കോട്ടയം: കുറവിലങ്ങാട് ലഹരികേസിലെ പ്രതിയായ യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ജിതിനാണ് പരാക്രമം നടത്തിയത്. റോഡിൽ നിന്നിരുന്ന കല്ലേലിൽ കെ ജെ ജോൺസനെയാണ് ജിതിൻ കിണറ്റിലേക്ക് തള്ളിയത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. യാതൊരു പ്രകോപനവും കൂടാതെയാണ് പ്രതി പരാക്രമം നടത്തിയത്. കിണറ്റിൽ വീണ ജോൺസനെ ഫയർഫോഴ്സ് സംഘമെത്തി കരയ്‌ക്കെത്തിച്ചു. ഇയാളുടെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളൊന്നുമില്ല.
റോഡരികിൽ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചു നിൽക്കുകയായിരുന്നു ജോൺസൺ. ആ സമയത്താണ് ജിതിൻ എത്തുന്നത്.
ഫോണിൽ സംസാരിക്കുകയായിരുന്ന ജോൺസനെ ജിതിൻ യാതൊരു പ്രകോപനവുമില്ലാതെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു. വിവരമറിഞ്ഞ് ആളുകളെത്തിയപ്പോഴേക്കും ജിതിൻ ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാൾ നിരവധി ലഹരിക്കേസുകളിൽ പ്രതിയാണ് ജിതിൻ. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി ഇയാളെ പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ ഇന്ന് രാവിലെയും ജോൺസൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
