Headlines

പരീക്ഷാ ഹാളില്‍ പീഡിപ്പിച്ചു, അധ്യാപകനെ കുറ്റവിമുക്തനാക്കി; വിദ്യാര്‍ഥിനികള്‍ നല്‍കിയ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കോടതി

തൊടുപുഴ: പരീക്ഷാഹാളില്‍വെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാരോപിച്ച് വിദ്യാര്‍ഥിനികള്‍ നല്‍കിയ കേസില്‍ അധ്യാപകനെ കോടതി കുറ്റവിമുക്തനാക്കി. മൂന്നാര്‍ ഗവ.കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതേവിട്ടത്. രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസാണിതെന്ന് കോടതി നിരീക്ഷിച്ചു. 2014ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഓഗസ്റ്റ് 27-നും സെപ്റ്റംബര്‍ അഞ്ചിനുമിടയില്‍ കോളജില്‍ നടന്ന എംഎ ഇക്കണോമിക്‌സ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ കോപ്പിയടിച്ച അഞ്ച് വിദ്യാര്‍ഥിനികളെ അഡീഷണല്‍ ചീഫ് എക്‌സാമിനര്‍ കൂടിയായ ആനന്ദ് വിശ്വനാഥ്…

Read More

വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു; ഇന്ന് മുതൽ പ്രാബല്യത്തിൽ

         ന്യൂഡൽഹി : വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 51.50 രൂപയാണ് കുറഞ്ഞത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 1,580 രൂപയായിരിക്കും വില. കൊച്ചിയിൽ 1637 രൂപ വില ഉണ്ടായിരുന്ന 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 1587 രൂപയായി. ഹോട്ടൽ വ്യാപാരമേഖലയിൽ വിലക്കുറവ്‌ ഗുണകരമാകും. അതേസമയം 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലെന്ന് കമ്പനികൾ വ്യക്തമാക്കി. റസ്റ്ററന്റുകൾ, ഹോട്ടലുകൾ, മറ്റ് സ്ഥാപനങ്ങൾ…

Read More

ആലപ്പുഴയില്‍ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു, പകരം വന്നയാള്‍ ഗുരുതരാവസ്ഥയില്‍

ഹരിപ്പാട്: ആലപ്പുഴയില്‍ ആനയുടെ കുത്തേറ്റ പാപ്പാന്‍ മരിച്ചു. മാവേലിക്കര കണ്ടിയൂര്‍ ക്ഷേത്രത്തിലെ ഒന്നാംപാപ്പാന്‍ അടൂര്‍ തെങ്ങമം ഗോകുലം വീട്ടില്‍ മുരളീധരന്‍ നായര്‍ (53) ആണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു മരണം. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രത്തിലെ ആന സ്‌കന്ദനാണ് അക്രമാസക്തനായത്. ഈ ആനയുടെ രണ്ടാം പാപ്പാന്‍ കരുനാഗപ്പള്ളി സ്വദേശി സുനില്‍കുമാര്‍ (മണികണ്ഠന്‍-40) ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. സുനില്‍കുമാറിനെ ചവിട്ടി പരിക്കേല്‍പ്പിച്ച ആനയെ തളയ്ക്കുന്നതിനിടെയാണ് മുരളീധരന്‍ നായര്‍ക്ക് ആനയുടെ കുത്തേറ്റത്. ആനയുടെ ഒന്നാംപാപ്പാന്‍ മൈനാഗപ്പള്ളി…

Read More

എം.എ.ബേബിയുടെ പ്രസംഗത്തിൽ അതൃപ്തി രേഖപ്പെടുത്തി ബിനോയ് വിശ്വം; അച്യുത മേനോനെ ഒഴിവാക്കിയതിൽ വിമർശനം

തൃശൂർ തൃശൂരിൽനിന്ന് പ്രശസ്തിയുടെ കൊടുമുടി കയറിയവരെക്കുറിച്ചുള്ള സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ പ്രസംഗത്തിൽ സി.അച്യുതമേനോനെ പരാമർശിക്കാത്തതിൽ അതൃപ്‌തി രേഖപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ദേശാഭിമാനി തൃശൂർ യൂണിറ്റിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘തൃശൂർ പെരുമ’ പരിപാടിയിൽ ബേബിയുടെ ഉദ്ഘാടന പ്രസംഗത്തിനു പിന്നാലെ പ്രസംഗിച്ച ബിനോയ് വിശ്വം, മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ പേര് പരാമർശിക്കാതെ എങ്ങനെയാണ് തൃശൂരിന്റെ സമരപാരമ്പര്യത്തെയും സാഹിത്യചരിത്രത്തെയും കുറിച്ച് പറയാനാവുകയെന്നു ചോദിച്ചു. തൃശൂരിന്റെ പെരുമയെപ്പറ്റി 40 മിനിറ്റോളം സംസാരിച്ച ബേബി തൃശൂരിലെ ഇഎംഎസിന്റെ…

Read More

മറുനാടൻ മലയാളി എഡിറ്റർ
ഷാജൻ സ്കറിയക്കെതിരെയുള്ള ആക്രമണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ പ്രതിഷേധിച്ചു

കോട്ടയം:  ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയായെ ഒരുകൂട്ടം ഗുണ്ടകൾ ആക്രമിച്ച് പരിക്കേൽപ്പിച്ചതിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.        കോട്ടയത്ത് ചേർന്ന പ്രതിഷേധ യോഗത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എ.കെ. ശ്രീകുമാർ (തേർഡ് ഐ ന്യൂസ്), സെക്രട്ടറി കെ.എം. അനൂപ് (മലയാളശബ്ദം), ട്രഷറർ അനീഷ് (ഹോണസ്റ്റി ന്യൂസ്) തുടങ്ങിയവർ സംസാരിച്ചു. സത്യം വിളിച്ചു പറയുന്നവരെ ആക്രമിക്കുന്ന രീതിയെ കാടത്തം എന്നാണ് യോഗം വിശേഷിപ്പിച്ചത്. കേരളത്തിൽ നിരവധി ജനകീയ പ്രശ്നങ്ങൾ…

Read More

സെപ്തംബറിലും കനക്കും; മഴക്കെടുതി മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ മഴക്കെടുതിയില്‍ വലയുമ്പോള്‍ സെപ്തംബറിലും രാജ്യത്ത് മഴ തുടരുമെന്ന മുന്നറിയിപ്പ്. സെപ്തംബറില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. സെപ്തംബറില്‍ രാജ്യത്ത് 167.9 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 109 ശതമാനത്തില്‍ കൂടുതല്‍ മഴ പെയ്തിറങ്ങിയേക്കുമെന്നാണ് പ്രവചനം. രാജ്യവ്യാപകമായി സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും പ്രവചനം സൂചിപ്പിക്കുന്നു. എന്നാല്‍ വടക്കുകിഴക്കന്‍, കിഴക്കന്‍ മേഖലയിലെ ചില പ്രദേശങ്ങളിലും, തെക്കന്‍ ഉപദ്വീപിലെ പല ഭാഗങ്ങളിലും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ ചില…

Read More

വാഴയിലയ്ക്ക് വൻ ഡിമാൻഡ്, മലയാളികൾക്ക് പ്രിയം തമിഴ്നാട്ടിൽനിന്നും എത്തിക്കുന്ന തേൻ വാഴയിലയോട്

           കൊച്ചി : ഓണാഘോഷം തുടങ്ങിയതോടെ വാഴയിലയ്ക്ക് വൻ ഡിമാൻഡാണ് മാർക്കറ്റിൽ ചെറിയ ഇലയ്ക്ക് ഒന്നിന് ആറുരൂപയാണ് നിലവിലെ മാർക്കറ്റുവില. എട്ടുരൂപ ചില്ലറക്കച്ചവടക്കാരും ഇടാക്കുന്നുണ്ട്. ഉത്രാടത്തോടെ ചില്ലറ വിൽപ്പനയിൽ വില വീണ്ടും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. തമിഴ്നാട്ടിൽനിന്നും എത്തിക്കുന്ന തേൻ വാഴയിലയാണ് സദ്യ വിളമ്പാൻ മലയാളികൾ പ്രധാനമായും ഉപയോഗിക്കുന്നത്. ഓണാഘോഷം നടത്തുന്ന സ്കൂൾ, കോളേജ്, ഓഫീസ് സ്ഥാപനങ്ങൾ, ഹോട്ടലുകളിൽ നിന്നെല്ലാമാണ് വാഴയിലയ്ക്ക് കൂടുതൽ ആവശ്യക്കാരുള്ളത്. _ഇക്കുറി പച്ചക്കറിക്ക് വൻ വിലവർധനയില്ല_ ഇക്കുറി ഓണത്തിന് പച്ചക്കറി വിപണിയിൽ പേടിച്ചത്ര…

Read More

ഓണക്കാറ്റ് പ്രകാശനം ചെയ്തു

ഓണക്കാറ്റ് സംഗീതആൽബം പ്രകാശനം ചെയ്തു. പോത്തൻകോട്, ചിന്താലയ ആശ്രമത്തിൽ നടന്ന ചടങ്ങിൽ പങ്കജകസ്തൂരി മാനേജിംഗ് ഡയറക്ടർ ഡോക്ടർ ഹരീന്ദ്രനാഥൻനായർ പ്രകാശനം നിർവഹിച്ചു. രാഗധാര കൃയേഷൻസ് പുറത്തിക്കിയ ആലംബം ചിറയിൻകീഴ് സുധീഷാണ് സംഗീതം നൽകി ആലപിച്ചത്.  രാധാകൃഷ്ണൻ കുന്നുംപുറമാണ് ഗാനരചന നടത്തിയത്. ക്യാമറ പ്രേംജിത്ത് ചിറയൻകീഴും , റെജി പ്രോഗ്രാമിംഗും ഷാജി.എം.ധരൻ റിക്കോർഡിംഗും നിർവ്വഹിച്ചു.

Read More

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിലായി. പെരിങ്ങോട്ടുകര സ്വദേശികളായ സെമീം (20), അഭിജിത്ത് (21) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃപ്രയാറിൽ വെച്ച് 15 വയസ്സുകാരനെ ബലമായി പിടിച്ചുകൊണ്ടുപോയി മർദിക്കുകയായിരുന്നു. കുട്ടിയുടെ സുഹൃത്തുക്കളുമായി സൗഹൃദം സ്ഥാപിക്കുന്നതിൽ നിന്ന് പ്രതികളെ വിലക്കിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. ഓഗസ്റ്റ് 25-ന് വൈകീട്ട് കടയിൽ സാധനങ്ങൾ വാങ്ങാൻ നിൽക്കുകയായിരുന്ന കുട്ടിയെ പുറത്തേക്ക് വിളിച്ചിറക്കി മോട്ടോർസൈക്കിളിൽ കയറ്റി തൃപ്രയാർ പാലത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ…

Read More

പ്രസാദ വിതരണവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ക്ഷേത്രജീവനക്കാരനെ കൊലപ്പെടുത്തി യുവാക്കൾ

ന്യൂഡൽഹി: പ്രസാദ വിതരണവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ക്ഷേത്രജീവനക്കാരനെ കൊലപ്പെടുത്തി യുവാക്കൾ. തെക്കൻ ഡൽഹിയിലായിരുന്നു ദാരുണമായ സംഭവം നടന്നത്. 15 വർഷമായി കൽക്കാജി ക്ഷേത്രത്തിലെ ജീവനക്കാരനായ യുപി സ്വദേശി യോഗേന്ദ്രസിങാണ് (35) ആണ് കൊല്ലപ്പെട്ടത്. പ്രസാദം വാങ്ങാനെത്തിയ യുവാക്കളുടെ സംഘത്തോട് കുറച്ച് സമയം കാത്തിരിക്കണമെന്ന് യോഗേന്ദ്രസിങ് ആവശ്യപ്പെട്ടു. ഇതിന്റെ പ്രകോപനത്തിലാണ് പതിനഞ്ച് പേരടങ്ങുന്ന സംഘം യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയത്. ഇരുമ്പുവടികളും കമ്പുകളും ഉപയോഗിച്ചാണ് യുവാക്കൾ ജീവനക്കാരനെ ആക്രമിച്ചത്. ക്ഷേത്രത്തിലെത്തിയ യുവാക്കളുടെ സംഘം അവിടെയുണ്ടായിരുന്ന എല്ലാവരോടും മോശമായി പെരുമാറിയെന്നാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial