ചെന്നൈ: നാമക്കലിൽ 9–ാം ക്ലാസുകാരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പുതിയ വഴിത്തിരിവ്. വിദ്യാർഥികൾ തമ്മിലുണ്ടായ കയ്യാങ്കളിയിൽ പരിക്കേറ്റാണ് 9–ാം ക്ലാസുകാരൻ മരിച്ചതെന്ന് പോലീസ് പറഞ്ഞു. രാശിപുരം എൽഐസി കോളനിയിലെ പ്രകാശ്, വനിത ദമ്പതികളുടെ മകൻ കവിൻരാജാണ് (14) മരിച്ചത്.
ഇതേത്തുടർന്ന് സംഘർഷമുണ്ടാക്കിയ സംഘത്തിലെ വിദ്യാർഥികളെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡയിലെടുത്തിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിച്ച് മരിച്ച കവിൻ രാജിന്റെ ബന്ധുക്കൽ റോഡ് ഉപരോധിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്
