സ്വകാര്യ ടെലികോം കമ്പനികള്‍ ഡാറ്റാ പ്ലാനുകള്‍ ഉയർത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചെങ്കിലും ജനങ്ങളുടെ സ്വന്തം ബി എസ് എൻ എല്‍ തിരിച്ചുവരവിന് പാതയിലാണ് ഇപ്പോള്‍.
വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുന്ന ബി എസ് എൻ എല്‍ രാജ്യത്തുടനീളം ഫോർജി ടവറുകള്‍ സ്ഥാപിക്കുന്ന ജോലി വേഗത്തിലാക്കിയിട്ടുണ്ട്.
നിലവില്‍ ബിഎസ്‌എൻഎല്‍ അവതരിപ്പിച്ചിരിക്കുന്ന താരീഫ് പ്ലാനുകള്‍ സ്വകാര്യ കമ്പനികളെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണ്. 365 ദിവസം വാലിഡിറ്റിയുള്ള 2,999 രൂപയുടെ ആകർഷകമായ വാർഷിക പ്ലാൻ ആണ് ഇപ്പോള്‍ ബിഎസ്‌എൻഎല്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിവസേന മൂന്ന് ജിബി ഡാറ്റയും രാജ്യത്തുടനീളം പരിധിയില്ലാത്ത കോളുകളും മുഖ്യ ആകർഷണമായ പ്ലാൻ റീചാർജ് ചെയ്യുന്നതിന് ഉപഭോക്താവിന് ഏകദേശം ഒരു മാസം 250 രൂപ മാത്രമാണ് ചെലവ് വരിക.
3ജിബി ഡാറ്റ അവസാനിക്കുന്ന സമയത്ത് 40 കെ ബി പി എസ് ആയി ഇന്റർനെറ്റിന്റെ വേഗം കുറയുകയും ചെയ്യും. ഇവയ്‌ക്കു പുറമേ 100 എസ്‌എംഎസ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. മറ്റു സ്വകാര്യ കമ്പനികളെ അപേക്ഷിച്ചു നിരക്കുകള്‍ വളരെ കുറവായതിനാല്‍ പല ഉപഭോക്താക്കളും തങ്ങളുടെ കണക്ഷനുകള്‍ ബിഎസ്‌എൻഎല്ലിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിരക്ക് വർദ്ധനവ് പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ബിഎസ്‌എൻഎല്‍.
നിലവില്‍ ഇന്ത്യയില്‍ ഒട്ടാകെ ഒരു ലക്ഷം ഫോർജി ടവറുകള്‍ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ബിഎസ്‌എൻഎല്‍ ഇതിനോടകം തന്നെ കേരളത്തില്‍ പല നഗരങ്ങളിലും 4ജി എത്തിച്ചിട്ടുമുണ്ട്. ഫോണുകളുടെ സുഗമമായ പ്രവർത്തനങ്ങള്‍ക്ക് ഫോർജി കണക്ടിവിറ്റിയെങ്കിലും
കുറഞ്ഞത് ആവശ്യമുള്ള സാഹചര്യത്തില്‍ ഫൈവ് ജി അവതരിപ്പിക്കാനുള്ള ശ്രമവും ബിഎസ്‌എൻഎല്‍ നടത്തിവരുന്നുണ്ട്. അതേസമയം സ്വകാര്യ കമ്പനികള്‍ ഇതിനോടകം തന്നെ 5ജിയിലേക്ക് മാറിയിട്ടുണ്ട്.

