ജാമ്യം ലഭിച്ചതിന് പിന്നാലെ വേടനു എന്റെ കേരളം പ്രദർശന മേളയിൽ വേദി ഒരുക്കി സർക്കാർ.

ഇടുക്കി: കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും ജാമ്യം ലഭിച്ചതിന് പിന്നാലെ റാപ്പർ വേടൻ വീണ്ടും വേദിയൊരുക്കി സർക്കാർ. ജാമ്യം ലഭിച്ച ദിവസങ്ങൾ പിന്നിടുമ്പോൾ, വിവാദങ്ങൾക്ക് പിന്നാലെ റദ്ദാക്കിയ ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിൽ വേടൻ വീണ്ടും വേദി നൽകിയിരിക്കുകയാണ് സർക്കാർ. നാളെ വൈകുന്നേരം വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിലാണ് വേടൻ്റെ റാപ്പ് ഷോ.


പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. പുലിപ്പല്ലുമായി ബന്ധപ്പെട്ട വനം വകുപ്പ് എടുത്ത കേസ് കോടതി ജാമ്യം നൽകിയത്. തുടർന്നുള്ള അന്വേഷണവുമായി സഹകരിക്കാമെന്ന് വേടൻ കോടതിയെ അറിയിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിലപാടും യഥാർത്ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്ന വേടൻ്റെ മൊഴിയും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. കഞ്ചാവ് കേസിൽ നേരത്ത വേടൻ സ്റ്റേഷനിൽ ജാമ്യം ലഭിച്ചിരുന്നു.

ശ്രീലങ്കൻ വംശജനനായ വിദേശ പൗരനിൽ നിന്നാണ് തനിക്ക് പുലിപ്പല്ല് കിട്ടിയതെന്ന് വേടൻ്റെ മൊഴി. തൃശ്ശൂരിലെ ജ്വല്ലറിയിൽ വച്ചാണ് ഈ രൂപ മാറ്റം വരുത്തിയത്. ഇതിനുശേഷമാണ് മലയ്ക്കൊപ്പം ചേർത്തതെന്നും വേടൻ വനം വകുപ്പിനോട് പറഞ്ഞിട്ടുണ്ട്. പുലിപ്പല്ല് സമ്മാനിച്ച രഞ്ജിത് കുമ്പിടിയുമായി ബന്ധപ്പെടാൻ വനംവകുപ്പ് ശ്രമം തുടരുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: