കുവൈറ്റ് സിറ്റി: 2025 ജനുവരി ഒന്നാം തിയതി മുതൽ പതിമൂന്നാം തിയതി വരെ കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ടത് 648 വിദേശികളെന്ന് ആഭ്യന്തരമന്ത്രാലയം. താമസം, കുടിയേറ്റം, തൊഴിൽ നിയമലംഘനങ്ങൾ എന്നിവയുടെ പേരിൽ 509 പേരെ പുതുവർഷ പുലരിക്ക് ശേഷം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഉൾപ്പെടെയാണ് കുവൈറ്റ് ഭരണകൂടം നാടുകടത്തിയത്.
ഈ മാസം 13 വരെ വിവിധ ഭാഗങ്ങളില്‍ 28 സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയിരുന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നേരിട്ടുള്ള പരിശോധനകളാണ് നടന്നുവരുന്നത്. റോഡുകള്‍ പൂര്‍ണ്ണമായും തടഞ്ഞാണ് താമസ- ഗതഗത നിയമലംഘകരെയും പരിശോധിക്കുന്നത്. സ്ഥാപനങ്ങളില്‍ കയറി തൊഴിലുടമകളും തൊഴിലാളികളും നിയമം പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നുമുണ്ട്. 2024ല്‍ മുപ്പത്തി അയ്യായിരത്തോളം വിദേശികളെ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ കുവൈറ്റിൽ നിന്നും നാട് കടത്തിയിരുന്നു. 2023-ൽ നാടുകടത്തപ്പെട്ടവരുടെ എണ്ണം 42,892 ആയിരുന്നു.
രാജ്യത്ത് കഴിഞ്ഞ വര്‍ഷം പൊതുമാപ്പ് നല്‍കിയതാണ് നാടുകടത്തപ്പെട്ടവരുടെ എണ്ണം കുറയാന്‍ കാരണം. ഇറാഖ് അധിനിവേശത്തിനു ശേഷം 5,95,211 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തരമന്ത്രാലയം ഡീപോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജാസിം അല്‍ മിഷാബ് അറിയിച്ചിരുന്നു. ഇതില്‍ 3,54,168 പുരുഷന്മാരും 2,30,441 സ്ത്രീകളുമുൾപ്പെടുന്നു കൂടാതെ നാട് കടത്തപ്പെട്ടവരുടെ കുട്ടികള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ 10,602 പേരുമാണ്.
