പത്തനംതിട്ട: ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മദ്യം വായിലൊഴിച്ച് മർദിച്ചതായി പരാതി. പത്തനംതിട്ട അടൂരിലാണ് സംഭവം. കുട്ടിയുടെ പ്ലസ്‌വൺ വിദ്യാർത്ഥിയായ സഹോദരനോട് വൈരാഗ്യമുള്ളവരാണ് തട്ടിക്കൊണ്ടുപോയി മർദിച്ചതിന് പിന്നിലെന്ന് പിതാവ് ആരോപിച്ചു. ഞായാറാഴ്ച്ച രാത്രി 9 മണിക്ക് വീടിൻ്റെ പരിസരത്ത് നിന്ന് വിദ്യാർത്ഥിയെ ഒരു സംഘം തട്ടിക്കൊണ്ടു പോയി.
സംഘം കുട്ടിയെ കഠിനമായി മർദിച്ച് അവശനാക്കുകയും വീടിൻ്റെ പരിസരത്ത് ഇറക്കിവിടുകയുമായിരുന്നു. ശേഷം വീട്ടുകാർ കുട്ടിയെ അടൂർ മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എളമണ്ണ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് തട്ടികൊണ്ട് പോയ കുട്ടിയുടെ സഹോദരൻ. മർദനമേറ്റ വിദ്യാർത്ഥിയുടെ സഹോദരനും സഹപാഠികളും തമ്മിൽ പ്രശ്‌നമുണ്ടായിരുന്നു. ഇത് അധ്യാപകര് ഇടപെട്ട് ക്ലാസ് മുറിയിൽ വെച്ച് തന്നെ പരിഹരിച്ചിരുന്നു. ഈ സംഘമാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്ന് വീട്ടുകാർ സംശയിക്കുന്നു. പോലീസ് വിദ്യാർത്ഥികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നു.
