കൊല്ലം : കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്ന സംഭവത്തില്‍ മയക്കുമരുന്ന് കേസിലെ പ്രതിയായ യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍. ചവറ പയ്യലക്കാവ് ത്രിവേണിയില്‍ ജോസ്ഫിന്‍ (മാളു28), ചവറ ഇടത്തുരുത്ത് നഹാബ് മന്‍സിലില്‍ നിഹാബ്(30), ചവറ മുകുന്ദപുരം അരുണ്‍ഭവനത്തില്‍ അരുണ്‍(28), പാരിപ്പള്ളി മീനമ്പലത്ത് എസ്.എന്‍ നിവാസില്‍ അരുണ്‍(30) എന്നിവരാണ് അറസ്റ്റിലായത്.
ഫോൺ വഴി പരിചയപ്പെട്ട യുവാവിനെ യുവതി തന്റെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു. യുവതിയുടെ നിർദേശമനുസരിച്ച് യുവാവ് കൊല്ലം താലൂക്ക് ഓഫിസിന് സമീപമുള്ള അറവുശാലയ്ക്ക് പരിസരത്തെത്തി. ഇതോടെ സംഘത്തിലുണ്ടായിരുന്ന മൂന്നുയുവാക്കൾ യുവാവിനെ മർദ്ദിക്കുകയും പണവും മൊബൈൽ ഫോണും സ്വർണവും കവരുകയായിരുന്നു. സംഘം മടങ്ങിയതിനു പിന്നാലെ യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്തു.
കൊല്ലം എസിപി അനുരൂപിന്റെ നിർദേശാനുസരണം ഈസ്റ്റ് എസ്.ഐമാരായ ദിൽജിത്ത്, ഡിപിൻ, ആശാ ചന്ദ്രൻ എഎസ്ഐ സതീഷ്കുമാർ എസ്‌സിപിഒ അനീഷ്, സിപിഒ അനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

