; വാഹനം ഓടിച്ച ഡോക്ടർ വ്യാജനെന്ന് കണ്ടെത്തൽ

കോഴിക്കോട് : റോഡിലൂടെ നടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടത്തില്‍ പ്രതിയായ ഡോക്ടർ റിയാസ് വ്യാജ ചികിത്സയ്ക്ക് അറസ്റ്റിലായ ആളെന്ന് പൊലീസ്. റിയാസ് ഇപ്പോള്‍ ജാമ്യത്തിലാണ്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമായ ഡ്രൈവിംഗ് എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് റിയാസിനെ അറസ്റ്റ് ചെയ്തിരുന്നു. നഴ്സായ ഇയാൾ മലപ്പുറത്ത് ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് ഡോക്ടറായിരുന്നു എന്നായിരുന്നു അപകടത്തിന് പിന്നാലെ പുറത്തുവന്ന റിപ്പോര്‍ട്ടുകളും. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാറോടിച്ചിരുന്നത് വ്യാജനാണെന്ന്…

Read More

തിരുവനന്തപുരത്ത് 2 വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ കേസ്; അമ്മ അറസ്റ്റില്‍

തിരുവനന്തപുരം:തിരുവനന്തപുരം ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ കേസില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം പൊലീസാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. കേസില്‍ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ നേരത്തെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ശ്രീതുവിനെതിരെ നേരത്തെ വഞ്ചന കേസ് മാത്രമായിരുന്നു രജിസ്റ്റർ ചെയ്തത്. ശ്രീതു നുണപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇതില്‍ ശ്രീതുവിൻ്റെ പങ്ക് വ്യക്തമെന്ന് പൊലീസ് പ്രതികരിച്ചു. ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ ഇരുവരും തമ്മില്‍ അസാധാരണ ബന്ധമുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജനുവരി 30നാണ് കുട്ടിയെ…

Read More

മോഷണക്കേസിൽ പ്രതി; പൊലീസ് പിന്തുടർന്നപ്പോൾ മക്കളെ കാറിനുള്ളിൽ പൂട്ടിയിട്ട് യുവാവ് ഓടി രക്ഷപ്പെട്ടു

തൊടുപുഴ: മോഷണക്കേസുകളിൽ പ്രതിയായി മുങ്ങിനടന്ന യുവാവ് പൊലീസ് പിന്തുടർന്നതോടെ കാറിൽ കുട്ടികളെ പൂട്ടിയിട്ട ശേഷം രക്ഷപ്പെട്ടു. കോഴിക്കോട്, കരിങ്കുന്നം സ്റ്റേഷനുകളിലടക്കം മോഷണക്കേസുകളിൽ പ്രതിയായ കരിങ്കുന്നം സ്വദേശി ശ്രീജിത്ത് (36) ആണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച എട്ടരയോടെ എസ്ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി. ജീപ്പ് കണ്ടയുടൻ ഊടുവഴിയിലൂടെ ശ്രീജിത്ത് കാറുമായി പാഞ്ഞു. ഇയാളുടെ രണ്ട് മക്കളും കാറിലുണ്ടായിരുന്നു. വഴി തീർന്നയിടത്ത് കുട്ടികളെ കാറിൽ പൂട്ടിയിട്ട ശേഷം താക്കോലുമായി ഓടിപ്പോകുകയായിരുന്നു. പിന്നാലെയെത്തിയ പൊലീസ് കാറിലിരുന്നു നിലവിളിക്കുന്ന കൊച്ചു…

Read More

ഇരട്ട വോട്ടുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല; സുപ്രീം കോടതിയുടെ നിർണായക വിധി

ന്യൂഡല്‍ഹി: ഒരു വ്യക്തിക്ക് വോട്ടർ പട്ടികയിൽ ഒന്നിലധികം ഇടങ്ങളിൽ പേരുണ്ടെങ്കിൽ അത്തരക്കാർക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അനുമതിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ ഉത്തരാഖണ്ഡ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ ഒരു സർക്കുലർ നടപ്പാക്കുന്നത് സുപ്രീം കോടതി തടഞ്ഞു. ഉത്തരാഖണ്ഡിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ സർക്കുലറിനെതിരെയാണ് സുപ്രീം കോടതി ഇടപെട്ടത്. വ്യത്യസ്ത പഞ്ചായത്തുകളിലോ മുനിസിപ്പാലിറ്റികളിലോ ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും, ഈ കാരണത്താൽ അവരുടെ നാമനിർദ്ദേശ പത്രിക തള്ളരുതെന്നും സർക്കുലറിൽ…

Read More

അംഗൻവാടിയില്‍ നിന്ന് നല്‍കിയ അമൃതം പൊടി പാക്കറ്റില്‍ പല്ലിയുടെ ജഡം കണ്ടെത്തി; രണ്ട് വയസുകാരിക്ക് ഛർദ്ദിയും വയറിളക്കവും

തിരുവനന്തപുരം: വെള്ളറട പഞ്ചായത്തിലെ ചെമ്മണ്ണുവിളയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടിയില്‍ പല്ലിയുടെ ജഡം കണ്ടതായി പരാതി. അമൃതം പൊടി കഴിച്ച്‌ പ്രദേശവാസിയായ രണ്ടുവയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. പിന്നീടും ഉപയോഗം തുടർന്നു. ഒടുവില്‍ പാക്കറ്റ് തീരാറായപ്പോഴാണ് പല്ലിയുടെ ജഡം കണ്ടെത്തിയത്. ഇതോടെ ചെമ്മണ്ണുവിള സ്വദേശികളായ കുട്ടിയുടെ മാതാപിതാക്കള്‍ അംഗനവാടി ടീച്ചറെ വിവരം അറിയിച്ചു. പിന്നാലെ അമൃതം പൊടി സപ്ലൈ ചെയ്യുന്ന കമ്പനിയെ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുഞ്ഞിന് ഛര്‍ദിയും വയറിളക്കവും…

Read More

മലപ്പുറത്ത് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം. രണ്ടുപേർക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് അപകടം. രണ്ടുപേർക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ മലപ്പുറം വികെ പടിക്ക് സമീപം വലിയപറമ്പിലാണ് ഇന്നലെ രാത്രി ഒമ്പതുമണിയോടെ അപകടമുണ്ടായത്. നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന വൈലത്തൂർ സ്വദേശി ഉസ്മാൻ, വള്ളിക്കുന്ന് സ്വദേശി ഷാഹുൽഹമീദ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റതും കാറിലുണ്ടായിരുന്നവര്‍ക്കാണ്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടായശേഷം നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടമുണ്ടാകുമ്പോള്‍ പ്രദേശത്ത് ചെറിയ മഴയുണ്ടായിരുന്നു. റോഡരികിൽ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ലോറി.

Read More

തീവെട്ടി ബാബു പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കുപ്രസിദ്ധ മോഷ്ടാവായ തീവെട്ടി ബാബു പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കണ്ണൂർ റൂറൽ ഹെഡ്ക്വാർട്ടേഴ്‌സിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ (സിപിഒ) ജിജിൻ, സിപിഒ ഷിനിൽ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കൊല്ലം, പുതുക്കുളം കുളത്തൂർകോണം സ്വദേശിയായ എ. ബാബു എന്ന ‘തീവെട്ടി ബാബു’ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയത്. ആരോഗ്യപരമായ കാരണങ്ങളാൽ പയ്യന്നൂരിൽ മോഷണക്കേസിൽ പിടിയിലായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ…

Read More

നെടുമങ്ങാട് അർബൻ സഹകരണ ബാങ്കിലെ നിയമന വിവാദം; താത്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ ജോയിൻ്റ് രജിസ്ട്രാറുടെ നിർദ്ദേശം

നെടുമങ്ങാട് അർബൻ സഹകരണ ബാങ്കിലെ നിയമന വിവാദത്തിൽ നിയമനം സഹകരണ നിയമത്തിന് വിരുദ്ധമെന്ന് കണ്ടെത്തൽ. താത്കാലിക നിയമനം നൽകിയവരെ പിരിച്ചുവിടാൻ ജോയിൻ്റ് രജിസ്ട്രാറുടെ നിർദ്ദേശം. കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ അനധികൃത നിയമനത്തിൽ കോൺഗ്രസിൽ വിഭാഗീയത നിലനിന്നിരുന്നു. തേക്കട അനിൽ കുമാറാണ് ബാങ്ക് ചെയർമാൻ.ബാങ്കിലെ നിയമനത്തിനായി 16 പേരിൽ നിന്നായി രണ്ടുകോടി 65 ലക്ഷം രൂപ വാങ്ങിയെന്ന് പരാതി ഉയർന്നിരുന്നു. സിപിഎം, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകൾ പ്രതൃക്ഷ സമരവുമായി ബാങ്കിനെതിരെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ യൂത്ത് കോൺഗ്രസ് പ്രമേയവും…

Read More

കളഞ്ഞുകിട്ടിയ 6 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി മാതൃകയായി ബേക്കറി ഉടമ

മാരാരിക്കുളം: ബേക്കറിയിൽ നിന്ന് കളഞ്ഞുകിട്ടിയ 6 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാല ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി മാതൃകയായി ബേക്കറി ഉടമ രശ്മി. മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെത്തി പള്ളിയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഡുഡു ബേക്ക്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് രശ്മി. പള്ളിത്തോട് സ്വദേശി ജോയലിന്റേതാണ് നഷ്ടപ്പെട്ട മാല. സെപ്റ്റംബർ 24ന് മാരാരിക്കുളം പൊലീസ് സ്റ്റേഷനിൽ വെച്ച് ഇൻസ്പെക്ടർ എസ്എച്ച്ഒ എ വി ബിജുവിന്റെ സാന്നിധ്യത്തിൽ രശ്മി മാല ജോയലിന് കൈമാറി. സെപ്റ്റംബർ 20ന് തന്റെ…

Read More

സംസ്ഥാനത്ത് 3 ദിവസം അവധി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇത്തവണ നവരാത്രിയോട് അനുബന്ധിച്ച് മൂന്ന് ദിവസം അവധി ഉണ്ടായിരിക്കും. ചൊവ്വാഴ്‌ച (30ന്) കൂടി അവധി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. പൂജ വെക്കുന്ന ദിവസമാണ് ചൊവ്വാഴ്ച. നേരത്തെ ബുധനും വ്യാഴവും അവധി നൽകിയിരുന്നു. എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. അതേസമയം സഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭാ ജീവനക്കാർക്ക് അവധി ഉണ്ടായിരിക്കില്ല

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial