ചെന്നൈ: വീടിനു മുന്നിൽ നിൽക്കുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. ജിം ട്രെയിനറും ബോക്സറുമായ 24 കാരനെ ഒൻപത് പേർ ചേർന്നാണ് മർദിച്ചത്. ചെന്നൈയിലെ ഐസ് ഹൗസ് ഭാഗത്ത് ധനുഷ് ആണ് മരിച്ചത്. ധനുഷിനെ മർദിക്കുന്നത് കണ്ട് തടയാൻ ചെന്ന സുഹൃത്തിനും മർദ്ദനമേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെല്ലാം ധനുഷിൻ്റെ വീടിനടുത്തായി തന്നെ താമസിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. അതേ സമയം ആക്രമണത്തിൻ്റെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ലെങ്കിലും വ്യക്തിവൈരാഗ്യമാകാമെന്നാണ് പൊലീസിന്റെ സംശയം.
