ബാമാകോ: മാലിയിൽ സ്വർണ ഖനി തകർന്ന് 40 പേർ കൊല്ലപ്പെട്ടു. മാലിയുടെ പടിഞ്ഞാറൻ മേഖലയിൽ ചെറുകിട സ്വർണഖനിയിലാണ് അപകടമുണ്ടായത്. കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളാണെന്നാണ് റിപ്പോർട്ട്. ശനിയാഴ്ചയാണ് കെനീബ പട്ടണത്തിന് സമീപം ഈ ചെറുകിട സ്വർണ ഖനി തകർന്നത്. ഈ വർഷത്തിലെ രണ്ടാമത്തെ അപകടമാണ് ഇത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.
ഫ്രഞ്ച് സംസാരിക്കുന്ന മാലിയിലെ മേഖല കൂടിയാണ് ഇവിടം. ആഫ്രിക്കയിൽ ഏറ്റവും അധികം സ്വർണം ഉൽപാദിപ്പിക്കുന്നതിൽ ഒരിടം കൂടിയാണ് ഇവിടം. ചൈനീസ് സ്വദേശികളായിരുന്നു ഈ ഖനി പ്രവർത്തിച്ചിരുന്നത്. നേരത്തെ ജനുവരി 29ന് മാലിയിലെ ഖനിയിലുണ്ടായ അപകടത്തിൽ നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. കൂലികോറോ മേഖലയിലെ ഖനിയിലുണ്ടായ അപകടത്തിൽ മരിച്ചവരിലേറെയും സ്ത്രീകളായിരുന്നു. കഴിഞ്ഞ ജനുവരിയിൽ ബാമാകോ മേഖലയിലുണ്ടായ അപകടത്തിൽ 70 പേർ മരിച്ചു.
മാലിയിൽ നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന ഖനികളേക്കുറിച്ചുള്ള ആശങ്ക വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവം. വിഘടന വാദികൾക്കാണ് ഇത്തരം ഖനികൾ കൊണ്ട് പ്രയോജനം ലഭിക്കുന്നത് വ്യാപകമാകാവുന്ന ആരോപണം. മാലിയിൽ നിന്ന് കയറ്റുമതി ചെയ്യുന്നതിൽ ഏറ്റവും പ്രാധാന്യമുള്ളത് സ്വർണമാണ്. 2021ലെ കയറ്റുമതിയുടെ 80 ശതമാനവും സ്വർണമായിരുന്നു. 2 ദശലക്ഷത്തിലധികം ആളുകളാണ് ഖനികളിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മാലിയിൽ ഉപജീവനം മുന്നോട്ട് കൊണ്ട് പോകുന്നത്. ഇത് മാലിയുടെ ജനസംഖ്യയുടെ 10 ശതമാനം വരുമെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. ഓരോ വർഷവും മാലിയിൽ ഉൽപാദിപ്പിക്കപ്പെടുന്ന സ്വർണത്തിൻ്റെ 6 ശതമാനത്തോളം ഇത്തരം ചെറുകിട ഖനികളിൽ നിന്നാണ് വരുന്നത്.
