എസ്‌ഐആര്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസങ്ങള്‍ ഒന്നുമില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രിംകോടതിയില്‍. അതേസമയം എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കണമെന്നും സംസ്ഥാന കമ്മിഷന്‍ ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പും എസ്‌ഐആറും ഒരുമിച്ച് നടത്തുന്നത് കേരളത്തില്‍ ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. ഇതിന് മറുപടിയായാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ് മൂലം നല്‍കിയത്.നിലവില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി…

Read More

കൊല്ലം ഏരൂര്‍ ഓയില്‍ പാം തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങി

അഞ്ചൽ : ഏരൂർ ഓയില്‍ പാം തോട്ടത്തിലെ ബി ഡിവിഷനിലെ നഞ്ചിൻകയത്ത് തൂങ്ങിമരിച്ച നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മീൻ പിടിക്കാൻ എത്തിയ യുവാക്കള്‍ പ്രദേശത്ത് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ മരത്തില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടത്. ഏകദേശം പത്ത് ദിവസത്തോളം പഴക്കമുള്ളതും പൂർണ്ണമായും അഴുകിയതുമായ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് ഏരൂർ പോലീസും സയന്റിഫിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

നിലമ്പൂരിൽ 32 കിലോഗ്രാം ചന്ദനമരത്തിന്റെ കഷണങ്ങൾ വനം വിജിലൻസ് വിഭാഗം പിടിച്ചെടുത്തു; രണ്ട് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു

മലപ്പുറം: നിലമ്പൂരിൽ അനധികൃതമായി സൂക്ഷിച്ച 32 കിലോഗ്രാം ചന്ദനമരത്തിന്റെ കഷണങ്ങൾ വനം വിജിലൻസ് വിഭാഗം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കിഴിശേരി മുണ്ടുപറമ്പ് സ്വദേശികളായ അബ്ദുൾ നാസർ (48), സുഹൃത്ത് അബ്ദുൾ റഹ്മാൻ (56) എന്നിവരാണ് പിടിയിലായത്. ചന്ദനം വിൽപ്പന ലക്ഷ്യമിട്ടാണ് സൂക്ഷിച്ചതെന്നാണ് സൂചന. പുളിയക്കോട് സ്വദേശിയായ അബ്ദുൾ നാസറിന്റെ വീടിന് സമീപത്തെ ഷെഡിൽ ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനച്ചീളുകളും കഷണങ്ങളും കണ്ടെത്തിയത്. രഹസ്യ വിവരത്തെത്തുടർന്ന് വനം വിജിലൻസ് വിഭാഗം പ്രതികളെ…

Read More

സർക്കാർ ഓഫീസുകളിലെ പ്രവർത്തി ദിനങ്ങൾ അഞ്ചായി കുറച്ചേക്കും; യോഗം വിളിച്ച് ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവർത്തി ദിനം കുറയ്ക്കുന്നതിൽ യോഗം വിളിച്ചു.സർക്കാർ ഓഫീസുകളിലെ പ്രവർത്തി ദിനം അഞ്ചായി കുറയ്ക്കുന്നത് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചു. ചീഫ് സെക്രട്ടറി സർവീസ് സംഘടന നേതാക്കളുമായി ചർച്ച നടത്താൻ തീരുമാനം. ചീഫ് സെക്രട്ടറി വിളിച്ച സർവീസ് സംഘടനകളുടെ യോഗം ഈമാസം 5ന് നടക്കും. പ്രവൃത്തിദിനങ്ങള്‍ കുറച്ച് സമയം കൂട്ടാനാണ് ആലോചന. പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കാനാണ് ആലോചന. ഞായറാഴ്ചയ്ക്ക് പുറമേ ശനിയാഴ്ചയും അവധി നല്‍കാനാണ് ആലോചിക്കുന്നത്. ഇതിന് പകരം നിലവിലെ പ്രവൃത്തി സമയം…

Read More

തദ്ദേശതിരഞ്ഞെടുപ്പ്: സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.ത്രിതല പഞ്ചായത്തുകൾക്ക്‌ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് അതത് സ്ഥാപനതലത്തിലുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെടുപ്പിന്റെ തലേദിവസം പോളിംഗ്‌ സാധനങ്ങൾ വിതരണം ചെയ്യുന്നതും വോട്ടെടുപ്പിന്‌ ശേഷം അവ തിരികെ വാങ്ങി സ്‌ട്രോംഗ്‌ റൂമിൽ സൂക്ഷിക്കുന്നതും ഇതേ കേന്ദ്രങ്ങളിലാണ്.ജില്ലകളിലെ വോട്ടെടുപ്പ്, വോട്ടെണ്ണൽ നടത്തുന്നത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലാണ്. വോട്ടെടുപ്പിന് വേണ്ട സാധനങ്ങൾ വിതരണം ചെയ്യുന്നതും വോട്ടെടുപ്പിന്‌…

Read More

ഇനി സിം കാർഡ് ഇല്ലാതെ വാട്സാപ്പ് ഉപയോഗിക്കാൻ കഴിയില്ല ;ഇന്ത്യയുടെ പുതിയ ടെലികമ്യുണിക്കേഷൻ സൈബർ സുരക്ഷാ ഭേദഗതി നിയമങ്ങളുടെ ഭാഗമാണ് ഈ ഉത്തരവ്

ന്യൂഡൽഹി:ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ മെസേജിംഗ് ആപ്പുകളായ വാട്സാപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്‌നാപ്ചാറ്റ്, ഷെയർചാറ്റ്, ജിയോചാറ്റ്, അരട്ടായി, ജോഷ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒരു പ്രധാന മാറ്റത്തിന് നിർദേശിച്ചിരിക്കുകയാണ് ഇന്ത്യൻ സർക്കാർ. ഒരു ആക്റ്റീവ് സിം കാർഡ് ഇല്ലാതെ ഈ ആപ്പുകൾ ഉപയോഗിക്കുന്നത് തടയാൻ ടെലികമ്യുണിക്കേഷൻ വകുപ്പ് ഈ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ പുതിയ ടെലികമ്യുണിക്കേഷൻ സൈബർ സുരക്ഷാ ഭേദഗതി നിയമങ്ങൾ, 2025ന്റെ ഭാഗമാണ് ഈ ഉത്തരവ്. പുതിയ നിയമം അനുസരിച്ച് ഔദ്യോഗികമായി ടെലികമ്യുണിക്കേഷൻ ഐഡന്റിഫയർ…

Read More

പരാതിക്കാരനായ സിപിഐ നേതാവിനെ മർദിച്ച പോലീസുകാരന് സസ്പെൻഷൻ.

തിരുവനന്തപുരം: പരാതിക്കാരനായ സിപിഐ നേതാവിനെ മർദിച്ച പോലീസുകാരന് സസ്പെൻഷൻ. തൃശൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പിഎം മനോജിനെയാണ് സസ്പെൻഡ് ചെയ്തത്. 2011 ൽ മനോജ് വടകര എസ്ഐ ആയിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അധികാര ദുർവിനിയോഗവും കൃത്യവിലോപവും നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. കേസിൽ നേരത്തേ മജിസ്ട്രേറ്റ് കോടതി മനോജിനെ ശിക്ഷിച്ചിരുന്നെങ്കിലും പിന്നീട് ശിക്ഷാവിധി ഹൈക്കോടതി റദ്ദാക്കിയിരുന്നു. സെപ്റ്റംബറിലാണ് മനോജിന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം ലഭിച്ചത്.

Read More

തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുയോഗങ്ങളും ജാഥകളും നടത്തുന്നത് ക്രമസമാധാനം പാലിച്ചായിരിക്കണം

തിരുവനന്തപുരം : തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രചാരണ ജാഥകളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നത് ക്രമസമാധാനം പാലിച്ചും ബന്ധപ്പെട്ട നിയമ വ്യവസ്ഥകളും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകളും അനുസരിച്ചായിരി ക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു.ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനും ആവശ്യമായ ഏർപ്പാടുകൾ ചെയ്യാൻ പോലീസിന് സാധ്യമാകത്തക്കവിധം പൊതുയോഗം നടത്തുന്ന സ്ഥലവും സമയവും ബന്ധപ്പെട്ട രാഷ്ട്രീയപാർട്ടിയോ സ്ഥാനാർത്ഥിയോ സ്ഥലത്തെ പോലീസ് അധികാരികളെ മുൻകൂട്ടി അറിയിക്കണം.തങ്ങളുടെ അനുയായികൾ മറ്റുകക്ഷികളുടെ യോഗങ്ങളും ജാഥകളും തടസ്സപ്പെടുത്തുകയോ, അവയിൽ ഛിദ്രമുണ്ടാക്കുകയോ ചെയ്യുന്നില്ലെന്ന് രാഷ്ട്രീയകക്ഷികളും, സ്ഥാനാർത്ഥികളും…

Read More

രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍; പീഡനപരാതി നല്‍കിയ യുവതിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലാണ് നടപടി

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ലൈംഗികപീഡന പരാതി നല്‍കിയ യുവതിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഇന്നലെ വൈകീട്ട് കസ്റ്റഡിയില്‍ എടുത്ത രാഹുല്‍ ഈശ്വറിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് നല്‍കിയ ജാമ്യാപേക്ഷ തള്ളിയാണ് രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തത്. രാഹുല്‍ നിരന്തരമായി അതിജീവിതയെ അപമാനിച്ചെന്നും മുമ്പും സമാനമായ പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്നും പോലിസ് വാദിച്ചു. രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയാണെന്നും രാഹുലിന്റെ ലാപ്‌ടോപ്പില്‍ നിന്ന് വീഡിയോകളും ചിത്രങ്ങളും കണ്ടെടുത്തുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു….

Read More

ഡിസംബറിലെ റേഷൻ വിതരണം ചൊവ്വാഴ്ച മുതൽ; ക്രിസ്മസിന് നീല, വെള്ള കാർഡുകാർക്ക് അധിക അരി, സപ്ലൈകോയിൽ ക്രിസ്മസ് ഓഫറുകൾ

തിരുവനന്തപുരം : ഡിസംബർ മാസത്തെ റേഷൻ വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ക്രിസ്മസ് പ്രമാണിച്ച് ഈ മാസത്തെ റേഷൻ വിതരണത്തിൽ നീലക്കാർഡുകാർക്ക് അഞ്ചു കിലോ അരിയും വെള്ളക്കാർഡുകാർക്ക് പത്തു കിലോ അരിയും കിലോയ്ക്ക് 10.90 രൂപ നിരക്കിൽ അധികമായി ലഭിക്കും. എല്ലാ കാർഡുടമകൾക്കും ഒരു ലിറ്റർ മണ്ണെണ്ണയും നൽകും.ഈ മാസം മുതൽ സപ്ലൈകോയിൽനിന്ന് ലിറ്ററിന് 319 രൂപ നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ ഓരോ കാർഡിനും നൽകുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലുമുള്ള സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റിൽ സബ്സിഡി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial