പലിശയ്ക്ക് കൊടുത്ത പണം തിരികെ ചോദിച്ചതിൻ്റെ പേരിൽ വാക്കേറ്റവും കയ്യാങ്കളിയും, അച്ഛനും മകനും അറസ്റ്റിൽ

കൊല്ലം: പുനലൂരിൽ പലിശയ്ക്ക് കൊടുത്ത പണം തിരികെ ചോദിച്ചതിൻ്റെ പേരിൽ വാക്കേറ്റവും കയ്യാങ്കളിയും. ഒരാളെ കൊല്ലാൻ ശ്രമിക്കുകയും നാല് പേരെ മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ അച്ഛനും മകനും പോലീസ് പിടിയിൽ. നരിക്കൽ ചക്കുവരയ്ക്കൽ പടിഞ്ഞാറ്റതിൽ വീട്ടിൽ തോമസ് കുട്ടി എന്ന ബാബുക്കുട്ടി (53) മകൻ ലിജിൻ (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നരിക്കൽ പാച്ചൻമുക്ക് രാജി ഭവനിൽ താമസിക്കുന്ന കാഞ്ഞിരക്കോട് മോളി ഭവനിൽ ബൈജു എന്ന രോഹിത്തിനും (26) സുഹൃത്തുക്കൾക്കും പരിക്കേറ്റു.

സംഭവം നടക്കുന്നത് കഴിഞ്ഞ ദിവസം രാത്രി നരിക്കൽ ജംഗ്ഷനിൽ വച്ചായിരുന്നു. ബൈജുവിൻ്റെ കാറും ബൈക്കും തകർത്ത ശേഷം തകർത്ത ശേഷം ബൈജുവിനെ പ്രതികൾ വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പുനലൂർ എസ്എച്ച്ഒ രാജേഷ്കുമാർ പറഞ്ഞു. കഴുത്തിലെ മുറിവിന് 20 കുത്തിക്കെട്ടുണ്ട്. ബൈജുവിൻ്റെ സുഹൃത്തുക്കളായ ഉമേഷ്, രാജേഷ് തുടങ്ങി 4 പേർക്കാണ് വെട്ടേറ്റത്. ഉമേഷിൻ്റെ മാതാവിന് പണം പലിശയ്ക്ക് കൊടുത്തത് തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാൻ ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഉമേഷിൻ്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രാജേഷിൻ്റെ കവിളിൽ 15 തുന്നലുണ്ട്. പുനലൂർ കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: