കൊല്ലത്ത് സാലഡിന്റെ പേരിൽ പൊരിഞ്ഞയടി. വിവാഹ സല്‍ക്കാരത്തിനിടെ ഇരവിപുരം പിണയ്ക്കലിലെ രാജധാനി ഓഡിറ്റോറിയത്തിലാണ് കാറ്ററിങ്ങ് തൊഴിലാളികള്‍ സാലഡിന്റെ പേരിൽ വേണ്ടി തമ്മില്‍ അടിച്ചത്.
വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ബിരിയാണി വിളമ്പിയശേഷം കാറ്ററിങ്ങ് തൊഴിലാളികള്‍ ആഹാരം കഴിക്കാനായി തയ്യാറെടുത്തു. ഇവര്‍ പരസ്പരം വിളമ്പിയ ബിരിയാണിയ്ക്കൊപ്പം ചിലര്‍ക്ക് സാലഡ് കിട്ടാതെ വന്നത് ചോദ്യം ചെയ്തായിരുന്നു തര്‍ക്കത്തിന്‍റെ തുടക്കം. പിന്നീട് സാലഡ് കിട്ടിയവരും കിട്ടാത്തവരും തമ്മില്‍ പൊരിഞ്ഞയടിയായി.
ഇരു വിഭാഗങ്ങളായി തിരിഞ്ഞ് യുവാക്കള്‍ ഭക്ഷണം വിളമ്പിയ പാത്രങ്ങളുമായും ഏറ്റുമുട്ടി. അക്രമത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. പൊലീസെത്തിയാണ് സംഘര്‍ഷത്തിനു അയവ് വരുത്തിയത്. ഇരുകൂട്ടരുടെയും പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
